കൊച്ചി: ഡോളര്‍, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയ സംഭവത്തില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ഇന്നു കസ്റ്റംസ് മുമ്പാകെ ഹാജരായേക്കില്ല. നേരത്തെ രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. ലൈഫ് മിഷന് കരാര്‍ ഇടപാടുമായി ബന്ധപ്പെട്ട് പാരിതോഷികമായി വില കൂടിയ ഐ ഫോണുകള്‍ നല്‍കിയെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താന്‍ ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യുണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചു. എന്നാല്‍ ആറാമത്തേത് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെ…
Read MoreCategory: Loud Speaker
ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി! മുല്ലപ്പള്ളിയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലിനോട് പ്രതികരിച്ച് ലതിക
തിരുവനന്തപുരം: മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉൾപ്പെടെയാണ് പുറത്താക്കിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്താക്കൽ തീരുമാനം അറിയിച്ചത്. സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതിക സുഭാഷ് തല മുണ്ഡനംചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മഹിളാകോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ലതികയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. പിന്നാലെ അവർക്കെതിരേ നടപടി വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ശക്തമാക്കുകയായിരുന്നു. മുല്ലപ്പള്ളിയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലിനോട് പ്രതികരിച്ച് ലതിക ഏറ്റുമാനൂർ: കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയും. സ്ത്രീ വിരുദ്ധ പരാമർശം നടത്താനും മടിയില്ലാത്ത…
Read Moreനുണ പ്രചരിപ്പിച്ചാൽ..! അഞ്ച് ദിവസത്തിനുള്ളിൽ ഭയങ്കര ‘ബോംബ്’ വരുമെന്ന് പ്രചാരണം; ഏതും നേരിടാൻ നാട് തയാർ: മുഖ്യമന്ത്രി
കാസർഗോഡ്: സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന് പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് പെരിയയിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. നാട് ഏത് ബോംബിനേയും നേരിടാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണ പ്രചരിപ്പിച്ചാൽ മറുപടി പറയാനാകില്ലെന്നാണ് ചിലർ കരുതുന്നത്. ഒരു പാട് നുണകളാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതിൽ ഗവേഷണം നടത്തുകയാണ്. വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. നുണയുടെ ആയുസ് യഥാർത്ഥ വസ്തുത വരുന്നത് വരെയാണെന്നും പിണറായി കൂട്ടിച്ചേർത്തു.
Read Moreപ്രതിപക്ഷം സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്നവർ! ശോഭന ജോർജ് രാഷ്ട്രദീപികയോട്
കോട്ടയം: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുൻ എംഎൽഎയും ഖാദി ബോർഡ് വൈസ് ചെയർ പേഴ്സണുമായ ശോഭന ജോർജ്. പ്രതിപക്ഷം എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷം യുഡിഎഫ് എന്താണിവിടെ ചെയ്തത്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്നതല്ലാതെ അവരെന്ത് സംഭാവനയാണ് ജനങ്ങൾക്കു നൽകിയത്. സർക്കാരെന്ത് നന്മ ചെയ്താലും വിമർശിക്കുക എന്നതുമാത്രമാണ് അവരുടെ പരിപാടി. കിറ്റ് കൊടുത്താലോ അതിൽ അഴിമതി, പാലം പണിതാലോ അതിൽ അഴിമതി, കിഫ്ബിയോ അത് അഴിമതി എന്നിങ്ങനെ അഴിമതി, അഴിമതി, അഴിമതി എന്ന് നാഴികയ്ക്കു നാല്പതു വട്ടം ആവർത്തിച്ചു പറയുന്നതല്ലാതെ അവരെന്താണ് ഈ സമൂഹത്തിൽ ചെയ്യുന്നത്. പ്രളയം പോലെ, കോവിഡ് പോലെ ജനങ്ങൾ നേരിട്ട പ്രതിസന്ധിഘട്ടത്തിൽ അവരെന്ത് സംഭാവനയാണ് സമൂഹത്തിന് ചെയ്തത്. പിന്നെന്ത് അടിസ്ഥാനത്തിലാണ് ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യുക. അവരുടെ ആരോപണങ്ങളെല്ലാം അവരിലേക്ക് തന്നെ തിരിഞ്ഞു വരികയല്ലേ. പ്രതിപക്ഷ നേതാവിന് സർവേയിൽ ജനങ്ങളുടെ അംഗീകാരം കിട്ടാതെ പോകുന്നത് ഇതുകൊണ്ടാണ്.…
Read Moreഏവരെയും അത്ഭുതപ്പെടുത്തി അരിതയുടെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക
കായംകുളം: റോഡ്ഷോയിൽ പങ്കെടുക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ പുതുപ്പള്ളി ദേവികുളങ്ങരയിലെ വീട്ടിൽ അപ്രതീക്ഷിതമായി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. റോഡ് ഷോയിൽ മാത്രം പങ്കെടുക്കുമെന്ന് മുൻകൂട്ടി അറിയിച്ച പ്രിയങ്ക ഗാന്ധി കായംകുളത്തെത്തിയപ്പോൾ അരിതയുടെ വീട് സന്ദർശിക്കണമെന്നും മാതാപിതാക്കളെ കാണണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ദേവികുളങ്ങര -പുതുപ്പള്ളി ഗ്രാമീണ റോഡിലൂടെ അതീവ സുരക്ഷയിൽ പ്രിയങ്കയുടെ വരവ് നാട്ടുകാരിലും ആവേശം ഉയർത്തി. അപ്രതീക്ഷിത സന്ദർശനം ആയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരും ഞെട്ടി. പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്നും സംസ്ഥാനത്തെ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർഥിയാണ് അരിത.
Read Moreചുട്ടുപൊള്ളുന്ന വെയിലിൽ ഗർഭിണിയെ മൂന്നു കിലോമീറ്റർ നടത്തിച്ച് പോലീസിന്റെ ക്രൂരത; യുവതി ഹെൽമെറ്റ് ധരിച്ചില്ലെന്നതിന്റെ കാരണം കാട്ടിയായിരുന്നു ശിക്ഷ
മയൂർബഞ്ച്: ചുട്ടുപൊള്ളുന്ന വെയിലിൽ ഗർഭിണിയായ യുവതിയെ മൂന്നു കിലോമീറ്റർ നടത്തിച്ച് പോലീസിന്റെ ക്രൂരത. ഒഡിഷ മയൂർബഞ്ച് ജില്ലയിലാണ് സംഭവം. ഹെൽമറ്റ് പരിശോധനയുടെ ഭാഗമായായിരുന്നു നടപടി. യുവതിയും ഭർത്താവും ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് പോകവെ പോലീസ് തടഞ്ഞു നിർത്തി.ഭർത്താവിന് മാത്രമായിരുന്നു ഹെൽമറ്റുണ്ടായിരുന്നത്. യുവതി ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് 500 രൂപ പിഴയിട്ടു. കൂടാതെ കിലോമീറ്ററുകൾ അകലെയുള്ള പോലീസ് സ്റ്റേഷനിൽ പോയി പിഴ അടച്ചുവരാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവർ മൂന്നുകിലോമീറ്ററോളം കാൽനടയായി നടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നടപടിയുമായി ജില്ലാ പോലീസ് മേധാവി രംഗത്തെത്തി. സരത് പോലീസ് സ്റ്റേഷനിലെ എസ്ഐ റീന ബക്സലിനെയാണ് സ്ഥലം മാറ്റിയത്.
Read Moreരാജ്യത്ത് കോവിഡ് ആശങ്കയേറുന്നു: കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ രോഗം വർധിക്കുന്നു; മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഒഴിവില്ല
ന്യൂഡൽഹി: രോഗവ്യാപനവും മരണനിരക്കും ദിവസേന ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ആശങ്കയേറി. ഇന്നലെ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിൽ 68,020 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 291 മരണവും രേഖപ്പെടുത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 84 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,21,808 ആണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ കിടക്കകൾക്കു ക്ഷാമം. കിടക്കകൾ കിട്ടാനില്ലെന്ന ആശങ്ക ഉയർന്നതോടെ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർപോലും ആശുപത്രികളിലേക്ക് എത്തുന്നത് അധികൃതർക്കു തലവേദനയായി. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പോളിംഗ് കഴിയുന്നതോടെ രോഗബാധ വർധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രണ്ടാം തരംഗത്തിൽ പത്തുദിവസങ്ങൾകൊണ്ടാണ് ദിവസേനയുള്ള രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽനിന്ന് ഇരട്ടിയായത്. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്കു കാരണമാകുന്നത്.
Read Moreഇന്തോനേഷ്യയിലെ കത്തീഡ്രലിൽ ആക്രമണം നടത്തിയത് ഐഎസ് ബന്ധമുള്ള ദമ്പതികൾ; ഇവർ വിവാഹിതരായത് ആറു മാസം മുമ്പ്
മകാസാർ: ഓശാനഞായർ കുർബാനയ്ക്കിടെ ഇന്തോനേഷ്യയിലെ കത്തീഡ്രലിൽ ചാവേർ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനയിൽ അംഗങ്ങളായ ദന്പതികൾ. മകാസാറിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിൽ നടന്ന ആക്രമണത്തിൽ 20 പേർക്കു പരിക്കേറ്റിരുന്നു. കത്തീഡ്രലിന്റെയും സമീപമുള്ള കെട്ടിടങ്ങളുടെയും ജനലുകൾ തകർന്നു. മകാസാർ സ്വദേശികളായ ലുക്മാൻ, ദേവി എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഇവരുടെ അയൽവാസികൾ തിരിച്ചറിഞ്ഞു. 23ഉം 26ഉം വയസ് പ്രായമുള്ളവരാണു ദന്പതികൾ. ആറു മാസം മുന്‍പാണ് ഇവർ വിവാഹിതരായത്. കത്തീഡ്രലിലേക്കു പ്രവേശിക്കാൻ ശ്രമിച്ച ദന്പതികളെ സുരക്ഷാ ഗാർഡുകൾ തടയുകയായിരുന്നു. തുടർന്ന് പ്രഷർകുക്ക് ബോംബ് ഉപയോഗിച്ചു നടത്തിയ സ്ഫോടനത്തിൽ ഇരുവരും കൊല്ലപ്പെട്ടു. ഉഗ്രസ്ഫോടനം ലക്ഷ്യമിട്ടായിരുന്നു പ്രഷർകുക്കർ ബോംബ് ഉപയോഗിച്ചത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജമാ അൻഷാറുത്ത് ദൗള എന്ന സംഘടനയിലെ അംഗങ്ങളാണ് ദന്പതിമാർ. 2019ൽ ഫിലിപ്പീൻസിലെ സുലു ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിൽ 23…
Read Moreകന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം! യൂഷ് ഗോയൽ അട്ടിമറിച്ചത് അമിത്ഷായുടെ ഉറപ്പ്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളികൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെ എബിവിപി പ്രവർത്തകർ അധിക്ഷേപിച്ചു എന്ന ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വാദം അമിത്ഷാ നൽകിയ ഉറപ്പ് അട്ടിമറിച്ചു. 19ന് നടന്ന ആക്രമണത്തിൽ കുറ്റക്കാരായവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽവച്ച് ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു സംഭവമേ നടന്നിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതാക്കു ന്നത്. കന്യാസ്ത്രീകൾക്കെതിരേ ഉണ്ടായ അക്രമസംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണു കഴിഞ്ഞ ദിവസം ഝാൻസി റെയിൽവേ പോലീസ് ഡിഎസ്പി നയീം ഖാൻ മൻസൂരി ദീപികയോടു പറഞ്ഞത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റെയിൽവേ പോലീസ് പിന്നീട് അറിയിച്ചു. അതിനിടെയാണ് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടേയില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പ്രസ്താവന നടത്തിയത്. സംഭവത്തിൽ എബിവിപി പ്രവർത്തകർക്ക് പങ്കുണ്ടോ…
Read Moreവേനൽ മഴ തുടർന്നേക്കും; അറബിക്കടലിൽ ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യത; 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത
തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കുഭാഗത്ത് ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദപ്രവാഹം രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രവാഹ ഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. വടക്കൻ ആൻഡമാൻ ദ്വീപിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ പ്രവാഹത്തിന്റെ പ്രതിഫലനം ഉണ്ടാകും. ന്യൂനമർദ പ്രവാഹ ഫലമായി കടലിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്. ന്യൂനമർദ പ്രവാഹ സ്വാധീനഫലമായി വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യും.
Read More