ചെന്നെെ: നടനും മക്കൾ നീതി മയ്യം സ്ഥാ പകനുമാ യ കമൽ ഹാസൻ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത് കുമാർ. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാർ. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമൽ ഹാസൻ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.ആദായ നികുതി റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി ശരത്കുമാർ രംഗത്തെത്തി. കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാർ ആരോപിച്ചു. കേരളത്തിൽ പിണറായി തുടർഭരണം നേടുമെന്നും ഇടത് പക്ഷം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
Read MoreCategory: Loud Speaker
കോവിഡ് വീണ്ടും മൂർച്ഛിക്കുന്നു! 24 മണിക്കൂറിനിടെ 59,118 രോഗികൾ; 257 പേര് മരിച്ചു
ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 257 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,18,46,652 ആയി. മരണസംഖ്യ 1,60,949 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. രാജ്യത്ത് വ്യാഴാഴ്ച മാത്രം 32,987 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തര്‍ 1,12,64,637 ആയി. രാജ്യത്ത് ഇതുവരെ 5,55,04,440 പേര്‍ക്ക് വാക്സിന് നല്കി. മഹാരാഷ്ട്രി, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമാകുന്നത്.
Read Moreവേണം… വോട്ട്, റോഡ് ഷോയുമായി ദാ വന്നു… സുരേഷ് ഗോപി! പ്രചാരണം പൊടിപൊടിക്കുന്നു; സുരേഷ് ഗോപിക്കെതിരെ നിയമനടപടിയെടുക്കും: മേയർ
തൃശൂർ: റോഡ് ഷോയുമായി തൃശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ദാ വന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ എടുക്കാൻ വന്നിട്ട് വെറുംകൈയോടെ മടങ്ങിപ്പോയെങ്കിലും ഇത്തവണ തൃശൂർ എല്ലാവരുംകൂടി നൽകുമെന്ന പ്രതീക്ഷയിലാണ് താരം. ശക്തൻ നഗറിലെ ശക്തൻ തന്പുരാന്റെ പ്രതിമയിൽ താമരമാല ചാർത്തിയാണ് റോഡ് ഷോ ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകന്പടിയോടെ അണിയിച്ചൊരുക്കിയ തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. ജില്ലാ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അണിനിരന്നു. ശിങ്കാരിമേളം, കാവടി എന്നിവ റോഡ് ഷോയ്ക്കു മാറ്റുകൂട്ടി. തുറന്ന ജീപ്പിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കണ്‍വീനറുമായ കെ.ആർ. ഹരി, തൃശൂർ മണ്ഡലം പ്രസിഡന്റും എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കണ്‍വീനറുമായ രഘുനാഥ് സി. മേനോൻ തുടങ്ങിയവർ സുരേഷ്ഗോപിയെ അനുഗമിച്ചു. റോഡ് ഷോ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രയാണം നടത്തി തെക്കെ ഗോപുരനടയിൽ സമാപിച്ചു.…
Read Moreആസാമിലും ബീഫ് വരട്ടൽ വിവാദം! രുചികരമായ ഭക്ഷണത്തിൽ പോത്തിറച്ചി ഒഴിവാക്കാനാകില്ലെന്ന് ബിജെപി സ്ഥാനാർഥി
ബിജെപി ഭരണ സംസ്ഥാനമെങ്കിലും ആസാമിൽ ബീഫ് വലിയ ചർച്ചാവിഷയമാണ്. രുചികരമായ ഭക്ഷണത്തിൽ പോത്തിറച്ചി ഒഴിവാക്കാനാകില്ലെന്ന ബിജെപി സ്ഥാനാർഥി ബനേന്ദ്ര കുമാർ മുഷാഹരിയുടെ പ്രസ്താവനയാണു പുതിയ വിവാദം. ബീഫ് ഇന്ത്യയുടെ ദേശീയ ഭക്ഷണം ആണെന്നു പറഞ്ഞതിന്റെ പേരിൽ മുഷാഹരിക്കെതിരേ പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഇതോടെ ബീഫ് വിവാദം ബിജെപിയെയും വെട്ടിലാക്കി. പൂർവാഞ്ചൽ ഹിന്ദു ഐക്യ മഞ്ച എന്ന സംഘടനയാണ് ഇതിനെതിരേ പോലീസിൽ പരാതി നൽകിയത്. ധുബ്രി ജില്ലയിൽ മുഷാഹരിക്കെതിരേ ഹിന്ദു സംഘടനകൾ പ്രതിഷേധപ്രകടനവും നടത്തി. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന്റെ മുൻ എംഎൽഎയായ മുഷാഹരി കഴിഞ്ഞ ഡിസംബറിലാണു ബിജെപിയിൽ ചേർന്നത്. ബിജെപി സ്ഥാനാർഥിയായി സജീവമായ പ്രചാരണരംഗത്തുള്ള മുഷാഹരിയെ ഇനി മാറ്റില്ലെന്നാണു ബിജെപി നേതാക്കൾ നൽകിയ സൂചന.
Read Moreകോവിഡ് കാലത്ത് എവിടെയായിരുന്നു? എൽഡിഎഫ് വീണ്ടും വന്നാൽ സർവനാശമുണ്ടാവുക കോണ്‍ഗ്രസിന്; എ.കെ. ആന്റണിക്ക് മറുപടിയുമായി മന്ത്രി എം.എം. മണി
ഇടുക്കി: എ.കെ. ആന്റണിക്ക് മറുപടിയുമായി മന്ത്രി എം.എം. മണി. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ സർവനാശമുണ്ടാവുക കോണ്‍ഗ്രസിനാണെന്ന് മണി പറഞ്ഞു. കോവിഡ് കാലത്ത് ആന്റണി എവിടെയായിരുന്നു. പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് ആന്റണി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായരെയും മന്ത്രി വിമർശിച്ചു. കേരളത്തിലെ നായന്മാരുടെ വിതരണാവകാശം സുകുമാരൻ നായർക്കല്ല. ചുരുക്കം ചിലരേ സുകുമാരൻ നായരുടെ വാക്ക് കേൾക്കുകയുള്ളുവെന്നും എം.എം. മണി കൂട്ടിച്ചേർത്തു. എൽഡിഎഫിനു തുടർഭരണമല്ല, രാഷ്ട്രീയ വനവാസമാണു ലഭിക്കാൻ പോകുന്നതെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും മുതിർന്ന നേതാവുമായ എ.കെ. ആന്റണി പറഞ്ഞത്. തുടർഭരണമുണ്ടായാൽ അതു കേരളത്തിൽ നാശം വിതയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഹങ്കാരവും പിടിവാശിയും ആഡംബരവും ധൂർത്തും സർവത്ര അഴിമതിയുമായിരുന്നു അഞ്ചു വർഷത്തെ പിണറായി സർക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഭാഷയ്ക്കും സ്വരത്തിനും വലിയ മാറ്റമാണു കാണുന്നത്. മന്ത്രിമാരും മര്യാദരാമന്മാരായി. ഇതെല്ലാം അടവു…
Read Moreവാറണ്ട് പിൻവലിക്കണം..! ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസ്; കങ്കണ റനൗട്ടിന് ജാമ്യം
മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ നടി കങ്കണ റനൗട്ടിന് ജാമ്യം. അന്ധേരി മെട്രോപൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ ഹാജരായ കങ്കണ തനിക്കെതിരായ വാറണ്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യം അനുവദിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. നേരത്തെ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയച്ചത്. തനിക്കെതിരെ അടിസ്ഥാനരഹിതവും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കഴിഞ്ഞ നവംബറിലാണ് അക്തർ, കങ്കണയ്ക്കെതിരെ പരാതി നൽകിയത്. നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ കോക്കസിനെ പരാമർശിക്കുന്നതിനിടെയാണ് തന്റെ പേര് വലിച്ചിട്ടത്. കങ്കണയുടെ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ തന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും പരാതിയിൽ പറയുന്നു.
Read Moreഇരട്ട വോട്ട് ഉള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്; കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടി വേണം; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ
കൊച്ചി: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നും അവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ ക്രമക്കേട് വരുത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടും വിഷയത്തില്‍ തുടർനടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്1,09,693 ഇരട്ട വോട്ടുകൾ വോട്ടർ പട്ടികയിലുണ്ടെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിൽ 537 പേർക്കും അഴീക്കോട് 711 പേർക്കും ഇരട്ടവോട്ടുകളുണ്ട്. ഒരു മണ്ഡലത്തിൽ വോട്ടും തിരിച്ചറിയൽ കാർഡുമുള്ളവർക്ക് മറ്റു മണ്ഡലത്തിൽ വ്യാജ തിരിച്ചറിയൽ കാർഡും വോട്ടുമുണ്ട്. ഇരിക്കൂർ നിയോജകമണ്ഡലത്തിൽ 537 ഇരട്ടവോട്ടുകളുണ്ട്. കല്യാശേരി 91, തളിപ്പറമ്പ് 242, അഴീക്കോട് 47, കണ്ണൂർ 30, പയ്യന്നൂർ 127 എന്നിവിടങ്ങളിലെ വോട്ടർമാർക്കാണ് ഇരിക്കൂറിലും…
Read Moreസോളാർ പീഡനക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് പരാതിക്കാരി; സത്യം അധികനാൾ മൂടിവയ്ക്കാനാകില്ല: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് പരാതിക്കാരി. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സാക്ഷികളെ സ്വാധീനിച്ചുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിൽ കണ്ട ദിവസമല്ല പോലീസ് റിപ്പോർട്ടിലുള്ളത്. 2012 സെപ്റ്റംബർ 19നാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. ഓഗസ്റ്റ് 19ന് അല്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു. സത്യം അധികനാൾ മൂടിവയ്ക്കാനാകില്ല: ഉമ്മൻ ചാണ്ടി തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സർക്കാരിനെ വെട്ടിലാക്കിയുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം അധികനാൾ മൂടിവയ്ക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ പീഡനക്കേസ് യാതൊരുവിധ തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണെന്ന് തെളിഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Moreഅന്നു രഹസ്യധാരണ? സിപിഎമ്മിന്റെ ആരോപണം അധികാര തുടര്‍ച്ചയ്ക്കായുള്ള തിരക്കഥ; ഇരുമുന്നണികൾക്കും പരസ്യപിന്തുണയില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
സ്വന്തംലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ആര്‍ക്കെന്നതില്‍ അനിശ്ചിതത്വം. 19 മണ്ഡലങ്ങളില്‍ മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. മറ്റുള്ള 121 മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കാന്‍ വെല്‍ഫെയര്‍പാര്‍ട്ടി നേതൃത്വവും ഇതുവരെ തയാറായിട്ടില്ല. ആര്‍ക്ക് പിന്തുണ നല്‍കുമെന്നത് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം അതത് കമ്മിറ്റികളെ അറിയിക്കുമെന്നും അതുപ്രകാരം വോട്ട് വിനിയോഗിക്കുമെന്നും വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം രാഷ്ട്ര ദീപികയോട് പറഞ്ഞു. അന്നു രഹസ്യധാരണ? അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. ഇത്തവണ 19 ആയി ചുരുങ്ങിയതിന് പിന്നില്‍ യുഡിഎഫുമായുള്ള രഹസ്യധാരണയാണെന്ന ആരോപണം ശക്തമാണ്. മുസ്ലിം ലീഗുമായി വോട്ട് കച്ചവടം ഉറപ്പിച്ചെന്നാണ് ആരോപണമുയര്‍ന്നത്. തുടര്‍ഭരണത്തേക്കാള്‍ യുഡിഎഫ് അധികാരത്തിലെത്തുന്നതാണ് ഗുണമെന്നും കോണ്‍ഗ്രസിന്റെ പരാജയം ബിജെപിക്ക് വളമാകുമെന്നും അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് യുഡിഎഫുമായി വോട്ട് കച്ചവടം ഉറപ്പിച്ചതെന്നാണ്…
Read Moreവിലക്കയറ്റം തടയാൻ നടപടിയെടുത്തില്ല; പൊതുവിതരണ സമ്പ്രദായം തകർത്തു തരിപ്പണമാക്കി..! പിണറായിക്കെതിരേ സുധീരൻ
കായംകുളം: നിയമ വ്യവസ്ഥയെ കാറ്റിൽ പറത്തിക്കൊണ്ട് ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾക്കും സാമൂഹിക വിരുദ്ധൻമാർക്കും അഴിഞ്ഞാട്ടം നടത്താനുള്ള അവസരമാണ് പിണറായി സർക്കാർ കേരളത്തിൽ ഒരുക്കി കൊടുത്തതെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. മയക്കുമരുന്നിന്റെയും ലഹരിയുടെയും മദ്യത്തിന്റെയും ആസ്ഥാനമായി കേരളത്തെ മാറ്റി, നിരന്തരമായി സത്യപ്രതിജ്ഞാലംഘനങ്ങളും, വാഗ്ദാന ലംഘനങ്ങളും മുഖ്യമന്ത്രി പിണറായി നടത്തി കൊണ്ടിരിക്കുകയാണ്. പൊതുവിതരണ സമ്പ്രദായം തകർത്തു തരിപ്പണമാക്കി, വിലക്കയറ്റം തടയാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പുതുപ്പള്ളി ദേവികുളങ്ങര പഞ്ചായത്തിലെ 124ാം ബൂത്ത് കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു സുധീരൻ.
Read More