എംഎല്‍എമാരുടെ ശമ്പളം 40,000 രൂപ കൂട്ടും ! ബംഗാള്‍ നിയമസഭയില്‍ വമ്പന്‍ പ്രഖ്യാപനവുമായി മമത

പശ്ചിമബംഗാളില്‍ നിയമസഭാംഗങ്ങളുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് മമത സര്‍ക്കാര്‍. എംഎല്‍എമാരുടെ മാസ ശമ്പളത്തില്‍ 40,000 രൂപയുടെ വര്‍ധനവാണുണ്ടാകുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയിലാണ് വര്‍ധന പ്രഖ്യാപിച്ചത്. താന്‍ ദീര്‍ഘനാളായി ശമ്പളമൊന്നും വാങ്ങുന്നില്ല എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ വര്‍ധനയില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളവുമായി തട്ടിച്ചു നോക്കുമ്പോള്‍ ബംഗാള്‍ എംഎല്‍എമാരുടെ ശമ്പളം തുച്ഛമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് ഇപ്പോള്‍ വര്‍ധന വരുത്തുന്നത്. പ്രതിമാസ ശമ്പളം നാല്‍പ്പതിനായിരം രൂപ വീതമാണ് കൂടുക. വര്‍ധനയ്ക്കു ശേഷം വരുന്ന ശമ്പളം എത്രെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല.

Read More

തെരഞ്ഞെടുപ്പുകൾ വരുന്നു; പാചകവാതകത്തിനു പിന്നാലെ ഇന്ധനവിലയും കുറച്ചേക്കും

ന്യൂഡൽഹി: പാചകവാതക വിലയ്ക്കു പിന്നാലെ ഇന്ധന വിലയും കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദീപാവലിയോടനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലിറ്ററിനു മൂന്നു മുതൽ അഞ്ചു രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാൻഷൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. നവംബർ-ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ/വാറ്റ് എന്നിവയിലൊന്നു കുറയ്ക്കാനാണു നീക്കം.നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കന്പനികൾ വില കുറയ്ക്കാൻ സാധ്യത കുറവാണ്. ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കന്പനികൾ തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ വില കുറയ്ക്കാൻ എണ്ണക്കന്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ മാസം അവസാനമാണു ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചത്.

Read More

സനാതനധർമ പരാമർശം; ബിജെപിയെ സംവാദത്തിന് വെല്ലുവിളിച്ച് ഡിഎംകെ തലവെട്ടാൻ പറഞ്ഞ സന്യാസിക്കെതിരേ കേസ്

ചെന്നൈ: ഉദയനിധി സ്റ്റാലിന്‍റെ സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശം വിവാദമായ സാഹചര്യത്തിൽ ബിജെപിയെ പരസ്യസംവാദത്തിന് ഡിഎംകെ വെല്ലുവിളിച്ചു. ഡൽഹിയിൽ വേണമെങ്കിലും ചർച്ചയ്ക്കു തയാറെന്നും അമിത് ഷാ സംവാദത്തിന് തയാറുണ്ടോയെന്നും ഡിഎംകെ നേതാവ് എ. രാജ ചോദിച്ചു. അതേസമയം, ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നു പ്രഖ്യാപിച്ച അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യക്കെതിരേ മധുര പോലീസ് കേസെടുത്തു. ഡിഎംകെ നിയമവിഭാഗത്തിന്‍റെ പരാതിയിലാണ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോ സന്യാസി പങ്കുവച്ചിരുന്നു. ഉദയനിധി സ്റ്റാലിന്‍ സനാതന ധർമത്തെപ്പറ്റി നടത്തിയ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദയനിധി വംശഹത്യയ്ക്ക് ആഹ്വാനം നൽകിയെന്നതടക്കമുള്ള മാളവ്യയുടെ ആരോപണങ്ങൾക്കെതിരേ ഡിഎംകെ നൽകിയ പരാതിയിന്മേൽ തിരുച്ചിറപ്പള്ളി പോലീസാണ് കേസ്…

Read More

നാലു സമുദായങ്ങള്‍ കൂടി ഒബിസി പട്ടികയില്‍ ! കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് മന്ത്രിസഭ

സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ എന്നീ സമുദായങ്ങളെയാണ് പുതുതായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക. നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ പരിഗണിച്ചിരുന്നെങ്കിലും, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് മാറ്റി വെക്കുകയായിരുന്നു. നേരത്തെ എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഗണിച്ച് എസ്ഇബിസി പട്ടികയിലും എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു.

Read More

സ്ഥിരം പരാതിക്കാരനാകാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് മത്സര രംഗത്തേക്കില്ലായെന്ന് തീരുമാനിച്ചത്; ആഞ്ഞടിച്ച് കെ. മുരളീധരന്‍

കോഴിക്കോട്: പാര്‍ട്ടിക്ക് വേണ്ടി ശക്തമായ നിലപാട് എടുത്തിട്ടും വേണ്ടരീതിയില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് കെ. മുരളീധരന്‍ എംപി. അത് സ്വാഭാവികമായി സംഭവിച്ചതാണെന്ന് പറയുന്നത് ശരിയല്ല. ഒരു സ്ഥിരം പരാതിക്കാരനാകാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് മത്സര രംഗത്തേക്കില്ലായെന്ന് തീരുമാനിച്ചതെന്നും കെ. മുരളീധരന്‍ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുരളീധരന്‍റെ ‌ പരാമര്‍ശം. പുതുപ്പള്ളിയില്‍ സ്റ്റാര്‍ കാമ്പയിനര്‍ പദവിയിലുള്ളവരുടെ പട്ടിക തയാറാക്കിയപ്പോഴും അവഗണിച്ചു. എങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാകരുതെന്ന് കരുതി വിവാദമാക്കിയില്ല. അതിനുശേഷം വര്‍ക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അതില്‍ സ്ഥിരം അംഗമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എ.കെ. ആന്‍റണിയും കെ.സി. വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഉള്ളപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല. അതില്‍ പരാതിയുമില്ല. പക്ഷേ, പ്രത്യേകക്ഷണിതാവായി പണിഗണിക്കാവുന്നവരുടെ പട്ടികയില്‍ പോലും ഉള്‍പ്പെട്ടില്ലായെന്നത് വേദനിപ്പിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.

Read More

‌പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകൾ നാളെ രാവിലെ എട്ടരയോടെ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പുതുപ്പള്ളി ആർക്കൊപ്പമെന്നതിന്‍റെ ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയൻ കഴിയും. വോട്ട് എണ്ണുന്ന ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍ വൈസര്‍, രണ്ടു കൗണ്ടിംഗ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. രണ്ട് മൈക്രോ ഒബ്‌സര്‍വര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വിവി പാറ്റ് മെഷീനുകളിലെ…

Read More

കിടക്ക ദേഹത്തുവീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം ! അപകടം കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍

ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. കുട്ടിയെ ഉറക്കിക്കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയ സമയത്ത് ബെഡ് തലയിലൂടെ വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Read More

തൃശൂരില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളും ആണ്‍കുട്ടിയും മഹാരാഷ്ട്രയില്‍ ! തിരിച്ചെത്തിക്കാനായുള്ള നടപടികളുമായി പോലീസ്

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നു കാണാതായ വിദ്യാര്‍ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി. ഒന്‍പതാം ക്ലാസുകാരായ രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പന്‍വേലില്‍ കണ്ടെത്തിയത്. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് പോലീസ് അറയിച്ചു. സ്‌കൂളിലേക്കു പോയ കുട്ടികള്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരുന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ ട്രെയിനില്‍ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. മുംബൈയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തില്‍ ഇവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍നിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് വ്യക്തമാവുകയായിരുന്നു. കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Read More

തിരുവല്ലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി സഹോദരന്‍ ! പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച രാജിന്റെ അമ്മ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാതായതോടെയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്. സംശയം തോന്നി രാജിന്റെ സഹോദരന്‍ ബിനുവിനെ നിരന്തരം ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് അനുജനെ കൊന്നു കൂഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയതെന്ന് പോലീസ് പറയുന്നു. സഹോദരനെ കൊന്ന് വീടിന്റെ പിന്നില്‍ കുഴിച്ചുമൂടി എന്നതായിരുന്നു കുറ്റസമ്മതമൊഴി. ഇതനുസരിച്ച് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഓണക്കാലത്ത് അമ്മ ബന്ധുവീട്ടില്‍ പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക്…

Read More

സേലത്ത് ലോറിയിലേക്കു മിനിവാൻ ഇടിച്ചു കയറി; ആറ് മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

സേലം: നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി ഒരു വയസുകാരി ഉൾപ്പെടെ ആറുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. അപകടത്തിൽ വാൻ പൂർണമായും തകർന്നു. എൻഗുരിൽനിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്. ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെൽവരാജ് (50), അറമുഖം(48), അറമുഖത്തിെൻ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വിഗ്നേഷ് (25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്‍റെ മകനാണ് വിഗ്നേഷ്. അപകടം നടന്നശേഷം ഏറെ ശ്രമകരമായാണ് വാനിലുണ്ടായിരുന്നവരെ പുറത്തേക്ക്…

Read More