ചെളി വാരിയെറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയമൊന്നും ജനങ്ങള്‍ സ്വീകരിക്കില്ല; അപ്പയുടെ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി മറികടക്കുമെന്ന് അച്ചു ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ ഘടകങ്ങളും യുഡിഎഫിന് അനുകൂലമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഏത് വിഷയം ചര്‍ച്ച ചെയ്താലും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിക്കും മേല്‍ക്കൈയുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അച്ചു പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ വിരുദ്ധ വികാരവും അഴിമതിയുമെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33000ന് മുകളില്‍ ചാണ്ടി ഉമ്മന് ഭൂരിപക്ഷം കിട്ടുമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും രാഷ്ട്രീയം സംസാരിക്കാന്‍ ഇടതുപക്ഷം തയാറാകണമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. ചെളി വാരിയെറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയമൊന്നും ജനങ്ങള്‍ സ്വീകരിക്കില്ല. ജനം അത് അവജ്ഞയോടെ തള്ളുമെന്നും അച്ചു പറഞ്ഞു.

Read More

അവധി വെട്ടിച്ചുരുക്കില്ല; സ്കൂൾ അധ്യാപകരുടെ അവധി കുറയ്ക്കാനുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ

സർക്കാർ ഉത്തരവ് പ്രകാരം ദീപാവലി, ദുർഗാപൂജ, രക്ഷാബന്ധൻ, മറ്റ് ഉത്സവങ്ങൾ എന്നിവയിൽ സ്കൂൾ അധ്യാപകരുടെ അവധി വെട്ടിക്കുറച്ച വിവാദ ഉത്തരവ് ബീഹാർ വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. സർക്കാർ/സർക്കാർ-എയ്ഡഡ് എലിമെന്‍ററി, സെക്കൻഡറി/ഹയർസെക്കൻഡറി സ്‌കൂളുകൾക്കായി 29.08.2023-ലെ ഡിപ്പാർട്ട്‌മെന്‍റൽ ഓർഡർ മെമ്മോറാണ്ടം നമ്പർ 2112 പ്രകാരം നൽകിയ അവധിക്കാല പട്ടിക ഉടനടി പ്രാബല്യത്തിൽ വരും എന്ന് സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ബിഹാർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കുള്ള അവധി 23ൽ നിന്ന് 11 ആയി കുറച്ചതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രതിഷേധത്തിന് മുന്നറിയിപ്പ് നൽകിയിരുന്ന സംസ്ഥാനത്തെ അധ്യാപകർക്കിടയിൽ വലിയ പ്രശ്നത്തിന് കാരണമായി. പല സ്‌കൂളുകളിലും അധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. കൂടാതെ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ.പഥക്കിനെ വെല്ലുവിളിക്കുകയും ചെയ്തു. ഉത്സവ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ഹാജർ ഏതായാലും കുറവായിരിക്കുമെന്ന് പല അധ്യാപകരും ചൂണ്ടിക്കാട്ടിയിരുന്നു.…

Read More

ചികിത്സാവിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവർത്തകർ; ധൈര്യമുണ്ടെങ്കിൽ കോൺഗ്രസ് അന്വേഷിക്കട്ടെയെന്ന് വാസവൻ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് മന്ത്രി വി.എന്‍.വാസവന്‍. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നതെന്ന് വാസവന്‍ ആരോപിച്ചു. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്‍റും മുന്‍ ഡിസിസി സെക്രട്ടറിയുമായ വിജയകുമാറാണ് ഇതിന് പിന്നില്‍. ധൈര്യമുണ്ടെങ്കില്‍ സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും വാസവന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസാണ്. അദ്ദേഹത്തോട് മാപ്പ് പറയേണ്ടത് അവര്‍ തന്നെയാണെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തന്നെ ജയിക്കും. പുതുപ്പള്ളിയിലെ സഹതാപ തരംഗം ജെയ്കിന് അനുകൂലമാണെന്നും വാസവന്‍ പറഞ്ഞു.

Read More

രണ്ടാം വന്ദേ ഭാരത് മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും; പുതിയ വന്ദേഭാരതിന് ഓറഞ്ച് നിറം

  കോട്ടയം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ട്രെയിന്‍ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ വന്ദേഭാരത്.പുതിയ വന്ദേഭാരത് ഓണസമ്മാനമായി കേരളത്തിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്. എന്നാൽ ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം വരാത്തതിനാലാണ് ട്രെയിന്‍ നീങ്ങാത്തതെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്.

Read More

എയർ ഹോസ്റ്റസിന്‍റെ മരണം; ഫ്ലാറ്റിലെ സ്വീപ്പർ അറസ്റ്റിൽ; പ്രതിയുടെ ഭാര്യയേയും പോലീസ് ചോദ്യം ചെയ്യുന്നു

ട്രെയിനി എയർ ഹോസ്റ്റസിനെ മുംബൈ സബർബിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢ് സ്വദേശിനി യായ  രൂപാൽ ഓഗ്രേ എയർ ഇന്ത്യ തിരഞ്ഞെടുത്തതിനെ തുടർന്ന് ഈ വർഷം ഏപ്രിലിലാണ് മുംബൈയിലേക്ക് താമസം മാറിയത്.   അന്ധേരിയിലെ ഒരു ഫ്ലാറ്റിലാണ് സഹോദരിക്കും കാമുകനുമൊപ്പം ഇവർ താമസിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവരുടെ നാട്ടിലേക്ക് പോയിരുന്നു. ഒഗ്രേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൊസൈറ്റിയിൽ സ്വീപ്പറായി ജോലി ചെയ്യുന്ന 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മുഖ്യപ്രതി വിക്രം അത്വാളിനെയാണ് അറസ്റ്റ് ചെയ്തത്. ഹൗസിംഗ് സൊസൈറ്റിയിലെ സുരക്ഷാ ക്യാമറകൾ  സ്കാൻ ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. വീട്ടുജോലിക്കാരി കൂടിയായ വിക്രം അത്വാളിന്‍റെ ഭാര്യയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. രൂപാൽ ഫോൺ വിളിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുംബൈയിലുള്ള അവളുടെ സുഹൃത്തുക്കളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുക്കൾ സ്ഥലത്തെത്തിയപ്പോൾ ഫ്ലാറ്റ് അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നതായി…

Read More

ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ! ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ പോലീസിന്റെ പിടിയിലായി.ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പിടിയിലായത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിറകിലേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് സമീര്‍ ഖാന്‍ എന്നയാള്‍ കണ്ടിരുന്നു. സംശയം തോന്നിയ ഇയാള്‍ റൂഹിദിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് ആടിനെ ലൈംഗികമായി പീഡിപ്പിക്കുന്നതു കണ്ട സമീര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിക്കെതിരേ നാട്ടുകാര്‍ രംഗത്തുവന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് അറിയിച്ചു.

Read More

തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വെട്ടേറ്റു മരിച്ചു

തിരുപ്പൂര്‍: തമിഴ്‌നാട് തിരുപ്പൂര്‍ പല്ലടത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ വെട്ടേറ്റു മരിച്ചു. അരിക്കട ഉടമയായ സെന്തില്‍കുമാര്‍ (47), കുടുംബാംഗങ്ങളായ മോഹന്‍രാജ്, രത്തിനംബാള്‍, പുഷ്പവതി എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ഒരാളാണ് നാലു പേരെയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ സെന്തില്‍കുമാറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കും വെട്ടേറ്റത്. ഒരു സംഘം തന്‍റെ പറമ്പിലിരുന്ന് മദ്യപിക്കുന്നത് കണ്ട സെന്തില്‍കുമാര്‍ അവരോട് പറമ്പില്‍നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഒരാള്‍ വന്ന് അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സംഭവശേഷം കൊലയാളി സംഘം സ്ഥലത്തുനിന്ന് പോകുകയായിരുന്നു.

Read More

ചാക്കിലോട്ടത്തില്‍ നിന്ന് പിന്മാറി ! സംസ്‌കൃത കോളജില്‍ സിപിഎം നേതാവിന്റെ മകനെ തല്ലി താടിയെല്ലു തകര്‍ത്ത് എസ്എഫ്‌ഐക്കാര്‍

പാളയം ഗവ. സംസ്‌കൃത കോളജില്‍ സിപിഎം വനിതാ നേതാവിന്റെ മകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് എസ്എഫ്‌ഐക്കാര്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ എസ്എഫ്ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകന്‍ ആദര്‍ശിനാണു പരിക്കേറ്റത്. തടിക്കഷണം കൊണ്ടുള്ള ക്രൂരമായ മര്‍ദനത്തില്‍ താടിയെല്ലു പൊട്ടി ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കില്‍കയറി ഓട്ടം മത്സരത്തില്‍ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. കോളജിലെ മുന്‍ വിദ്യാര്‍ഥികളും എസ്എഫ്ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിന്‍ എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. 24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം.

Read More

ഒരുക്കങ്ങൾ പൂര്‍ത്തീകരിച്ചു, പുതുപ്പള്ളി സജ്ജം; വോട്ട് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡുകൾ

കോട്ടയം: നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തികും  അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.നാളെ രാവിലെ ഏഴു മുതല്‍ ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പോളിംഗ് സാമഗ്രികളുടെ വിതരണം വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിച്ചു. 228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെയും വിവി പാറ്റുകളുമാണ് തയാറാക്കിയിട്ടുള്ളത്.…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; മണ്ഡലത്തിൽ പൊതുഅവധി, നാല് സെന്‍സിറ്റീവ് ബൂത്തുകള്‍,48 മണിക്കൂര്‍ നിരോധനാജ്ഞ,  ഡ്രൈഡേ

കോട്ടയം; വോട്ടെടുപ്പു ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് മണ്ഡലത്തിന്‍റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി ആയിരിക്കും. മണ്ഡലത്തിന്‍റെ പരിധിയില്‍ ഷോപ്സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍-സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധിയായിരിക്കും. മറ്റിടങ്ങളില്‍ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടര്‍മാരുമായ കാഷ്വല്‍ ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്. പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിന് ഇന്നു മുതല്‍ എട്ടുവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് സെന്‍സിറ്റീവ് ബൂത്തുകള്‍കോട്ടയം: നാല് ബൂത്തുകള്‍ സെന്‍സിറ്റീവ് ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്. പാമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പിഎസ് സ്‌കൂളിലെ 91,…

Read More