കോട്ടയം: പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിക്ക് നല്കുന്ന അവസാന യാത്രയയപ്പ് നാളെയാകുമെന്ന് അച്ചു ഉമ്മന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടുമെന്നും അച്ചു പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കരസ്പര്ശമേല്ക്കാത്ത ഒരു വീട് പോലും പുതുപ്പള്ളിയില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഉമ്മന്‍ ചാണ്ടിയുടെ എക്കാലത്തെയും ഭൂരിപക്ഷത്തെ മറികടക്കുന്ന ഭൂരിപക്ഷമാകും അത്. കോണ്‍ഗ്രസിന് ഇത്രയും അനുകൂല സാഹചര്യമുള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും അച്ചു പറഞ്ഞു.
Read MoreCategory: Loud Speaker
മാതാപിതാക്കൾ തമ്മൽ നിരന്തരമായി വഴക്ക്; പെൺമക്കൾ ആത്മഹത്യ ചെയ്തു
മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ട് സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പുരൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രാദേശിക കോർപ്പറേറ്റർ അസിം റാസയുടെ മക്കളായ കാശിഷ് (20), സഹോദരി മുന്നി (18) എന്നിവർ ഞായറാഴ്ച വൈകുന്നേരം വിഷം കഴിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്ന് സർക്കിൾ ഓഫീസർ അലോക് സിംഗ് പറഞ്ഞു. കുടുംബപ്രശ്നങ്ങളുടെ പേരിൽ ഇവരുടെ മാതാപിതാക്കൾ വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ചയും അവർ തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് പെൺമക്കൾ വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കാൻ കുടുംബാംഗങ്ങൾ പോലീസിനെ ആദ്യം അനുവദിച്ചില്ല. എന്നിരുന്നാലും, കൂടുതൽ പോലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.
Read More65 കാരനെ അടിച്ചുകൊന്നു, മകനെ ക്രൂരമായി മർദിച്ചു; 5 പേർ അറസ്റ്റിൽ
വഴക്കിനെ തുടർന്ന് 65 വയസ്സുകാരനെ കൊലപ്പെടുത്തുകയും മകനെ മർദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ രുദ്രാപൂർ പ്രദേശത്താണ് സംഭവം. പ്രശുറാം നഗ്രൗലി ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു സമുദായത്തിൽ നിന്നുള്ള ചിലരുമായി തർക്കമുണ്ടായി. തർക്കത്തെ തുടർന്ന് സംഘം പ്രശുറാമിനെയും 22 വയസ്സുള്ള മകനെയും മർദിച്ചതായി സർക്കിൾ ഓഫീസർ ജിലാജീത് സിംഗ് പറഞ്ഞു. ആക്രമണത്തിൽ പ്രശുറാം കൊല്ലപ്പെട്ടു. പ്രശുറാമിന്റെ മറ്റൊരു മകൻ രവിശങ്കർ, പെൺമക്കളായ പിങ്കി, റിങ്കി എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreകണ്ണൂരില്‍ വീട്ടമ്മയ്ക്ക് കുത്തേറ്റു ! കുടുംബ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍
കണ്ണൂര്‍ എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്കൂളിന് സമീപത്തെ സാബിറ (43)യ്ക്കാണ് കുത്തേറ്റത്. ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തര്‍ക്കത്തിനിടയില്‍ കത്തി കൊണ്ട് കൊണ്ട് കുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
Read Moreനിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കി ! 26കാരനെ കഴുത്തറുത്ത് കൊന്ന് 14കാരന്
കഴിഞ്ഞ രണ്ടു മാസമായി തന്നെ നിരന്തരമായി ലൈംഗികചൂഷണത്തിനിരയാക്കിയ 26കാരനെ കഴുത്തറുത്ത് കൊന്ന് 14കാരന്. ദക്ഷിണദില്ലിയിലെ ബാട്ല ഹൗസ് മേഖലയിലാണ് സംഭവം. ഓഗസ്റ്റ് 30നാണ് കൊലപാതകം നടന്നത്. മുഹമ്മദ് വസീം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജാമിയ നഗറിലെ ഫ്ളാറ്റിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തില്‍ ആഴമേറിയ മുറിവുണ്ടായിരുന്നു.സംഭവത്തില്‍ 14കാരനെ പോലീസ് പിടികൂടി. മുഹമ്മദ് വസീം 14കാരനെ കഴിഞ്ഞ രണ്ടു മാസത്തോളമായി ലൈംഗികമായി ദുരുപയോഗിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് പിന്നലെ വീഡിയോ എടുത്ത് ഭീഷണി കൂടി ആയതോടെ ഇയാളെ കൊലപ്പെടുത്താന്‍ 14കാരന് തീരുമാനിച്ചു. ആക്രമിക്കാനായി പേപ്പറും കട്ടറും കയ്യില്‍ കരുതിയിരുന്നു. ഇത് വച്ച് ശനിയാഴ്ച 14കാരന് 26കാരനെ ആക്രമിക്കുകയായിരുന്നു. 26കാരന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് നല്കിയിരുന്നതായിരുന്നു. ഏതാനും ദിവസം മുമ്പായിരുന്നു കെട്ടിടത്തില്‍ ആളൊഴിഞ്ഞത്. സക്കീര്‍ നഗറിലെ വീട്ടില്‍ കുടുംബത്തിനൊപ്പമായിരുന്നു യുവാവ് താമസിച്ചിരുന്നത്.
Read Moreപെട്ടിക്കുള്ളിൽ യുവതിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം; മുഖം മുതൽ അരക്കെട്ട് വരെ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ
സ്ത്രീയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം തകരപ്പെട്ടിയിൽ നിന്ന് കണ്ടെത്തി. യുപിയിലാണ് സംഭവം. ദേശീയപാത 19-ൽ ലാലാ നഗർ ടോൾ പ്ലാസയ്ക്ക് സമീപം കിടന്നിരുന്ന പെട്ടിയിൽ നിന്ന് എന്തോ കത്തുന്നതിന്റെ ഗന്ധം വന്നതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാതി കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം ഉള്ളിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. യുവതിക്ക് ഏകദേശം 20 വയസ്സ് പ്രായമുണ്ടെന്നും വെള്ള സ്യൂട്ട് ധരിച്ചിരുന്നതായും സംഭവസ്ഥലം സന്ദർശിച്ച ഭദോഹി പോലീസ് സൂപ്രണ്ട് (എസ്പി) മീനാക്ഷി കത്യായൻ പറഞ്ഞു. തിരിച്ചറിയാനാകാത്ത വിധം മൃതദേഹം മുഖം മുതൽ അരക്കെട്ട് വരെ പെട്രോൾ ഒഴിച്ച് കത്തിച്ചിരുന്നു. സ്ത്രീയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതായി തോന്നുന്നു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും…
Read Moreസിഗരറ്റ് ഉപയോഗിച്ച് ശരീരം പൊള്ളിച്ചു, ദിവസങ്ങളോളം വീട്ടിൽ പൂട്ടിയിട്ടു; വീട്ടുജോലിക്കായെത്തിയ പന്ത്രണ്ട് വയസുകാരിക്കേറ്റത് ക്രൂര മർദനം
വീട്ടുജോലിക്കായെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ചു. ദിവസങ്ങളോളം ഇരുട്ടിൽ പൂട്ടിയിട്ട് മർദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂരിലെ അഥർവ നഗരി സൊസൈറ്റിയിൽ ഒരു കുടുംബം വീട്ടുജോലികൾക്കായി ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയാണ് ക്രൂരമായ മർദനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. തെറ്റ് ചെയ്താൽ ചൂടുള്ള പാത്രവും സിഗരറ്റും ഉപയോഗിച്ച് പെൺകുട്ടിയുടെ ശരീരം പൊള്ളിക്കുമായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നു. വീട്ടുകാർ ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നാല് ദിവസത്തോളം കുട്ടിയെ വീട്ടിൽ പൂട്ടിയിടുകയും ചെയ്തു. സഹായത്തിനായി പെൺകുട്ടി കരയുന്നത് അയൽവാസികൾ കേൾക്കുകയും അവൾ ജനലിലൂടെ വീടിന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നത് അവർ കാണുകയും ചെയ്തു. തുടർന്ന് അയൽവാസികൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭക്ഷണവും വെള്ളവും നൽകിയ ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിച്ചതായി…
Read Moreഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ യാത്രക്കാരൻ പുകവലിച്ചു; സംഭവം ദുബായ്-കൊൽക്കത്ത ഫ്ലൈറ്റിൽ
ദുബായിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പ്രതിയായ സുവം ശുക്ല ശുചിമുറിയിൽ കയറി പുകവലിക്കുന്നത് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ കണ്ടു. ക്യാബിൻ ക്രൂവും ഒരു സഹയാത്രികനും ഇത് ശ്രദ്ധിക്കുകയും വിമാനത്തിന്റെ പൈലറ്റിനെ വിവരമറിയിക്കുകയും തുടർന്ന് വിമാനം ലാൻഡ് ചെയ്യുകയും ചെയ്തു. വിമാന ഉദ്യോഗസ്ഥൻ ഉടൻ തന്നെ എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെയും വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഉടൻ തന്നെ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ശുക്ലയെ ചോദ്യം ചെയ്യുകയും ഒടുവിൽ ബിധാനഗർ സിറ്റി പോലീസിന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കൈമാറുകയും ചെയ്തു.1937ലെ എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 25 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തിൽ പുകവലി…
Read Moreഅച്ചു ഉമ്മനെതിരേ ഫേസ്ബുക്ക് പോസ്റ്റ് ! ചോദ്യം ചെയ്യൽ വൈകും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകാൻ സാധ്യത. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റേതാണോയെന്ന് സ്ഥിരീകരിക്കാനാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി ഫേസ്ബുക്കിന് പോലീസ് മെയിൽ അയയ്ക്കും. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നതിനു ശേഷമേ ചോദ്യം ചെയ്യലിലേക്കു കടക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിനും വനിതാ കമ്മീഷനും സൈബർ സെല്ലിനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. നേരത്തെ പരാതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അച്ചു ഉമ്മൻ. പക്ഷെ അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നതെന്ന് അച്ചു ഉമ്മൻ പറയുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാറിനെതിരെയാണ് അച്ചു ഉമ്മന്റെ പരാതി. പരാതിയിൽ പൂജപ്പുര പൊലീസ് അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രകോപനപരമായ…
Read Moreപത്ത് ലൈറ്റ് ഉള്ളവർ രണ്ടെണ്ണം അണച്ചാൽ മതി ! ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ബുദ്ധിയുപദേശിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ലോഡ്ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. പത്ത് ലൈറ്റ് ഉള്ളവർ രണ്ട് ലൈറ്റുകളെങ്കിലും അണച്ച് സഹകരിച്ചാൽ ലോഡ് ഷെഡിംഗോ പവർകട്ടോ ഇല്ലാതെ മുന്നോട്ട് പോകാനാവുമെന്ന് മന്ത്രി പറഞ്ഞു. വാഷിംഗ് മെഷീൻ, ഗ്രൈൻഡർ തുടങ്ങിയവ വൈകുന്നേരങ്ങളിൽ ഒഴിവാക്കണം. വൈകുന്നേരം വൈദ്യുതി ഉപകരങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടാകണം. ലോഡ് ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ നിയന്ത്രണമില്ലാതെ മുന്നോട്ടു പോയാൽ എന്തു ചെയ്യാനാകും എന്നും മന്ത്രി ചോദിച്ചു. 3000 ടിഎംസി വെള്ളമുണ്ടായിട്ടും. 300 ടിഎംസി മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി ഉപയോഗിക്കുന്നത്. പുതിയ ജലവൈദ്യുത പദ്ധതിയെപ്പറ്റി പറഞ്ഞാൽ പോലും വിവാദമുണ്ടാവുകയാണ്. ഉത്പാദനമേഖലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കണമെന്നാണ് ഈ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ ഉപയോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി വൈദ്യുതി ബോർഡും…
Read More