സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ആള്‍ 3000 രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍

ചിത്താരിയില്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. സ്ഥലത്തിന്റെ ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്. ചിത്താരി വില്ലേജ് ഓഫീസര്‍ സി അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ വി സുധാകരന്‍ എന്നിവരെയാണ് കാസര്‍ഗോഡ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌ക്കാരം വാങ്ങിയയാളാണ് അരുണ്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അരുണിനെ മികച്ച വില്ലേജ് ഓഫീസറായി റവന്യുവകുപ്പ് തെരഞ്ഞെടുത്തത്. സ്ഥലം അളന്ന് ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചിത്താരി ചാമുണ്ഡിക്കുന്ന് മുനയംകോട്ടെ എം അബ്ദുള്‍ ബഷീറില്‍ നിന്ന് 3,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. അബ്ദുള്‍ ബഷീറിന്റെ സഹോദരി ഭര്‍ത്താവ് മൊയ്തീന്റെ പേരില്‍ കൊട്ടിലങ്ങാട് എന്ന സ്ഥലത്തുള്ള 17.5 സെന്റ് വില്‍പന നടത്തുന്നതിന് വേണ്ടിയാണ് ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. മൊയ്തീന്റെ ഭാര്യ ഖദീജയുടെ പേരില്‍…

Read More

വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളര്‍പ്പെന്ന് പറയാന്‍ പറ്റില്ല; അജിത് പവാര്‍ തങ്ങളുടെ നേതാവെന്നു ശരത് പവാര്‍

മുംബൈ: എന്‍സിപി പിളര്‍ന്നിട്ടില്ലെന്നും നേതാവ് അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നതില്‍ തര്‍ക്കമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളര്‍പ്പെന്ന് പറയാന്‍ പറ്റില്ല. ജനാധിപത്യത്തില്‍ അവര്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പവാര്‍ വ്യക്തമാക്കി. അജിത് പവാര്‍ നേതാവ് തന്നെയാണ്, അതില്‍ തര്‍ക്കമില്ല. എന്‍സിപിയില്‍ പിളര്‍പ്പ് ഇല്ല. എങ്ങനെയാണ് ഒരു പാര്‍ട്ടിയില്‍ പിളര്‍പ്പ് സംഭവിക്കുക? പാര്‍ട്ടിയില്‍നിന്ന് ഒരു വലിയ വിഭാഗം ദേശീയ തലത്തില്‍ വേര്‍പിരിയുമ്പോഴാണ് പിളര്‍പ്പുണ്ടാവുന്നത്. പക്ഷേ, എന്‍സിപിയില്‍ ഇന്ന് അത്തരത്തിലൊരു സ്ഥിതിവിശേഷമില്ല. ചിലയാളുകള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുവെന്നത് ശരിതന്നെ. പക്ഷേ, ഇതിനെ പിളര്‍പ്പ് എന്നു വിളിക്കാനാവില്ല. ജനാധിപത്യത്തില്‍ അവര്‍ക്കങ്ങനെ ചെയ്യാം-ശരദ് പവാര്‍ പറഞ്ഞു. പിളര്‍പ്പിനുശേഷം വിമത വിഭാഗവുമായി ശരദ് പവാര്‍ ആശയവിനിമയം പുലര്‍ത്തുന്നതില്‍ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളെയും തള്ളാതെയുള്ള പവാറിന്റെ പുതിയ പ്രസ്താവന.

Read More

ബൈക്കില്‍ പോകുമ്പോള്‍ തലയില്‍ കടുത്ത വേദന ! ഹെല്‍മറ്റ് ഊരി നോക്കിയപ്പോള്‍ കണ്ടത് ഉഗ്രവിഷമുള്ള പാമ്പിനെ; യുവാവിന് അദ്ഭുത രക്ഷപ്പെടല്‍

ഹെല്‍മറ്റില്‍ കയറിയ ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ യുവാവിന് അദ്ഭുത രക്ഷപ്പെടല്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണു പാമ്പിന്റെ കടിയേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബൈക്കില്‍ സഞ്ചരിക്കവേ തലയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഹെല്‍മറ്റ് പരിശോധിച്ചപ്പോഴാണ് അകത്ത് വിഷപ്പാമ്പിനെ കണ്ടത്. വെള്ളിക്കെട്ടന്‍ പാമ്പാണ് ഹെല്‍മറ്റില്‍ കയറിക്കൂടിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ രാഹുലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ രാഹുല്‍ 24 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

Read More

സപ്‌ളൈകോ  വാദം പൊളിയുന്നു; ഉണ്ടായിരുന്ന സാധനങ്ങള്‍ ഉപയോഗശൂന്യം; ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട് അധികൃതര്‍ക്ക് തിരിച്ചടിയാകുന്നു

കോഴിക്കോട്: കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ സാധനങ്ങൾ സ്റ്റോക്കുണ്ടായിരുന്നുവെന്ന സപ്ലൈകോ വാദം പൊളിയുന്നു. സാധനങ്ങൾ ഉപയോഗ ശൂന്യമെന്ന ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ടാണ് അധികൃതര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. സപ്ലൈകോ മാനേജരെ സസ്പെൻഡ് ചെയ്ത നടപടിയിൽപത്തു ദിവസത്തിനകം തീരുമാനമെടുക്കാൻ എംഡിക്ക് ഹൈക്കോടതി നിർദേശം നൽകി. ക്വാളിറ്റി കണ്‍ട്രോളര്‍  നടത്തിയ പരിശോധനയില്‍ നാല് സാധനങ്ങൾ ഉപയോഗ ശൂന്യമെന്ന് കണ്ടെത്തിയിരുന്നു. പഞ്ചസാര, മുളക്, തുവര പരിപ്പ്, വൻപയർ എന്നിവയാണ് വിൽപ്പന യോഗ്യമല്ലെന്ന് കണ്ടെത്തിയത്.  ഏഴ് സാധനങ്ങൾ സ്റ്റോറിൽ ഉണ്ടായിരുന്നിട്ടും ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനാണ് സപ്‌ളൈക്കോ മാനേജരെ സസ്‌പെന്‍ന്‍ഡ് ചെയ്തത്.    കേസ് ഇപ്പോള്‍ കോടതിയിലാണ്.ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഒൻപതാം തീയതി നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് ക്വാളിറ്റി കൺട്രോളർ കോടതിയിൽ സമർപ്പിച്ചത്. കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ. നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍…

Read More

കണ്ണൂരില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ അറസ്റ്റില്‍ ! ഇയാള്‍ക്കെതിരേ മുമ്പും സമാനമായ പരാതികള്‍…

പയ്യന്നൂരില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സൂപ്പര്‍മാര്‍ക്കറ്റ് മാനേജരെ അറസ്റ്റില്‍. മാര്‍ക്കറ്റില്‍ ഫ്‌ളോര്‍ മാനേജരായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് മാനേജര്‍ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ആറാം തീയതി മുതലാണ് യുവതി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കെത്തിയത്. അന്നുമുതല്‍ മാനേജര്‍ ലൈംഗിക താല്‍പര്യത്തോടെ തന്റെ പിന്നാലെ കൂടി ശല്യം ചെയ്യുകയും ദോഹോപദ്രവമേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നേരത്തെയും ഇയാളുടെ പേരില്‍ സമാന രീതിയില്‍ പരാതി ഉയര്‍ന്നിട്ടുള്ളതായി പോലീസ് പറഞ്ഞു.

Read More

ആലുവയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം ! വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ആലുവ കാരോത്തുകുഴിയില്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. അപകടം മനസിലാക്കി വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തിരുന്നു. പാചകം തുടങ്ങിയപ്പോള്‍ അഗ്നിബാധയുണ്ടായി. ഇതുകണ്ട് ഭയന്ന് റോബിന്‍ വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടപ്പോള്‍ അപകടം പേടിച്ച് വീട്ടില്‍ നിന്ന് എല്ലാവരും ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ടാണ് ആരും പരിക്ക് പറ്റാതെ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തോളമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരുന്നു. വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.

Read More

“മൈ ലൈഫ് ആസ് എ കോമ്രേഡ്’… കണ്ണൂർ സർവകലാശാലയിൽ കെ.കെ. ശൈലജയുടെ ആത്മകഥ പഠിപ്പിക്കും

റെനീഷ് മാത്യുകണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പിജി സിലബസിൽ മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥയും. എംഎ ഇംഗ്ലീഷ് കോഴ്സിലാണ് കെ.കെ. ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയത്. “മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് ആത്മകഥ സിലബസിൽ ഉൾപ്പെട്ടിട്ടുള്ളത്. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ട വിരുദ്ധമായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന സിലബസിലാണ് ആത്മകഥ കടന്നുകൂടിയത്. സർവകലാശാലയുടെ സീൽ, ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പ് എന്നിവ ഇല്ലാതെ, വെബ്സൈറ്റിൽ വരുന്നതിനുമുമ്പ് പിജി സിലബസ് വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും വന്നത് വിവാദമായിരുന്നു. അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് സിലബസ് വന്നിരിക്കുന്നത്. പ്രചരിക്കുന്ന സിലബസ് ഉപയോഗിച്ച് അധ്യാപകർക്ക് ക്ലാസ് എടുക്കുവാനും നിർദേശമുണ്ട്. എന്നാൽ, ഔദ്യോഗിക വെബ്സൈറ്റിൽ സിലബസ് ഇതുവരെ പ്രസിദീകരിച്ചിട്ടില്ല. ബിജെപി സർക്കാർ ദേശീയ വിദ്യാഭ്യാസ നയം കാവിവത്കരിക്കുകയാണെന്ന് നിരന്തരം ആരോപണം ഉയർത്തുന്ന ഇടതുപക്ഷം വൈസ് ചാൻസിലറുടെ സഹായത്തോടെ കണ്ണൂർ…

Read More

രണ്ടുംകൽപിച്ച് ഇഡി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ഇഡി അന്വേഷണം കൂടുതൽ ഉന്നത നേതാക്കളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടന്ന 22 മണിക്കൂറോളം നീണ്ട റെയ്ഡിന്‍റെ വിശദമായ അവലോകനം കൊച്ചിയിലെ എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റിൽ നടന്നു. കൂടുതൽ പേരിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്ന വിലയിരുത്തലാണ് ഇഡിക്കുള്ളതെന്ന് അറിയുന്നു.കേന്ദ്ര ഓഫീസിൽ കാര്യങ്ങൾ അറിയിച്ച് അവിടെനിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ. 300 കോടിക്കടുത്ത് തട്ടിപ്പു നടന്നതായി കണക്കാക്കുന്ന കരുവന്നൂർ കേസിൽ രണ്ടും കൽപിച്ച് ഇഡി സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ പ്രതിരോധിക്കാൻ സിപിഎം പാടുപെടുമെന്നുറപ്പാണ്. മൊയ്തീനിൽനിന്നും മറ്റു പല ഉന്നതരിലേക്കും അന്വേഷണം എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ സിപിഎം സംസ്ഥാന നേതൃത്വവും ഇതിനെ എങ്ങിനെ നേരിടണമെന്ന ആലോചനയിലാണ്. മൊയ്തീന്‍റെ വീട്ടിലെയും തൃശൂരിലെ മറ്റു രണ്ടു പേരുടെയും വീടുകളിൽ ഇഡി നടത്തിയ…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയില്‍; മാസപ്പടി ഉൾപ്പെടെയുള്ള വിവാദങ്ങൾക്കു മറുപടി ഉണ്ടാകുമോ?

പുതുപ്പള്ളി: ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്‍റ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പുതുപ്പളളിയിലെത്തും. വൈകിട്ട് നാലിന് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നത്തും നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ഉൾപ്പെടെയുള്ള വിവിധ വിവാദങ്ങളിൽ തുടരുന്ന മൗനം പുതുപ്പള്ളിയിൽ വെടിയുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇടതുസ്ഥാനാർഥിക്കുവേണ്ടിയുള്ള പ്രചാരണ പരിപാടിക്കും ഇന്നലെ തുടക്കമായി. വാകത്താനത്ത് മന്ത്രി പി. രാജീവും കണ്ണന്‍ചിറയില്‍ മന്ത്രി കെ. രാധാകൃഷ്ണനും തോട്ടയ്ക്കാട് മന്ത്രി ആന്‍റണി രാജുവും കുരോപ്പടയില്‍ മന്ത്രി മുഹമ്മദ് റിയാസും പാമ്പാടിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാലും വെള്ളൂരില്‍ മന്ത്രി എം.ബി. രാജേഷും മീനടത്ത് മന്ത്രിമാരായ പി. പ്രസാദും വീണജോര്‍ജും ഏ.കെ. ശശീന്ദ്രനും വികസന സന്ദേശ സദസുകളില്‍ പങ്കെടുത്തു. ജെയ്ക്കിന്‍റെ തുറന്ന വാഹനത്തിലുള്ള പൊതുപര്യടനത്തിനു നാളെ മണര്‍കാട് തുടക്കമാകും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ്…

Read More

വിവാഹത്തലേന്ന് വരനെ ‘വീട്ടില്‍ക്കയറി തല്ലി’ മുന്‍ കാമുകിയും സംഘവും ! യുവാവിന്റെ വിവാഹം മുടങ്ങി; സംഭവത്തില്‍ കേസെടുത്തു

മലപ്പുറത്ത് വിവാഹത്തേലന്ന് വീട്ടില്‍ കയറി പ്രതിശ്രുതവരനെയും ബന്ധുക്കളെയും മുന്‍ കാമുകിയുടെ നേതൃത്വത്തില്‍ അക്രമിച്ച് പരിക്കേല്‍പിച്ചു. അക്രമത്തില്‍ വരനും മാതാപിതാക്കളും അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹം അടുത്തദിവസം നടക്കുന്ന വിവരം അറിഞ്ഞാണ് വരന്റെ മുന്‍ വനിതാസുഹൃത്തും ബന്ധുക്കളും അടക്കം ഇരുപതോളംപേര്‍ വരുന്ന സംഘം വരന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയത്. തട്ടാന്‍പടി സ്വദേശിയായ യുവതി കല്യാണപ്പയ്യനുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു അക്രമം. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചുവച്ച് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതിയില്‍ തട്ടാന്‍പടി സ്വദേശിയായ യുവതി അടക്കം കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരേ…

Read More