അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരന്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പരോള്‍ പ്രദേശത്തെ വസായ് ടൗണ്‍ഷിപ്പിലാണു ക്രൂരമായ സംഭവം. സൊനാലി ഗോര്‍ഗ (35) എന്ന യുവതിയാണു കൊല്ലപ്പെട്ടത്. പ്രതിയായ മകന് ഒളിവിലാണ്. സൊനാലി ഫോണില്‍ നിന്ന് അപരിചിതനായ ഒരാള്‍ക്കു മെസേജ് അയയ്ക്കുന്നതു മകന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ടെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച അത്താഴം കഴിക്കുന്നതിനിടെ അമ്മ ഫോണില്‍ മെസേജ് അയയ്ക്കുന്നതു കണ്ടതോടെ മകന് അസ്വസ്ഥനായി. രോഷാകുലനായ മകന് അമ്മയെ കോടാലിയെടുത്തു തുരുതുരെ വെട്ടുകയായിരുന്നു. സംഭവസമയത്തു വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ സൊനാലിയെ പിന്നീട് ഭിവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Read MoreCategory: Loud Speaker
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം ; താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതിനെതിരേ ചാണ്ടി ഉമ്മന്‍
കോട്ടയം: ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിപ്പറഞ്ഞ മൃഗസംരക്ഷണ വകുപ്പ് താത്ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി തനിക്ക് വേണ്ടി ചെയ്ത സഹായങ്ങള്‍ മാത്രമാണ് അവര്‍ പറഞ്ഞത്. അതിന്റെ പേരില്‍ അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയാണ് ചെയ്തത്. ഇവിടെ സ്വാതന്ത്ര്യം ഇല്ലാതായെന്നതിന്റെ തെളിവല്ലേ ഇത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യം ആരെങ്കിലും പറഞ്ഞാല്‍ അവര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ആളാണെങ്കിൽ അവരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി സ്വദേശിയായ പി.ഒ.സതിയമ്മയ്ക്കാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം. ഞായറാഴ്ച ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ജോലിക്ക് കയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു. 15 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് നഷ്ടമായതെന്ന്…
Read Moreവയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവം; ഡോക്ടർമാരുടെ അറസ്റ്റിനു സാധ്യത
സ്വന്തം ലേഖകന്‍കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസ്ത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ , നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എംആര്‍ഐ സ്കാനിംഗ് മെഷീന് കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗിൽ ശരീരത്തില്‍ ലോഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതേസമയം, ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശകമ്മീഷന് രംഗത്തെത്തി. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസില്‍ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ് അറിയിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടും പോലീസിന്റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ…
Read Moreമാട്രിമോണിയല്‍ ആപ്പ് വഴി പുതിയ തട്ടിപ്പ് ! യുവതിയില്‍ നിന്ന് തട്ടാന്‍ ശ്രമിച്ചത് 45 ലക്ഷം രൂപ
സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് തട്ടിപ്പുകാരും തട്ടിപ്പുകള്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഒട്ടുമിക്ക ഓണ്‍ലൈന്‍ ആപ്പുകളും പലരും തട്ടിപ്പിനുപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവതി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പ് സാമൂഹിക മാധ്യമ ഉപഭോക്താക്കളെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു മാട്രിമോണിയല്‍ സൈറ്റ് വഴി തന്റെ കയ്യില്‍ നിന്നും 45 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ കുറിച്ചായിരുന്നു യുവതിയുടെ കുറിപ്പ്. ‘ഷാദി ഡോട്ട് കോം തട്ടിപ്പ്’ എന്ന പേരിലാണ് യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. പല മാട്രിമോണിയല്‍ സൈറ്റുകളിലും പ്രീമിയം ഉപഭോക്താക്കള്‍ക്ക് പരസ്പരം കോണ്ടാക്ട് നമ്പറുകള്‍ ഉള്‍പ്പെടെ കാണാനും ചാറ്റ് ചെയ്യാനുള്ള അവസരമുണ്ട്. അത്തരത്തില്‍ സൈറ്റില്‍ നിന്നും യുവതിയുടെ മുഴുവന്‍ വിവരങ്ങളും കോണ്ടാക്ട് നമ്പറും ലഭിച്ച ഒരാള്‍ വാട്സാപ്പിലൂടെ അവരെ ബന്ധപ്പെട്ടു. ആദ്യ രണ്ട് ദിവസത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം താന്‍ ആളുകളെ വിദേശത്തേക്ക് കുടിയേറാന്‍ സഹായിക്കുന്ന…
Read Moreഓണം ലക്ഷ്യമാക്കി ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 100 കുപ്പി മദ്യം പൊക്കി എക്സൈസ് ! 72കാരന് പിടിയില്‍
ഓണം ലക്ഷ്യമാക്കി വില്‍പ്പനയ്ക്കായി കരുതിവച്ച 100 നൂറു കുപ്പി മദ്യവുമായി വയോധികന് പിടിയില്‍. മേലില പൂര്‍ണിമ നിവാസില്‍ ജനാര്‍ദ്ദന കുറുപ്പിനെയാണ്(72) കൊട്ടാരക്കര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വീടിന് പുറകുവശത്തായി ചാക്കുകളിലാക്കിയാണ് 500 മില്ലിയുടെ കുപ്പികളില്‍ മദ്യം സൂക്ഷിച്ചിരുന്നത്. അബ്കാരി കേസുകളില്‍ മുമ്പും ഇയാള്‍ പ്രതിയായിട്ടുണ്ട്. എക്സൈസ് സി.ഐ സി.ശ്യാംകുമാര്‍, ഇന്‍സ്പെക്ടര്‍ കെ.ആര്.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുന്നിക്കോട് പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ് നടത്തിയത്.
Read Moreവീണാ വിജയന്റെ നികുതി ഇടപാടുകള്‍ ധനകാര്യവകുപ്പ് പരിശോധിക്കും; മാത്യു കുഴൽനാടന്റെ പരാതി ലഭിച്ചതായി ധനമന്ത്രിയുടെ ഫീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നികുതി നല്‍കിയില്ലെന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ പരാതി ധനകാര്യ വകുപ്പ് പരിശോധിക്കും. വീണാ വിജയന്റെ എക്സലോജിക് ഐടി കമ്പനി കെഎംആര്എലില്നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴല്നാടൻ പത്രസമ്മേളനത്തിൽ ആരോപിച്ചത്. വീണാ വിജയന് ജിഎസ്ടി നികുതി അടച്ചെങ്കില്‍ രേഖ പുറത്ത് വിടണമെന്ന ആവശ്യമുന്നയിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കുഴൽനാടൻ ഇമെയിലായാണ് പരാതി അയച്ചത്. പരാതി കിട്ടിയതായി ധനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. നികുതി സംബന്ധിച്ച പരാതിയായതിനാല് നികുതിവകുപ്പിന് ഇത് കൈമാറും. മന്ത്രി ഞായറാഴ്ച ഓഫീസിൽ എത്താതിരുന്നതിനാൽ ഇന്ന് ഓഫീസിലെത്തുന്ന മന്ത്രി പരാതി നികുതി വകുപ്പിന് കൈമാറും. വീണയുടെ കമ്പനി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് കര്‍ണാടകയിലാണ്. അതിനാല്‍തന്നെ മാത്യു കുഴല്‍നാടന്റെ പരാതിയില്‍ സംസ്ഥാന ധനകാര്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നത് പ്രസക്തമാണ്. അന്തര്‍സംസ്ഥാന വ്യാപാരവും സേവനവും നടത്തുന്ന കമ്പനികള്‍ അടയ്ക്കേണ്ടത്…
Read Moreവിഎസ്എസ്സി ഹൈടെക് പരീക്ഷാത്തട്ടിപ്പ്; പ്രതികളെത്തിയത് വിമാനത്തിൽ; നാലു പേർകൂടി കസ്റ്റഡിയിൽ
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേർ കൂടി മെഡിക്കൽ കോളജ് പോലീസിന്റെ കസ്റ്റഡിയിലായി. ഹരിയാന സ്വദേശികളാണ് പിടിയിലായവരെന്ന് അറിയുന്നു. ഇന്നലെ പിടിയിലായ ഹരിയാന സ്വദേശി സുമിത്ത് എന്നയാളുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ വ്യത്യസ്തമായ പേരാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള മറ്റുള്ളവരും ഇതര സംസ്ഥാനക്കാരാണ്. ഇവരുടെ പേരു വിവരം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസമാണ് അത്യാധുനിക ഉപകരണങ്ങളോടെ പരീക്ഷാഹാളിൽ കയറി വൻ തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിലായത്. വിഎസ്എസ്ഇ രാജ്യവ്യാപകമായി നടത്തിയ ടെക്നീഷ്യൻ -ഗ്രേഡ് ബി പരീക്ഷയിലാണ് അത്യാധുനിക ഉപകരണങ്ങളുമായി കോപ്പിയടിക്കാൻ ഹരിയാനാ സ്വദേശികൾ എത്തിയത്. മൊബൈൽ ഫോണും ചെവിക്കുള്ളിൽ പെട്ടെന്ന് നോക്കിയാൽ ആരും കാണാത്ത വിധത്തിൽ ഘടിപ്പിക്കാവുന്ന ബ്ലൂടൂത്തും റിമോട്ടുമായി തട്ടിപ്പു നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ര ഹസ്യവിവരത്തത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്…
Read Moreബ്രേക്കിംഗ് ന്യൂസ് ! ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിക്കുന്ന ചിത്രവുമായി പ്രകാശ് രാജ്; നടനെ ‘എയറിലാക്കി’ സോഷ്യല്‍ മീഡിയ
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3യുടെ സോഫ്റ്റ് ലാന്‍ഡിംഗിന് രാജ്യം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദൗത്യവുമായി ബന്ധപ്പെട്ട് നടന് പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ട്വീറ്റിനെതിരെ ജനരോഷം വ്യാപകമായിരിക്കുകയാണ്. ഒരാള്‍ ചായ അടിക്കുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് വിമര്‍ശനമുയരാന്‍ കാരണം. ‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം, വൗ’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. അന്ധമായ വിദ്വേഷത്തിനെയും ഇന്ത്യയുടെ ശാസ്ത്ര ദൗത്യത്തെ പരിഹസിച്ചതിനുമെതിരെയാണ് മിക്ക കമന്റുകളും. ചന്ദ്രയാന്‍ 3 എന്നത് ഇന്ത്യയുടെ അഭിമാനമാണ് അല്ലാതെ ഇത് ബിജെപിയുടെ മിഷന് അല്ല. ശാസ്ത്രജ്ഞന്മാരുടെ കഠിനപ്രയത്നം കാണാതെ പോകരുതെന്നൊക്കെയാണ് വിമര്‍ശനം. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തെ അപമാനിക്കരുതെന്നും ചിലര്‍ കമന്റ് ചെയ്തു.
Read Moreരാഷ്ട്രീയത്തിൽ തനിക്കുള്ള പരിചയസമ്പത്ത് അവഗണിച്ചു; ഹൈക്കമാൻഡിനെ അതൃപ്തി അറിയിക്കാൻ രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതെ സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിക്കാൻ രമേശ് ചെന്നിത്തല. അതേസമയം ഇക്കാര്യത്തിൽ പരസ്യപ്രസ്താവന നടത്തിയേക്കില്ല. ദേശീയ രാഷ്ട്രീയത്തിൽ തനിക്കുള്ള പരിചയസമ്പത്ത് അവഗണിച്ചെന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. ഇക്കാര്യത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് പ്രതിഷേധമറിയിച്ചു കത്തയയ്ക്കും. കൂടാതെ സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാൻ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടേക്കും. കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയ്ക്കു ശേഷം മറ്റു സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളും പരാതിയുമായി രംഗത്തെത്തിയതായി റിപ്പോർട്ടുകളുണ്ട്. 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് മൂന്നു നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശശി തരൂർ, കെ.സി. വേണുഗോപാല്‍, എ.കെ.ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുത്തിട്ടുണ്ട്.
Read More27 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കി സുപ്രീം കോടതി ! പെണ്‍കുട്ടി സുപ്രീംകോടതിയിലെത്തിയത് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത്…
27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി സുപ്രീംകോടതിയിലെത്തിയ പെണ്‍കുട്ടിയ്ക്ക് അനുകൂലമായ ഉത്തരവുമായി കോടതി. ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി നല്കിയ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്താണ് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച അസാധാരണ സിറ്റിങ് നടത്തി ഹര്‍ജി പരിഗണിച്ച, ജസ്റല്സ് ബിവി നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള ഹര്‍ജി ഹൈക്കോടതി കാര്യമൊന്നുമില്ലാതെ നീട്ടിവച്ചെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. മെഡിക്കല്‍ ബോര്‍ഡിനോടു പുതിയ റിപ്പോര്‍ട്ട് തേടിയ സുപ്രീം കോടതി ഇന്ന് ആദ്യ കേസായി ഇതു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ കോടതി ചേര്‍ന്നപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന് കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ഥിച്ചു.…
Read More