തിരുവനന്തപുരം: ജനങ്ങൾ തീരുമാനിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും പാർട്ടിയുടെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ജനങ്ങളിൽ വിവിധ പാർട്ടിയിൽപ്പെട്ടവരുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങൾ തീരുമാനിച്ചാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. എന്നാൽ, മറിച്ചാണ് ജനങ്ങളുടെ തീരുമാനമെങ്കിൽ താൻ മത്സരരംഗത്ത് ഉണ്ടാവില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും അവർ വ്യക്തമാക്കി. കസേരയിൽ ഇരുന്നില്ലെങ്കിലും ജോലി ചെയ്യാനാകും. രാഷ്ട്രീയപ്രവർത്തകർ അതത് രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കണം. അണിയറിയിൽ ഒരുങ്ങുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും ശോഭ കൂട്ടിച്ചേർത്തു.
Read MoreCategory: Loud Speaker
തൊണ്ടി മുതലായ ‘അടിവസ്ത്രം’ മാറ്റിയതില്‍ ഹൈക്കോടതി ഉത്തരവിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍. കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആര്‍ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോകുന്നതില്‍ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് എഫ്ഐആര്‍ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്. ഇതിനെ തനിക്കെതിരേയുള്ള അന്വേഷണമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്നും. തനിക്കെതിരേ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആന്റണി രാജു…
Read Moreകോഴിക്കോട്ട് നവദമ്പതികള്‍ പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയില്‍ ചാടി ! ഭാര്യയെ രക്ഷപ്പെടുത്തി; ഭര്‍ത്താവിനായി തിരച്ചില്‍…
കോഴിക്കോട്ട് ഫറോക്ക് പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ ദമ്പതികളില്‍ ഭര്‍ത്താവിനായി തിരച്ചില്‍. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്,വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി തിരച്ചില്‍ തുടരുകയാണ്. ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ചാണ് വര്‍ഷ രക്ഷപെട്ടത്. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചു കിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. വര്‍ഷയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. അതേസമയം, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറില്‍ പിടിക്കാനായില്ല. എല്ലാവരും നോക്കിനില്‍ക്കെ ജിതിന് മുങ്ങിത്താഴുകയായിരുന്നു. ആറു മാസം മുന്‍പായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കള്‍ അറിയിച്ചതായി…
Read Moreഭര്‍ത്താവ് ഇല്ലാത്ത നേരം തക്കമെന്നു കണ്ട് വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ! യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി
ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് ഛേദിച്ച് യുവതി. ബിഹാറിലെ പാറ്റ്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകള്‍ നിലയില്‍ കൂടി 27കാരന് വീട്ടില്‍ കയറുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചെറുത്തു നില്ക്കാന് സാധിക്കാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. സംഭവ സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതി സ്ഥലം കാലിയാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി…
Read Moreപുനര്‍ജനി പദ്ധതി; വിദേശസംഭാവന നിയന്ത്രണ നിയമം തെറ്റിച്ചിട്ടുണ്ടോ? വി.ഡി. സതീശനെതിരേ വിജിലൻസിനു പിന്നാലെ ഇഡിയും
കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണിത്. പദ്ധതിക്കായി വിദേശത്തുനിന്ന് പണം കൈപ്പറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുചുവടുപിടിച്ചാണ് ഇഡി അന്വേഷണം. വിദേശസംഭാവന നിയന്ത്രണ നിയമം തെറ്റിച്ചിട്ടുണ്ടോയെന്നാണ് പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കുക. ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.2018ലെ പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും പരിശോധിക്കും. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ പല അഴിമതികള്‍ നടത്തിയെന്നാണ് പരാതി. പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
Read Moreകണ്ണൂര്‍ കോര്പറേഷന് മേയര്‍ പദവി; നിലപാട് കടുപ്പിച്ച് ലീഗ്,”നാളെ പറയണം തീരുമാനം’
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് മേയര്‍ പദവി വച്ചുമാറുന്നതിനെച്ചൊല്ലി മുസ്ലിംലീഗ് – കോണ്‍ഗ്രസ് പോര് തുടരുന്നു. കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനം മുൻ ധാരണ പ്രകാരം ലീഗിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വം കോൺഗ്രസ് ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. നാളെ തീരുമാനം പറയണമെന്നാണ് ലീഗിന്റെ ആവശ്യം. തീരുമാനം അറിയിച്ചില്ലെങ്കിൽ നാളെ വൈകുന്നേരം ചേരുന്ന ജില്ലാ നേതൃയോഗത്തിൽ ലീഗ് നിലപാട് എടുക്കും. തെരഞ്ഞെടുപ്പ് ധാരണ പ്രകാരം കോൺഗ്രസിന് ലഭിച്ച രണ്ടര വർഷം അടുത്ത മാസം പൂർത്തിയാകാനിരിക്കെയാണ് ലീഗ് ജില്ലാ കമ്മിറ്റി കത്ത് നൽകിയത്. ഭരണം ലഭിച്ച സമയത്തുതന്നെ രണ്ടര വർഷം മേയർ പദവി വീതം വയ്ക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോൺഗ്രസ് മൂന്ന് വർഷം വേണമെന്ന നിലപാടിലായിരുന്നു. എന്നാൽ രണ്ടര വര്‍ഷത്തില്‍ കുറഞ്ഞ ഒരു നീക്കുപോക്കിനും തയാറാവേണ്ടതില്ലെന്നാണ് ലീഗിന്റെ തീരുമാനം.തർക്കം നിലനിൽക്കെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി പങ്കെടുത്ത പൊതുയോഗത്തിലേക്ക്…
Read Moreതന്റെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കാനാവില്ല: ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് എം.കെ.സ്റ്റാലിൻ
ചെന്നൈ: തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ തന്റെ സർക്കാരിലെ മന്ത്രിയെ തന്റെ അനുവാദമില്ലാതെ ഗവർണർക്ക് പുറത്താക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്നു നീക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്താണ് ഗവർണർക്കെതിരെ സ്റ്റാലിൻ രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് സ്റ്റാലിൻ കത്തു നൽകി. അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടാതെയുള്ള നടപടിയായതിനാലാണ് ഭരണഘടനാവിരുദ്ധമെന്ന് കണ്ട് ഉത്തരവിറക്കി മണിക്കൂറുകൾക്കകം തിരുത്തേണ്ടി വന്നതെന്നും കത്തിൽ പരാമർശമുണ്ട്. വ്യാഴാഴ്ചയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ വകുപ്പില്ലാ മന്ത്രിയായി തുടരുന്ന സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് നിയമോപദേശം തേടാൻ നിർദേശം ലഭിച്ചതിനാൽ മണിക്കൂറുകൾക്കം ഗവർണർ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
Read More293 പേരുടെ ജീവന് കവർന്ന ബാലസോര്‍ ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി ; അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്
ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്നലിൽ സംഭവിച്ച പിഴവാണെന്ന് കണ്ടെത്തല്‍. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചില്ല. ട്രെയിന്‍ കടന്നുപോകുന്നതിന് മുമ്പുള്ള സുരക്ഷാ പരിശോധനകളൊന്നും നടത്തിയില്ല. കോറമാണ്ഡല്‍ എക്സ്പ്രസിന് ഗ്രീന്‍ സിഗ്നല്‍ കൊടുത്തത് മുതല്‍ ഉണ്ടായ പിഴവാണ് അപകടത്തില്‍ കലാശിച്ചത്. ബെഹനഗ റെയില്‍വേ സ്റ്റേഷനിലെ സിഗ്നലിംഗ് സംവിധാനത്തിലും, ട്രാഫിക്ക് ഓപ്പറേഷനിലും ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിന്റെ ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം ഉണ്ടായത്. അപകടത്തില്‍ 293 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
Read Moreമുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെ സൈബര്‍ ആക്രമണം ശക്തമായി ! ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്ന് ജി ശക്തിധരന്
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി പത്രാധിപരുമായ ജി ശക്തിധരന് കൈതോലപ്പായയില്‍ കോടിക്കണക്കിന് പണം പൊതിഞ്ഞു കൊണ്ടു പോയ സിപിഎം നേതാവിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത് കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ഇതിനു ശേഷം തനിക്ക് നേരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും അര വയസുള്ള പേരക്കുട്ടിയെ വരെ അസഭ്യം പറയുന്ന സാഹചര്യമാണുള്ളതെന്നും ജി ശക്തിധരന് പറയുന്നു. ഈ സാഹചര്യത്തില്‍ താന്‍ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ശക്തിധരന് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെത്തന്നെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഇനി യുദ്ധം ജനശക്തിഓൺലൈനിൽ മാന്യമിത്രമേ ഒരു സാധാരണ പൗരന് എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്‍ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള് അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം…
Read Moreശബരി എക്സ്പ്രസിന്റെ ശുചിമുറിയില്‍ കുടുങ്ങി 55കാരന് ! ഭിന്നശേഷിക്കാരനെ പുറത്തെടുത്തത് പൂട്ടുപൊളിച്ച്
കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ ആള് കുടുങ്ങിയ സംഭവത്തിനു ശേഷം സമാനമായ സംഭവം വീണ്ടും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസിലാണ് 55 വയസ് തോന്നിക്കുന്ന ഭിന്നശേഷിക്കാരനായയാള് ശുചിമുറി പൂട്ടിയത്. കൈകള്‍ക്കും കാലുകള്‍ക്കും സ്വാധീനമില്ലാത്ത സംസാര ശ്രവണ ശേഷിയില്ലാത്തയാളാണ് ശുചിമുറിയില്‍ കുടുങ്ങിയത്. തൃശൂരിന് സമീപമായിരുന്നു സംഭവം. പിന്നീട് ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ റെയില്‍വേ മെക്കാനിക്കല്‍ വിഭാഗവും റെയില്‍വേ പോലീസും ചേര്‍ന്നു ശുചിമുറിയുടെ പൂട്ടു പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു സംഭവം. വാതില്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായതെന്ന് റെയില്‍വേ പോലീസിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കേസെടുത്തിട്ടില്ലെന്ന് റെയില്‍വേ എസ്ഐ അനില്‍ മാത്യു പറഞ്ഞു. ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്നയാളാണെന്നാണു സൂചന. ശുചിമുറിക്കകത്തു കയറി വാതിലടച്ചശേഷം തുറക്കാനായില്ലെന്നാണ് കരുതുന്നത്. കൈകള്‍ ഉയര്‍ത്തുന്നതിനു ബുദ്ധിമുട്ടുള്ളയാളാണ്. തൃശൂരിനു മുമ്പാണ് ശുചിമുറിയില്‍ അകപ്പെട്ടത്. വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് സഹയാത്രികര്‍ ശ്രദ്ധിച്ചത്. തൃശൂരില്‍ ട്രെയിന്‍…
Read More