ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് ധരിക്കണമെന്നുള്ള ആവശ്യം ന്യായമെന്ന് എംഎസ്എഫ് ! കത്ത് പുറത്തായതില്‍ അന്വേഷണം വേണമെന്ന് കെ തൊഹാനി

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ശിരസ്സും കൈകളും പൂര്‍ണമായി മറയ്ക്കുന്ന ഹിജാബ് സമാനമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളുടെ ആവശ്യം തികച്ചും ന്യായമെന്ന് എംഎസ്എഫ്. വിഷയം വിവാദവല്‍ക്കരിക്കുന്നത് സംഘപരിവാറാണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിലുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയും ശിരസ്സും കൈകളും പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ അനുമതി തേടിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിനി എഴുതിയ കത്തില്‍ 2018, 2021, 2022 ബാച്ചുകളിലെ ആറു വിദ്യാര്‍ത്ഥിനികളുടെ ഒപ്പുമുണ്ട്. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ശിരസ്സ് മറയ്ക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ…

Read More

തിങ്കളാഴ്ച വരെ ശക്തമായ മഴ; ഞായറാഴ്ച 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. കേരള, കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മാസം മൂന്നു വരെ കര്‍ണാടക തീരം, കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

Read More

അനിൽ കാന്തിന് പോലീസ് യാത്രയയപ്പു നൽകി; പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇന്നു ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവും 35-ാമത് പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും. ഇന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി.ജോയിയുടേയും ഡിജിപി അനിൽ കാന്തിന്‍റെയും ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വൈകുന്നേരം നാലിന് ഡർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി ഇന്ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം സേനയുടെ സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന് ഡിജിപിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. അതേസമയം സ്ഥാനമൊഴിയുന്ന അനില്‍ കാന്തിന് പൊലീസ് സേന യാത്രയയപ്പ് നൽകി. ഇന്നു രാവിലെ 7.40 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ വിടവാങ്ങല്‍ പരേഡ് നടന്നു. വൈകിട്ട് അഞ്ചുമണിയോടെ അദ്ദേഹം പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച്…

Read More

രണ്ടു ലക്ഷം കൊടുത്തപ്പോള്‍ നിഖിലിന് നല്‍കിയത് ടിസി മുതല്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വരെ ! ഏജന്‍സി ഉടമ അറസ്റ്റില്‍

വ്യാജ ഡിഗ്രിക്കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് എംകോം പ്രവേശനത്തിനായി ഛത്തിസ്ഗഡിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ എജന്‍സി നടത്തിപ്പുകാരന്‍ പിടിയില്‍. കൊച്ചിയിലെ ഓറിയോണ്‍ എഡ്യുവിങ് സ്ഥാപന നടത്തിപ്പുകാരന്‍ സജു എസ്. ശശിധരനാണ് അറസ്റ്റിലായത്. ഈ എജന്‍സി വഴിയാണ് സുഹൃത്തും മുന്‍ എസ്എഫ്‌ഐ നേതാവുമായ അബിന്‍ സി.രാജ് നിഖിലിനു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതേസമയം ഒന്നാം പ്രതി നിഖില്‍ തോമസിന്റെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടാം പ്രതി അബിന്‍ സി. രാജിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ കംപ്യൂട്ടര്‍ അടക്കമുള്ളവയും കണ്ടെത്തേണ്ടതുണ്ട്. രണ്ടു ലക്ഷം രൂപയാണ് സര്‍ട്ടിഫിക്കറ്റിനും മറ്റ് രേഖകള്‍ക്കുമായി നിഖില്‍ തോമസ്, അബിന്‍ സി.രാജിനു നല്‍കിയത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷന്‍, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്…

Read More

അവസാന തുറുപ്പുചീട്ട് പുറത്തെടുത്ത് ബിജെപി; സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കും, തൃശൂരിൽ മത്സരിപ്പിക്കും

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയമുറപ്പിക്കാൻ അവസാന പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിജെപി. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാനും തൃശൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കം ഏതാണ്ട് തീരുമാനമായി. തൃശൂർ പിടിക്കാനുള്ള രണ്ടാം അങ്കത്തിന് കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി എത്തുന്നതോടെ ചിത്രം മാറുകയാണ്. നിലവിലെ എംപി ടി.എൻ. പ്രതാപൻ തന്നെയായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി. പ്രതാപൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് പറഞ്ഞു കഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി സിപിഐയിലെ വി.എസ്. സുനിൽകുമാറിനെ രംഗത്തിറക്കാനാണ് നീക്കം. ഇതോടെ തൃശൂർ മണ്ഡലത്തിലെ പോരാട്ടം ഏവരും ഉറ്റുനോക്കുന്നതായി മാറും. കഴിഞ്ഞ തവണ മത്സരിച്ചപ്പോഴാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ തൃശൂർ താനിങ്ങെടുക്കുവാ എന്നു പ്രഖ്യാപിച്ചത്. പക്ഷേ തൃശൂരുകാർ അങ്ങനെ വിട്ടുകൊടുക്കാൻ തയാറായില്ല. മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാക്കി മാറ്റിയെങ്കിലും വോട്ടെണ്ണിയപ്പോൾ കോണ്‍ഗ്രസിലെ ടി.എൻ. പ്രതാപൻ വിജയിച്ചു. ഇത്തവണ അതല്ല സ്ഥിതിയെന്നാണ് സൂചന.…

Read More

കേരള സര്‍ക്കാര്‍ ഓടിച്ചു വിട്ട കിറ്റക്‌സ് തെലുങ്കാനയില്‍ ചുവടുറപ്പിക്കുന്നു ! ഉദ്ഘാടനത്തിനൊരുങ്ങി 1350ലെ ആദ്യ ഫാക്ടറി; 40000 പേര്‍ക്ക് തൊഴില്‍

കേരള സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സംസ്ഥാനം വിട്ട കിറ്റക്‌സ് തെലങ്കാനയില്‍ ചുവടുറപ്പിക്കുന്നു. തെലങ്കാനയിലെ ആദ്യ ഫാക്ടറി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. തെലുങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു കിറ്റക്സിന്റെ പുതിയ ടെക്‌സ്‌റ്റൈയില്‍സ് ഫാക്ടറിയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. വാറങ്കലില്‍ 1350 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലാണ് കിറ്റക്സ് ഫാക്ടറി നിര്‍മിച്ചിരിക്കുന്നത്. 2,400 കോടിയുടെ രണ്ടു നിക്ഷേപം സംസ്ഥാനത്ത് നടത്താന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സും തമ്മില്‍ ധാരണയായിരുന്നു. രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് നിലവില്‍ കിറ്റെക്സ് തെലങ്കാനയില്‍ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നത്. കിറ്റക്സ് വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് പദ്ധതികള്‍കാണ് ആസൂത്രണം ചെയ്തിരുന്നത്. ഇതിനെ വാറങ്കലിലെ പദ്ധതിയാണ് പൂര്‍ത്തിയായത്. രണ്ട് പദ്ധതികളിലൂടെയായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടും. തെലങ്കാന സര്‍ക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനം…

Read More

അരിക്കൊമ്പന്‍റെ ജീവന്‍ രക്ഷിക്കണം; ജൂലൈ രണ്ടിന് മാനാഞ്ചിറ സ്‌ക്വയറിൽ അരിക്കൊമ്പൻ ഫാൻസ് ഒത്തുചേരുന്നു

കോഴിക്കോട്: നാടുകടത്തിയ അരിക്കൊമ്പന്‍റെ ജീവന്‍ രക്ഷിക്കുന്നതിനു കോഴിക്കോട്ട് കൂട്ടായ്മ ഒരുക്കുന്നു. ജൂലൈ രണ്ടിന് രാവിലെ പത്തിന് മാനാഞ്ചിറ സ്‌ക്വയറിലാണ് സംസ്ഥാനത്തെ മൃഗസ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തുചേരുന്നത്. അരിക്കൊമ്പന്‍ ഫാന്‍സാണ് ഈ കൂട്ടായ്മയ്ക്കു പിന്നില്‍. സേവ് അരിക്കൊമ്പന്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ കൂട്ടായ്മയുടെ പ്രചാരണം സജീവമാണ്. വനം, റിസോര്‍ട്ട്, കഞ്ചാവ് മാഫിയകളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് വനം കൈയേറി വന്യജീവികളുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്ന് അരിക്കൊമ്പന്‍ ഫാന്‍സുകാര്‍ കുറ്റപ്പെടുത്തുന്നു. അരിക്കൊമ്പന്‍ ജനിച്ച വനത്തില്‍നിന്നു മയക്ക് വെടിവച്ച് പിടികൂടി സ്വന്തം ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ഒരു കാട്ടിലേക്കാണ് ആനയെ മാറ്റിയത്. അമിതമായി മയക്കുമരുന്ന് നല്‍കിയതു കാരണം അരിക്കൊമ്പന്‍റെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. വന്യജീവികളെ അവരുടെ ആവാസ വ്യവസ്ഥയില്‍ മാറ്റാന്‍ പാടില്ല എന്ന നിയമം നിലവിലിരിക്കെ ഗൗരവമായ നിയമലംഘനമാണ് നടന്നിട്ടുള്ളത്. ഇതിനെതിരേ അരിക്കൊമ്പന്‍റെ ജീവന് സംരക്ഷണം…

Read More

കണ്ണൂര്‍ വിമാനത്താവളം നീങ്ങുന്നത് വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് ! ഗോ ഫസ്റ്റ് സര്‍വീസ് പൂര്‍ണമായും നിര്‍ത്തി

ഏറെ പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം സാമ്പത്തിക പ്രതിസന്ധിയില്‍ കിതയ്ക്കുന്നു. സര്‍വീസുകള്‍ നിലച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാല്‍. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ മുഖ്യ കാരണം എന്നാണ് വിലയിരുത്തല്‍. 2018 ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്ക് ആദ്യ വിമാനം കണ്ണൂരില്‍ നിന്നു പറന്നുയരുമ്പോള്‍ ഒരു നാടിന്റെ യാത്ര സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മലബാറിന്റെ സമഗ്ര വികസനത്തിനും ഈ വിമാനതാവളം കാവാടമാകുമെന്നും കരുതി. ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50ലേക്ക് ഉയര്‍ന്നു, ആഴ്ച്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. ഈ കാലയളവില്‍ 10 ലക്ഷം പേരും കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ വിമാന താവളം മുന്നോട്ടു പോകാനാവാതെ കിതയ്ക്കുകയാണ്. പ്രതിമാസം…

Read More

പഞ്ചാബിൽ “കുറുപ്പ് മോഡൽ” കൊലപാതകം; ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി വ്യാപാരിയും കുടുംബവും 

അമൃത്സർ: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തിയ വ്യാപാരിയും കുടുംബവും അറസ്റ്റിൽ. പഞ്ചാബിലെ ഫത്തേഗർ സാഹിബ് മേഖലയിലെ ഗുർപ്രീത് സിംഗ് ആണ് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം നടത്തിയത്. സുഖ്ജീത് സിംഗ് എന്നയാളെ ട്രക്കിന് അടിയിലേക്കു തള്ളിയിട്ടു കൊന്നാണ് ഇയാളും കുടുംബവും തട്ടിപ്പു നടത്തിയത്. സംഭവത്തിൽ ഗുർപ്രീതും ഭാര്യയും ഉൾപ്പെടെ ആറു പേർ പിടിയിലായി. രാംദാസ് നഗർ സ്വദേശിയായ ഗുർപ്രീതിന് ഈയിടെ വ്യാപാരത്തിൽ കനത്ത നഷ്ടം നേരിട്ടിരുന്നു. ഇതോടെയാണു തന്‍റെ പേരിലുള്ള നാലു കോടി രൂപയുടെ ലൈഫ് ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ഇയാൾ ശ്രമം നടത്തിയത്. സൈൻപുർ സ്വദേശിയായ സുഖ്ജീതിനെ പരിചയപ്പെട്ട ഗുർപ്രീത്, ഇയാൾക്കു പതിവായി മദ്യം വാങ്ങി നൽകി. തുടർന്ന് ജൂൺ 19ന് മദ്യത്തിൽ മയക്കുപൊടി കലക്കി നൽകി സുഖ്ജീതിനെ ഇയാൾ ബോധരഹിതനാക്കി. സ്വന്തം വസ്ത്രങ്ങൾ സുഖ്ജീതിനെ ധരിപ്പിച്ച ഗുർപ്രീത് ഇയാളെ…

Read More

നിഖിൽ തോമസിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച സജു ഒളിവിൽ; അന്വേഷണവുമായി സഹകരിക്കാതെ നിഖിൽ

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ പാലാരിവട്ടത്തെ ഏജൻസി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ്. ശശിധരന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.  മാൾട്ടയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരിൽനിന്നായി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇയാൾ പോലീസിന്‍റെ പിടിയിലായിരുന്നു. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി.  എട്ട് പേരിൽനിന്ന് വിസയ്ക്കായി പണം വാങ്ങിയതിന് എറണാകുളം നോർത്ത് പോലീസിലും ഇയാൾക്കെതിരേ കേസുണ്ട്.  സജുവിനെ പിടികൂടാൻ കഴിഞ്ഞാൽ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.  ഇയാൾ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. അതേസമയം, കസ്റ്റഡിയിലുള്ള ഒന്നാം പ്രതി   നിഖിൽ തോമസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്  അന്വേഷണ സംഘം പറയുന്നു. പല കാര്യങ്ങളും ഇയാൾ മറച്ചുവയ്ക്കുന്നതായി പോലീസ് പറഞ്ഞു. കേസിലെ രണ്ടാംപ്രതി അബിൻ സി.…

Read More