ന്യൂഡൽഹി: ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചു. എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ ശിക്ഷയും അതിന്റെ നടപ്പാക്കലും കേരള ഹൈക്കോടതി തടഞ്ഞിരുന്നു. കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹർജിയിലുള്ളത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്വി, കെ.ആർ. ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി സ്റ്റേക്കെതിരേ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജിയും ഇതോടൊപ്പം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു.…
Read MoreCategory: Loud Speaker
പിടിച്ചെടുത്ത മദ്യം എക്സൈസ് ഉദ്യോഗസ്ഥര്‍ ‘മുക്കി’ കേസ് ഒതുക്കി ! മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്…
അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യം പങ്കിട്ടെടുത്തശേഷം കേസ് ഒതുക്കിത്തീര്‍ത്തു. മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. മഹസര്‍ എഴുതിയ ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മൂന്ന് പേരെ നിര്‍ബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എന്‍ കെ സിജ എന്നിവരെ എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയച്ചു. ഈ മാസം 12-ാം തിയതിയാണ് സംഭവം. മൂന്ന് കുപ്പി മദ്യവുമായി രഞ്ജിത്ത് എന്നയാളിനെയാണ് എക്സൈസ് പിടികൂടിയത്. ശര്‍മിള എന്ന…
Read Moreഇതിലും വലിയ റിവ്യൂ സ്വപ്നങ്ങളില്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി പോലീസ് സ്റ്റേഷന്…
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പല കാര്യങ്ങളെയും, പ്രത്യേകിച്ച് സ്ഥാപനങ്ങളെ ഒക്കെത്തന്നെ ആളുകള്‍ക്ക് വിലയിരുത്താന്‍ എളുപ്പത്തില്‍ കഴിയുന്നു. പ്രത്യേകിച്ച് ആപ്പുകളുടെ വരവോടെ ഇത്തരം റേറ്റിംഗുകള്‍ എളുപ്പത്തില്‍ നടത്താന്‍ ആകുന്നു. ഇത്തരം കാര്യങ്ങള്‍ മറ്റ് ഉപേഭാക്താക്കള്‍ക്ക് ഉപകാരമാകാറുണ്ട്. എന്നാല്‍ ചില വിരുതന്മാര് റേറ്റിംഗിനൊപ്പം കുറിക്ക് കൊള്ളുന്ന വാചകങ്ങള്‍ ചേര്‍ക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷന്റെ ഗൂഗിള്‍ മാപ്പിലെ ഡയറക്ഷനിലുള്ള ഒരു യുവാവിന്റെ റിവ്യൂ ഇത്തരത്തില്‍ നെറ്റിസണില്‍ ചിരിപടര്‍ത്തിയത്. “അതിമനോഹരമായ പോലീസ് സ്റ്റേഷന്. എന്നെ നാലുതവണ അറസ്റ്റ് ചെയ്തിട്ടുണ്ട് (മാസ്ക്, ഹെല്‍മെറ്റ്, ലൈസന്‍സ് തുടങ്ങിയവ ഇല്ലാത്തതിനെ തുടര്‍ന്ന്). നല്ല അന്തരീക്ഷമാണിവിടെ, ഫ്രണ്ട്ലി ആയിട്ടുള്ള സ്റ്റാഫുകള്‍ ബോറടിപ്പിക്കുന്നില്ല. എല്ലാവര്ക്കും ഇത് ഞാന്‍ റെക്കമെന്റ് ചെയ്യുന്നു’ എന്നാണ് ഈ ”മഹാന്’ കുറിച്ചത്. മാത്രമല്ല നാല് സ്റ്റാറും യുവാവ് സ്റ്റേഷന് നല്കി. രണ്ട് വര്‍ഷം മുന്പുള്ളതാണ് ഈ…
Read Moreഅമ്മയെക്കാൾ ഒരുപടി മുകളിലാണ് അച്ഛൻ…! എന്റെ അച്ഛൻ എനിക്കു പകർന്നുതന്ന വലിയൊരു പാഠമുണ്ട്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു…
വനംവകുപ്പിൽ അച്ഛൻ ജോലിചെയ്തിരുന്ന കാലം. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് എന്ന മലയോര കുടിയേറ്റഗ്രാമത്തിലായിരുന്നു സർവീസിന്റെ തുടക്കം. വനപ്രദേശത്തായിരുന്നു അവിടെ അച്ഛന്റെ താമസം. താമസസ്ഥലത്തും സമീപവുള്ള റോഡുകളിലും, രാത്രിയും പുലർകാലങ്ങളിലും ആനകളടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നു. ഒപ്പം ഇഴജന്തുക്കളും… രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ അച്ഛന് വീട്ടിൽ വരാൻ കഴിയുമായിരുന്നുള്ളു.. വരുമ്പോഴെല്ലാം കൈയിലൊരു പൊതിയുമായി വന്നു കയറുന്ന അച്ഛൻ.. രണ്ടു ദിവസം കഴിഞ്ഞു വെളുപ്പിനെ പോകുമ്പോൾ അച്ഛന് വേണ്ടുന്ന ചോറ് പൊതികെട്ടി കൊടുത്തുവിടുന്ന അമ്മ.. അന്നൊക്കെ അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്തേക്കുറിച്ചു വലിയ അറിവൊന്നും ഞങ്ങൾക്കില്ലായിരുന്നു.. ഒരുദിവസം അച്ഛൻ ഫോൺ വിളിച്ചു ഞാനും അമ്മയും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.. കോന്നിയിൽ ചെന്നിട്ട് ജീപ്പിലായിരുന്നു യാത്ര. നിറയെ കുണ്ടും കുഴികളുമുള്ള റോഡ്… നാലഞ്ചു കിലോമീറ്റർ ഉള്ളിലേക്കു പോയപ്പോഴേക്കും വീടുകളൊന്നും കാണാതായി. ഒടുവിലെപ്പോഴോ ജീപ്പ് നിർത്തി. വനത്തിനു നടുക്ക് കൊണ്ടുവന്നു നിർത്തിയ ജീപ്പിനു സമീപം ഞാനും…
Read Moreനാലുവര്‍ഷത്തോളം എന്നെ..! ഗായകനും നടനുമായ ഡാനിഷ് മിർസയ്ക്കെതിരെ ബലാത്സംഗ കേസെടുത്ത് മുംബൈ പോലീസ്
മുംബൈ: ഗായകനും അഭിനേതാവുമായ ഡാനിഷ് മിർസയ്ക്കെതിരെ ബലാത്സംഗം കേസെടുത്ത് മുംബൈ പോലീസ്. നിരവധി ഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഡാനിഷ് അഭിനേതാവ് കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് ഇദ്ദേഹത്തിന്. കേസ് രജിസ്റ്റർ ചെയ്തതു മുതൽ ഒളിവിൽ പോയ മിർസക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. “ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു,ഉടൻ പിടിക്കപ്പെടും” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 406 (ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് ഗായകനും നടനുമായ ഡാനിഷ് മിർസ എന്ന അൽഫാസിനെതിരെ ഒഷിവാര പോലീസ് കേസെടുത്തത്. നിലവിൽ മിർസ ഒളിവിലാണ്. 2018 മാർച്ച് മുതൽ 2022 ഡിസംബർ വരെ നാല് വർഷത്തോളം ഇരയെ മിർസ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മാർച്ച് 17 ന് പരാതി നൽകിയതായി പോലീസ് അറിയിച്ചു. പരാതി…
Read Moreഒടുവില്‍ വിജേഷ് എല്ലാം പറഞ്ഞു..! കഴുത്തിൽ ഷാൾ മുറുക്കി; ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ചെയ്തത്… അനുമോളെ കൊന്നതെങ്ങനെയെന്ന് ബിജേഷ്
ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ ഭർത്താവ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിൻറെ ഭാര്യ അനുമോളെ വീട്ടിലെ കട്ടിലിനടിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബിജേഷ് വീട്ടിലെ കാര്യങ്ങൾ നോക്കാതെ പണം ധൂർത്തടിക്കുന്നതും മദ്യപിച്ചു വഴക്കിടുന്നതും കാണിച്ച് അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതും, സ്കൂളിലെ വിദ്യാർഥികളിൽ നിന്ന് പിരിച്ച ഫീസ് തുകയായ 10,000 രൂപ ബിജേഷ് വാങ്ങിയത് തിരികെ കൊടുക്കാത്തതു സംബന്ധിച്ചുള്ള തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനുമോൾ നൽകിയ പരാതിയിൽ മാർച്ച് 12 രണ്ടു പേരെയും വനിതാ സെല്ലിൽ വിളിപ്പിച്ചിരുന്നു. എന്നാൽ ഒന്നിച്ചു ജീവിക്കാനില്ലെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. അതിനു ശേഷം ബിജേഷ് വെങ്ങാലൂർക്കടയിലെ…
Read Moreഇനി സര്‍ക്കാര്‍ അധ്യാപകര്‍ക്കും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലം മാറ്റം ! ഉടന്‍ നടപ്പിലാകുമോയെന്ന് സംശയം…
ഇനി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്കും നിര്‍ബന്ധിത സ്ഥലംമാറ്റം. അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നിലവില്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍ പുതിയ പരിഷ്കാരം വരുന്ന അധ്യയന വര്‍ഷം നടപ്പാക്കുമോയെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ ഇടപെടല്‍ വേണ്ടിവരും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം നല്കുന്ന രീതി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയില്‍ കൊണ്ടുവന്നേക്കും. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകനിയമനം നടക്കുന്നത്. എല്‍.പി., യു.പി, ഹൈസ്കൂള്‍ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയില്‍ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയില്‍ത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ…
Read Moreനാനൂറോളം സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് കേസ് ! സിപിഎം മുന്‍ നേതാവ് മരിച്ച നിലയില്‍…
സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം മുന്‍ പ്രാദേശിക നേതാവ് കൂത്തുപറമ്പ് സ്വദേശി എം മുരളീധരനാണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് സൗത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു. പരിസരവാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും മോര്‍ഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മുരളീധരനെതിരേ നടപടിയെടുത്തത്.
Read Moreസര്‍ക്കാര്‍ അധ്യാപകര്‍ക്ക് 5 വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റം; പൊതുവ്യവസ്ഥ എല്ലാവർക്കും ബാധകം; വിദ്യാഭ്യാസ വകുപ്പ് കരടുനയം തയാറാക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റം നല്‍കാനുള്ള കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകർക്കെല്ലാം പുതിയ നയം ബാധകമാകും. അധ്യാപകർ ഒരേ സ്ഥലത്തു തന്നെ തുടരുന്നത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം. മാത്രമല്ല സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്കുന്ന രീതി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്.സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അധ്യാപകനിയമനം നടക്കുന്നത്. എൽപി., യുപി., ഹൈസ്കൂൾ എന്നിവയിലേക്ക് ജില്ലാതല പിഎസ്സി പട്ടികയിൽ നിന്നാണ് നിയമനം. സ്കൂൾ അധ്യാപകർക്ക് നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയം രൂപീകരിക്കുകയെന്നറിയുന്നു. അതേസമയം പുതിയ നയം സംബന്ധിച്ച് ഇതുവരെ അധ്യാപക സംഘടനകളുമായി ചര്‍ച്ച…
Read Moreകേരളത്തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റ്; വെള്ളിയാഴ്ച വരെ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് തീരമേഖലകളിൽ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൂടാതെ മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.’ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അപകട സാധ്യത കണക്കിലെടുത്ത് ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. അതേസമയം…
Read More