താനെന്താ ഇവിടെ..? ഇന്നസെന്‍റിനെ ഓര്‍ത്തെടുത്ത് ഇന്ദ്രപ്രസ്ഥം; അന്ധവിശ്വാസത്തിനു വഴങ്ങാതെ ശാസ്ത്രീയ ചികിത്സയിലായിരുന്നു ഇന്നസെന്‍റ് വിശ്വസിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി : മുന്‍ എംപിയും നടനുമായ ഇന്നസെന്‍റിനെ ഓര്‍ത്തെടുക്കാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്നസെന്‍റ് തോല്‍പ്പിച്ച പി.സി.ചാക്കോയും ഇന്നസെന്‍റിനെ തോല്‍പ്പിച്ച ബെന്നി ബഹനാനും ഓര്‍മ്മകള്‍ അയവിറക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച ഓര്‍മകളില്‍ ഇന്നസെന്‍റ് എന്ന അനുസ്മരണ പരിപാടിയിലാണ് തെരഞ്ഞെടുപ്പ് കാലവും ഓര്‍ത്തെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപത്രിയിലായപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇന്നസന്‍റ് ആയിരുന്നെന്ന് ബെന്നിബെഹന്നാന്‍ പറഞ്ഞു. ചാലക്കുടിയില്‍ പി.സി.ചാക്കോയും ഇന്നസെന്‍റും തമ്മില്‍ മത്സരിച്ചപ്പോള്‍ ഉണ്ടായ രംഗങ്ങള്‍ ചാക്കോ വിവരിച്ചു. ഫലം വരുമ്പോള്‍ താന്‍ പാര്‍ലമെന്‍റിലും ഇന്നസെന്‍റ് ഇരിങ്ങാലക്കുടയിലും ഇരിക്കുമെന്ന് പറഞ്ഞത് അമിത ആത്മവിശ്വാസം മൂലമായിരുന്നു. ഒരിക്കല്‍ പാര്‍ലമെന്‍റിൽവച്ച് കണ്ടുമുട്ടിയപ്പോള്‍ താനെന്താ ഇവിടെ എന്നായിരുന്നു ഇന്നസെന്‍റിന്‍റെ ചോദ്യമെന്നു ചാക്കോ പറഞ്ഞപ്പോള്‍ വേദിയില്‍ ചിരി പടര്‍ന്നു. ഒരുമിച്ചു സിനിമയില്‍ അഭിനയിച്ചതിനെകുറിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അനുസ്മരിച്ചത്. കാന്‍സര്‍ ചികിത്സയുടെ ഒരുഘട്ടത്തിലും അന്ധവിശ്വാസത്തിനു വഴങ്ങാതെ…

Read More

സ്വവർഗ വിവാഹം അനുവദിച്ചാൽ കിട്ടുന്നത് മുട്ടന്‍പണി!! 21 അംഗ മുന്‍ന്യായാധിപസംഘം തുറന്ന കത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂഡൽഹി: രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കിയാൽ എയ്ഡ്സ് ബാധ ഉയരാൻ സാധ്യയുണ്ടെന്ന വാദവുമായി മുൻ ജഡ്ജിമാരുടെ സംഘം. സ്വവർഗ വിവാഹം അനുവദിക്കാനുള്ള നിയമനിർമാണത്തിനെതിരെ കുറിച്ച തുറന്ന കത്തിലാണ് 21 അംഗ മുൻ ന്യായാധിപസംഘം ഇക്കാര്യം പറഞ്ഞത്. മുൻ ന്യായാധിപരും ജാഗ്രതയുള്ള പൗരന്മാരുമായ തങ്ങൾ, ഭാരതീയ വൈവാഹിക – കുടുംബജീവിത പൈതൃകത്തിന്മേൽ ചില സ്ഥാപിതതാൽപര്യക്കാർ നടത്തുന്ന ആക്രമണത്തെപ്പറ്റി ആശങ്കാകുലരാണെന്ന് പ്രസ്താവിച്ചാണ് കത്ത് ആരംഭിക്കുന്നത്. പാശ്ചാത്യ ചിന്താഗതി ഉപയോഗിച്ച് രാജ്യത്തെ പാരമ്പര്യം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് കുടുംബസംവിധാനത്തിന്‍റെ കടയ്ക്കൽ വെട്ടുന്ന നടപടിയാണ്. ഭാരതീയ പൈതൃകത്തെ പല വർഷങ്ങളായി പലരും ആക്രമിക്കുന്നു. ഇത്തരമൊരു നീക്കത്തിനെതിരെ മുൻ ജഡ്ജിമാരായ തങ്ങൾ പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ‌പാശ്ചാത്യസംസ്കാരത്തെ കാർന്നുതിന്നുന്ന പ്രശ്നങ്ങൾ ഇന്ത്യയിലേക്കും കടത്താൻ ശ്രമിക്കുകയാണ്. അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം എയ്ഡ്സ് രോഗബാധിതരുടെ 70 ശതമാനവും സ്വവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. സ്വവർഗ വിവാഹം…

Read More

രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ..! കെ.കെ. രമയ്ക്കെതിരെ വധഭീഷണിയുമായി “പയ്യന്നൂർ സഖാക്കൾ’

കോഴിക്കോട്: നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരിക്കേറ്റ ആർഎംപി എംഎൽഎ കെ.കെ രമയ്ക്കെതിരെ ഭീഷണിക്കത്ത്. സംഭവത്തിൽ രമ നൽകിയ കേസ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ഒരു മാസത്തിനകം തീരുമാനം നടപ്പിലാക്കുമെന്നും “പയ്യന്നൂർ സഖാക്കൾ’ എന്ന പേരിൽ എത്തിയ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയേറ്റിലെ വിലാസത്തിലാണ് ഭീഷണിക്കത്ത് എത്തിയത്. ‘രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ’ എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കൈയൊടിച്ചു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുകയാണെന്നും കത്തിൽ കുറിച്ചിട്ടുണ്ട്. രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇത്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ; ഭരണം പോയാലും അത് ചെയ്യുമെന്നും കത്തിലുണ്ട്. കത്ത് ലഭിച്ചയുടൻ രമ ഡിജിപിക്ക് പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെപ്പറ്റി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Read More

എന്റെ വീട് രാഹുലിന്റേയും..! മോദിയുടെ തട്ടകത്തിൽ പുതിയ നീക്കം; അമ്പരന്ന് ബിജെപി

മേരാ ഘർ രാഹുൽ ഗാന്ധി കാ ഘർ (എന്റെ വീട് രാഹുൽ ഗാന്ധിയുടെ വീടാണ്), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ വരാണസിയുടെ തെരുവുകളിലെ വീടുകളുടെ മുന്നിൽ ഈ പോസ്റ്റർ കാണാം. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയ സംഭവത്തെ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായാണ് ഈ പ്രചരണത്തിന് വരാണസിൽ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി എന്റെ വീട് ശ്രീ രാഹുൽ ഗാന്ധിയുടെ വീടാണ് എന്നെഴുതിയ ബോർഡ് അദ്ദേഹം തന്റെ വീടിന് മുന്നിൽ സ്ഥാപിച്ചു. നിരവധി വീടുകളിൽ രാഹുലിനെ സ്വാഗതം ചെയ്തു കൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കാശി ഉൾപ്പെടെയുള്ള പ്രയാഗ്രാജ് മേഖലയിലാകെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളടക്കം വലിയ…

Read More

ബസ് തടഞ്ഞ് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ! സംഭവം പാലക്കാട്ട്…

പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് അത്തിമണി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ബവീര്‍ മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം. തൃശൂരിലെ സ്വര്‍ണ വ്യാപാരി തമിഴ്നാട് മധുരയില്‍ സ്വര്‍ണാഭരണങ്ങള്‍ ഓര്‍ഡര്‍ കിട്ടുന്നതിനായി കാണിച്ച് മടങ്ങി വരുമ്പോഴാണ് കവര്‍ച്ച നടന്നത്. മീനാക്ഷിപുരം സൂര്യപാറയില്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് സ്വര്‍ണ വ്യാപാരിയെ ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വര്‍ണാഭരണവും 23,000 രൂപയും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്, ചിറ്റൂര്‍ ഡി…

Read More

ജാതിപ്പേര് വിളിച്ച് മേലുദ്യോഗസ്ഥയുടെ അധിക്ഷേപം ! പരാതി നല്‍കി മൂന്നാഴ്ചയായിട്ടും നടപടിയുണ്ടായില്ല !ആത്മഹത്യയ്ക്കു ശ്രമിച്ച് സി-ഡിറ്റ് ജീവനക്കാരി…

മേലുദ്യോഗസ്ഥ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് പരാതി നല്‍കി മൂന്നാഴ്ച കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് സി-ഡിറ്റ് ജീവനക്കാരി ആത്മഹത്യയ്ക്കു ശമിച്ചു പരാതിക്കാരി മൊഴിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ബുധനാഴ്ച കേസെടുക്കുമെന്നും മ്യൂസിയം എസ്ഐ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പരാതിക്കാരി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പതിമൂന്ന് വര്‍ഷത്തോളമായി സി-ഡിറ്റില്‍ ജോലി ചെയ്തുവരുന്ന സ്ഥിരം ജീവനക്കാരിയാണ് തന്നെ മേലുദ്യോഗസ്ഥ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാര്‍ച്ച് അഞ്ചിന് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ ജോലി ചെയ്യുന്ന ഡിവിഷനില്‍ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് തന്നെ സ്ഥലം മാറ്റിയതും ഈ മേലുദ്യോഗസ്ഥ തന്നെയാണെന്നും ജീവനക്കാരി പരാതിയില്‍ പറയുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയില്‍ നിന്നാണ് മാറ്റപ്പെട്ടതെന്നും ഇതിനായി രാഷ്ട്രീയബന്ധം പോലും ഇവര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഓഫീസിലെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചും…

Read More

പാർട്ടിയെ വെട്ടിലാക്കുന്ന വാമൊഴികൾ; സുരേഷ് ഗോപി വരുന്പോൾ മാത്രം അനക്കം വയ്ക്കുന്ന പാർട്ടി; ബിജെപിയെക്കുറിച്ച്  ജനപക്ഷ സംസാരം ഇങ്ങനെ

വി. ശ്രീകാന്ത് ശോഭ സുരേന്ദ്രനും കെ. സുരേന്ദ്രനും തമ്മിൽ എന്താണ് പ്രശ്നം… കെ. സുരേന്ദ്രൻ അടുത്തിടെ സ്ത്രീകളെ നിരന്തരമായി വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതെന്തിന്… ഈ ചോദ്യങ്ങൾ സാധാരണക്കാർക്കിടയിൽ കിടന്ന് കറങ്ങുകയാണ്. അകത്തെ ഉള്ളുകളികൾ പുറത്ത് നിൽക്കുന്നവർക്ക് അറിയണമെന്നില്ലല്ലോ… എങ്കിലും കേരളത്തിൽ ബിജെപി എന്തുകൊണ്ട് ക്ലച്ച് പിടിക്കുന്നില്ലായെന്നുള്ളതിനുള്ള ഉത്തരം ഈ ചോദ്യങ്ങൾക്കുള്ളിൽ തന്നെയിരുന്ന് ഉത്തരം പറയുന്നുണ്ട്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റെന്ന നിലയിൽ കെ. സുരേന്ദ്രൻ ഇത്തിരി കൂടി പക്വത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സാധാരണക്കാർക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. ഓരോ ഇലക്ഷൻ കഴിയുന്പോഴും ബിജെപിയുടെ വോട്ട് ഷെയർ കൂടുന്നുണ്ടെന്നുള്ളത് നേരുതന്നെ. പക്ഷേ സിപിഎം വനിതാ നേതാക്കളെ പൂതനെയന്നും ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്നുമെല്ലാമുള്ള സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രയോഗങ്ങൾ ജനങ്ങൾക്കിടയിൽ ബിജെപിയെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. ശോഭയെ ഒതുക്കാനോആഭ്യന്തര പ്രശ്നം എന്തു തന്നെയായാലും…

Read More

അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്‌സിംഗ് ഓഫീസര്‍ക്കു ഭരണകക്ഷി അനുകൂല സംഘടനാ നേതാവിന്‍റെ ഭീഷണി; അഞ്ചംഗ സമിതി റിപ്പോര്‍ട്ട് നല്‍കി

കോഴിക്കോട്: അതിജീവിതയ്ക്ക് ഒപ്പം നിന്നതിനു ഭീഷണിക്കു വിധേയയായ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ തീരുമാനം ഇന്നുണ്ടാകും. എന്‍ജിഒ യൂണിയന്‍ നേതാവ് സീനിയര്‍ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണു നടപടി പ്രതീക്ഷിക്കുന്നത്.  സംഭവം അന്വേഷിച്ച മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി. ജയേഷ്‌കുമാര്‍ അധ്യക്ഷനായ സമതി ഇന്നലെ അന്വേഷണം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പരാതിക്കാരിയില്‍നിന്നും അവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും അന്വേഷണസംഘം മൊഴി എടുത്തിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നടപടി വേണമെന്നും സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.ഭരണകക്ഷി അനുകൂല സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഏതാനും ദിവസം മുമ്പാണ് സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്. സൂപ്രണ്ട് ഇത് പോലീസിനു കൈമാറാന്‍ പ്രിന്‍സിപ്പലിനു കൊടുത്തു. എന്നാല്‍, പ്രിന്‍സിപ്പല്‍ അതു പോലീസിനു കൈമാറാതെ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ…

Read More

സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച  അട്ടപ്പാടി മധു കൊലക്കേസ്; അപൂർവതകൾ നിറഞ്ഞ വിചാരണ നടപടികൾക്ക് ഒടുവിൽ വിധി നാളെ

സ്വന്തം ലേഖകൻ പാലക്കാട്‌ : കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന അട്ടപ്പാടി മധു കൊലക്കേസിലെ വിധി നാളെ. സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റത്തിന് കൊലപ്പെടുത്തിയ കേസിലാണ് മണ്ണാർക്കാട് എസ് സി-എസ്ടി കോടതി നാളെ വിധി പറയുക. അപൂർവതകൾ നിറഞ്ഞ വിചാരണ നടപടികൾക്ക് ഒടുവിലാണ് കേസിൽ വിധി പറയുന്നത്. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അസാധാരണ നടപടിയും കേസിൽ ഉണ്ടായി . പാലക്കാട് അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട സംഭവത്തിൽ ഏറെ വൈകിയാണു വിചാരണ ആരംഭിച്ചത്. കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത നിയമ പ്രശ്‌നങ്ങളിലൂടെയാണ് മധു വധക്കേസ് കടന്നുപോയത്. ഹൈക്കോടതി ജാമ്യം നൽകിയ പ്രതികളുടെ ജാമ്യം മണ്ണാർക്കാട് എസ്എസ്ടി കോടതി റദ്ദാക്കിയ അപൂർവത മധു കേസിന് ഉണ്ടായി. പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ 12…

Read More

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു; ഉത്തരവ് ഇറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്

ന്യൂഡൽഹി: ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചു. എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ ശിക്ഷയും അതിന്‍റെ നടപ്പാക്കലും കേരള ഹൈക്കോടതി തടഞ്ഞിരുന്നു. കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്നാണു ഫൈസലിന്‍റെ ഹർജിയിലുള്ളത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്‍റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, കെ.ആർ. ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി സ്റ്റേക്കെതിരേ ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ഹർജിയും ഇതോടൊപ്പം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു.…

Read More