തൃശൂർ: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റീവ് ഓഫീസർമാർക്കും സസ്പെൻഷൻ. രണ്ട് സിവിൽ എക്സൈസ് ഓഫീസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫീസറെയും രണ്ടാഴ്ച എക്സൈസ് അക്കാഡമിയിൽ നിർബന്ധിത പരിശീലനത്തിനുമയയ്ക്കും. എക്സൈസ് ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിത സിവിൽ എക്സൈസ് ഓഫീസർ എൻ.കെ. സിജ എന്നിവരെ അക്കാഡമിയിൽ പരിശീലനത്തിന് അയയ്ക്കും. ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫീസിലാണ് സംഭവം ഉണ്ടായത്.സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
Read MoreCategory: Loud Speaker
‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ ! കെ സുരേന്ദ്രന്റെ പരാമര്‍ശനത്തിനെതിരേ കെ സുധാകരന് രംഗത്ത്…
ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തെ അപലപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രംഗത്ത്. ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരന് അഭിപ്രായപ്പെട്ടു. സുരേന്ദ്രന് പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു. കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരന് പറഞ്ഞു. സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരന്, എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സിപിഎം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. സുധാകരന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍… ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി ‘ എന്ന…
Read Moreബിൽക്കീസ് ബാനു പീഡനക്കേസ് പ്രതി ബിജെപി നേതാക്കൾക്കൊപ്പം പൊതുവേദിയിൽ
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനു എന്ന ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി എംപി, എംഎൽഎ എന്നിവർക്കൊപ്പം പൊതുപരിപാടിയിൽ. ഗുജറാത്തിൽ സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് സർക്കാർ ജയിലിൽനിന്നു മോചിപ്പിച്ച 11 പേരിൽ ഒരാൾ പങ്കെടുത്തത്. പ്രതികളുടെ മോചനം സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് ഇന്നു പരിഗണിക്കും. മാർച്ച് 25 ന് ദാഹോദ് ജില്ലയിലെ കർമാഡി ഗ്രാമത്തിൽ നടന്ന ഗ്രൂപ്പ് ജലവിതരണ പദ്ധതി പരിപാടിയിലാണ് ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാൾ പങ്കെടുത്തത്. ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎ സൈലേഷ് ഭാഭോറിനുമൊപ്പം ശൈലേഷ് ചിമൻലാൽ ഭട്ട് സ്റ്റേജിൽ നിൽക്കുന്ന വീഡിയോകളും ഫോട്ടോകളും പുറത്തുവന്നു. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിച്ചത്.ഇതു വലിയ…
Read Moreറഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനം; എല്ലാം തുറന്ന് പറഞ്ഞ് അഖിലിന്റെ മാതാപിതാക്കൾ; താത്കാലിക പാസ്പോര്‍ട്ടിനായി നടപടി തുടങ്ങി
കോഴിക്കോട്: റഷ്യക്കാരിയായ യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത അഖിലിന്റെ മാതാപിതാക്കളിൽനിന്നു പോലീസ് മൊഴിയെടുത്തു. ആശുപത്രിയിൽ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാൻ താത്കാലിക പാസ്പോർട്ടിനായി നടപടി തുടങ്ങി. റിമാൻഡിലായ അഖിലിനെതിരേ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകളുണ്ട്. പലതവണ യുവതിയെ അഖിൽ മർദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചതായി പോലീസ് പറയുന്നു. യുവതി വീടിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു.പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയ ശേഷം തിരികെ മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്. ഇനി ഇവരെ റഷ്യയിലേക്ക് മടക്കിയെത്തിക്കാനുള്ള നടപടികാളാണ് റഷ്യൻ കോൺസുലേറ്റ് സ്വീകരിക്കുന്നത്. അഖിൽ യുവതിയുടെ രാജ്യാന്തര പാസ്പോർട്ടും നശിപ്പിച്ചിരുന്നു. അതിനാൽ മടക്കയാത്രയ്ക്ക് താത്കാലിക പാസ്പോർട്ട് അനിവാര്യമാണ്.
Read Moreമാറണം പോലീസ്..! ഏമാന്മാർക്കെന്താ കൊമ്പുണ്ടോ?… പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ആർക്കാണ് ഇവർക്ക് ലൈസൻസ് കൊടുത്തത്…
വി. ശ്രീകാന്ത്ഇടിമുഴക്കം പോലെയുള്ള ഇടി… മുഖം നോക്കാതെയുള്ള അടി… ഇതൊക്കെയാണോ പോലീസ്. ജനം ഇത് ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ആർക്കാണ് ഇവർക്ക് ലൈസൻസ് കൊടുത്തത്… പോലീസ് നടപടിയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച തൃപ്പുണ്ണിത്തറയിലെ മനോഹരന്റെ മരണം കൂടി ആയപ്പോൾ ഈ ചോദ്യത്തിനൊപ്പം അരിശവും ജനങ്ങൾക്കിടയിൽ പതഞ്ഞ് പൊങ്ങുന്നുണ്ട്. ഇന്നാട്ടിൽ എത്രയെത്ര കേസുകളുണ്ട്. വഴിയരികിൽ കാത്തുനിന്ന് പരിശോധന നടത്താൻ പോലീസ് കാട്ടുന്ന ഉത്സാഹം മറ്റ് കേസുകളുടെ തുടർച്ചയിൽ കാണാനില്ലല്ലോ എന്നും അവർ ചോദിക്കുന്നു. തലസ്ഥാനത്ത് വഞ്ചിയൂരിൽ സ്ത്രീ ആക്രമിക്കപ്പെട്ടപ്പോൾ പേട്ട പോലീസ് കാട്ടിയ അനാസ്ഥ… കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി മാറ്റാൻ നടത്തിയ കേസിലെ പ്രതികളെ പിടികൂടാത്ത അവസ്ഥ… ഇങ്ങനെ ഇങ്ങനെ നീളുന്നു പോലീസ് അലസത കാട്ടുന്ന കേസുകളുടെ എണ്ണം. അതാണ് പോലീസിന്റെ ലൈൻ!കാക്കി യൂണിഫോമും ലാത്തിയും പിന്നെ…
Read Moreബൈക്കിലെത്തിയ സംഘം വഴിചോദിച്ചു; കുരുമുളക് സ്പ്രേ അടിച്ചശേഷം മര്‍ദിച്ചു പണം കവർന്നു; ശബ്ദംകേട്ട് വീട്ടുകാർ ഓടിവന്നതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്ന് ശ്രീകുമാർ
നെടുങ്കണ്ടം: സ്വയം സഹായ സംഘത്തിന്റെ യോഗം കഴിഞ്ഞു മടങ്ങിയ ആളെ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് മുഖത്തു കുരുമുളക് സ്പ്രേ അടിച്ച ശേഷം മര്‍ദിച്ചു പണം അപഹരിച്ചതായി പരാതി. രക്ഷിക്കാനെത്തിയ ഭാര്യക്കും പരിക്കേറ്റു. മർദനമേറ്റ പാലാര്‍ പെരുമ്പുഴയില്‍ ശ്രീകുമാറിനെയും ഭാര്യ വിജിയെയും പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി ആനക്കല്ലില്‍ നടന്ന സ്വയം സഹായ സംഘത്തിന്റെ മീറ്റിംഗ് കഴിഞ്ഞ് പാലാറിലെ വീടിനു സമീപം എത്തിയപ്പോള്‍ വഴിയില്‍ രണ്ടു ബൈക്കുകളിലായി മൂന്നു പേര് നിന്നിരുന്നു. ഹെല്‍മെറ്റ് ധരിച്ച ഇവരില്‍ ഒരാള്‍ ആനക്കല്ലിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തതും മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. ഹെല്‍മറ്റ് ഊരി മൂന്നുപേരുംചേര്‍ന്ന് ശ്രീകുമാറിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. നിലത്തുവീണ ശ്രീകുമാറിന്റ കൈകാലുകള്‍ക്കും പരിക്കേറ്റു. നിലവിളി കേട്ട്…
Read Moreസവര്‍ക്കര്‍ ദൈവമാണ്, അപമാനിച്ചാല്‍ സഹിക്കില്ല; ക്രൂരപീഡനങ്ങള്‍ക്ക് ഇരയായ സവർക്കർ വലിയ ത്യാഗിയാണെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ലെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. വി.ഡി.സവര്‍ക്കറെ അപമാനിച്ചാല്‍ തങ്ങള്‍ സഹിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയോട് താക്കറെ. ഇത് പ്രതിപക്ഷ ഐക്യത്തിന് കോട്ടമുണ്ടാക്കുമെന്നും താക്കറെ പറഞ്ഞു. സവര്‍ക്കര്‍ തങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കില്ല. ആന്‍ഡമാനിലെ ജയിലില്‍ 14 വര്‍ഷത്തോളം സങ്കല്പ്പിക്കാനാത്തവണ്ണമുള്ള ക്രൂരപീഡനങ്ങള്‍ക്ക് ഇരയായ ആളാണ് സവര്‍ക്കര്‍. അത് വലിയ ത്യാഗമാണെന്നും താക്കറെ കൂട്ടിചേര്‍ത്തു. മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് വിഭാഗം കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി മനഃപൂര്‍വം പ്രകോപിപ്പിക്കുകയാണ്. നാം സമയം പാഴാക്കിയാല്‍ ജനാധിപത്യം ഇല്ലാതാകുമെന്നും താക്കറെ വ്യക്തമാക്കി.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ! 22കാരന് അറസ്റ്റില്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഇരുപത്തിരണ്ടുകാരന് പിടിയില്‍. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്‍ അഭിഷേകിനെയാണ് കുന്ദംകുളം പോലീസ് അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബന്ധത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറി. പിന്നീട് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
Read Moreഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റ് വേണമെന്ന് ബിഡിജെഎസ്! എൻഡിഎ നേതൃത്വവുമായി ആശയവിനിമയം നടത്താന്‍ തുഷാർ വെള്ളാപ്പള്ളി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യവുമായി ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഡൽഹിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ നേതൃത്വവുമായി ആശയവിനിമയം നടത്തും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.
Read MoreI AM THA BUT U R NOT THA! ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകന്
യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്കാര്‍ പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവിൽ വിവാദത്തിൽ പെടുന്നത്. ഇതോടെ പ്രതികരണവുമായി യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം രംഗത്തെത്തി. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്.…
Read More