വിവാഹം കഴിക്കാതെ അവിവാഹിതരായി തുടരാനുളള ഒരു പ്രവണത ഇന്നത്തെ മിക്ക ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ മറുവശത്ത് പറ്റിയ പങ്കാളിയെ കണ്ടെത്താനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാരും ഉണ്ട്. ഇതിനിടെയാണ് ഒരു പുതിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്. അവിവാഹിതരെക്കാളും വിവാഹമോചനം നേടിയവരേക്കാളും വിവാഹിതരായവരുടെ ആയുസ് ദൈര്‍ഘ്യമേറിയതാകുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. വിവാഹിതരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, വിവാഹം സ്ത്രീകളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കും. വാള്‍സ്ട്രീറ്റ് ജേണലില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ രണ്ട് പേരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഞങ്ങളുടെ പഠനത്തിലെ കണ്ടെത്തലുകള്‍ വിവാഹത്തിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും വിവാഹം നിഷേധിക്കുന്ന സമൂഹത്തിന് ഇതൊരു സൂചനയാണെന്നും അവര്‍ കുറിച്ചു. പഠനത്തില്‍ 11,830 യുഎസ് വനിതാ നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും താരതമ്യേന നല്ല നിലയിലുള്ളവരായിരുന്നു. ഈ നഴ്സുമാരെല്ലാം 1990-കളുടെ…
Read MoreCategory: Loud Speaker
ബ്രഹ്മപുരത്തെ കരാർ 54 കോടിക്ക്, ഉപകരാർ 22 കോടിക്ക്; 32 കോടി പോയത് പോക്കറ്റിലേക്ക്..! സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ്
ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബ്രഹ്മപുരത്ത് ബയോ മൈനിംഗിനു വേണ്ടിയാണ് സോണ്ട ഇന്‍ഫ്രടെക് കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ഒന്‍പതു മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. 54 കോടിയായിരുന്നു കരാര്‍ തുക. ബയോ മൈനിംഗ് മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. എന്നാല്‍ അവര്‍ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. വേറൊരു അരശ് മീനാക്ഷി എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് ഉപകരാര്‍ നല്കി. സോണ്ടയ്ക്ക് കരാര്‍ നല്‍കിയത് 54 കോടിക്ക്. അവര്‍ ഉപകരാര്‍ നല്‍കിയത് 22 കോടിക്ക്. 32 കോടി രൂപ ഒന്നും ചെയ്യാതെ നേരെ സ്വന്തം പോക്കറ്റിലേക്ക് പോയിയെന്നും ജാവദേക്കര്‍ ആരോപിച്ചു. ബ്രഹ്മപുരത്ത് നടന്നത് അഴിമതിയാണെന്നും പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗോവയും ഇൻഡോറും മാലിന്യ സംസ്കരണത്തിന് മാതൃകകളാണെന്നും അവിടേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ കേരള സര്‍ക്കാരിനോട്…
Read Moreപ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം! അമ്മ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; കുഞ്ഞിനെ വിറ്റത് ആരോഗ്യപ്രവര്‍ത്തകയുടെ സഹോദരന്
ജാർഖണ്ഡ്: റാഞ്ചിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ പണത്തിനായി അമ്മ കുഞ്ഞിനെ വിറ്റു. 1 ലക്ഷം രൂപയ്ക്കാണ് യുവതി കുട്ടിയെ വിറ്റത്. ഇവരുടെ കൈയിൽ നിന്നും പോലീസ് പണം കണ്ടെടുത്തു. സദർ ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശാദേവി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ആരും അറിയാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാർ വിവരം അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. ഇവരുടെ ഭർത്താവ് ദിവസവേതനക്കാരാനാണ്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് ആശാദേവി പറയുന്നത്. ആരോഗ്യപ്രവർത്തകയുടെ സഹോദരന് കുട്ടികളില്ലെന്നും കുഞ്ഞിനെ നൽകിയാൽ ഒരു ലക്ഷം രൂപ നൽകമെന്നും അവർ അറിയിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊടുത്തത് എന്നാണ് യുവതി പറയുന്നത്. എന്നാൽ യുവതി കള്ളം പറയുന്നതാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം. സംഭംവത്തിൽ പോലീസ് 2…
Read Moreഅലമാരയുടെ ചില്ല് തല കൊണ്ടടിച്ചു തകര്‍ത്തു ! പീഡനക്കേസ് പ്രതി പോലീസ് സ്റ്റേഷനില്‍ അഴിഞ്ഞാടിയത് ഇങ്ങനെ…
സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. ഇയാള്‍ സ്റ്റേഷനിലെ അലമാരയുടെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്തു. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതി മീനങ്ങാടി സ്വദേശി ലെനിനാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്. പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്നും പീഡനം നടന്ന റിസോര്‍ട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്. കേസില്‍ പതിനഞ്ചാം പ്രതിയാണ് ഇയാള്‍. തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുക്കയാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. തന്റെ തല താന്‍ ചില്ലില്‍ ഇടിച്ച് പൊട്ടിച്ചതാണെന്നും പ്രതി പറഞ്ഞു. തമിഴ്നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ലെനിന്.
Read Moreഏറെ നാളായി ആ തര്‍ക്കം തുടരുകയാണ് ! കോഴിക്കോട് പെട്രോളുമായി ലോറി തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി
കോഴിക്കോട്: പെട്രോളുമായി ലോറിക്ക് മുകളില്‍കയറി ലോറി തൊഴിലാളിയുടെ ആത്മഹത്യാഭീഷണി. മൂരാട് സ്വദേശി അറാഫത്ത് ആണ് ഭീഷണി മുഴക്കിയത്. കോഴിക്കോട് തിക്കോടി എഫ്സിഐ ഗോഡൗണിന് മുന്നിലാണ് സംഭവം. പയ്യോളി സിഐ സുബാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ലോറിക്ക് മുകളില്‍ കയറി ബലംപ്രയോഗിച്ച് ഇയാളെ താഴെയിറക്കി. ബലംപ്രയോഗത്തിനിടെ പെട്രോള്‍ തെറിച്ച് എസ്ഐയുടെ കണ്ണിനുള്‍പ്പെടെ പരിക്കേറ്റു. ഗോഡൗണില്‍നിന്ന് ചരക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ലോറി തൊഴിലാളികളും കരാറുകാരും തമ്മില്‍ ഏറെ നാളായി തര്‍ക്കം തുടരുകയാണ്. കരാറുകാർ മലപ്പുറത്തെ തൊഴിലാളികളെ ഉപയോഗിക്കുകയാണെന്നും പ്രദേശിക തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നുമാണ് പരാതി. തൊഴിലാളികള്‍ ലോറിതടഞ്ഞ് സമരം നടത്തുന്നതിനിടെയായിരുന്നു ആത്മഹത്യാ ഭീഷണി.
Read Moreസംസ്ഥാനം വീണ്ടും കോവിഡ് ഭീതിയില്‍ ! പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശം…
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു, വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ 172 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്താണെന്നും മന്ത്രി പറഞ്ഞു. 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
Read Moreഇതെന്താ ഇങ്ങനെ..? ആകെയുള്ളത് രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും; രണ്ടുമുറി വീടിന് 17,044 രൂപ ബിൽ; പിന്നാലെ വൈദ്യുതിയും വിച്ഛേദിച്ചു
തിരുവല്ല: രണ്ടുമുറി വീടിന് വൈദ്യുതി ബിൽ 17,044 രൂപ. പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും ബോർഡ് വിച്ഛേദിച്ചു. പെരിങ്ങര പഞ്ചായത്തിലെ 12ാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനും കുടുംബവും ബോർഡിന്റെ മണിപ്പുഴ സെക്ഷൻ നൽകിയ അപ്രതീക്ഷിത ഇരുട്ടടിയിൽ പകച്ചിരിക്കുകയാണ്. വയോധികയും ഹൃദ്രോഗിയുമായ മാതാവും വിജയനും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമാണ് ഈ വീട്ടിൽ താമസം. രണ്ട് എൽ.ഇ.ഡി ബൾബും രണ്ട് ഫാനും മാത്രമാണ് ആകെ പ്രവർത്തിക്കുന്നത്. വിജയന്റെ ജ്യേഷ്ഠസഹോദരൻ രമേശിന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയിൽ താഴെ മാത്രമായിരുന്നു ബിൽ. രണ്ടാഴ്ച മുമ്പാണ് 17,044 രൂപയുടെ ബിൽ മൊബൈൽ മുഖേന ലഭിക്കുന്നത്. ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ പരാതി നൽകി. അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ചിത്രവും പകർത്തി നൽകാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യൻ വയറിങ്…
Read Moreആപ്പിന്റെ ഓഫസിൽ നിന്നുവന്ന വാഹനത്തിൽ മോദിവിരുദ്ധ പോസ്റ്റർ: ഡല്‍ഹിയില്‍ 6 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കണമെന്ന് എഴുതിയ പോസ്റ്ററുകളില്‍ പതിപ്പിച്ചെന്നാണു പരാതി. സംഭവത്തില്‍ ഡല്‍ഹിയിലെ വിവിധ സ്റ്റേഷനുകളായി നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ ഓഫീസില്‍നിന്നു പുറത്തേക്കുവന്ന വാനില്‍നിന്ന് മോദി വിരുദ്ധ പോസ്റ്ററുകള്‍ പിടിച്ചെടുത്തെന്നും അദ്ദേഹം പ്രതികരിച്ചു.
Read Moreമുന്നിലുള്ള ജീവന്റെ കാര്യം മറന്നു; ഡ്രൈവറും ഡോക്ടറും തമ്മിൽ കൂലിതര്‍ക്കം; വാഹനപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ആംബുലന്‍സ് അനുവദിക്കാന്‍ വൈകി
കല്‍പ്പറ്റ: വേതനത്തെച്ചൊല്ലി മെഡിക്കല്‍ ഓഫീസറും താത്കാലിക ഡ്രൈവറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പ്രാഥമിക ചികിത്സക്കായി എത്തിച്ചയാള്‍ക്ക് ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം പനമരത്തിനടുത്ത കൂടോത്തുമ്മല്‍ ട്രൈബല്‍ ഹോസ്റ്റലിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ സുല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശി അഭിജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയതായാണ് പനമരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെതിരെയുള്ള പരാതി. കാലിനും തലയ്ക്കും സാരമായ പരിക്കേറ്റിട്ടും യുവാവിന് വാഹനം ലഭിക്കാൻ ഇരുപത് മിനിറ്റോളം സമയം കാത്തുനില്‍ക്കേണ്ടി വന്നതായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചവര്‍ പരാതിപ്പെട്ടു. പ്രാഥമിക ചികിത്സയ്ക്കുശേഷം അഭിജിത്തിനെ മാനന്താടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആംബുലന്‍സിൽ കൊണ്ടുപോകാനേ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ വാഹനം ആശുപത്രി മുറ്റത്ത് കിടന്നിട്ടും ഇരുപത് മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു
Read Moreജോസേ നീയും കുടുങ്ങും ! കോഴയുടെ ഒരു പങ്ക് യു.വി ജോസിനെന്ന് മൊഴി; ഇന്ന് വീണ്ടും ചോദ്യം ചെയ്യും…
ലൈഫ് മിഷന് കോഴക്കേസില്‍ മുന്‍ സിഇഒ യു.വി.ജോസിനെതിരെ ഇഡിയുടെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവി ജോസിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ജോസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി. ഇന്നലെയും ജോസിനെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഈപ്പനൊപ്പം ഇരുത്തിയാകും ജോസിനെ ചോദ്യം ചെയ്യുക. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന് പറയുന്നു. ചൊവ്വാഴ്ച ഒമ്പത് മണിക്കൂറിലധികം ചോദ്യംചെയ്താണു ജോസിനെ വിട്ടയച്ചത്. സന്തോഷ് ഈപ്പന് വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. പദ്ധതിയുടെ ഭാഗമായി ഒമ്പത് കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴിയിടപാട്…
Read More