മുംബൈ: സര്‍ക്കാരിന്റെ ഭാവി അറിയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ കൈനോട്ടക്കാരനെ സന്ദര്‍ശിച്ചതു വിവാദമായി. അന്ധവിശ്വാസങ്ങളും ദുര്‍മന്ത്രവാദവും നിരോധിക്കാനുള്ള നിയമത്തിനെതിരായ നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണമുയര്‍ന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഷിന്‍ഡേയുടെ പ്രവര്‍ത്തികളെ രൂക്ഷമായി വിമർശിച്ചു രംഗത്തുവന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ഇന്നലെ ഷിര്‍ദ്ദി സായിബാബയെ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. ഷിർദ്ദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷിന്‍ഡേ കൈനോട്ടക്കാരന് നടത്തുന്ന നാസിക് ജില്ലയിലെ സിന്നാറിലുള്ള ക്ഷേത്രത്തില്‍ എത്തിയത്. ഷിന്‍ഡേയോടൊപ്പം ഭാര്യയുമുണ്ടായിരുന്നു. ഇരുവരും അവിടെ നടത്തിയ പ്രത്യേക പൂജയില്‍ പങ്കെടുത്തു. തുടര്‍ന്നാണ്, ഷിന്‍ഡേയുടെ കൈനോക്കി ജ്യോത്സ്യന് സര്‍ക്കാരിന്റെ ഭാവി പ്രവചിച്ചത്. ഷിന്‍ഡേ ഈ ജ്യോത്സ്യന്റെ ക്ഷേത്രത്തിൽ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുള്ളതാണ്. ജ്യോത്സ്യന്റെ പ്രവചനങ്ങള്ക്കനുസരിച്ചാണ് ഷിന്‍ഡേ പല തീരുമാനങ്ങളെടുക്കുന്നതെന്നും ആരോപണമുണ്ട്. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരേ മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളെ അന്ധവിശ്വാസങ്ങളില്തന്നെ തളച്ചിടുമെന്നും വിവിധ സംഘടനകള്‍ പറഞ്ഞു. അതേസമയം,…
Read MoreCategory: Loud Speaker
മൃഗങ്ങളെ മർദിച്ചും പീഡിപ്പിച്ചും പെരുമാറ്റശീലങ്ങളും അഭ്യാസങ്ങളും പരിശീലിപ്പിക്കരുത്; മൃഗങ്ങളെ കൊന്നാൽ അഞ്ചുവർഷം അഴിയെണ്ണേണ്ടി വരും; പുതിയ നിയമഭേദഗതിയിങ്ങനെ…
രാഹുൽ ഗോപിനാഥ് ന്യൂഡൽഹി: മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ കർശനനടപടികൾ സ്വീകരിക്കുന്നതിന് നിയമഭേദഗതി. മൃഗങ്ങൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾക്കും മറ്റു ക്രൂരകൃത്യങ്ങൾക്കും മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും. കൊലപ്പെടുത്തിയാൽ അഞ്ചുവർഷം വരെയാണ് തടവുശിക്ഷ. ഇതുൾപ്പെടെ 61 ഭേദഗതികളാണ് 1960ലെ മൃഗസംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ മുന്നോട്ടു വയ്ക്കുന്നത്.ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വ്യവസായ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ തയാറാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (ഭേദഗതി) ബില്ലിൽ ഡിസംബർ ഏഴുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. കരട് അന്തിമമായാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. മൃഗങ്ങൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ, അവയവങ്ങൾ ഛേദിക്കൽ, മുറിവേൽപ്പിക്കൽ, മാരകമായ മരുന്നുകൾ കുത്തിവയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന ക്രൂരകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി. ദാരുണമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് 50,000 മുതൽ 75,000 രൂപ വരെ അല്ലെങ്കിൽ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് മജിസ്ട്രേറ്റിനു പിഴ ഈടാക്കാം. മൃഗങ്ങളെ വളർത്തുന്നവർ പ്രധാനമായും അഞ്ചു കാര്യങ്ങൾ ഉറപ്പാക്കണമെന്നും…
Read Moreശബരീനാഥിന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല; രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വന്നയാൾ; അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കട്ടെയെന്ന് നാട്ടകം സുരേഷ്
കോട്ടയം: ശബരീനാഥൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നിട്ട് എത്ര നാളായി എന്ന് എല്ലാവർക്കുമറിയാം. ശബരീനാഥിന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല. കെ.എസ്. ശബരീനാഥനെതിരെ രൂക്ഷവിമർശനവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരീനാഥ്. അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കണമെന്നും വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഏറെ നാൾ പ്രവർത്തിച്ച ആളാണ് താനെന്നും സുരേഷ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പരിപാടികളൊക്കെ കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോൺഗ്രസിന്റെ തരൂർ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന കെ.എസ്. ശബരീനാഥന്റെ പരാമർശത്തോടായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം.
Read Moreബാലികയെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ “സിറ്റ്അപ്പ്’; തെറ്റ് ചെയ്തിട്ടില്ലെന്ന യുവാവിന്റെ വാദം അംഗീകരിച്ചാണ് വിചിത്ര ശിക്ഷാരീതി; വളച്ചൊടിച്ച നീതിക്കെതിരേ പ്രതിഷേധം
പാറ്റ്ന: പീഡിപ്പിച്ചയാള്‍ക്ക് ശിക്ഷയായി സിറ്റ്അപ്പ് ചെയ്യാന്‍ വിധിച്ച് നാട്ടുക്കൂട്ടം. ബിഹാറിലെ നവാഡ ജില്ലയിലാണ് ഏറെ വിചിത്രമായ സംഭവം. അഞ്ച് വയസുകാരിയായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്റെ കോഴിഫാമിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടി നാട്ടുക്കൂട്ടത്തിന്റെ മുന്പിലെത്തിച്ചു. എന്നാല്‍ ഇയാള്‍ കുട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോകുക മാത്രമാണ് ചെയ്തതെന്നും അതിന്റെ ശിക്ഷയായി അഞ്ച് പ്രാവശ്യം സിറ്റ്അപ്പ് ചെയ്താല്‍ മതിയെന്ന് ഗ്രാമത്തിലെ മുതിര്‍ന്നയാളുകള്‍ വിധിച്ചു. ഇയാള്‍ സിറ്റ്അപ്പ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ അപലപിച്ച് നിരവധിയാളുകൾ രംഗത്തെത്തി. ഗ്രാമീണ ഇന്ത്യയിലെ പുരുഷാധിപത്യത്തിന്റെയും വളച്ചൊടിച്ച നീതിയുടെയും തെളിവാണിതെന്ന് പലരും ഈ സംഭവത്തെ അഭിപ്രായപ്പെട്ടു. സംഭവത്തിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല പറഞ്ഞു. സംഭവം ഒതുക്കാൻ ശ്രമിച്ചവരെയും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreഎംവിഐയുടെ ഡ്രൈവിംഗ് ടെസ്റ്റ് യുവതിയുടെ ശരീരത്തില്‍ കൈവച്ചുകൊണ്ട്..! കിട്ടിയത് മുട്ടന്‍പണി; എംവിഐ മുങ്ങി
മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി. ബിജുവിനെതിരേയാണ് നടപടി. സംഭവത്തിൽ മലപ്പുറം വനിതാ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി. നവംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ടെസ്റ്റ് നടക്കുന്പോൾ ഉദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളിൽവച്ച് ബിജു ശരീരത്തിൽ കൈവച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയായ ഉടൻതന്നെ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്തനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreഇന്ത്യയില്‍ ‘കൊലയാളി ബാക്ടീരിയ’ പ്രതിദിനം 1860 പേരുടെ ജീവനെടുക്കുന്നു! പഠനത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇങ്ങനെ…
നമുക്കുചുറ്റിലും നമ്മുടെ ശരീരത്തില്‍ പോലും ‘ബാക്ടീരിയ’ എന്ന് വിളിക്കുന്ന ചില ചെറിയ ജീവികള്‍ ഉണ്ട്. അവ വളരെ ചെറുതും നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയാത്തവയുമാണ്. ചില ബാക്ടീരിയകള്‍ നല്ല ഫലങ്ങളും ചിലത് അല്‍പ്പം അപകടകരവുമാണ്. അതേസമയം, മാരകമായ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കാന്‍ പോന്ന ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും 2019-ല്‍ ‘കൊലയാളി’കളായി ഉയര്‍ന്നുവന്ന അത്തരം 5 ബാക്ടീരിയകളുടെ പേരുകള്‍ സയന്‍സ് ജേണലായ ലാന്‍സെറ്റ് നല്‍കിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ ലോകമെമ്പാടുമുള്ള 1.37 കോടിയിലധികം ആളുകളെ മരണത്തിനു സമ്മാനിച്ചു. ഇതില്‍ 33 ബാക്ടീരിയകള്‍ 77 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. 55 ശതമാനം മരണങ്ങള്‍ക്കും കാരണം ഈ 5 ബാക്ടീരിയകളാണ്. ലാന്‍സെറ്റിന്റെ അഭിപ്രായത്തില്‍, ഏറ്റവും മാരകമായ 5 ബാക്ടീരിയകള്‍ ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യൂമോണിയ, എസ്. ഓറിയസ്, എ.ബൗമേനിയായി എന്നിവയാണ്. ഈ പഠനത്തിനായി 204 രാജ്യങ്ങളില്‍…
Read Moreബലൂഗ… പറക്കുന്ന ‘തിമിംഗലം’! മുംബൈ വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം കണ്ട് പലരും ജീവനക്കാരും ഞെട്ടി
മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം കണ്ട് യാത്രക്കാരും വിമാനത്താവളത്തിലെ പല ജീവനക്കാരും ഞെട്ടി. പലരും ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വലിയൊരു വിമാനമായിരുന്നു കണ്മുന്നില് പറന്നിറങ്ങിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനമായി എയ!ര്ബസ് ബലൂഗയാണ് ആദ്യമായി മുംബൈ വിമാനത്താവളത്തിലെത്തിയത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്നതിനായായിരുന്നു ബലൂഗ മുംബൈയിലെത്തിയത്. ‘എയര്‍ബസ് ബലൂഗ സൂപ്പര്‍ ട്രാന്സ്പോര്ട്ടര് ആദ്യമായി മുംബൈ വിമാനത്താവളത്തിലെത്തി. നമ്മളെല്ലാം അമ്പരപ്പിലാണ്. മറ്റൊരിടത്തും കാണാത്ത ഈ രൂപകല്പനയെപ്പറ്റി നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?’ എന്നായിരുന്നു മുംബൈ വിമാനത്താവള അതോരിറ്റി ട്വിറ്ററില്‍ കുറിച്ചത്. വിമാനം നേരില്‍ കണ്ട പലരും ട്വിറ്ററില്‍ ഇതിന്റെ ചിത്രവും പങ്കുവെച്ചു. ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ബസ് ബലൂഗ ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വലുപ്പമുള്ള എയര്‍ബസ് ബലൂഗയ്ക്ക് വേറെയും സവിശേഷതകളുണ്ട്. അസാമാന്യ വലുപ്പമുള്ള ബലൂഗ ഒരു ചരക്കുവിമാനം തന്നെയാണ്. ലോകത്തെ…
Read Moreവഞ്ചിച്ചെന്ന് സംശയം, ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു! ഭര്‍ത്താവ് അറസ്റ്റില്‍
ഡല്‍ഹി: ശ്രദ്ധ വാക്കറുടെ കൊലപാതക വാര്‍ത്തയില്‍ രാജ്യം ഞെട്ടിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ സീതാപൂരിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. പങ്കജ് മൗര്യ എന്നയാള്‍ ഭാര്യ ജ്യോതിയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. നവംബര്‍ എട്ടിന് ഗുലാരിഹ പ്രദേശത്ത് നിന്ന് ജ്യോതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ ജ്യോതിയുടെ ഭര്‍ത്താവ് പങ്കജ് മൗര്യ, ദുര്ജന് പാസി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നും പല ദിവസങ്ങളോളം മറ്റൊരാളൊപ്പമായിരുന്നു താമസം എന്നും ഇതിനെ തുടര്‍ന്ന് ബന്ധം വഷളാകുകയായിരുന്നുവെന്നും പങ്കജ് മൗര്യ പോലീസിനോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് ജ്യോതിയെ കൊലപ്പെടുത്താന്‍ പങ്കജ് പദ്ധതിയിട്ടതെന്ന് സീതാപൂര്‍ പോലീസ് പറഞ്ഞു. ഇരുവരും വിവാഹിതരായിട്ട് പത്തുവര്‍ഷം കഴിഞ്ഞു. പങ്കജ് മൗര്യ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. അവളുടെ മരണവിവരം പുറത്തറിയാതിരിക്കാനാണ്…
Read Moreമംഗളൂരൂ സ്ഫോടനം! കാദ്രിയിലെ മഞ്ജുനാഥ് ക്ഷേത്രത്തില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി; ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസിന് ഭീകരസംഘടനയുടെ കത്ത്
മംഗളൂരൂ: ഓട്ടോയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക പോലീസിന് ഭീകരസംഘടനയുടെ കത്ത്. കാദ്രിയിലെ മഞ്ജുനാഥ് ക്ഷേത്രത്തില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടതെന്ന് കത്തില്‍ പറയുന്നു. ഇസ്ലാമിക് റെസിസ്റ്റൻസ് കൗണ്‍സില്‍ എന്ന സംഘടനയുടെ പേരില്‍ ലഭിച്ച കത്തിന്റെ ആധികാരികത പോലീസ് പരിശോധിച്ച് വരികയാണ്. ഈ സംഘടനയേക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഹമ്മദ് ഷാരിഖ് എന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് സ്ഫോടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മംഗളൂരു കങ്കനാടി ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനം നടന്നത്. ഷാരിഖ് കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിതെറിക്കുകയായിരുന്നു. മംഗളൂരൂവിലെ നാഗൂരി ബസ് സ്റ്റാന്‍ഡില്‍ വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.
Read Moreആരാണ് ആ ചുവന്ന ഷര്ട്ടുകാരന്..? തലസ്ഥാനത്ത് വീണ്ടും സ്ത്രീക്കു നേരെ ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: മ്യൂസിയം അതിക്രമത്തിനു സമാനമായ രീതിയില്‍ തലസ്ഥാനത്ത് വീണ്ടും സ്ത്രീക്കു നേരെ ആക്രമണം. വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ ആക്രമിക്കപ്പെട്ടത്. ഇരുചക്രവാഹനത്തിലെത്തിയ പ്രതി വഴിയിലൂടെ നടന്ന സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഇവര്‍ നിലത്ത് വീണു. വീഴ്ചയില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയത്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Read More