തിരുവനന്തപുരം: മദ്യത്തിന് വില കുട്ടിയതിന് പിന്നിൽ വൻ അഴിമതിയെന്ന് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. ഇന്ത്യൻ നിർമിത മദ്യത്തിന്റെ നികുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വൻകിട മദ്യനിർമാതാക്കൾക്കാണ്. മുൻ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എം.ബി.രാജേഷ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മദ്യത്തിന് ഏറ്റവും കൂടിയ വിലയുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. സിപിഎമ്മുമായി വൻകിട മദ്യക്കമ്പനികൾ ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് നികുതി ഒഴിവാക്കിയത്. ഈ തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് മേൽ വലിയ ഭാരമാണ് പാൽവില വർധനവുകൊണ്ട് ഉണ്ടായത്. കോർപ്പറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കത്തെഴുതിയെന്ന് സമ്മതിച്ച ഡി.ആർ.അനിലും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമാണ് യഥാർഥ പ്രതികൾ. ഇവരെ രക്ഷിക്കാനാണ് പോലീസ് ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Read MoreCategory: Loud Speaker
യൂണിഫോമിന് അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു !തയ്യല്ക്കാരന് കനത്തശിക്ഷ വിധിച്ച് കോടതി…
തയ്യല്‍ക്കടയില്‍ യൂണിഫോമിന് അളവെടുക്കാനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച തയ്യല്ക്കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 17 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഏഴു വര്‍ഷം മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. തളിക്കുളം കാളിദാസാനഗര് കറുപ്പന് വീട്ടില്‍ രാജനെയാണ്(51) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.സ്കൂള്‍ യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കുന്നതിനായി വീട്ടില്‍ വന്ന ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് വാടാനപ്പിള്ളി പോലീസില്‍ പോക്സോ കേസ് പ്രകാരമുള്ള പരാതി നല്‍കിയത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന ഡി ശ്രീജിത്താണ് തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍(പോക്സോ) കെ എസ് ബിനോയി ഹാജരായി.കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും,തൊണ്ടിമുതലുകളും ഹാജരാക്കുകയും,ശാസ്ത്രീയ തെളിവുകള്‍…
Read Moreപാൽ വില കേരളം 6 രൂപ കൂട്ടി തമിഴ്നാട് 3 രൂപ കുറച്ചു; ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ വിലയീടാക്കുന്ന സംസ്ഥാനം കേരളം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡിസംബർ ഒന്നു മുതൽ ലിറ്ററിന് ആറു രൂപയാണ് കൂടുന്നത്. അതേസമയം, സംസ്ഥാനത്ത് പാൽ വില കൂട്ടിയപ്പോൾ തമിഴ്നാട് സർക്കാർ പാൽ വില കുറച്ചു. പൊതുമേഖലാ സ്ഥാപനം മുഖേനയാണ് തമിഴ്നാട്ടിൽ പാൽ വിതരണം നടക്കുന്നത്. പാൽ വാങ്ങാൻ പൊതുജനങ്ങൾക്കായി ഡിസ്കൗണ്ട് കാർഡും ഏർപ്പെടുത്തിയിട്ടുണ്ട് സർക്കാർ. പാൽവില മൂന്നു രൂപ കുറച്ചപ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ സബ്സിഡി നൽകിയിരിക്കുകയാണ്. ടോൺഡ് മിൽക്ക് ലിറ്ററിന് 43 രൂപയായിരുന്നത് 40 ആയി കുറഞ്ഞു. അതേസമയം ഡിസ്കൗണ്ട് കാർഡുള്ളവർക്ക് 37 രൂപയ്ക്കു ലഭിക്കും. സ്റ്റാന്റേഡൈസ്ഡ് മിൽക്ക് 47 രൂപായിരുന്നത് 44 ആയി കുറഞ്ഞു. കാർഡുള്ളവർക്ക് 42 രൂപയ്ക്കും ലഭിക്കും. ഈ സാഹചര്യത്തിലാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിൽ ലിറ്ററിന് ആറുരുപ വർധിപ്പിച്ചത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ വിലയീടാക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ മറ്റൊരു…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; കാലുകൾക്കിടയിൽ പോസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്; പിടിച്ചെടു സ്വർണത്തിന്റെ വില ഞെട്ടിക്കുന്നത്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 80 ലക്ഷത്തിന്റെ സ്വർണവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മസ്ക്കറ്റിൽനിന്നെത്തിയ ചോമ്പാലയിലെ പി. അജാസിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. മസ്ക റ്റിൽനിന്നു ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ചോമ്പാലയിലെ പി.അജാസ്. കണ്ണൂരിൽനിന്നെത്തിയ ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പൊളിത്തീൻ കവറിലാക്കി ഇരുകാലുകളിലും കെട്ടിയാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ളത് പിടികൂടുമ്പോൾ 1763 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും 1578 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 80 ലക്ഷം രൂപ വരും. കഴിഞ്ഞദിവസം അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്നെത്തിയ കാസർഗോഡ്, തലശേരി മൂഴിക്കര സ്വദേശികളിൽനിന്നു വിമാനത്തിലെ ശുചി മുറിയിൽ ഉപേക്ഷിച്ചതുമായ ഒരു കോടിയോളം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സ്വർണക്കടത്ത് പിടികൂടിയത്.
Read Moreസൗഹൃദം നടിച്ച് ഫോട്ടോ പകര്‍ത്തി ! പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ നിരവധ തവണ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍…
യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയില്‍. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് റോസ് ഹൗസില്‍ മോന്കുട്ടന് എന്നുവിളിക്കുന്ന അരുണ്‍ എസ്. (33) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. ശല്യം തുടര്‍ന്നപ്പോള്‍ യുവതി പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Read Moreഒന്നും രണ്ടും പറഞ്ഞിരുന്നത് ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച്; പാണക്കാട് സന്ദർശിച്ച് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ
മലപ്പുറം: നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പാണക്കാട് സന്ദർശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായി ഷംസീർ കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സ്പീക്കറുടെ സന്ദർശനം. പാണക്കാട് നേരത്തെയും വന്നിട്ടുണ്ടെന്നും മുനവ്വറലി തങ്ങളുമായി വർഷങ്ങളുടെ അടുപ്പമുണ്ടെന്നും ഷംസീർ പറഞ്ഞു.രാഷ്ട്രീയം ഒന്നും ചർച്ചയായില്ലെന്നും ഫുട്ബോൾ ലോകകപ്പ് വിശേഷങ്ങളായിരുന്നു കൂടുതലും സംസാരിച്ചതെന്നും ഷംസീർ കൂട്ടിച്ചേർത്തു. സ്പീക്കർ പദവി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ആണ് ഷംസീർ പാണക്കാട് എത്തുന്നത്
Read Moreസര്‍വകലാശാല ഗേറ്റ് കടന്ന് വീട്ടിലേക്കല്ലേ പോകേണ്ടത്; ഓർത്തോ യുവജന സംഘനകൾ ഉണ്ടെന്ന്; കാർഷി സര്‍വകലാശാല വിസിക്കെ തിരെ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ ഭീഷണയുമായി ഡിവൈഎഫ്ഐ നേതാവ് . ഇടതു സംഘടന നേതാവിനെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നാണ് മുന്നറിയിപ്പ്. ഡിവൈഎഫ്ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും തൃശൂര്‍ കോര്പറേഷന് കൗണ്‍സിലറുമായ അനീസ് അഹമദാണ് ഭീഷണി പ്രസംഗം നടത്തിയത്. സിപിഎം അനുകൂല നേതാവിനെതിരെ വിസി സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്വലകലാശാലയില് എംപ്ലോയീസ് അസോസിയേഷന് നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഭീഷണി. സര്‍വകലാശാല ഗേറ്റ് കടന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും, തെരുവില്‍ നേരിടുമെന്നുമാണ് മുന്നറിയിപ്പ്. സിപിഐ മന്ത്രിയായ കെ.രാജനെതിരെയും വിവാദ പ്രസംഗത്തില്‍ വിമര്‍ശനമുന്നയിച്ചു. സര്‍വലാശാലയിലെ ഇത്തരം നീക്കങ്ങള്‍ക്ക് വിസി നേതൃത്വം നല്കുമ്പോള് അതിനു ചുക്കാന്‍ പിടിക്കുന്നത് കെ രാജനാണ്. കുരങ്ങന്റെ കൈയില്‍ പൂമാല കൊടുത്തത് മന്ത്രിയാണെന്നും അനീസ് പറഞ്ഞു.
Read Moreപത്തുകോടി ലഭിച്ച ഭാഗ്യശാലി എവിടെ ? പൂജ ബമ്പർ ടിക്കറ്റ് വിറ്റ പായസക്കട ഷട്ടർ പാതി താഴ്ത്തിയനിലയിൽ
തൃശൂർ: ഈ വർഷത്തെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായെങ്കിലും ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗുരുവായൂരിൽ പായസക്കട നടത്തുന്ന രാമചന്ദ്രൻ എന്നയാൾ വിറ്റ JC 110398 എന്ന ടിക്കറ്റിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഗുരുവായൂർ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്നാണ് ചില്ലറ വിൽപനക്കാരനായ രാമചന്ദ്രൻ ടിക്കറ്റ് വാങ്ഹിയത്. കിഴക്കേനടയിലെ പെട്രോൾ പമ്പിനു സമീപം പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രൻ. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രൻ വിൽക്കാറുണ്ട്. താനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു. 250 ഓളം ടിക്കറ്റ് ഐശ്വര്യയിൽ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പർ അടിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. നാൽപ്പത് കൊല്ലത്തോളമായി ലോട്ടറി ടിക്കറ്റ് കച്ചവടം തുടങ്ങിയിട്ടെന്ന് രാമചന്ദ്രൻ പറഞ്ഞു. എന്നാൽ ഇക്കാലയളവിൽ വലിയ സമ്മാനങ്ങളൊന്നും അടിച്ചിട്ടില്ലെന്നും,…
Read Moreബക്കറ്റുകളില്‍ മണ്ണ് നിറച്ച് ടെറസില്‍ കഞ്ചാവ് കൃഷിയുമായി 26കാരന് ! കഞ്ചാവ് തഴച്ചു വളരാന്‍ ചെയ്ത സൂത്രപ്പണി ഇങ്ങനെ…
വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകരയില്‍ തയ്യേത്ത് സിജോയെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന്റെ ടെറസില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വെട്ടി ഉണക്കാനിട്ട രീതിയിലും ഒരു ചെടി കണ്ടെത്തി. ടെറസില്‍ ചെറിയ തൈകള്‍ വേറെയും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബക്കറ്റുകളില്‍ മണ്ണ് നിറച്ചായിരുന്നു ഇയാള്‍ ചെടികള്‍ നട്ടിരുന്നത്. ചെടി തഴച്ചു വളരുന്നതിനായി ഇയാള്‍ ജൈവവളവും പ്രയോഗിച്ചിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കേക്കര സിഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സിജോ പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഇയാള്‍ മത്സ്യബന്ധനത്തിനും പോകുമായിരുന്നു. ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreതോക്ക്, വ്യാജ ഐഡി, യൂണിഫോം..! യുവാവിനെ സൈന്യത്തിൽ “റിക്രൂട്ട്’ ചെയ്ത് പണം തട്ടി
ലക്നോ: ടെറിറ്റോറിയൽ ആർമി ബറ്റാലിയനിൽ വ്യാജ “റിക്രൂട്ട്മെന്റ്’ നടത്തി യുവാവിനെ ക്യാന്പിലെത്തിച്ച് ശിപായി ജോലി ചെയ്യിപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. 16 ലക്ഷം രൂപ വാങ്ങി മനോജ് കുമാർ എന്ന യുവാവിന് വ്യാജ സൈനിക ജോലി നൽകിയ മീററ്റ് സ്വദേശി രാഹുൽ സിംഗ് എന്നയാളെയാണ് മിലിറ്ററി ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തത്. പഞ്ചാബിലെ പത്താൻകോട്ട് 272 ട്രാൻസിറ്റ് ക്യാന്പിന്റെ സുരക്ഷാ ചുമതല നിർവഹിക്കുന്ന ടെറിറ്റോറിയൽ ആർമിയുടെ 108 ബറ്റാലിയനിൽ നാല് മാസം ജോലി ചെയ്ത ശേഷമാണ് ഗാസിയാബാദ് സ്വദേശിയായ മനോജ് കുമാറിന് തട്ടിപ്പ് മനസിലായത്. സൈന്യത്തിലെ ശിപായി റാങ്ക് ഉദ്യാഗസ്ഥനായിരുന്ന സിംഗ്, ഉന്നത ഉദ്യാഗസ്ഥനെന്ന വ്യാജേന പണം വാങ്ങി കുമാറിനെ കബളിപ്പിക്കുകയായിരുന്നു. സൈനിക ക്യാന്പിൽ വച്ച് പാചക പരിശോധന നടത്തിയും വ്യാജ ശാരീരിക ക്ഷമതാ പരീക്ഷ നടത്തിയും കുമാറിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് പണം തട്ടിയത്. യഥാർഥ സൈനിക…
Read More