പരവൂർ: ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവത്കരണത്തിന് ആവേശം പകര്‍ന്നു പുതിയ നേട്ടം. ലോകത്തിലെ പ്രധാന റെയില്‍ ശൃംഖലകളില്‍ വൈദ്യുതീകരണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് റെയില്‍വേയുടെ (യുഐസി) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റെയില്‍വേയുടെ 99.2 ശതമാനം പാതകളും വൈദ്യുതീകരിച്ചു കഴിഞ്ഞു. വന്‍കിട രാജ്യങ്ങളായ ചൈന, ജപ്പാന്, ഫ്രാന്‍സ് എന്നിവയെല്ലാം ഈ പട്ടികയില്‍ ഇന്ത്യക്കു പിന്നിലാണ്. നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ സ്വിറ്റ്സര്‍ലന്‍ഡ് മാത്രമാണ് പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. 5,500 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള സ്വിസ് റെയില്‍വേ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ അതിവേഗ ട്രെയിന്‍ ശൃംഖലയുള്ള ചൈനയില്‍ 82 ശതമാനം പാതകള്‍ മാത്രമേ ഇതുവരെ വൈദ്യുതീകരിച്ചിട്ടുള്ളൂ. ആധുനിക സാങ്കേതികവിദ്യയുടെയും കൃത്യനിഷ്ഠയുടെയും കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ജപ്പാന് (64%), സ്പെയിന് (67%), ഫ്രാന്‍സ് (60%) എന്നീ രാജ്യങ്ങളും ഈ നേട്ടത്തില്‍…
Read MoreCategory: Loud Speaker
സിപിഎം അണികളുടെ പ്രതിഷേധം; തളിപ്പറന്പിൽ ശ്യാമളയെ മാറ്റുമോ? ; പുനർവിചിന്തനം അർഹിക്കുന്ന ഒന്നാണെന്ന് സിപിഎം സൈബർ ഇടങ്ങൾ
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രംഗത്ത് എത്തിയതോടെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് നിർണായകമാകും. സമൂഹമാധ്യമങ്ങളിലൂടെയാണ് അണികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നേതൃത്വം തീരുമാനം തിരുത്തണമെന്നാണ് പരസ്യമായി ആവശ്യപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നു. പി.കെ. ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും പറയുന്നു. സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ ആ വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും പാർട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാൽ, തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥി നിർണയം അങ്ങേയറ്റം പുനർവിചിന്തനം അർഹിക്കുന്ന ഒന്നാണെന്നും സിപിഎം അണികൾ സൈബർ ഇടങ്ങളിൽ ചൂണ്ടികാണിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറഞ്ഞതും കഴിഞ്ഞ ലോകസഭാ…
Read Moreമാസശമ്പളം 40,000 വേണം; പതിനാല് മണിക്കൂറിലേറെ ജോലിസമയം, മതിയായ പ്രതിഫലം ലഭിക്കുന്നില്ല; സ്വകാര്യ ആശുപത്രി നഴ്സുമാർ സമരത്തിൽ
തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടത്താത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യാശുപത്രിയിലെ നഴ്സുമാര്‍ പണിമുടക്കി പ്രതിഷേധത്തില്‍. യുഎന്‍എയുടെ നേതൃത്വത്തിലാണ് നഴ്സുമാര്‍ പണിമുടക്കി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. മാസശമ്പളം നാല്‍പ്പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. നിലവില്‍ ഇരുപതിനായിരം രൂപമാത്രമാണ് ശമ്പളമായി ലഭിക്കുന്നത്. കുടുംബ ചെലവുകള്‍ നടത്താന്‍ ഈ തുക കൊണ്ട് സാധിക്കുന്നില്ലെന്നും വിദ്യാഭ്യാസ ലോണും മറ്റ് ലോണുകളും അടയ്ക്കാന്‍ തന്നെ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് നഴ്സുമാര്‍ വ്യക്തമാക്കുന്നത്. പതിനാല് മണിക്കൂറിലേറെ സമയം ജോലി നോക്കിയിട്ടും മതിയായ പ്രതിഫലം ലഭിക്കുന്നില്ലെന്നും നീതി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യം. സ്വകാര്യാശുപത്രിയില്‍ ഇന്ന് അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് നഴ്സുമാരുടെ സേവനമുള്ളത്. ഇന്ന് രാവിലെയോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള നഴ്സുമാര്‍ തിരുവനന്തപുരത്തെത്തി. പാളയം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നിന്നുമാണ് നഴ്സുമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
Read Moreവ്യക്തിയല്ല, പാർട്ടിയാണ് തീരുമാനിക്കുന്നത്… ആറന്മുളയില് വീണാ ജോര്‍ജ് തന്നെ മത്സരിച്ചേക്കും; ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിച്ചേക്കില്ല
പത്തനംതിട്ട: ആറന്മുളയില് വീണാ ജോര്‍ജ് തന്നെ സ്ഥാനാര്ഥിയാകണമെന്നാവശ്യവുമായി സിപിഎം. മന്ത്രിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം അടക്കം കുടുംബവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് മാറിനില്ക്കാന് കാരണമായി പറയുന്നതൈന്നാണ് സൂചന. കുടുംബാംഗങ്ങളില്‍ ചിലരും ഈ ആവശ്യത്തോടു യോജിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരും പരസ്യ പ്രതികരണത്തിനു തയാറായിട്ടുമില്ല. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെ സംസ്ഥാന കമ്മിറ്റിയിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ ആറന്മുളയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. രണ്ടുതവണ ആറന്മുള എംഎല്‍എയായ വീണയ്ക്ക് മൂന്നാമതൊരു ടേം കൂടി വേണ്ടെന്ന് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മാസങ്ങള്‍ക്കുമുമ്പേ സിപിഎം നേതാക്കളെ അറിയിച്ചിരുന്നതാണെന്ന് പറയുന്നു. എന്നാല്‍ ഇതു മുഖവിലയ്ക്കെടുക്കാതെയാണ് സിപിഎം നീങ്ങിയത്. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ആറന്മുളയില് വീണാ ജോര്‍ജ് തന്നെ മത്സരിക്കുമെന്ന…
Read Moreഖമനിയുടെ മരണം; സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവച്ച എംപിക്കെതിരെ കേസ്
ശ്രീനഗർ; സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവച്ചതിന് ശ്രീനഗർ എംപി ആഗ സയ്യിദ് റൂഹുള്ള മെഹ്ദിക്കെതിരെ കേസ്. ജമ്മുകാഷ്മീർ പോലീസിന്റേതാണ് നടപടി. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തിലും ആയത്തൊള്ള അലി ഖമനിയുടെ കൊലപാതകത്തിലുമുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തെ ലോക്സഭാ എംപി ആഗ സയ്യിദ് വിമർശിച്ചിരുന്നു. കാഷ്മീരിലെ പ്രതിഷേധങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീയെ ആക്രമിക്കുന്നതിന്റെയും വീഡിയോകളാണ് ആഗ സയ്യിദ് പങ്കുവച്ചത്. “ഭയം സൃഷ്ടിക്കുക, പൊതു ക്രമസമാധാനം തകർക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക’ എന്നീ ഉദ്ദേശ്യത്തോടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം തെറ്റായതും കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീനഗർ എംപിക്കും മുൻ മേയർ ജുനൈദ് അസിം മാറ്റൂവിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. “തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ഇത്തരം മനഃപൂർവമായ ശ്രമങ്ങൾ സമാധാനത്തിനും സുരക്ഷയ്ക്കും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്. അന്വേഷണം തുടരുകയാണെന്നും തുടർനടപടികൾ…
Read Moreകേരളത്തിൽ തെരഞ്ഞെടുപ്പ് വൈകാൻ സാധ്യത; ഏപ്രിൽ ഒടുവിലോ മേയ് ആദ്യ വാരമോ?
തിരുവനന്തപുരം: കേരളത്തിലെ വോട്ടെടുപ്പും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനവും വൈകുമെന്ന് സൂചന. ബംഗാളിൽ പല ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പും, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പും കഴിഞ്ഞതിനുശേഷമേ കേരളത്തിൽ തെരഞ്ഞെടുപ്പിന് സാധ്യതയുള്ളൂ. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം കേരളത്തിൽ ഈ മാസം അവസാന തീയതികളിലേ വരാനിടയുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷണർ ഈ മാസം 9,10 തീയതികളിൽ കേരളത്തിൽ വരുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ അപ്പോൾ തെരഞ്ഞെടുപ്പ് ഏപ്രിൽ അവസാനവാരമോ മേയ് ആദ്യവാരമോ ആകും. നേരത്തെ, മാർച്ച് 15ഓടെ കേരളത്തിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് കരുതിയിരുന്നത്. ഏപ്രിൽ 15ന് വിഷു ആയതിനാൽ ആ തീയതികളിൽ തെരഞ്ഞെടുപ്പ് വരുന്നത് മാറ്റിവയ്ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവും ഒരു കാരണമാണ്. മറ്റ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ്, കേന്ദ്രസേനകളുടെ വിന്യാസം, തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ എന്നിവയും കണക്കിലെടുത്തേ തീയതി പ്രഖ്യാപിക്കാൻ ഇടയുള്ളൂ. അനിൽ…
Read Moreസര്‍ക്കാര്‍ ജീവനക്കാരുടെയും വ്യക്തികളുടെയും സ്വകാര്യ വിവരങ്ങള്‍ ചോര്ന്നതിനെരേയുള്ള ഹര്‍ജി; വാദം തുടരും
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ ചോര്ന്നതിനെരേയുള്ള ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതിയില്‍ വാദം തുടരും.മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന നിര്‍ദേശം ഇന്ന് വരെ തുടരും. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ സന്ദേശത്തില്‍ എന്താണ് തെറ്റെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരോട് ഹൈക്കോടതി ചോദിച്ചു. എപ്പോള്‍ സന്ദേശം അയയ്ക്കണം എന്ന് സര്‍ക്കാരാണ് തീരുമാനിക്കുന്നത്. സ്വകാര്യത ലംഘിച്ചെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ വിരുദ്ധതയുണ്ടെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു. കേരളത്തിലെ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശം ലഭിച്ചു. ഡി.എ. വര്‍ധന, ശമ്പളം പരിഷ്കാരണം തുടങ്ങി ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ ആയിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ…
Read Moreജഡ്ജി ഹണി എം. വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ ഹര്‍ജിക്ക് നീക്കം; അനുമതി തേടി അതിജീവിതയുടെ അഭിഭാഷക
കൊച്ചി: എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി തേടി അഭിഭാഷക. നടിയെ അക്രമിച്ച കേസിലെ പ്രോസിക്യൂട്ടറായ അഡ്വ. ടി.ബി. മിനിയാണ് അഡ്വക്കേറ്റ് ജനറലിനോട് ഹര്‍ജിക്ക് അനുമതി തേടിയിരിക്കുന്നത്. അതിജീവിതയുടെ അഭിഭാഷകയെ അപമാനിക്കുന്ന തരത്തില്‍ ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചാണ് നടപടി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവേ ആയിരുന്നു ജഡ്ജി ഹണി എം. വര്‍ഗീസിന്റെ വിവാദ പരാമര്‍ശങ്ങള്‍. എന്നാല്‍ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് അഡ്വ. ടി.ബി. മിനി ചൂണ്ടിക്കാണിച്ചിരുന്നു. കോടതിയിലെ ഉദ്യോഗസ്ഥയായ അഭിഭാഷകയെ അപമാനിക്കുന്നതാണ് പരാമര്‍ശങ്ങള്‍. ജഡ്ജിയുടെ പരാമര്‍ശം വ്യക്തിപരമായും അഭിഭാഷക എന്ന നിലയിലും അപമാനിതയാക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും അഡ്വ. ടി.ബി. മിനി പറഞ്ഞു. താന്‍ മറ്റൊരു കേസില്‍ ഹാജരായതിനാലാണ് കോടതിയില്‍ എത്താതിരുന്നത്. ആ ദിവസം ജൂനിയര്‍ അഭിഭാഷകയെ പ്രിന്‍സിപ്പല്‍ സെഷന് കോടതിയിലേക്ക്…
Read Moreവീണാ ജോർജിന് ഇനി സീറ്റ് നൽകേണ്ടതില്ലെന്ന ആവശ്യവുമായി ഭർത്താവ്? ഇരുപക്ഷത്തും ആകാംക്ഷ
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ. 2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണു സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടെയെന്നതായിരുന്നു തോമസ് ഐസക്കിന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില് മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്സ്…
Read Moreവ്യാജ ആധാർ രജിസ്ട്രേഷൻ ; അംഗീകൃത ആധാർ സെന്ററുകളെ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തും
പരവൂർ: വ്യാജ ആധാർ രജിസ്ട്രേഷൻ സെന്ററുകളെ തിരിച്ചറിയാൻ സംവിധാനം ഏർപ്പെടുത്തുന്നു രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ആധാർ സെന്ററുകളെയെല്ലാം ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്താൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ തീരുമാനിച്ചു). ഗൂഗിളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുകയെന്നും അധികൃതർ വ്യക്തമാക്കി. യുഐഡിഎഐ സെന്ററുകൾ എളുപ്പം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിൻ്റെ നിർദേശം അനുസരിച്ചാണ് ഈ നടപടി.പ്രായപൂർത്തിയായവരുടെ എൻട്രോൾമെന്റ്/ കുട്ടികളുടെ എൻട്രോൾമെന്റ് , മേൽവിലാസം മാറ്റൽ, മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യൽ തുടങ്ങി സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഗിൾ മാപ്പിൽ സെന്ററുകൾ കണ്ടെത്താനാവുമെന്ന് യുഐഡിഎഐ അധികൃതർ പറഞ്ഞു. ഇതിന് പുറമെ ആധാർ സെന്ററുകളിലെ പാർക്കിംഗ് സൗകര്യങ്ങൾ, പ്രവർത്തിക്കുന്ന സമയം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയുൾപടെയുള്ള സെന്ററുകളുടെ സൗകര്യങ്ങൾ എന്നീ വിവരങ്ങളും ഗൂഗിൾ മാപ്പിലൂടെ കൃത്യമായി അറിയാൻ സാധിക്കും. ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും ഗൂഗിൾ…
Read More