ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകവേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച മോദി സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായും മോദി ഫോണിൽ സംസാരിച്ചു. കേന്ദ്ര മന്ത്രിസഭാസമിതി യോഗം മേഖലയിലെ സ്ഥിതി വിശദമായി വിലയിരുത്തി.
Read MoreCategory: Loud Speaker
കോട്ടയത്തെ സ്ഥാനാര്‍ഥി പരിഗണനാ പട്ടികൽ നിന്ന് മറിയ ഉമ്മനെ ഒഴിവാക്കി; ഏറ്റുമാനൂരിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്?
കോട്ടയം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഡിസിസി തയാറാക്കിയ ജില്ലയിലെ സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കെപിസിസിക്കു കൈമാറി. കെപിസിസി വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് ഒരുക്ക യോഗത്തില്‍ എല്ലാ ഡിസിസികളോടും സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പട്ടിക നല്‍കിയത്. ഡിസിസിയുടെ പട്ടികയില്‍ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെയും പേരുകള്‍ മാത്രമാണുള്ളത്. ഇരുവരും സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പുതുപ്പള്ളി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി ഫെസ്റ്റ് എന്ന സാംസ്കാരികോത്സവം നടത്തിയാണു പ്രചാരണം ആരംഭിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ വിശിഷ്ടാതിഥികള്‍, ആശാ വര്‍ക്കേഴ്സ്, ഹരിതകര്‍മ സേനാംഗങ്ങള്‍, അങ്കണവാടി ടീച്ചേഴ്സ്, ഹെല്‍പ്പേഴ്സ് തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കല്‍ പരിപാടികള്‍ പുതുപ്പള്ളിയില്‍ നടത്തുകയാണ്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ യോഗങ്ങള്‍ ആരംഭിച്ചു. വൈക്കത്ത് ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു,…
Read Moreരാഹുലിനെ കോൺഗ്രസിന് വേണ്ട; രമേഷ് പിഷാരടി പാലക്കാട് സ്ഥാനാര്‍ഥിയായേക്കും; പട്ടിക സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി
പാലക്കാട് : നടൻ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജയസാധ്യത പരിഗണിച്ച് സിറ്റിംഗ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിംഗ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയത്.
Read Moreസിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപിയില്‍
തിരുവനന്തപുരം: സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണനും ഇതേ വേദിയില്‍ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശനം എന്നും സര്‍ക്കാരില്‍ നിന്ന് ദളിത് വിഭാഗത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ബിജെപി പ്രവേശനത്തിന് പിന്നാലെ കെ. അജിത് പ്രതികരിച്ചു. അത് നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് അതൃപ്തി പ്രകടിപ്പിച്ചു.
Read More‘അഭിമാനത്തോടെ പറയുന്നു ഞാൻ സംഘിയാണ്’: വീഡിയോ പങ്കുവച്ചു, പിന്നാലെ ബിജെപി പ്രവേശനം; റോബിന് രാധാകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന് അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് താരത്തിന്റെ ബിജെപി പ്രവേശനം. റോബിന്റെ വാക്കുകൾ… അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ സംഘിയാണ്. എനിക്ക് ശ്രീ നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്, അമിത് ഷാ സാറിനെ ഇഷ്ടമാണ്, എനിക്ക് രാജീവ് ചന്ദ്രശേഖർ സാറിനെ ഇഷ്ടമാണ്, കെ സുരേന്ദ്രൻ സാറിനെയും ഇഷ്ടമാണ്. എന്താ പ്രശ്നം? എന്തെങ്കിലും പ്രശ്നമുണ്ടോ? നമുക്കെല്ലാവർക്കും വ്യക്തിപരമായി ഓരോ ഇഷ്ടങ്ങളുണ്ടാവും, ഞാനൊരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ എന്റെ ഇഷ്ടങ്ങൾ നിങ്ങളുടെ മുകളിൽ അടിച്ചേല്പിക്കാനോ ഞാൻ വരുന്നില്ല. എന്റെ ഇഷ്ടങ്ങൾ…
Read Moreഎങ്ങോട്ടാണീ കത്തിച്ചു പോകുന്നത്… കുതിച്ചുയർന്ന് സ്വർണവില; പവന് കൂടിയത് 5,240 രൂപ
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ കത്തിക്കയറി സ്വർണവില. രാജ്യാന്തര വിപണി അവധിയായ ഞായറാഴ്ചയും കുതിച്ചുയർന്ന സ്വർണവില രണ്ടുതവണയായി ഗ്രാമിന് 365 രൂപയും പവന് 5,240 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 15,465 രൂപയിലും പവന് 1,23,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,770 രൂപയിലെത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണുണ്ടായത്. ഇന്നത്തെ കുതിപ്പു പരിഗണിച്ചാൽതന്നെ ഉടൻതന്നെ റിക്കാർഡ് തിരുത്താനാണ് സാധ്യത. പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന്…
Read Moreപകൽച്ചൂട് കൂടുന്നു: ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് ഉയരുന്നു. മിക്ക ജില്ലകളിലും പകൽസമയത്തെ കൂടിയ താപനില 35 ഡിഗ്രി സെൽഷസിനും മുകളിലെത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. പകൽച്ചൂടിനൊപ്പം യുവി വികിരണത്തിന്റെ തീവ്രതയും തോതുമുയർന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും നിർജലീകരണം ഒഴിവാക്കാൻ വെള്ളം ധാരാളമായി കുടിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങൾ. യുവി വികിരണത്തോത് പല ജില്ലകളിലും അപകടകരമായ രീതിയിൽ തുടരുകയാണ്. ഇടവിട്ടുള്ള വേനൽമഴ നേരിയ തോതിൽ ലഭിക്കുന്നുണ്ടെങ്കിലും പകൽച്ചൂടിനെ നേരിടാൻ ഇതു പര്യാപ്തമല്ലെന്നാണ് നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. മൂന്നാറിലും കോന്നിയിലും പത്തനംതിട്ടയിലുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുവി നിരക്ക് അപകടകരമായ നിലയിൽ ഉയർന്നത്. ചെങ്ങന്നൂരും ചങ്ങനാശേരിയും തൃത്താലയും പൊന്നാനിയും യുവി വികിരണ തോതിൽ ജാഗ്രത പാലിക്കേണ്ട സ്ഥലങ്ങളാണെന്നും സംസ്ഥാന ദുരന്തനിവാരണ…
Read Moreപോലീസിന്റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെ, പോലീസിനെ ആക്രമിച്ചാൽ നിസാരമായി കാണില്ല: പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം: പോലീസിന്റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നഗരൂർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു. കേസ് നിലനിൽക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നഗരൂരിൽ പോലീസ് വാഹനം തടഞ്ഞു നിർത്തി എസ്ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂർ വെള്ളല്ലൂർ സ്വദേശികളായ രതീഷ്, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More‘വിഷോറാഡ്സ്’ മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ കരുത്തൻ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈൽ ‘വിഷോറാഡ്സ്’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചാന്ദിപുർ സംയോജിത പരീക്ഷണനിലയത്തിൽ നടന്ന മൂന്നു ഘട്ടങ്ങളായുള്ള വിക്ഷേപണങ്ങളും ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശത്രുരാജ്യങ്ങളുടെ വിമാനങ്ങൾക്കും ഡ്രോണുകൾക്കുമെതിരേ സൈന്യത്തിന് അതിവേഗം പ്രയോഗിക്കാൻ കഴിയുന്നതാണ് പുതിയ മിസൈൽ സംവിധാനം. അതിർത്തിയിലെ വ്യോമപ്രതിരോധം കൂടുതൽ ശക്തമാക്കാൻ ഈ പുതിയ ആയുധം സഹായിക്കും. ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ആകാശലക്ഷ്യങ്ങളെ വിവിധ ഉയരങ്ങളിലും ദൂരപരിധികളിലും തകർക്കാനുള്ള മിസൈലിന്റെ ശേഷി വീണ്ടും ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണങ്ങൾ നടത്തിയത്. സൈനികർക്ക് തോളിൽവച്ചു തൊടുക്കാവുന്ന രീതിയിലാണ് മിസൈലിന്റെ രൂപകൽപ്പന. വിവിധ യുദ്ധസാഹചര്യങ്ങളെ മുൻനിർത്തി നടത്തിയ പരീക്ഷണങ്ങളിൽ വിജയം കൈവരിച്ചതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഡിആർഡിഒയുടെ കീഴിലുള്ള ഇമ്രാത് റിസർച്ച് സെന്ററും (ആർസിഐ) മറ്റ് ലാബുകളും ഇന്ത്യൻ വ്യവസായ പങ്കാളികളും ചേർന്നാണ് മിസൈൽ വികസിപ്പിച്ചത്. അവസാനഘട്ട പരീക്ഷണമായതിനാൽ,…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തമിഴ്നാട്ടിലും പുതുച്ചേരിയിലും; തുടക്കം കുറിക്കുന്നത് 7,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ
പരവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തമിഴ്നാടും പുതുച്ചേരിയും സന്ദർശിക്കും. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 7,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനം പൂർത്തിയാക്കി ഇന്ന് രാത്രി ഒമ്പതോടെ പ്രധാനമന്ത്രി ചെന്നൈയിലെത്തും. നാളെ രാവിലെ 11.45-ന് പുതുച്ചേരിയിലെത്തുന്ന പ്രധാനമന്ത്രി 2,700 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. നഗരസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സുസ്ഥിര വളർച്ചയ്ക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. മധുരയിൽ 4,400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ദേശീയപാത വികസനം ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. മരക്കാനം-പുതുച്ചേരി സെക്ഷൻ നാലുവരിപ്പാതയാക്കുന്നതോടെ യാത്രാസമയം പകുതിയായി കുറയും. മഹാബലിപുരം, ഓറോവിൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാകും. പരമകുടി – രാമനാഥപുരം പാത നാലുവരിപ്പാതയാക്കുന്നതോടെ മധുര, രാമേശ്വരം, ധനുഷ്കോടി…
Read More