പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍ എംഎല്‍എ പുതുപ്പള്ളി മണ്ഡലത്തെ വികസനമുരടിപ്പിന്റെ കേന്ദ്രമാക്കി മാറ്റിയെന്നാരോപിച്ച് എന്‍ഡിഎ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്പന് ട്വിസ്റ്റ്. മാര്‍ച്ചിനെ സ്വീകരിക്കാന്‍ ചെന്ന എംഎല്‍എ ചാണ്ടി ഉമ്മന്‍ പോലീസിനോട് ആരെയും തടയരുതെന്നും അവര്‍ വന്നോട്ടെ എന്നും പറയുകയായിരുന്നു. എന്‍ഡിഎ പ്രവര്‍ത്തകര്‍ മാര്ച്ചുമായെത്തിയതോടെ പതിവുപോലെ ഓഫീസിനടുത്ത് പോലീസ് തടഞ്ഞു. മാര്‍ച്ചിലെ മുദ്രാവാക്യം വിളിയും പ്രസംഗങ്ങളുമെല്ലാം കേട്ടുനിന്ന ചാണ്ടി ഉമ്മനൊപ്പം പ്രവര്‍ത്തകരുമുണ്ടായിരുന്നു. ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാര്‍ച്ച് അവസാനിച്ചതോടെ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഹസ്തദാനവും കുശലാന്വേഷണവുമായി ചാണ്ടി ഉമ്മനെത്തി. ഉദ്ഘാടകനും ബിജെപി നേതാവുമായ എന്‍.ഹരിയോടും എംഎല്‍എ സംസാരിച്ചു.ഞങ്ങള്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെക്കൂടി എംഎല്‍എ ശ്രദ്ധിക്കണമെന്നായി ഒരു ബിജെപി പ്രവര്ത്തകന്. പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ഞങ്ങള്‍ക്കെതിരേ കേസ് വരുമെന്നായി മറ്റൊരു ബിജെപി പ്രവര്ത്തകന്. ആരുടെ…
Read MoreCategory: Loud Speaker
കൊടച്ചക്രം പോലെ വിഷമില്ല; ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാന് ആശ്വാസം; തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ പുനരന്വേഷണത്തിന് ഒടുവിലാണ് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ചത്. സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്നും ഭരണകൂട വ്യവസ്ഥയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. പ്രസംഗത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ലോക്കൽ പോലീസ് നൽകിയ സമാനമായ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി, സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. തുടരന്വേഷണ റിപ്പോർട്ട് അനുകൂലമായതോടെ സജി ചെറിയാന്…
Read Moreഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച; 1,250 ലധികം റോഡുകൾ അടച്ചു
ഷിംല: ഹിമാചൽ പ്രദേശിലുടനീളം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു. എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും ഇതുപോലുള്ള കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതെസമയം, വളരെക്കാലമായി പ്രദേശവാസികൾ മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിച്ചിരുന്നുവെന്നും ഇത് കർഷകർക്കും മലയോര പ്രദേശവാസികൾക്കും ഗുണം ചെയ്യുമെന്നും വിക്രമാദിത്യ പറഞ്ഞിരുന്നു.
Read Moreഎഐഎഡിഎംകെ നേതാവ് പനീർശെൽവം ഡിഎംകെയിൽ ; അംഗത്വം സ്വീകരിച്ചത് എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ
ചെന്നൈ: മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീർശെൽവം ഔദ്യോഗികമായി ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു.ദീർഘകാലം ജയലളിതയുടെ വിശ്വസ്തനായും പിന്നീട് എഐഎഡിഎംകെയുടെ അനിഷേധ്യ നേതാവായും അറിയപ്പെട്ടിരുന്ന പനീർശെൽവത്തിന്റെ ഈ രാഷ്ട്രീയ ചുവടുമാറ്റം തമിഴ് രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ പാടെ മാറ്റിമറിച്ചിരിക്കുകയാണ്. ഇന്നു രാവിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. ഇതിന്റെ ഭാഗമായി തന്റെ എംഎൽഎ സ്ഥാനം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. ദ്രാവിഡ രാഷ്ട്രീയത്തിൽ ദീർഘകാലം ശത്രുപക്ഷത്തായിരുന്ന ഡിഎംകെയിലേക്ക് പനീർശെൽവം എത്തിയത് വലിയ അമ്പരപ്പോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. എഐഎഡിഎംകെയിലെ എടപ്പാടി പളനിസ്വാമിയുമായുള്ള അധികാരത്തർക്കത്തെത്തുടർന്ന് പാർട്ടിയിൽ നിന്നു പുറത്തായ പനീർശെൽവം കഴിഞ്ഞ കുറച്ചു കാലമായി രാഷ്ട്രീയമായി ഒറ്റപ്പെട്ട നിലയിലായിരുന്നു.
Read Moreആറളം വീണ്ടും കുരുതിക്കളം; കാട്ടാന യുവാവിനെ കല്ലിൽ അടിച്ചുകൊന്നു; പുലർച്ചെയുള്ള ആക്രമണം ഭാര്യയുടെ കൺമുന്നിൽ
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10ൽ കാട്ടാന യുവാവിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് അടിച്ചുകൊന്നു. ബ്ലോക്ക് 10 ലെ താമസക്കാരൻ അനീഷാണ് (44) മരിച്ചത്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം. പ്രാഥമിക ആവശ്യം നിർവഹിക്കുന്നതിന് അനീഷും ഭാര്യ അമ്പിളിയും വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം. മുറ്റത്തിന് സമീപത്തുള്ള പ്ലാവിൽ നിന്നു ചക്ക പറിച്ചു തിന്നുകയായിരുന്ന കാട്ടാന അതിവേഗം രണ്ടാൾക്കും നേരേ തിരിയുകയായിരുന്നു. ഉറക്കച്ചടവിൽ ആയിരുന്ന ഇരുവരും എന്തുചെയ്യണം എന്നറിയാതെ ഭയന്നുപോയി. ആനയെ കണ്ട് അമ്പിളി ആദ്യം വീടിനുള്ളിലേക്ക് കയറിയെങ്കിലും ഓടുന്നതിനിടയിൽ കാല് തെന്നി അനീഷിന് വേഗത്തിൽ ഓടി മാറാൻ കഴിഞ്ഞില്ല. വീടിന്റെ പിൻവശത്തേക്ക് ഓടിയെ അനീഷിനെ പിന്തുടർന്നെത്തിയ ആന പിടികൂടുകയായിരുന്നു. വീടിന്റെ പിൻവശത്തു നിന്ന് അനീഷിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് മുൻവശത്ത് എത്തിച്ച് കല്ലിൽ അടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പ്രദേശവാസികൾ ചേർന്ന് അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read Moreഏഴു വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി: ആൾദൈവത്തിനെതിരേ പോക്സോ കേസ്
ബംഗളൂരു: ഏഴു വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കർണാടക യാദ്ഗിറിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനെതിരേ പോലീസ് കേസെടുത്തു. ഷാപുർ സ്വദേശിയായ മല്ലികാർജുന മുത്യ (26) എന്നയാൾക്കെതിരേയാണ് പോലീസ് പോക്സോ കേസെടുത്തത്. പ്രതി കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി.
Read Moreആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജായി;ആശുപത്രി വിട്ടത് ഇന്ന് പുലർച്ചെ നാലോടെ; കാറിൽ പത്തനംതിട്ടയിലേക്കു പോയി
പരിയാരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജായി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഇന്ന് പുലർച്ചെ നാലോടെയാണ് ഡിസ്ചാർജായി പത്തനംതിട്ടയിലെ വീട്ടിലേക്ക് കാറിൽ പോയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിലാണ് പോയത്. ആരോഗ്യനില മെച്ചപ്പെട്ടതിനാലും രക്തസമ്മര്‍ദം സാധാരണ നിലയിലായതും കണക്കിലെടുത്ത് ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി അധികൃതര്‍ തീരുമാനം എടുത്തത്. മന്ത്രിയുടെ ചികിത്സാ വിവരങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം മെഡിക്കൽ കോളജിന് കൈമാറിയിട്ടുണ്ട്. വീട്ടിലെത്തിയ ശേഷം തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തേടും. വീണാ ജോർജിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്നലത്തെ മെഡിക്കൽ ബുള്ളറ്റിനിൽ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് വിവരം. ഇതിനിടയിലാണ് ഡിസ്ചാർജായത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനെതിരേ കെഎസ്യു പ്രവർത്തകർ…
Read Moreലൈംഗികാതിക്രമ കേസിലെ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ ലൈംഗികാതിക്രമ കേസിൽ ഇരകളായവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടെന്ന പരാതിയിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസെടുത്തു. തിരുവനന്തപുരം ജുഡീഷ്ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. നന്ദൻകോട് സ്വദേശിയും പൗരാവകാശ പ്രവർത്തകനുമായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി. ഇരകളെ തിരിച്ചറിയുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജയചന്ദ്രൻ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മുൻ ഡിജിപി എന്ന നിലയിലുള്ള സ്വാധീനം കാരണം കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഇതേ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പ്രാഥമിക തെളിവുകൾ പരിശോധിച്ച കോടതി , ശ്രീലേഖയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മ്യൂസിയം പോലീസിന് നിർദേശം നൽകുകയായിരുന്നു.
Read Moreആരോഗ്യമന്ത്രിക്ക് എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ല; കഴുത്തിന് നേരിയ ക്ഷതം ; പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്
കണ്ണൂർ: ആരോഗ്യമന്ത്രിക്ക് എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ലെന്നാണ് റിപ്പോർട്ടെന്ന് സൂചന. എങ്കിലും കഴുത്തിനും ഇടതു കൈയിലും നേരിയ ക്ഷതം ഉണ്ട്. കഴുത്തിന്റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. ഇന്നു രാവിലെ മെഡിക്കൽ ബോർഡ് ചേർന്നെങ്കിലും വിശദമായ റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ല. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് വീണാ ജോർജിന് വിദഗ്ധ പരിശോധന നടത്തിയത്. ഇന്നലെ രാത്രി 10 ഓടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇതുവരെ കിട്ടിയില്ല.റെയിൽവെ സ്റ്റേഷനി ലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു. അവർക്കും മന്ത്രിയെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നു ലഭിച്ചില്ലെന്നാണ് സൂചന. കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന…
Read Moreകെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളം; കലാപത്തിന് ആഹ്വാനം ചെയ്ത ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കെഎസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. മന്ത്രിയുടേത് അഭിനയമാണ്. സ്പീക്കര്‍ ചെയ്തത് പദവിക്ക് നിരക്കാത്തത്. മന്ത്രിയുടെ കൈയിലെ മുറിവ് നേരത്തെയുള്ളത്. എം.വി. ഗോവിന്ദന് കലാപത്തിന് ആഹ്വാനം നല്‍കുകയാണ്. പച്ചക്കള്ളം പറഞ്ഞ് സിപിഎം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന നിലപാടാണ് എം.വി. ഗോവിന്ദന്റേത്. മന്ത്രിയെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് കള്ളം പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്ത ഗോവിന്ദനെതിരെ കേസെടുക്കണം. സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നു. ഇതില്‍ ഭയപ്പെടില്ല. നവയുഗയാത്രയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. ഇതിലൊന്നിലും കോണ്‍ഗ്രസ് ഭയപ്പെടില്ല. സ്പീക്കര്‍ തയാറാക്കിയ തിരക്കഥയാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Read More