തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ നടന്നത് ബോധപൂര്‍വമായ കടന്നാക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളം ആരോഗ്യമേഖലയില്‍ നേടിയെടുത്ത നേട്ടങ്ങളെ ഇകഴ്ത്തികാണിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മന്ത്രിയെ ആക്രമിക്കുന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. പ്രതിപക്ഷ നേതാവ് കളവ് മാത്രമെ പറയുവെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. ഒരു വനിതാ മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ഇതാദ്യമാണ്. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും യാതൊരു ആക്രമണവും ഉണ്ടാകില്ല. യുഡിഎഫും കോണ്‍ഗ്രസും നടത്തുന്ന വ്യാജപ്രചരണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Loud Speaker
വീണാ ജോർജ് ഇന്ന് വിദഗ്ധ പരിശോധന; എംആർഐ സ്കാനിംഗ് നടത്തി ആവശ്യമായ ചികിത്സ നൽകണം
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. നിലവിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മന്ത്രി. കഴുത്തിലെ ക്ഷതം എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ബുധനാഴ്ച രാത്രി 10 ഓടെയാണ് വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പരിക്കേറ്റതിന് പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി ചികിത്സ തേടിയത്. ബുധനാഴ്ച വൈകിട്ട് മുതൽ അഞ്ച് മണിക്കൂറിലേറെ വീണാ ജോർജ് ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിന്നാലെ കൂടുതൽ പരിശോധനകൾക്കും വിദഗ്ധ ചികിത്സയ്ക്കുമായാണ് മന്ത്രിയെ രാത്രിയോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ ആരോപണം.
Read Moreസിക്കിമിൽ കനത്ത മഞ്ഞുവീഴ്ച; 2700-ലേറെ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി; സഞ്ചാരികൾക്ക് ജാഗ്രതാനിർദേശം
ഗാംഗ്ടോക്ക്: സിക്കിമിലെ സോംഗോ തടാകത്തിന്റെ സമീപ പ്രദേശങ്ങളിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിലും മോശം കാലാവസ്ഥയിലും കുടുങ്ങിയ 2700-ലേറെ വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെ ഷെറതാംഗ് മേഖലയിലുണ്ടായ അതിശക്തമായ മഞ്ഞുവീഴ്ചയിൽ 541 വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. റോഡുകളിൽ മഞ്ഞ് കട്ടപിടിച്ചതോടെ വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. സിക്കിം ടൂറിസം വകുപ്പ്, പോലീസ്, വിവിധ ഡ്രൈവേഴ്സ് അസോസിയേഷനുകൾ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതരാണെന്നും ടൂറിസം മന്ത്രാലയം അറിയച്ചു.തുടർച്ചയായ മഞ്ഞുവീഴ്ച കണക്കിലെടുത്ത് വിനോദസഞ്ചാരികൾക്കും ടൂർ ഓപ്പറേറ്റർമാർക്കും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായി പാലിക്കണമെന്നും മഞ്ഞുള്ള മേഖലകളിൽ യാത്ര ചെയ്യുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Read Moreസര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിനു കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല
കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിനു കത്ത് നല്‍കിയെന്ന് യുഡിഎഫ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു. ഈ കത്ത് രമേശ് ചെന്നിത്തല കോട്ടയത്ത് പുറത്തുവിട്ടു. ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തില്‍ ഓഫീസ് കത്ത് അയയ്ക്കില്ല. ഞെട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണു നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചത്.എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. കെ സ്മാര്‍ട്ട് വഴി എക്സല്‍ ഷീറ്റുകള്‍ ആക്കി നല്കാന് ആവശ്യപ്പെട്ടു. പിആര്‍ഡി സ്പെഷല്‍ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യക്തി വിവരങ്ങള്‍ ശേഖരിച്ചു. ഏറ്റവും വലിയ ഡാറ്റ ചോര്‍ത്തലാണ് നടന്നത്.…
Read Moreപൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍ പണം നിറയ്ക്കും; തെരഞ്ഞെടുപ്പില്‍ ഇടതു ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് വി.ഡി. സതീശന്
കോട്ടയം: ഇടതു ഭരണത്തില്‍ പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് യുഡിഎഫ് വന്നാല്‍ പണംകൊണ്ടു നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയുടെ കോട്ടയത്തെ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്. ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ നെഞ്ചിലേറ്റിയ മുന്നണിയാണ് യുഡിഎഫ്. തെരഞ്ഞെടുപ്പില്‍ ഇടതു ഭരണത്തിന് അന്ത്യം കുറിക്കും. യുഡിഎഫിന്റെ പുതുയുഗപ്പിറവി ഉണ്ടാകും. ഇരുണ്ടകാലം എന്നു പറഞ്ഞ് എല്‍ഡിഎഫ് നടത്തുന്ന പ്രചാരണം കഴിഞ്ഞ 10 വര്‍ഷത്തിനാണ് ചേരുന്നതെന്നും സതീശന് കുറ്റപ്പെടുത്തി. ഇടതു ഭരണം കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ആറുലക്ഷം കോടി ബാധ്യത കേരളത്തിന്റെ തലയില്‍ കെട്ടിവച്ചിട്ടാണ് ഈ സര്‍ക്കാര്‍ ഭരണം വിട്ടുപോകുന്നത്. ഇന്ത്യയില്‍ വിലക്കയറ്റമുളള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. വിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയ്ക്ക് കോടിക്കണക്കിനു രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. ആശുപത്രികളില്‍ മരുന്നില്ല. ആരോഗ്യകേരളം വെന്റിലേറ്ററിലാണ്. അഞ്ചു വര്‍ഷക്കാലമാണ് വയറ്റില്‍ കത്രിക കിടന്നത്. യുഡിഎഫ് വന്നാല്‍ ആരോഗ്യകേരളത്തെ ആരോഗ്യവതിയാക്കും. യുഡിഎഫ് സംഘടിപ്പിച്ച മെഡിക്കല്‍ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍…
Read Moreഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തും പെരുന്നയിലും സന്ദര്‍ശനം നടത്തി രമേശ് ചെന്നിത്തല
കോട്ടയം: ദേവലോകം ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തും പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തി യുഡിഎഫ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇന്നു രാവിലെ കോട്ടയത്ത് എത്തിയ ചെന്നിത്തല എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണു മടങ്ങിയത്. ഓർത്തഡോക്സ് സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പുമാരും ആസ്ഥാനത്ത് ഉണ്ടായിരുന്നു. കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണാറുണ്ടെന്നും ബാവയുമായി അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദര്‍ശകനാണെന്നും സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
Read Moreന്യൂനമർദവും ചക്രവാതച്ചുഴിയും: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ട്. തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി ഇന്നു മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുപടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ- മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില…
Read Moreപൊന്നിനിത്തിരി ഇളക്കം കൂടി: സ്വർണ വില വീണ്ടും 1,18,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,830 രൂപയിലും പവന് 1,18,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 115 രൂപ വർധിച്ച് 12,185 രൂപയിലെത്തി. കുതിപ്പിന്റെ പാതയിലായിരുന്ന സ്വർണവില തിങ്കളാഴ്ച രണ്ടുതവണയായി മാറിമറിഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും വർധിച്ച സ്വർണവില ഉച്ചകഴിഞ്ഞ് തിരിച്ചിറങ്ങി. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും 1,18,000 കടന്നത്.
Read Moreജാർഖണ്ഡിൽ എയർ ആംബുലൻസ്തകർന്നുവീണ് ഏഴ് മരണം
റാഞ്ചി: റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സഞ്ചരിക്കുകയായിരുന്ന എയർ ആംബുലൻസ് തകർന്നുവീണ് എഴു പേർ കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാരും രോഗിയും ഡോക്ടറുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ ജാർഖണ്ഡ് ചത്ര ജില്ലയിൽ സിമരിയയിലെ ബാരിയതു പഞ്ചായത്തിലെ വനമേഖലയിലാണ് അപകടം. ഏഴു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചത്ര പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, രോഗിയായ സഞ്ജയ് കുമാർ, ഡോ. വികാസ് കുമാർ ഗുപ്ത, സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റെഡ്ബേർഡ് എയർവേയ്സിന്റെ ബീച്ച്ക്രാഫ്റ്റ് സി90 (വിടി-എജെവി) വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 7:11-ന് റാഞ്ചി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനത്തിന് 7:34-ഓടെ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വാരണാസിക്ക്…
Read Moreഎറണാകുളം വൈറ്റിലയിൽ റെയില്‍വേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്നു സംശയം; കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി
കൊച്ചി: എറണാകുളം വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം. യുവതിയെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയാണ് മരിച്ചതെന്ന് പോലീസ്. യുവതിക്ക് 30 -40 വയസ് തോന്നിക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസ് ട്രെയിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് റെയില്‍വേയിലും പോലീസിനെയും അറിയിക്കുകയായിരുന്നു. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കാണുന്നത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പോലീസ് സംശയിക്കാന്‍ കാരണം. ട്രെയിനുകള്‍ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടക്കുന്നത്. അതിനാല്‍ ആത്മഹത്യയാവാമെന്ന നിഗമനം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വന്തം ലേഖിക
Read More