ആടുജീവിതത്തില്‍ പൃഥ്വിയുടെ ട്രാന്‍സഫർമേഷന്‍ വലിയ മാതൃകയായി കാണണം; പൂർണിമ ഇന്ദ്രജിത്ത്

ആടുജീവിതത്തില്‍ പൃഥ്വിയുടെ ട്രാന്‍സഫർമേഷന്‍ സമയമെടുത്ത് ചെയ്തതാണ്. നമ്മുടെ വീട്ടിലുള്ള ഒരാള്‍ ഭക്ഷണമൊന്നും കഴിക്കാതെ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ എല്ലാവർക്കും എന്താണോ തോന്നുക, അതുതന്നെയാണ് എനിക്കും തോന്നിയതെന്ന് പൂർണിമ ഇന്ദ്രജിത്ത്. രണ്ടു രീതിയില്‍ അതിനെ കാണാം.എല്ലാവരും ഒരു തൊഴില്‍ ചെയ്യുന്നവർ ആയതുകൊണ്ട് തന്നെ പൃഥ്വിയുടെ ഈ കഠിനാധ്വാനം വളരെ ഇന്‍സ്പയർ ആണ്. ആരോഗ്യമാണ് നമുക്ക് ഏറെ പ്രധാനപ്പെട്ടത്. തൊഴിലിനേക്കാളെല്ലാം പ്രധാനം അതാണല്ലോ. നമ്മള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കുന്നവരാണ്. പൃഥ്വിയുടെ തീരുമാനമായിരുന്നു അത്. അതിനു വേണ്ടി സാമ്പത്തികപരമായും ഇമോഷണലായും സമയപരമായുമൊക്കെ ഇന്‍വെസ്റ്റ്മെന്‍റ് നടത്തിയിട്ടുണ്ട്. അതെല്ലാം ജീവിത്തതില്‍ വലിയ മാതൃകയായി കാണണമെന്ന് പൂർണിമ പറഞ്ഞു.

Read More

ശരീരത്തിന്‍റെ പേരിൽ ആളുകൾ കളിയാക്കി; മൃണാൾ ഠാക്കൂർ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് മൃണാല്‍ ഠാക്കൂര്‍. സീതാരാമം എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണു മൃണാൾ. ടെലിവിഷനിലൂടെയാണ് താരം തന്‍റെ കരിയര്‍ തുടങ്ങിയത്.പുറത്തുനിന്നു നോക്കുമ്പോള്‍ മികച്ച ജീവിതമാണെന്നു തോന്നുമെങ്കിലും സുഖകരമല്ലാത്ത സാഹചര്യങ്ങള്‍ തന്‍റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നു പറയുകയാണ് മൃണാൾ. എനിക്ക് പലപ്പോഴും ബോഡി ഷെയ്മിംഗിനു വിധേയയമാകേണ്ടി വന്നിട്ടുണ്ട്. സൗന്ദര്യനിലവാരം മാറ്റാന്‍ പോകുന്നുവെന്ന് ഇടയ്ക്കു പ്രതിജ്ഞയെടുക്കേണ്ടിവരെ വന്നിട്ടുണ്ട്. ഇന്‍റര്‍നെറ്റിലെ ആളുകള്‍ പലപ്പോഴും എല്ലാം തികഞ്ഞതാണെന്ന് നടിക്കാറുണ്ട്. എന്നാല്‍ എല്ലാവരുടെയും ജീവിതം അങ്ങനെയല്ല. ഉറക്കമുണരാന്‍ ആഗ്രഹിക്കാതെ കിടക്കയില്‍ തന്നെ കിടക്കുന്ന ദിവസങ്ങള്‍ എന്‍റെ ജീവിതത്തിലും ഉണ്ടാവാറുണ്ട്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല, പക്ഷേ ഞാനത് ചെയ്യുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയല്ല, എനിക്കു വേണ്ടി മാത്രമാണ്. നമ്മളെ കുടുംബമല്ലാതെ മറ്റാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. അതിനാല്‍, മോശം ദിവസങ്ങളുണ്ടെങ്കില്‍, നല്ല ദിവസങ്ങളുണ്ടാകുമെന്ന് സ്വയം ഓര്‍മിപ്പിച്ച് കൊണ്ടേയിരിക്കുന്നത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. അങ്ങനൊരു…

Read More

പുതിയ ലുക്കിൽ മമ്മൂട്ടി; ചെറുപ്പക്കാരെ ജീവിക്കാൻ സമ്മദിക്കില്ലേയെന്ന് സോഷ്യൽ മീഡിയ

സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിക്കാറുണ്ട്. അതിൽ ഏറ്റവും മുന്നിലുള്ളത് മമ്മൂട്ടി തന്നെയാണ്. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെളുത്ത നിറത്തിലുള്ള ബനിയനും ആഷ് നിറത്തിലുള്ള ജീൻസുമാണ് വേഷം. വസ്ത്രത്തിനോട് മാച്ച് ആകുന്ന തരത്തിലുള്ള തൊപ്പിയും താരം ധരിച്ചിട്ടുണ്ട്. സൈഡ് പോസ് ചെയ്താണ് ഫോട്ടോയിലുള്ളത്. ഫോട്ടോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി ആളുകളാണ് പുതിയ ലൂക്കിനെ പ്രശംസിച്ച് രംഗത്തെത്തിയത്. റാംബ്ലർ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്താണിക്കാ നിങ്ങളിതെങ്ങോട്ടാണ് പോകുന്നത്, പ്രായം കുറയ്ക്കുന്ന എന്തെങ്കിലും യന്ത്രം ഘടിപ്പിച്ചിട്ടുണ്ടോ…. അങ്ങനെ നീളുന്നു കമന്‍റുകൾ. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബസൂക്കയാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ.

Read More

എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്; പിറന്നാൾ ദിനത്തിൽ ഭാര്യയെ ട്രോളി ജിപി

ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹ വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ ഗോപികയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് ജിപി പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. ശരിക്കും ഗോപികയുടെ സ്വഭാവം എന്താണ്, എങ്ങനെയാണ് എന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു രസകരമായ റീലാണത്. ‘എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കും ഉള്ള ഒരു സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണിത്. നിങ്ങളുടെ ഗോപിക ചേച്ചി വളരെ ശാന്തയും, സംയമനം പാലിക്കുകയും ചെയ്യുന്ന, പക്വതയും ഗൗരവുമുള്ള വ്യക്തിയാണ് എന്ന് നിങ്ങളെ എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം’ എന്ന കുറിപ്പോടെയാണ് ജിപി വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് ഗോപികയ്ക്ക് പിറന്നാളാശംസകൾ നേർന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഇനി ആരും തന്നെ ലൈക്കോ സബ്സ്ക്രൈബോ ചെയ്യണ്ടതില്ല; യുട്യൂബ് ചാനലിനെ കുറിച്ച് സ്വാസിക

മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തിയ താരമാണ് സ്വാസിക വിജയ്. അഭിനയം മാത്രമല്ല നൃത്തത്തിലും സ്വാസിക തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്‍റെ വിവാഹം. സീരിയൽ താരം പ്രേമിനെയാണ് സ്വാസിക വിവാഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ആ സൗഹൃദം പിന്നീട് പ്രണയമായെന്നും സ്വാസിക നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇവരുടെ യൂട്യൂബ് ചാനൽ ഹാക്ക് ആയ വിവരമാണ് താരം അറിയിച്ചിരിക്കുന്നത്. ‘എന്‍റെ യൂട്യൂബ് ചാനൽ ഹാക്കായി പോയി. അത് ഇനി കംപ്ലെയിന്‍റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട. പഴയ വീഡിയോസും കാണണ്ട. ഞങ്ങൾ ഒരുമിച്ചുള്ള വിശേഷങ്ങൾ ഒക്കെയും മറ്റൊരു ചാനൽ വഴി ഉണ്ടാകും’ എന്ന് സ്വാസിക പറഞ്ഞു.

Read More

തെരഞ്ഞെടുപ്പ് ആവേശം  കഴിഞ്ഞു; ആവേശത്തിലെ രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും. ഇന്നലെ പാലായിലെ പുത്തേട്ട് തിയറ്ററിലെത്തിയാണു തെരഞ്ഞെടുപ്പിന്‍റെ മുൻനിരയിൽ പ്രവർത്തിച്ച സഹപ്രവർത്തകർക്കൊപ്പം ഫഹദ് ഫാസിലിന്‍റെ സിനിമയായ ആവേശം കാണാൻ എത്തിയത്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഫ്രാൻസിസ് ജോർജിനു പുതുപ്പള്ളി മണ്ഡലത്തിൽ ഇളക്കി മറിച്ച പ്രചാരണമാണു ചാണ്ടി ഉമ്മനും കോൺഗ്രസ് പ്രവർത്തകരും നടത്തിയത്. തിയറ്ററുകളെ ഇളക്കി മറിച്ച സിനിമയാണ് ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസിലും അൻവർ റഷീദുമാണ് നിർമിച്ചിരിക്കുന്നത്.

Read More

സ്റ്റൈലിഷ് റിമി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഗായിക, അഭിനേത്രി, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. സ്റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലും ഒഴിച്ചുകൂടാനാകാത്ത ഘടകമായി റിമി ടോമി മാറി. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന താരം സോഷ്യല്‍ മീഡിയയിലൂടെ അതിന്‍റെ ചിത്രങ്ങളെല്ലാം പങ്കിടാറുണ്ട്. ഇപ്പോഴിതാ ചിക്കാഗോ സ്‍‍ട്രീറ്റുകളില്‍ നിന്നുള്ള തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഒലിവ് ഗ്രീന്‍ ടീഷര്‍ട്ടും സ്കിന്‍ ഫിറ്റ് ജീന്‍സും സണ്‍ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് റിമി എത്തിയിരിക്കുന്നത്.  അഡാര്‍ ലുക്കെന്നാണ് ആരാധകര്‍ പറയുന്നത്. ഗാനമേള അവതരിപ്പിക്കാനാണ് റിമി ചിക്കാഗോയില്‍ പോയത്.

Read More

‘എനിക്ക് അഭിനയം പതിയെ സംഭവിക്കേണ്ടതാണ്, ഇതാണ് എന്‍റെ രീതി’

ഹോളിവുഡ് ഓഡിഷനിൽ എല്ലാവരും വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. എനിക്ക് അഭിനയിച്ചു കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിനു മുമ്പോ അതിനു ശേഷമോ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു വലിയ നടനാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ആ സീനില്‍ അഭിനയിക്കേണ്ടത്. അതുചെയ്തപ്പോഴാണ് ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞത്. ഒരു സീന്‍ പെട്ടന്ന് അഭിനയിക്കാണം എന്നുപറഞ്ഞ് എന്‍റെ ഏറ്റവും അടുത്ത ഒരു സുഹൃത്തു വന്നാല്‍ പോലും എനിക്കതു കൃത്യമായി ചെയ്യാന്‍ കഴിയില്ല. എനിക്ക് അഭിനയം പതിയെ സംഭവിക്കേണ്ടതാണ്. ഇതാണ് എന്‍റെ രീതി. തിരക്കഥയ്‌ക്കൊപ്പം പോകുന്ന ആളല്ല ഞാന്‍. ഒരു സിനിമ നിര്‍മാണത്തിന്‍റെ ഏറ്റവും ഭംഗിയുള്ള ഭാഗം അതിന്‍റെ ചിത്രീകരണമാണ്. അത് വളരെയേറെ ബുദ്ധിമുട്ടുള്ളതാണ്. എന്നാല്‍ നല്ല രസകരവുമാണ്. -ഫഹദ് ഫാസിൽ

Read More

ആ വിവരക്കേട് സിനിമയിൽ പലരും ഇന്നും ചെയ്യുന്നു; നോറ ഫത്തേഹി

ബോളിവുഡിലെ താരദമ്പതികള്‍ക്കെതിരേ വിമർശനവുമായി നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി. പ്രശസ്തിക്കുവേണ്ടയാണ് താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നതെന്നും താന്‍ അങ്ങനെയല്ലെന്നുമാണ് നോറ പറഞ്ഞത്. സെലിബ്രിറ്റി ദമ്പതികളെ വേട്ടക്കാര്‍ എന്ന് വിളിച്ച നോറ പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ജീവിതം ഇവർ നശിപ്പിക്കുകയാണെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ഭര്‍ത്താക്കന്മാരെയും ഭാര്യമാരെയും ആളുകള്‍ ഉപയോഗിക്കുന്നു. ഇന്നയാളെ ഞാന്‍ വിവാഹം കഴിക്കണം, കാരണം അവരുടെ കുറച്ച് സിനിമകള്‍ റിലീസ് ചെയ്യുന്നു, അതു നന്നായി ഓടുന്നു, അതിനൊപ്പം എനിക്കും എന്ന് ആളുകള്‍ ചിന്തിക്കുന്നു. അത്രത്തോളം കണക്കുകൂട്ടലുകള്‍ നടക്കുന്നു. അവര്‍ വേട്ടക്കാരാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നുമാണ് ഇതൊക്കെ വരുന്നത്. ഇങ്ങനെയുള്ള ആളുകള്‍ ജീവിതം മുഴുവന്‍ നശിപ്പിക്കം. സ്നേഹിക്കാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിതകാലം മുഴുവന്‍ ഒപ്പം താമസിക്കുന്നതിനെക്കാളും മോശമായത് വേറെയില്ല. ഈ വിവരക്കേട്…

Read More

ആ ചിത്രത്തിന് ശേഷം ഞാൻ പുകവലിക്ക് അടിമപ്പെട്ടു; വിദ്യ ബാലൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് വിദ്യ ബാലൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ച് എത്താറുണ്ട്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ‘ഡേര്‍ട്ടി പിക്ചര്‍’. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം നിരവധി നിരൂപക പ്രശംസകളും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ പുകവലിക്ക് അടിമപ്പെട്ടിരുന്നു എന്നാണ് വിദ്യ ബാലന്‍ പറയുന്നത്. കൂടാതെ പുകയുടെ മണം തനിക്കിഷ്ടമാണെന്നും, കോളേജ് കാലത്ത് ബസ് സ്‌റ്റോപ്പില്‍ പുകവലിക്കുന്നവരുടെ അടുത്ത് താന്‍ പോയി ഇരിക്കുമായിരുന്നെന്നും വിദ്യ ബാലന്‍ പറയുന്നു. ‘സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാന്‍ പുകവലിക്കാറില്ലായിരുന്നു. എന്നാല്‍ ഒരു കഥാപാത്രമാകുമ്പോള്‍ അത് ഫേക്ക് ചെയ്യാന്‍ പറ്റില്ല. എനിക്ക് മടി തോന്നാന്‍ പാടില്ല. കാരണം പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച്…

Read More