തീവണ്ടി എന്ന ചിത്രത്തിലൂടെയെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോൻ. മലാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് സംയുക്ത. ഇപ്പോഴിതാ കഫ്താൻ മോഡൽ ടോപ്പിൽ സ്റ്റൈലിഷ് ആയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ഓറഞ്ച് നിറത്തിലുള്ള ടോപ്പും ബോട്ടവും ധരിച്ച് തിളങ്ങുകയാണ് താരം. സ്പോട്ട്ലൈറ്റ് സ്വന്തമാക്കാൻ ബോൾഡ് ഓറഞ്ച് സ്പ്ലാഷ്… എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Movies
കരിയറിന്റെ തുടക്കക്കാലത്ത് വസ്ത്രം മാറാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല, പലരും ഒളിഞ്ഞ് നോക്കുമായിരുന്നു; മഞ്ജു പിള്ള
കരിയറിന്റെ തുടക്കക്കാലത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് വൃത്തിയില്ലാത്ത ശുചിമുറിയാണ് എനിക്ക് ഉപയോഗിക്കാൻ നൽകിയതെന്ന് മഞ്ജു പിള്ള. പഴയ വീട്ടിലാണ് അന്ന് ഷൂട്ട് നടന്നത്. വീടിന്റെ പുറത്തായിരുന്നു ടോയ്ലെറ്റ്. പൊട്ടിപ്പൊളിഞ്ഞ ആ ടോയ്ലെറ്റിൽ പാമ്പുണ്ടോ എന്നുപോലും അറിയില്ല. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ യാതൊരുവിധ പരിഹാരവും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പിറ്റേ ദിവസം മുതൽ ഞാൻ ഷൂട്ടിന് പോയില്ല. വസ്ത്രം മാറുന്നതിനുപോലും കൃത്യമായ സൗകര്യങ്ങളുണ്ടായിരുന്നില്ല. കൂടെയുള്ളവർ ഒരു ലുങ്കി വലിച്ചു പിടിച്ചതിനുശേഷമാണ് വസ്ത്രം മാറിയത്. സീരിയൽ ചെയ്യുന്ന സമയത്ത് എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. കോസ്റ്റ്യൂം മാറ്റുന്ന സമയത്ത് അവിടെ ഒളിഞ്ഞുനോക്കാൻ കുറച്ചുപേരുണ്ടാകും. ഒരിക്കൽ നടി നീന കുറുപ്പ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു.
Read Moreധ്യാൻ എന്നെ ടെൻഷനടിപ്പിച്ചു; വിനീത് ശ്രീനിവാസൻ
തിര ചെയ്യുന്ന കാലത്തെ ധ്യാനിനേക്കാൾ ഒരുപാട് മാറ്റങ്ങൾ ഇന്നത്തെ ധ്യാനിൽ ഉണ്ട്. ‘വർഷങ്ങൾക്കുശേഷം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് സമയത്തേതിനേക്കാൾ ധ്യാൻ എന്നെ ആ സിനിമയുടെ പ്രൊമോഷൻ സമയത്ത് ടെൻഷൻ അടിപ്പിച്ചു എന്ന് സഹോദരനും നടനുമായ വിനീത് ശ്രീനിവാസൻ. അവനെയും കൂട്ടി സിനിമാപ്രമോഷന് ഇരിക്കുമ്പോഴായിരുന്നു കൂടുതൽ ടെൻഷൻ. ചാനലുകാരുടെയും ഓൺലൈൻ മീഡിയയുടെയും കാമറയ്ക്കുമുന്നിൽ എന്താണ് അവൻ പറയുക എന്നു ചിന്തിക്കാനേ കഴിയില്ല. കഥ പറയരുത്, സസ്പെൻസ് പറയരുത്, ക്ലൈമാക്സ് പറയരുത് എന്നൊക്കെ സത്യം ചെയ്യിച്ചിട്ടാണ് പ്രൊമോഷന് കൊണ്ട് പോകുന്നത്. ധ്യാൻ, പ്രണവ്, നിവിൻ ഇവരില്ലെങ്കിൽ ഈ സിനിമ നടക്കുമായിരുന്നില്ല. ആദ്യഘട്ടത്തിൽതന്നെ ഇക്കാര്യം ഉറപ്പായിരുന്നു. ബേസിലും അജുവും നീരജുമെല്ലാം എഴുതുന്നസമയത്ത് കഥാപാത്രങ്ങളായി മനസിൽ വന്നതാണ്. പിന്നീട് അവരെ ഓരോരുത്തരെയായി സിനിമയിൽ എത്തിച്ചു. കല്യാണിയെ ചൂസ് ചെയ്തത് മറ്റുള്ളവർ പറഞ്ഞിട്ടാണ്.
Read Moreവിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം കാമുകന്റെ കൊടുംചതി! വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ
ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം തന്റെ കാമുകന് നടത്തിയ ചതിയെക്കുറിച്ചാണ് സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാന്‍ രണ്ടുമാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍പോലും എടുത്തശേഷം കാമുകന് ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞത്. എന്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ എന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവൻ എന്നെ ചതിക്കുകയാണെന്ന് എനിക്ക് തോന്നി. അവനോടുതന്നെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻചോദിച്ചു, ‘ഇല്ല ഞാൻ നിന്നെ സ്നേഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി. ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പായിരുന്നു. ഹവായിയിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്…
Read Moreപ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പത്താമുദയം, പഞ്ചവടിപ്പാലം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമാതാവാണ് ഇദ്ദേഹം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു ഗാന്ധിമതി ബാലൻ. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയാണ് ബാലൻ. അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പേരിനൊപ്പമുള്ള ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി ആയി അത് വളർത്തി.
Read Moreജഗതി ശ്രീകുമാറാണ് ശരിക്കും കംപ്ലീറ്റ് ആക്ടര്‍; സ്ലാപ്സ്റ്റിക് കോമഡിയുടെ ആളായിരുന്നു അദ്ദേഹം; മോഹൻലാൽ
എല്ലാവരും ജഗതി ശ്രീകുമാറിനെ മിസ് ചെയ്യുന്നുണ്ട്. ഒരു ടോം ആന്‍ ജെറി പോലെയാണ് യോദ്ധ എന്ന സിനിമ കാണേണ്ടതെന്ന് മോഹൻലാൽ. ഞാനും അദ്ദേഹവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം ഒരു ടോം ആന്‍ഡ് ജെറി പോലെയാണ്. അദ്ദേഹത്തെ എപ്പോഴും ഉപദ്രവിക്കുന്ന ആളായിരിക്കും ഞാന്‍. അല്ലെങ്കില്‍ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആളായിരിക്കും അദ്ദേഹം. അതില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ ഒക്കെയായിരുന്നു രസം. സ്ലാപ്സ്റ്റിക് കോമഡിയുടെ ആളായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും ശാരീരം കൊണ്ടും എല്ലാം അഭിനയിക്കുന്ന ആളാണ്. അദ്ദേഹമാണ് ശരിക്കും കംപ്ലീറ്റ് ആക്ടര്‍. അദ്ദേഹത്തെ എല്ലാവരും മിസ് ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
Read Moreഇടീം മിന്നലും ടൈറ്റിൽ മോഷൻ പോസ്റ്റർ
കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി. ഇടീം മിന്നലും എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി. നിസ…
Read Moreഅതിഥി എന്റെ പ്രപ്പോസലിനോട് യെസ് പറയുമോ എന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു; സിദ്ധാർഥ്
കുടുംബത്തോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കാര്യം സ്വകാര്യ ചടങ്ങില്‍ നടത്തുന്നതും, രഹസ്യമായി ഒരു കാര്യം ചെയ്യുന്നതും തമ്മില്‍ വലിയ വ്യതാസമുണ്ടെന്ന് നടൻ സിദ്ധാർഥ്. ഞങ്ങളെ അറിയാവുന്നവര്‍ക്ക് വിവാഹ നിശ്ചയം സ്വകാര്യ ചടങ്ങായിരുന്നുവെന്ന് അറിയാം. വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെ കൈയില്‍ അല്ല എല്ലാ കാര്യങ്ങളും ഉള്ളത്. നമ്മുടെ വീട്ടിലെ മുതിര്‍ന്നവരാണ് അക്കാര്യം തീരുമാനിക്കുക. എനിക്ക് മാത്രം തീരുമാനിക്കാന്‍ ഇതൊരു ഷൂട്ടിംഗ് തീയതിയല്ല. ജീവിതകാലം മുഴുവന്‍ വേണ്ട കാര്യമാണത്. അതുകൊണ്ട് വീട്ടിലെ മുതിര്‍ന്നവര്‍ തീരുമാനിക്കുമ്പോള്‍ വിവാഹം സ്വാഭാവികമായും നടക്കും. എത്ര സമയമെടുത്താണ് അതിഥി എന്നോട് യെസ് പറഞ്ഞത് എന്ന് ചോദിക്കാന്‍ പാടില്ല. അതെ അല്ലെങ്കില്‍ അല്ല എന്ന ഉത്തരമേ എന്തായാലും ലഭിക്കൂ. ജയിക്കുകയോ തോല്‍ക്കുകയോ ഇക്കാര്യത്തില്‍ സംഭവിക്കാം. പക്ഷേ പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി എന്ന് ഞാന്‍ നോക്കാറില്ല. പക്ഷേ ഇവിടെ ഞാന്‍ ശരിക്കും ടെന്‍ഷനിലായിരുന്നു.…
Read Moreസായ് പല്ലവിക്ക് റിക്കാർഡ് പ്രതിഫലം; അമ്പരന്ന് ആരാധകർ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി വന്ന സായ് പല്ലവി പിന്നീട് ദക്ഷിണേന്ത്യയാകെ അറിയപ്പെടുന്ന നടിയായി മാറി. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു റോള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാമായണത്തിലെ സീതയായി സായ് പല്ലവി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സെറ്റ് ഇതിനോടകം അയോധ്യയില്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യാഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമായി ഈ ചിത്രം മാറുമെന്നാണു സൂചനകൾ. നേരത്തെ രാമായണത്തെ ആസ്പദമാക്കി പുറത്തുവന്ന ‘ആദിപുരുഷ്’ വന്‍ പരാജയമായിരുന്നു. അതു മാത്രമല്ല ചിത്രത്തിലെ രാമനും സീതയും ഹനുമാനുമെല്ലാം വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രധാനമായും മോശം വിഎഫ്എക്സാണ് ചിത്രത്തിന്റെ പരാജയമായി മാറിയത്. അതുകൊണ്ട് വളരെ സൂക്ഷ്മതയോടെയാണ് രാമായണം ഇപ്പോള്‍ ഒരുക്കുന്നത്. ദങ്കല്‍ സംവിധായകനായ നിതേഷ് തിവാരിയാണ്…
Read Moreഓസ്കറിന് ഒട്ടനേകം കടമ്പകളുണ്ട്,അത് വലിയൊരു ബിസിനസ് ആണ്; ബ്ലെസി
ഒരുപാടു പേരുടെ നിരന്തരമായ അധ്വാനങ്ങളുടെ ഫലമായി രൂപപ്പെടുത്തിയ സിനിമയാണ് ആടുജീവിതം. ചിത്രം കണ്ടിറങ്ങുന്ന ആളുകൾ ഓസ്കറിൽ കുറഞ്ഞത് ഒന്നും തന്നെ ഈ സിനിമ അർഹിക്കുന്നില്ല എന്നാണ് പറയുന്നത്. അങ്ങനെ പറയുന്നതിൽ സന്തോഷം. ഏറ്റവും വലിയ പുരസ്കാരം എന്ന നിലയിലാണ് ആളുകൾ അങ്ങനെ പറയുന്നത്. പക്ഷേ ഓസ്കർ നേടണമെങ്കിൽ ഒത്തിരി കടമ്പകളുണ്ട്. അത് വലിയൊരു ബിസിനസ് ആണ്. ലോസ് ആഞ്ചലസിൽ സിനിമ പ്രദർശിപ്പിക്കണം. പതിനായിരത്തിലധികം ആളുകളിൽ സിനിമ സ്വാധീനം ചെലുത്തണം. ഒരുപാട് ആളുകൾക്ക് വേണ്ടി വിവിധ പാർട്ടികൾ നടത്തണം . അങ്ങനെ ഒട്ടനേകം കടമ്പകൾ കടന്നെങ്കിൽ മാത്രമേ ഓസ്കർ എന്ന് പറയുന്ന ആ പുരസ്കാരത്തിലേക്ക് എത്തുവാൻ കഴിയുള്ളൂ . ഈ ചെറിയൊരു സിനിമയ്ക്ക് അതിനുള്ള സാധ്യതകൾ ഉണ്ടോ എന്ന് അറിയില്ലെന്ന് ബ്ലസി പറഞ്ഞു.
Read More