ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ബാഴ്സലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തിരിച്ചെത്തി. ഹോം മത്സരത്തിൽ വയ്യഡോലിഡിനെ 1-0ന് ബാഴ്സ പരാജയപ്പെടുത്തി. 90-ാം മിനിറ്റിൽ ഒസമൻ ഡെംബലെയായിരുന്നു ബാഴ്സയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സ ഇതോടെ ഒന്നാക്കി കുറച്ചു. 29 മത്സരം പൂർത്തിയായപ്പോൾ അത്ലറ്റിക്കോയ്ക്ക് 66 പോയിന്റാണുള്ളത്. ബാഴ്സ 65 പോയിന്റുമായി രണ്ടാമതും റയൽ മാഡ്രിഡ് 63 പോയിന്റുമായി മൂന്നാമതുമുണ്ട്. ലീഗിൽ നിലവിൽ ഏറ്റവും ഫോമിലുള്ള ടീമാണു ബാഴ്സ. തുടർച്ചയായ 17-ാം മത്സരത്തിലാണു ബാഴ്സ തോൽവിയില്ലാതെ കളം വിടുന്നത്. ഡിസംബർ അഞ്ചിനു കാഡിഫിനോടു പരാജയപ്പെട്ടശേഷം ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല.
Read MoreCategory: Sports
ഐപിഎലിൽ കോവിഡ് പിടിമുറുക്കുന്നു; കിരണ്‍ മോറെയ്ക്ക് കോവിഡ്
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2021 സീസണ് ആരംഭിക്കാൻ രണ്ടു ദിനങ്ങൾ മാത്രംശേഷിക്കേ കോവിഡ് രോഗ ഭീഷണി ഗുരുതരമായി. മുംബൈ ഇന്ത്യൻസിന്റെ ബയോസെക്യൂർ ബബിളിനുള്ളിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു. ഇതോടെ ഐപിഎൽ നീട്ടിവച്ചേക്കുമെന്ന ആശങ്ക ഉയർന്നു. കോവിഡ് തീവ്രമായി തുടരുന്നുവെങ്കിലും മത്സരങ്ങൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പിംഗ് കണ്‍സൾട്ടന്റ് കിരണ്‍ മോറെ കോവിഡ് പോസിറ്റീവായതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറായ അദ്ദേഹത്തെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അക്സർ പട്ടേൽ, റോയൽ ചലഞ്ചേവ്സ് ഓപ്പണർ ദേവ്ദത്ത് പടിക്കൽ എന്നിവർ കോവിഡ് ബാധിച്ച് ഐസൊലേഷനിലാണ്.
Read Moreഐപിഎൽ മുൻ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ഗാംഗുലി
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. മഹാരാഷ്ട്രയിൽ സർക്കാർ ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ഐപിഎൽ മത്സരങ്ങൾക്കാണ് ഇത്തവണ മഹാരാഷ്ട്രയിലെ മുംബൈ വേദിയാകുന്നത്. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ ഏപ്രിൽ പത്ത് മുതൽ 25 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ, വാരാന്ത്യങ്ങളിൽ കർശന ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
Read Moreവസതിയിൽ നിരീക്ഷണത്തിലായിരുന്ന സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി; പ്രതീക്ഷ പ്രകടിപ്പിച്ച് സച്ചിന്
മുംബൈ: കോവിഡ് ബാധിതനായി മുംബൈയിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെ ആശുപത്രിയിലേക്ക് മാറ്റി. സച്ചിൻ തന്നെ ഇക്കാര്യം ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 27ന് കോവിഡ് ബാധിതനായ സച്ചിൻ വീട്ടിൽ കഴിയുകയായിരുന്നു. മുൻകരുതൽ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറുന്നതെന്നും കുറച്ചു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഏവരുടെയും പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി അറിയിച്ച അദ്ദേഹം 2011-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ പത്താം വാർഷികത്തിന്റെ ആശംസയും ട്വിറ്ററിൽ കുറിച്ചു. 47 വയസുകാരനായ സച്ചിൻ അടുത്തിടെ നടന്ന റോഡ് സേഫ്റ്റി സീരീസിൽ പങ്കെടുത്തതിന് പിന്നാലെയാണ് കോവിഡ് ബാധിതനായത്. സച്ചിന് പുറമേ ഇന്ത്യൻ ലജൻഡ്സ് ടീമിലുണ്ടായിരുന്ന ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, സുബ്രഹ്മണ്യൻ ബദരിനാഥ് എന്നിവർക്കും കോവിഡ് പിടിപെട്ടിരുന്നു. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും അടക്കം പ്രമുഖ ടീമുകൾ അണിനിരന്ന റോഡ് സേഫ്റ്റി സീരീസിൽ കിരീടം…
Read Moreഒന്നാം സ്ഥാനത്തു തുടര്‍ന്ന് കോഹ്ലി
ദുബായി: ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കോഹ്ലി മികച്ച ഫോമിലായിരുന്നു. ഒന്നാം ഏകദിനത്തില്‍ 56 റണ്‍സും രണ്ടാം മത്സരത്തില്‍ 66 റണ്‍സും നേടി. പാക്കിസ്ഥാന്റ ബാബര്‍ അസം രണ്ടാമതും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും തുടരുന്നു. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തേക്കു വീണു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുംറ കളിച്ചിരുന്നില്ല.
Read Moreഗോള്‍ നേടി റൊണാള്‍ഡോ
ലക്സംബര്‍ഗ് സിറ്റി/ബാകു: 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായി ഗോള്‍ നേടി. പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് പോര്‍ച്ചുഗല്‍ 3-1ന് ലക്സംബര്‍ഗിനെ തോല്‍പ്പിച്ചു. അയര്‍ലന്‍ഡിനെ 1-0ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലക്സംബര്‍ഗ് യൂറോ ചാമ്പ്യന്മാര്‍ക്കെതിരേ ഇറങ്ങിയത്. പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ജെര്‍സണ്‍ റോഡ്രിഗസ് ലക്സംബര്‍ഗിനെ മുന്നിലെത്തിച്ചു. അയര്‍ലന്‍ഡിനെതിരേയും റോഡ്രിഗസ് ഗോള്‍ നേടിയിരുന്നു. 30-ാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍. ശക്തമായി കളിച്ച പോര്‍ച്ചുഗലിനു 45+2-ാം മിനിറ്റില്‍ ഡിയോഗോ ജോട്ട സമനില നല്കി. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ ആക്രമണം ശക്തമാക്കിയതോടെ ഗോളെത്തി. ജോവോ കാന്സലോയുമായുള്ള നീക്കത്തിനൊടുവില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിന് ലീഡ് നല്കി. ഒരു ഗോള്‍കൂടി നേടാന്‍ റൊണാള്‍ഡോയ്ക്ക് അവസരം ലഭിച്ചതാണ്. എന്നാല്‍ താരത്തിന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്കായിരുന്നു.80-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയുടെ കോര്‍ണറിനു തലവച്ച ജോവോ പാല്ഹിഞ്ഞ പോര്‍ച്ചുഗലിന്റെ ജയമുറപ്പിച്ചു. ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പഎയില് ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ…
Read Moreപന്ത് ഡൽഹിയുടെ നായകൻ
ന്യൂഡൽഹി: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. ശ്രേയസ് അയ്യർക്ക് പകരക്കാരനായാണ് പന്ത് നായകസ്ഥാനത്തേക്ക് എത്തുന്നത്. പരിക്ക് മൂലം ശ്രേയസിന് ഈ സീസൺ മുഴുവൻ നഷ്ടമാകും. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. ഫീൽഡിംഗിനിടെ ഇടത് തോളിന് പരിക്കേൽക്കുകയായിരുന്നു. പന്ത് ആദ്യമായാണ് ഒരു ഐപിഎൽ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നത്. ഐപിഎലിലെ പ്രായം കുറഞ്ഞ ക്യാപ്റ്റൻമാരിൽ ഒരാളാണ് 23 കാരനായ പന്ത്. വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ശ്രേയസ് എന്നിവർക്ക് ശേഷം ഐപിഎലിലെ അഞ്ചാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്. കോഹ്ലിയും സ്മിത്തും 22-ാം വയസിൽ ക്യാപ്റ്റനായപ്പോൾ റെയ്നയ്ക്കും ശ്രേയസിനും 23ാം വയസിലാണ് ക്യാപ്റ്റന്റെ തൊപ്പി ലഭിച്ചത്.
Read Moreകരാർ നീട്ടാനില്ല; അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു
മാഞ്ചസ്റ്റർ: അർജന്റീന സൂപ്പർ താരം സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ ഇംഗ്ലീഷ് ക്ലബുമായുള്ള ബന്ധം അഗ്യൂറോ അവസാനിപ്പിക്കും. നിലവിലെ സീസൺ വരെയാണ് സിറ്റിയുമായി കരാറുള്ളത്. താരവുമായി ഇനി കരാർ പുതുക്കുന്നില്ലെന്ന് ക്ലബ് അറിയിച്ചു. സിറ്റിക്കായി മൂന്നിലേറെ പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു എഫ്എ കപ്പ് അഞ്ച് ലീഗ് കപ്പുകളും അഗ്യൂറോ നേടി. പരിക്കുമൂലം ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും അർജന്റീന സൂപ്പർ താരം കളത്തിന് പുറത്തായിരുന്നു.
Read Moreഇംഗ്ലണ്ട് പര്യടനം ഇന്ത്യൻ ടീമിന് സമ്മാനിച്ചത് നേട്ടങ്ങളുടെ പരമ്പര
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ രണ്ടു മാസത്തിലേറെ നീണ്ട ഇന്ത്യൻ പര്യടനം ഇന്ത്യന്‍ ടീമിനു സമ്മാനിച്ചത് ഏറെ നേട്ടങ്ങൾ. വിരാട് കോഹ് ലിയും സംഘവും മൂന്നു ഫോര്‍മാറ്റുകളും തൂത്തുവാരി. പര്യടനത്തിലെ അവസാനത്തെ ഇനമായ ഏകദിന മത്സരങ്ങള്‍ ഓരോന്നും വാശിയേറിയതും കാണികളെ അവസാനപന്തുവരെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനമായിരുന്നു ഇതിലേറ്റവും വാശിയേറിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചു. ഏകദിന പരമ്പരയിലെ നേട്ടങ്ങളും വേദനകളും ഭുവനേശ്വര്‍ തിരിച്ചെത്തി; മൂര്‍ച്ചകൂട്ടി ശാര്‍ദുല്‍ ഗുരുതര പരിക്കിനെത്തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടിവന്ന ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിലേക്കു തിരിച്ചെത്തിയത് കഴിഞ്ഞ മാസമായിരുന്നു. ഏകദിനത്തിനു മുമ്പ് നടന്ന അഞ്ച് മത്സര ട്വന്റി 20 പരമ്പരയില്‍ വിക്കറ്റുകൾ നേടി ഭുവനേശ്വര്‍ ആത്മവിശ്വാസം വീണ്ടെടുത്തു. പൂനയില്‍ ഏകദിനത്തിലെത്തിയപ്പോള്‍ ബാറ്റിംഗിന് അനുകൂലമായ ഫ്ളാറ്റ് പിച്ചില്‍ 29 ഓവറില്‍ 4.65 ഇക്കണോമി റേറ്റില്‍ പന്തെറിഞ്ഞു.…
Read Moreഏഴു റൺ അകലെ വീണു; ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യക്ക് ട്രിപ്പിൾ പരമ്പര
പൂന: സാം കരന്റെ ഒറ്റയാൾ പോരാട്ടത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യക്ക് ഏഴ് റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 329 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഏഴു റൺ അകലെ വീണു. ഇതോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടെസ്റ്റ്, ട്വന്റി 20 പരമ്പരകളും ഇന്ത്യ നേടിയിരുന്നു. ഏതാണ്ട് അനായാസ വിജയം ഉറപ്പിച്ച ഇന്ത്യയിൽ നിന്ന് മത്സരം തട്ടിയെടുത്ത് ഒറ്റയ്ക്കു പൊരുതിയ സാം കരനാണ് (95*) തോൽവിയിലും ഹീറോയായത്. ആറിന് 168 എന്ന നിലയിൽനിന്നാണ് കരൻ ഇംഗ്ലണ്ടിനെ ഒറ്റയ്ക്കു തോളിലേറ്റി പുറത്താകാതെ അവസാന പന്തുവരെ പോരാടിയത്. 83 പന്ത് നേരിട്ട കരൻ ഒൻപത് ഫോറും മൂന്ന് സിക്സറും നേടി. അവസാന ഓവറിൽ ജയിക്കാൻ 14 റൺസ്. നടരാജൻ എറിഞ്ഞ ഓവറിൽ ഒരു ഫോർ ഉൾപ്പെടെ ഏഴ് റൺസ് മാത്രമാണ്…
Read More