വനജീവിതങ്ങളുടെ അപൂര്‍വനിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും മാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടാറുണ്ട്. സൗത്ത് ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഗാര്‍ത്ത് ഡി ബ്രൂണോ ഓസ്റ്റിന്‍ പങ്കുവച്ച ചിത്രം ഇത്തരത്തിൽ അപൂര്‍വങ്ങളില്‍ അപൂര്‍വമായി. വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു മൃഗം അടുത്തെത്തുന്നതിനു മുമ്പുതന്നെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഓസ്റ്റിന്‍ ചെയ്തതു മറ്റുള്ളവരില്‍ ഭയവും അദ്ഭുതവും ജനിപ്പിക്കുന്ന പ്രവൃത്തിയാണ്. വനത്തിനുള്ളില്‍ കാണ്ടാമൃഗത്തിന്റെ ഫോട്ടോ ഓസ്റ്റിന്‍ എടുക്കുമ്പോഴാണു സംഭവം. ചിത്രമെടുത്തുകൊണ്ടിരിക്കുമ്പോള് തന്റെ അടുത്തെത്തുന്ന കാണ്ടാമൃഗത്തിന്റെ വയര്‍ തടവിക്കൊടുക്കന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ലവലേശം ഭയമില്ലാതെ തന്റെ അടുത്തെത്തിയ കാണ്ടാമൃഗത്തെ ഓസ്റ്റിന്‍ സ്നേഹപൂര്‍വം തടവുന്നു. കാണ്ടാമൃഗമാകട്ടെ ആക്രമിക്കാതെ, ഓസ്റ്റിന്റെ പ്രവൃത്തി ആസ്വദിച്ചുനില്‍ക്കുന്നു. ആറു വര്‍ഷം മുമ്പാണ് ഓസ്റ്റിന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചത്. പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീണ്ടും പുറത്തുവിട്ടപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. മനുഷ്യനും മൃഗങ്ങളും…
Read MoreCategory: Today’S Special
ജീവനുണ്ടോ ! മനുഷ്യരാശിക്കു വലിയ മുന്നേറ്റമുണ്ടാക്കാൻ ശനിയുടെ ഉപഗ്രഹം തേടി നാസയുടെ “പാമ്പ്’; ശനിയുടെ അടുത്തേക്കെത്താന്‍ ഏഴു മുതല്‍ പന്ത്രണ്ടു വര്‍ഷം
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിനായി യുഎസിന്റെ നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ) ഒരു “പാമ്പിനെ’ നിര്‍മിച്ചു! നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് എക്സോബയോളജി എക്സ്റ്റന്റ് ലൈഫ് സര്‍വേയര്‍ (ഇഇഎല്‍എസ്) എന്നു പേരിട്ടിരിക്കുന്ന പാമ്പിന്റെ രൂപത്തിലുള്ള റോബോട്ടിനെ നിർമിച്ചത്. പ്രതലങ്ങളില്‍ പാമ്പ് ഇഴയുന്നതുപോലെതന്നെയാണ് ഈ റോബോട്ടിന്റെയും സഞ്ചാരം. പാമ്പുകള്‍ തലയുയര്‍ത്തി പരിസരം നിരീക്ഷിക്കുന്നതുപോലെ ഇതും തലയുയര്‍ത്തി ചുറ്റുപാടുകള്‍ നിരീക്ഷിക്കും. ജീവനെ തേടി എന്‍സെലാഡസില്‍ വിന്യസിക്കാന്‍ ലക്ഷ്യമിടുന്ന റോബോട്ടിനു ഭൂമിക്കും ചന്ദ്രനുമപ്പുറത്തേക്കുമുള്ള വിവിധ പ്രതലങ്ങളില്‍ സ്വയം സഞ്ചരിക്കാന്‍ കഴിയും. ജീവന്റെ തുടിപ്പുകളുടെ അന്വേഷണവുമായി എന്‍സെലാഡസിലെത്തുന്ന റോബോട്ടിന്റെ ദൗത്യം വിജയകരമായിത്തീര്‍ന്നാല്‍ അതു മനുഷ്യരാശിക്കു വലിയ മുന്നേറ്റമായിരിക്കുമെന്നാണു വിലയിരുത്തൽ. റോബോട്ടിന് അഞ്ചു മീറ്റര്‍ നീളവും 100 കിലോഗ്രാം ഭാരവുമുണ്ട്. മുന്‍ഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന കാമറയ്ക്കു ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കാന്‍ കഴിയും. മര്‍ദം, വൈദ്യുതചാലകത, മണ്ണിന്റെ താപനില തുടങ്ങിയവ…
Read Moreഓസ്ട്രോലിയയിലെ സമ്പന്ന കുടുംബത്തിലേക്ക് പൂച്ചയെ നോക്കാൻ ആളെ വേണം! വ്യവസ്ഥകൾ കേട്ടാൽ അമ്പരക്കും!
കാൻബറ: പൂച്ചകളെ ഇഷ്ടപ്പെടുന്നവർ ഇഷ്ടംപോലെയുണ്ട്. പൂച്ചകളെ ഓമനിച്ചു വളർത്തുന്ന വീടുകളും അനവധി. എന്നാൽ, വീട്ടിലെ പൂച്ചയെ നോക്കാൻ മാത്രമായി ആളെ നിയമിച്ചതായി ഇതുവരെ കേട്ടിട്ടില്ല. ഓസ്ട്രേലിയയിലെ ഒരു സമ്പന്ന കുടുംബമാണ് തങ്ങളുടെ അരുമപ്പൂച്ചയെ പരിപാലിക്കാൻ ആളെ തേടുന്നത്. പൂച്ചയ്ക്കായി മുഴുവൻ സമയവും മാറ്റിവയ്ക്കാൻ തയാറായിട്ടുള്ള ആളുകൾക്കു മാത്രമാണു ജോലിക്ക് അവസരമെന്നു ഡബിൾ ബേ കുടുംബം നൽകിയ പരസ്യത്തിൽ പറയുന്നു. പൂച്ചയുടെ ‘ആയ’ ആകാൻ തയാറായി വരുന്നവർക്കു പൂച്ചയുടെ ഭക്ഷണം, വിനോദം, ശുചിത്വം, വിശ്രമം എന്നിങ്ങനെ സര്‍വകാര്യങ്ങളിലും പ്രത്യേക കരുതലുണ്ടാകണം. ഒരു കാര്യത്തിലും വിട്ടുവീഴ്ച കാട്ടാൻ പാടില്ല. കൂടാതെ പൂച്ചകളുടെ പരിചരണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും മുൻകാല പരിചയവും നിർബന്ധം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഡംബരവീടിനുള്ളിൽ സ്വന്തം മുറിയും മറ്റെല്ലാ സൗകര്യങ്ങളും നൽകും. ഇവർക്കു വീട്ടിൽ മറ്റു പണികളൊന്നും ചെയ്യേണ്ടിവരില്ല. ആഡംബര ബംഗ്ലാവിൽ താമസിച്ചു പൂച്ചയെ നോക്കുക മാത്രമായിരിക്കും ജോലി. ഈ പരസ്യം…
Read Moreകാടിറങ്ങുന്ന കാട്ടാനകൾ..! കേരളത്തിൽ ആനകൾ പെറ്റുപെരുകുന്നു; സ്വൈര്യ ജീവിതത്തിന് വനവിസ്തൃതി കേരളത്തിലില്ല;ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ
കോട്ടയം: കേരളത്തിലെ വനാതിർത്തിയിലെ കാട്ടാന ആക്രമണങ്ങളുടെ യഥാർഥ കാരണം വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും എത്രയോ അധികമായി കാട്ടാനകൾ പെരുകിയതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2010ലെ എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ ഗജ റിപ്പോർട്ടുപ്രകാരം ആനക്കൂട്ടങ്ങൾക്കു തിമിർക്കാൻ 180 മുതൽ 600 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയുള്ള വനമേഖലകൾ വേണം. കേരളത്തിൽ പറന്പിക്കുളവും പെരിയാർ ടൈഗർ റിസർവും മാത്രമാണ് ഇത്തരം വിസ്തൃതിയുള്ള വനമേഖല. കേരളത്തിൽ ആനകൾ പെറ്റുപെരുകുകയാണ്. 1993ൽ കേരളത്തിൽ 3,500 ആനകളുണ്ടായിരുന്നത് 2017ൽ 5,706 ആയി വർധിച്ചു എന്ന കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് കണക്കുകൾ തന്നെ തെളിയിക്കുന്നു. ആനസംഖ്യയിൽ ഒന്നാം സ്ഥാനത്തുനിന്ന ആസാമിലും കർണാടകത്തിലും തമിഴ്നാട്ടിലുമൊക്കെ ആനയുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ല. കർണാടകത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും ആനകളെ വെടിയൊച്ചകേൾപ്പിച്ചു പേടിപ്പിച്ച് കേരള വനത്തിലേക്കു വിടുകയാണെന്ന് കേരള വനപാലകർതന്നെ സമ്മതിക്കുന്നുണ്ട്. അരിക്കൊന്പനെ വരെ 2014ൽ തമിഴ്നാട് കേരളത്തിലേക്കോടിച്ചതാണെന്നു…
Read Moreബസില്‍ വെച്ച് 22കാരിയ്ക്ക് സുഖപ്രസവം ! രക്ഷയായത് കണ്ടക്ടറുടെ അവസരോചിതമായ ഇടപെടല്‍…
ബസ് യാത്രയ്ക്കിടെ യുവതിയ്ക്ക് സുഖപ്രസവം. ബംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള യാത്ര തിരിച്ചതാണ് 22കാരിയായ ഫാത്തിമയാണ് ബസില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടയില്‍ ബസില്‍ വെച്ച് പ്രസവ വേദന ആരംഭിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണം എന്നറിയാതെ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും വനിതാ ബസ് കണ്ടക്ടര്‍ സഹായത്തിനെത്തിയതോടെ ഫാത്തിമയ്ക്ക് വിഷമങ്ങളില്ലാതെ കുഞ്ഞിന് ജന്മം നല്‍കാനായി. ഫാത്തിമയ്ക്ക് പ്രസവവേദനയാണെന്ന് തിരിച്ചറിഞ്ഞതോടെ ബസ് നിര്‍ത്താന്‍ ഡ്രൈവറിനോട് കണ്ടക്ടറായ വസന്തമ്മ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ ബസിലെ പുരുഷ യാത്രക്കാരോട് ബസിന് പുറത്തേക്കിറങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ഏതാനും മിനിറ്റിനുള്ളില്‍ ഫാത്തിമ പ്രസവിച്ചു. ഇതിനിടയില്‍ ഡ്രൈവര്‍ ആംബുലന്‍സ് വിളിച്ചിരുന്നു. ആംബുലന്‍സ് എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു. ഫാത്തിമയേയും കുഞ്ഞിനേയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വസന്തമ്മയുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംഡിയും എത്തി.
Read Moreവാക്കുകള്‍ ശരിയായി ഉച്ചരിച്ചില്ല ! യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി തല്ലിച്ചതച്ച് ട്യൂഷന് ടീച്ചര്‍; കേസ്
മഹാരാഷ്ട്രയില്‍ യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ട്യൂഷന് ടീച്ചര്‍ക്കെതിരേ കേസ്. കുട്ടി വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാതിരുന്നതാണ് മര്‍ദ്ദനത്തിനു കാരണമെന്ന് പോലീസ് പറയുന്നു. താനെ ജില്ലയിലാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷന് എടുത്തിരുന്നത്. സണ്‍ഡേ, മണ്‍ഡേ എന്നി വാക്കുകള്‍ ശരിയായ രീതിയില്‍ കുട്ടി ഉച്ചരിക്കാതിരുന്നതോടെ അധ്യാപകന് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപികയുടെ ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടില്‍ എത്തിയ കുട്ടിയോട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ ട്യൂഷന് ടീച്ചര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ മനഃപൂര്‍വ്വം ഉപദ്രവിച്ച് പരിക്കേല്‍പ്പിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ട്യൂഷന് ടീച്ചര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Read Moreനടി വേണമെന്നില്ല അമ്മ ‘അഡ്ജസ്റ്റ്’ ചെയ്താലും മതി ! കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി നടി ശ്രീനിധി…
തമിഴ് മിനിസ്ക്രീന്‍ രംഗത്തെ സജീവസാന്നിദ്ധ്യമാണ് മലയാളിയായ ശ്രീനിധി മേനോന്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി തമിഴ്സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി സംസാരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അഡ്ജസ്റ്റ് ചെയ്യുകയെന്ന് പറയുമ്പോള്‍ ആദ്യം മനസിലായില്ല. പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും തന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനിധി വെളിപ്പെടുത്തി. അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ ആദ്യം നമുക്ക് മനസിലാകില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അങ്ങനെ അല്ലെന്ന് പറഞ്ഞു. വളരെ മാന്യമായ രീതിയിലാണ് അവര്‍ സംസാരിക്കുക. നമുക്ക് അത് വേണ്ടെങ്കില്‍ ആദ്യം തന്നെ വേണ്ട എന്നും താത്പര്യമില്ലെന്നും പറയണം എന്നും ശ്രീനിധി വ്യക്തമാക്കുന്നു. അത്തരം അവസരങ്ങള്‍ ആദ്യം തന്നെ നിരസിച്ചില്ലെങ്കില്‍ പിന്നീട് മോശമായ പേര് വരുമെന്ന് ശ്രീനിധി പറഞ്ഞു. നമ്മള് അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില്‍ വേറെ ഒരു ജോലി ലഭിക്കുമെന്നും കയ്യും…
Read Moreപവിത്ര ലോകേഷുമായുള്ള പ്രണയം ഒടുവില്‍ സിനിമയാക്കി നടന് നരേഷ് ! ട്രെയിലര്‍ തരംഗമാവുന്നു…
കന്നഡ നടി പവിത്ര ലോകേഷും തെലുങ്ക് നടന് നരേഷും തമ്മിലുള്ള പ്രണയം തെന്നിന്ത്യന്‍ സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. ഒടുവില്‍ വിവാദങ്ങള്‍ക്ക് വിടനല്‍കി ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളെ ആസ്പദമാക്കി തങ്ങളുടെ പ്രണയവിവാഹം വെള്ളിത്തിരയില്‍ സിനിമയാക്കുകയാണ് നരേഷും പവിത്രയും. എം.എസ്. രാജു സംവിധാനം ചെയ്യുന്ന മല്ലി പെല്ലി എന്ന സിനിമയില്‍ നരേഷും പവിത്രയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വനിത വിജയകുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണ് വനിതയുടെ കഥാപാത്രത്തിന് പ്രചോദനമെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന രമ്യ രഘുപതി ഇരുവരെയും പിന്തുടര്ന്ന് ഹോട്ടലിലെത്തി ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ രംഗം ഈ ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേഷ് തന്നെയാണ് സിനിമയുടെ നിര്‍മാണവും. ചിത്രം…
Read Moreനൂറിന് എന്നും പല്ല് തേക്കാറില്ല ! ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിന് പറയുന്നത്; പ്രതിശ്രുത വരന് പറയുന്നതിങ്ങനെ…
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നൂറിന് ഷെരീഫ്. പ്രിയാ വാര്യര്‍ കണ്ണിറുക്കിക്കാട്ടിയാണ് ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയതെങ്കില്‍ തന്റെ ചുരുളന്‍ മുടിയിലൂടെ യുവാക്കളുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു നൂറിന്. പിന്നീട് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നൂറിന് തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇരുപത്തിനാലുകാരിയായ നൂറിന് ഇതുവരെ ഏഴോളം സിനിമകള്‍ ചെയ്തു. കൂടാതെ ഉപ്പും മുളകും അടക്കമുള്ള പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഫാഷന്‍ഷോകളിലും പങ്കെടുത്തിട്ടുണ്ട് താരം. അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നൂറിന് വിവാഹിതയാകാന്‍ പോകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ്…
Read Moreപ്ലസ്ടു പരീക്ഷയില്‍ മിന്നുന്ന വിജയം സ്വന്തമാക്കി ഹന്‍സിക കൃഷ്ണ ! തോല്‍ക്കുമെന്ന് വിചാരിച്ചിരുന്നതായി താരം; വീഡിയോ…
പ്ലസ്ടു പരീക്ഷയില്‍ മിന്നുന്ന വിജയം നേടി നടന് കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണകുമാര്‍. ഐസിഎസ്ഇ സിലബസില്‍ ആയിരുന്നു പഠനം. പ്ലസ്ടുവിന് ഹന്‍സികയ്ക്ക് ലഭിച്ചത് 78 ശതമാനമാണ്. ഇംഗ്ലീഷിന് 92 ശതമാനം മാര്‍ക്കാണ് ഹന്‍സിക നേടിയത്. തനിക്കു ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും തോല്‍ക്കുമെന്നു പോലും വിചാരിച്ചിരുന്നതായും ഹന്‍സിക പറയുന്നു. പ്ലസ് ടുവിന് കൊമേഴ്സ് ആയിരുന്നു ഐച്ഛിക വിഷയം. തന്റെ യൂട്യൂബ് വ്ളോഗിലൂടെയാണ് ഹന്‍സിക വിജയം അറിയിച്ചത്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലാണ് ഹന്‍സികയും മൂത്ത സഹോദരിമാരും പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ തനിക്ക് സര്‍വവും സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്ന ചെറിയ വിഷമം ഹന്‍സിക പറയാതെയിരുന്നില്ല. ”എനിക്ക് ഇത്ര മാര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പരീക്ഷ എങ്ങനെ എഴുതിയെന്നുപോലും അറിയില്ല. ചിലപ്പോള്‍ നമ്മള് പ്രതീക്ഷിച്ച മാര്‍ക്കിനേക്കാള്‍ കുറവാണ് കിട്ടുന്നതെങ്കില്‍ ഒരുപാട് വിഷമം വരും. അതില്‍ കൂടുതലാണെങ്കില്‍ സന്തോഷവും. പക്ഷേ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കൊമേഴ്സ് പരീക്ഷ കഴിഞ്ഞ…
Read More