അബുദാബി: പുതിയ ട്രാഫിക് നിയമ പരിഷ്കരണവുമായി യുഎഇ. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണു നിയമങ്ങളിലെ മാറ്റം. നിയമങ്ങള്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് പിഴ. പുതുക്കിയ നിരക്കാണിത്. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണു പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിനു പുറമേ ബ്ലാക്ക് പോയിന്റുകളുമുണ്ടാകും. കൂടാതെ വാഹനം 60 ദിവസത്തേക്കു കണ്ടുകെട്ടുകയും ചെയ്യും. ഗതാഗതനിയന്ത്രണത്തോടു സഹകരിക്കാതിരിക്കുകയോ അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും ആംബുലന്‍സ്, റെസ്ക്യൂ വാഹനങ്ങള്‍ എന്നിവയ്ക്ക് തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
Read MoreCategory: Today’S Special
മിസോറാമില്‍ പുതിയ ഇനം പല്ലിയെ കണ്ടെത്തി ! അതി വേഗത്തില്‍ സഞ്ചരിക്കും; വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കും
ഐസോള്‍: മിസോറാമില്‍ ഗവേഷകസംഘം പുതിയ ഇനം പല്ലിയെ കണ്ടെത്തി. ഈ പല്ലികള്‍ക്കു വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. അവയുടെ ശബ്ദവും ഉച്ചത്തിലുള്ള ഇണചേരല്‍ വിളിയും മറ്റു പല്ലികള്ക്കിടയില് ഇവയെ വ്യത്യസ്തമാക്കുന്നു. മിസോറാം സംസ്ഥാനത്തിന്റെ പേരാണ് പുതിയ ഇനത്തിന് നല്‍കിയത് – ‘ഗെക്കോ മിസോറമെന്സിസ്’. ഇവയ്ക്കു സഹോദര സ്പീഷിസായ ഗെക്കോ പോപ്പേന്സിസിനോട് സാമ്യമുണ്ട്. എന്നാല്‍ രൂപഘടനയിലും നിറത്തിലും പുതിയ ഇനം വ്യത്യസ്തമാണ്. മിസോറാം സര്‍വകലാശാലയിലെയും ജര്‍മനിയിലെ ട്യൂബിംഗനിലുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനം പല്ലിയെ കണ്ടെത്തിയത്. ഇവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഹെര്‍പെറ്റോളജി പഠനത്തെക്കുറിച്ചുള്ള ജര്‍മന്‍ ജേണലായ സലാമന്ദ്രയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Moreപത്തൊമ്പതുകാരി പയറ്റിയ തന്ത്രം പാളി ! വിമാനത്തില്‍ സംഭവിച്ചത്…
അഡ്ലെയ്ഡ്: പിഴയടയ്ക്കുന്നതില്നിന്ന് ഒഴിവാകാന്‍ പലരും പലവിധ തന്ത്രങ്ങളും പയറ്റാറുണ്ട്. അത്തരം ഞൊടുക്കുവിദ്യകളിലൂടെ മിക്കവരും രക്ഷപ്പെടാറുമുണ്ട്. എന്നാല്‍, ഓസ്ട്രേലിയക്കാരിയായ അഡ്രിയാന ഒകാമ്പോ എന്ന പത്തൊന്‍പതുകാരി പിഴ അടയ്ക്കാതിരിക്കാന്‍ കാട്ടിയ തന്ത്രം പാളിയെന്നു മാത്രമല്ല, ആകെ ചമ്മുകയും ചെയ്തു. അഡ്രിയാനയും സുഹൃത്തായ എമിലി അല്‍തമുറയും ഒരു ട്രിപ്പ് കഴിഞ്ഞ് മെല്‍ബണില്‍നിന്ന് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലെ സ്വന്തം വീട്ടിലേക്കു വിമാനത്തില്‍ മടങ്ങുകയായിരുന്നു. വസ്ത്രങ്ങളും യാത്രയ്ക്കിടെ വാങ്ങിയ വസ്തുക്കളുമടക്കം ബാഗ് നിറയെ സാധങ്ങളുണ്ടായിരുന്നു. വിമാനത്തില്‍ കൊണ്ടുപോകാവുന്ന ബാഗിന്റെ ഭാരം പരമാവധി ഏഴ് കിലോ ആണെന്ന് ഇരുവര്‍ക്കുമറിയാം. എന്നാല്‍, വിമാനത്തില്‍ ബാഗ് ആരും പരിശോധിക്കില്ലെന്നാണ് അവര്‍ കരുതിയത്. പക്ഷേ, അവരുടെ പ്രതീക്ഷ തെറ്റി. വിമാനത്തില്‍ ജീവനക്കാര്‍ ബാഗ് പരിശോധിക്കുന്നത് കണ്ടതോടെ ഇവര്‍ക്കു വെപ്രാളമായി. അഡ്രിയാന ഉടന്‍തന്നെ ബാഗ് തുറന്നു വസ്ത്രങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് ധരിക്കാന്‍ തുടങ്ങി. സുഹൃത്ത് എമിലിയും അങ്ങനെത്തന്നെ ചെയ്തു. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ തൂക്കം…
Read Moreഭാര്യ ‘എടാ, പോടാ’ എന്നു വിളിച്ചു ! മനംനൊന്ത് പുഴയില്‍ ചാടാനൊരുങ്ങി ഭര്‍ത്താവ്
തൊടുപുഴ: ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിക്കുന്നതിനെച്ചൊല്ലി പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ തമ്മില്‍ കലഹം. തൊടുപുഴയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസെത്തി പിന്തിരിപ്പിച്ചു. എന്നാല്‍ താന്‍ അമിതമായി വേദന സംഹാരി ഗുളിക കഴിച്ചിട്ടുണ്ടെന്നു യുവാവു വെളിപ്പെടുത്തിയതോടെ പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. തൊടുപുഴ നഗരത്തില്‍ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നു മാസം മാത്രം ആയതേയുള്ളു പ്രണയിച്ച് വിവാഹം കഴിച്ച വയനാട് സ്വദേശിയായ ആഷികും (28) വണ്ണപ്പുറം സ്വദേശിനിയായ മഞ്ജുഷയും (26) ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. പലപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഇന്നലെയും കലഹിച്ചതിനു ശേഷമാണ് ഇരുവരും തൊടുപുഴയിലെത്തിയത്. ഇതിനിടെയാണ് യുവാവ് തൊടുപുഴ പാലത്തില്‍നിന്നു പുഴയില്‍ ചാടാന്‍ ശ്രമിച്ചത്.
Read Moreകെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചുപൂട്ടുന്നു
ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചു പൂട്ടുന്നു. യൂണിറ്റിലുള്ള ബസുകളും സര്‍വീസുകളും തൊട്ടടുത്തുള്ള ഡിപ്പോകളിലേക്ക് കൈമാറാന്‍ ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പത്തനാപുരം ഗ്രാമ പഞ്ചായത്തുമായുള്ള പ്രശ്നങ്ങളാണ് യൂണിറ്റ് നിര്‍ത്തലാക്കുന്നതിന് കാരണമായിട്ടുള്ളത്. 39 സര്‍വീസുകളാണ് പത്തനാപുരം ഡിപ്പോയിലുള്ളത്. ഗ്രാമ പഞ്ചായത്ത് വിട്ടു കൊടുത്ത 1.40 ഏക്കര്‍ സ്ഥലത്തും കെട്ടിടത്തിലുമാണ്കെഎസ്ആര്ടിസിഡിപ്പോ പ്രവര്‍ത്തിക്കുന്നത്. 15 വര്‍ഷത്തേയ്ക്കാണ് ഈ സ്ഥലവും കെട്ടിടങ്ങളും ഗ്രാമ പഞ്ചായത്ത് കെ എസ്ആര്‍ടിസിക്ക് വിട്ടു കൊടുത്തിരുന്നത്. പത്തനാപുരം ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് പകരം സ്ഥലം കണ്ടെത്തി നല്കുന്ന മുറയ്ക്ക് സ്ഥലം പഞ്ചായത്തിന് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി തിരികെ നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിലും കരാറിലും അന്ന് സൂചിപ്പിച്ചിരുന്നു.
Read Moreട്രോളുകളില്‍ മുങ്ങി ‘രണ്ടായിരം’ നോട്ട്
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രോളായി രണ്ടായിരം. ഇന്നലെ രാത്രിമുതല്‍ സോഷ്യല്‍ മീഡിയ കൈയടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടും പഴയകാലത്തെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പരിഹാസ ട്രോളുകളാണ്. ഇതില്‍ അധികവും കൊള്ളുന്നത് ബിജെപി അനുകൂലികള്‍ക്കും. കോണ്‍ഗ്രസ്, സിപിഎം സൈബര്‍ പേരാളികള്‍ക്ക് ഒരുപോലെ കിട്ടിയ വടിയായി രണ്ടായിരം പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം. ”ഏത് മറ്റേ ചിപ്പും ജിപിഎസുമൊക്കെയുള്ള, ഭൂമിയുടെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താന്‍ പറ്റുന്ന ആ രണ്ടായിരത്തിന്റെ നോട്ടോ…അത് പിന്‍വലിക്കോ അത് മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ”’എന്നാണ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ”പഴയ രണ്ടായിരം മണ്ണിനടിയില്‍ കുഴിച്ചിട്ടാല്‍ പോരെ, അതു കണ്ടുപിടിച്ച് ബാങ്ക് കൊണ്ടുപോയ്ക്കുള്ളില്ലേ” എന്ന് മറ്റൊന്ന്… ഇത്രയും ചിപ്പുകള്‍ ഇനി എന്തുചെയ്യുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ സംശയം… ‘2000 രൂപ പിന്‍വലിക്കുന്നൂന്ന്, ഒറ്റക്കാര്യം ചോദിച്ചോട്ടെ… ആ ചിപ്പ് തിരിച്ച് തരാന്‍ പറ്റോ ഇല്ല ലേ….” യൂത്ത്…
Read Moreചിമ്പുവിന്റെ നായികയാവാൻ ദീപിക പദുക്കോൺ; കമല്‍ ഹാസന് നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് വരാൻ നടിവച്ച ഡിമാന്‍ഡ് കേട്ടാല്‍ ഞെട്ടിക്കുന്നത്!
ബോളിവുഡിലെ മുന്‍നിര നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. നടിവിവാഹശേഷവും കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് താരം. ഹോളിവുഡില്‍ അടക്കം സാന്നിധ്യമറിയിച്ചിട്ടുള്ള ദീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്.ബോളിവുഡിലാണ് ദീപിക തിളങ്ങിയതെങ്കിലും കന്നഡ സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഐശ്വര്യ എന്ന ചിത്രത്തിലാണ് ദീപിക ആദ്യമായി അഭിനയിച്ചത്. 2006 ല്‍ ആയിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം ഷാരൂഖ് ഖാന് നായകനായ ഓം ശാന്തി ഓമിലൂടെ ദീപിക ബോളിവുഡിലേക്കും എത്തുകയായിരുന്നു. ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു ദീപിക അഭിനയിച്ചത്. ബോളിവുഡില്‍ ഒരു നായികയ്ക്ക് ലഭിക്കാവുന്ന ഒരു സ്വപ്ന തുല്യമായ തുടക്കമായിരുന്നു അത്. തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അധികം തെന്നിന്ത്യന്‍ സിനിമകളില്‍ ഒന്നും ദീപിക അഭിനയിച്ചിട്ടില്ല. ഇടയ്ക്ക് തമിഴില്‍ കൊച്ചടിയാന് എന്ന 3ഡി ചിത്രത്തിന്റെ ഭാഗമായത് ഒഴിച്ച്…
Read Moreകളിസ്ഥാലത്ത് നിന്ന് എട്ടാം ക്ലാസുകാരിക്കു കിട്ടിയത് അപൂര്‍വ കല്ല്! 3,700 വര്‍ഷത്തെ പഴക്കം; ആദിമ മനുഷ്യന് വേട്ടയാടാനുപയോഗിച്ച ശിലായുധം
വെസ്റ്റ്ലാൻഡ്: നോര്‍വേയിലെ വെസ്റ്റ്ലാൻഡ് കൗണ്ടിയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് എലീസ്. കഴിഞ്ഞ ദിവസം തന്റെ സ്കൂളിന് സമീപമള്ള കളിസ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ അവള്‍ക്ക് ഒരു കൂര്‍ത്ത കല്ല് ലഭിച്ചു. കല്ലിന്റെ പ്രത്യേകത കാരണം അതേക്കുറിച്ച് കൂടുതലറിയാന്‍ തന്റെ അധ്യാപികയായ കാരെൻ ഡ്രാഞ്ചിനെ കാണിച്ചു. തന്റെ വിദ്യാര്‍ഥിനി കൊണ്ടുവന്ന കല്ല് പരിശോധിച്ച കാരെൻ ഡ്രാഞ്ച് അത്ഭുതപ്പെട്ടു. അത് സാധാരണ കല്ലായിരുന്നില്ല. കല്ലിന്റെ പഴക്കം 3,700 വർഷമായിരുന്നു. ശിലായുഗ കാലത്ത് ആദിമ മനുഷ്യന് വേട്ടയാടാനുപയോഗിച്ച ശിലായുധം. ഏകദേശം 12 സെന്റീ മീറ്റർ ചെത്തി മിനുക്കിയ രൂപത്തിലുള്ള കല്ല് ഒരു അത്യപൂർവ കണ്ടെത്തലാണെന്നു വെസ്റ്റ്ലാൻഡ് കൗണ്ടി മുനിസിപ്പാലിറ്റിയിലെ പുരാവസ്തു ഗവേഷകനായ ലൂയിസ് ബിജെറെ പീറ്റേഴ്സൺ അറിയിച്ചു. പുതിയ കണ്ടെത്തലോടെ വെസ്റ്റ്ലാൻഡ് കൗണ്ടി കൗൺസിലും വെസ്റ്റ്ലാൻഡ് കൗണ്ടി യൂണിവേഴ്സിറ്റി മ്യൂസിയവും ചേർന്ന് സ്കൂള്‍ മൈതാനം പൂര്‍ണമായും പരിശോധിച്ചു. എന്നാല്‍, കൂടുതൽ പുരാവസ്തുക്കളൊന്നും അവിടെനിന്നു ലഭിച്ചില്ല.
Read Moreവിവാഹമോചനം ആഘോഷിക്കാന്‍ 70 അടി ഉയരത്തില്‍നിന്നു ചാടി; ബംഗി ജംമ്പിംഗിന്റെ പാതിവഴിയിൽ കയറിപൊട്ടി;പിന്നെ സംഭവിച്ചത്
ബ്രസീൽ: ഏറെനാളത്തെ നിയമപോരാട്ടത്തിനുശേഷം വിവാഹമോചനം അനുവദിച്ചു കിട്ടിയപ്പോൾ, ബ്രസീല്‍ പൗരനായ റാഫേൽ ഡോസ് സാന്റോസ് ടോസ്റ്റ (22) അത് ശരിക്കും ആഘോഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ബ്രസീലിലെ കാമ്പോ മാഗ്രോ എന്ന സ്ഥലത്തു ബംഗി ജംമ്പിംഗിനായി എത്തിയത്. ശരീരത്തില്‍ കയര്‍ കെട്ടിയശേഷം ഉയരത്തില്‍നിന്നു താഴേക്ക് ചാടുന്നതാണ് ബംഗി ജംമ്പിംഗ്. എഴുപത് അടി താഴ്ചയിലേക്കായിരുന്നു റാഫേലിന്റെ ജംന്പിംഗ്. എന്നാൽ, ചാട്ടത്തിനിടെ കയര്‍ പൊട്ടി റാഫേല്‍ താഴെയുള്ള നദിയിലേക്കു വീണു. നദിയിൽ വെള്ളമുണ്ടായിരുന്നെങ്കിലും ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ അദ്ദേഹത്തിന്റെ കഴുത്തിനു കാര്യമായ ക്ഷതം സംഭവിച്ചു. മിലിട്ടറി പോലീസ് എയർ ഓപ്പറേഷൻസ് ബറ്റാലിയനിലെ ഒരു മെഡിക്കൽ സംഘം ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ റോസിയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിയന്തര ശസ്ത്രക്രിയകള്ക്കുശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായാണു റിപ്പോര്‍ട്ട്.ഒരു ഫാക്ടറിയിൽ പ്രൊഡക്ഷൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന റാഫേലിന് അപകടത്തെത്തുടര്‍ന്ന് ജോലി നഷ്ടമായി. അപകടശേഷം ഉറക്ക പ്രശ്നങ്ങളുണ്ടെന്നും പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടെന്നും…
Read Moreചിത്രം നല്ലപോലെ പതിഞ്ഞോ..! വനത്തിൽ കാണ്ടാമൃഗത്തെ തലോടി ഫോട്ടോഗ്രാഫർ! ഓസ്റ്റിനെ ഉപദ്രവിക്കാതെ തലോടൽ ആസ്വദിച്ച് കാണ്ടാമൃഗവും
വനജീവിതങ്ങളുടെ അപൂര്‍വനിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും മാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടാറുണ്ട്. സൗത്ത് ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഗാര്‍ത്ത് ഡി ബ്രൂണോ ഓസ്റ്റിന്‍ പങ്കുവച്ച ചിത്രം ഇത്തരത്തിൽ അപൂര്‍വങ്ങളില്‍ അപൂര്‍വമായി. വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു മൃഗം അടുത്തെത്തുന്നതിനു മുമ്പുതന്നെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഓസ്റ്റിന്‍ ചെയ്തതു മറ്റുള്ളവരില്‍ ഭയവും അദ്ഭുതവും ജനിപ്പിക്കുന്ന പ്രവൃത്തിയാണ്. വനത്തിനുള്ളില്‍ കാണ്ടാമൃഗത്തിന്റെ ഫോട്ടോ ഓസ്റ്റിന്‍ എടുക്കുമ്പോഴാണു സംഭവം. ചിത്രമെടുത്തുകൊണ്ടിരിക്കുമ്പോള് തന്റെ അടുത്തെത്തുന്ന കാണ്ടാമൃഗത്തിന്റെ വയര്‍ തടവിക്കൊടുക്കന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ലവലേശം ഭയമില്ലാതെ തന്റെ അടുത്തെത്തിയ കാണ്ടാമൃഗത്തെ ഓസ്റ്റിന്‍ സ്നേഹപൂര്‍വം തടവുന്നു. കാണ്ടാമൃഗമാകട്ടെ ആക്രമിക്കാതെ, ഓസ്റ്റിന്റെ പ്രവൃത്തി ആസ്വദിച്ചുനില്‍ക്കുന്നു. ആറു വര്‍ഷം മുമ്പാണ് ഓസ്റ്റിന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചത്. പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീണ്ടും പുറത്തുവിട്ടപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. മനുഷ്യനും മൃഗങ്ങളും…
Read More