ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജീ ബ്രിന്‍. മസ്കിന് തന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബ്രിന്‍ ബന്ധം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ അറിയിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. മസ്കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങള്‍ വില്ക്കാന് അദ്ദേഹം തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്കിന് നിക്കോള്‍ ഷാനഹാനുമായി 2021 മുതല്‍ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇത് അറിഞ്ഞ ബ്രിന്‍ ഈ വര്‍ഷം ആദ്യം ഭാര്യയുമായി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും വിവാഹമോചന അപേക്ഷ നല്‍കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഫ്ളോറിഡയിലെ മയാമിയില്‍ നടന്ന ആര്‍ട്ട് ബേസലില്‍ വച്ചാണ് മസ്കും ഷാനഹാനും തമ്മില്‍ രഹസ്യബന്ധം…
Read MoreCategory: Today’S Special
വേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടമായി ! കഠിനമായ ആര്‍ത്തവ വേദനയുണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്ന് ലിയോണ
ആര്‍ത്തവ സമയത്ത് ചെറിയ വേദനയുണ്ടാകുന്നത് സാധാരണമാണെങ്കിലും ചിലരില്‍ ഈ സമയങ്ങളില്‍ കഠിനമായ വേദനയുണ്ടാകാറുണ്ട്. ഇത് നിസ്സാരമായിക്കാണുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരം വേദനയ്ക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റു ചില ആരോഗ്യപ്രശ്നങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാവും. അത്തരത്തില്‍ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതം എന്നു പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. എനിക്ക് എന്‍ഡ്രോമെട്രിയോസിസ് (സ്റ്റേജ് 2 ) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തെ ഭയാനകമായ വേദനകള്‍…. വേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടമായി. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാന്‍ ഒരുപാട് മുന്നോട്ട്ു പോയി എന്നു വിശ്വസിക്കുന്നു. എന്‍ഡോമെട്രിയോസിസിന്റെ…
Read Moreബംഗാളില്‍ ഫ്ളേവേര്‍ഡ് കോണ്ടം വില്‍പ്പന കുതിച്ചുയരുന്നു ! കാരണം അന്വേഷിച്ചിറങ്ങിയ പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ബംഗാളില്‍ ഫ്ളവേര്‍ഡ് കോണ്ടത്തിന്റെ വില്‍പ്പന പെട്ടെന്ന് കുതിച്ചുയര്‍ന്നതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ പോലീസ് സംഘം കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗുരുതരം. ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നു കണ്ടെത്തിയത്. ഫ്ളേവേര്‍ഡ് കോണ്ടം ചൂട് വെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ അതില്‍ നിന്നും വരുന്ന പ്രത്യേക രാസവസ്തുക്കള്‍ ലഹരി നല്‍കുന്നതാണ്. ഫ്ളേവേര്‍ഡ് കോണ്ടത്തില്‍ നിന്നു ലഭിച്ച ദ്രാവകം ഒരു ദിവസമോ അതില്‍ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്ടങ്ങളില്‍ ആരോമാറ്റിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോള്‍ അത് വിഘടിച്ച് പ്രത്യേക തരം ആല്‍ക്കഹോള്‍ രൂപപ്പെടുന്നു. അത് ലഹരിയാണ്.…
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനു മുമ്പില്‍ പാളത്തിലേക്കു വീണു ! ഞൊടിയിടയില്‍ രക്ഷകനായി അപരിചിതന്; തന്റെ ജീവന് രക്ഷിച്ച അജ്ഞാതനെ തിരഞ്ഞ് യുവതി…
മരണത്തെ മുഖാമുഖം കാണുന്ന സന്ദര്‍ഭത്തിലൂടെ ചില മനുഷ്യരെങ്കിലും കടന്നുപോവാറുണ്ട്. പലരും ഇത്തരം സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടുന്നത് ദൈവദൂതരെപ്പോലെ അവിചാരിതമായി അവിടെയെത്തുന്ന ചില ആളുകളുടെ സഹായം കൊണ്ടാണ്. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് യുകെ സ്വദേശിയായ യുവതി. ട്രെയിന്‍ വരുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് ട്രാക്കില്‍ നിന്നും തന്നെ രക്ഷിച്ച അപരിചിതനെ തിരയുകയാണ് അവര്‍. 21കാരിയായ ടെഗന് ബദ്ഹാമാണ് തനിക്കുണ്ടായ അനുഭവം പറയുന്നത്. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പ് യുവതി ട്രാക്കിലേക്കു വീഴുകയായിരുന്നു. അപരിചിതനായ ഒരാള്‍ പെട്ടെന്ന് തന്നെ ട്രാക്കില്‍ നിന്നും വലിച്ചു കയറ്റുകയായിരുന്നു എന്നും യുവതി പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ജീവന് രക്ഷിച്ചതെന്നും യുവതി വ്യക്തമാക്കി. ‘ഞാന്‍ ട്രാക്കിലേക്ക് വഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോള്‍ വ്യക്തമല്ല. അയ്യോ, ഞാന്‍ ട്രാക്കിലാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞതു മാത്രം എനിക്കോര്‍മയുണ്ട്. ‘ ടെഗണ് പറയുന്നു. ഇലക്ട്രിക് ലൈനില്‍ നിന്ന്…
Read Moreപിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാന്‍ യുവാവിന്റെ സാഹസം ! 100 അടി ഉയരമുള്ള മൊബൈലില്‍ കയറി; വീഡിയോ വൈറല്‍…
പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാന്‍ മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവിന്റെ സാഹസം. മഹാരാഷ്ട്രയിലെ ജാല്‍നയിലാണ് സംഭവം. ഭാര്യ വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയതിനെത്തുടര്‍ന്ന് വഴക്ക് പരിഹരിക്കാന്‍ യുവാവ് നൂറടി നീളമുള്ള ടവറില്‍ കയറി ഇരിയ്ക്കുകയായിരുന്നു. ജാല്‍നയിലെ ദഭാഡി ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഗണ്‍പത് ബകല്‍ എന്നയാളാണ് ഭാര്യയുമായുള്ള പ്രശ്നത്തില്‍ ടവറിന് മുകളില്‍ കയറി ഇരിപ്പുറപ്പിച്ചത്. താനുമായി വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടില്‍ തിരികെ പോയെന്നും ഭാര്യയെ തിരികെ കൊണ്ടുവരണമെന്നുമായിരുന്നു ബകലിന്റെ ആവശ്യം. വഴക്കിന് ശേഷം മദ്യപിച്ച ബകല്‍ ടവറിന് മുകളില്‍ വലിഞ്ഞ് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് മണിക്കൂറോളമാണ് യുവാവ് ടവറിന് മുകളിലിരുന്നത്. പിന്നീട് നാട്ടുകാരും പോലീസും ഫയര്‍ ബ്രിഗേഡും ചേര്‍ന്ന് അനുനയിപ്പിച്ച് ടവറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് കുറച്ച് സമയത്തിന് ശേഷം വിട്ടയച്ചു. എന്തായാലും ഒരു വല്ലാത്ത സാഹസം തന്നെയെന്നാണ് എല്ലാവരും പറയുന്നത്.
Read Moreഎന്നോട് പലര്‍ക്കും പ്രേമം തോന്നിയിട്ടുണ്ട് ! പങ്കാളിയ്ക്കു വേണ്ടുന്ന ഗുണഗണങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് ഹണിറോസ്…
സൗന്ദര്യം കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തെക്കൂടാതെ തമിഴ് തെലുങ്ക് സിനിമകളില്‍ എല്ലാം ഹണി റോസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിനയന് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് മുതല്‍ കനവെ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസ് മൈ ഗോഡ്, സര് സിപി എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു. താരാജാവ് മോഹന്‍ലാലിന്റെ നായികയായി ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന…
Read Moreഅടിച്ചു പൂക്കുറ്റിയായ പോലീസുകാര്‍ വീടിന്റെ മുമ്പില്‍ മൂത്രമൊഴിച്ചു ! ചോദ്യം ചെയത യുവാവിനെ പൊതിരെ തല്ലി; മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്…
വീടിന്റെ മുമ്പില്‍ മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് മൂവരെയും സസ്പെന്‍ഡ് ചെയ്തത്. ആറ്റിങ്ങലില്‍ നടന്ന പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പോലീസുകാരായിരുന്നു യുവാവിനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന് പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ റെയില്‍വേ ജീവനക്കാരന് അറിയിച്ചതോടെയാണ് കോട്ടയത്തുനിന്നുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് കേസ് എടുത്തത്. ഇതിനു പിന്നാലെ മൂവരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പോലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബവ്കോയുടെ് ഔട്ട്ലെറ്റില് എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മുഷ്ടി…
Read Moreഞാൻ അതീവ ഗ്ലാമറസ് ആയി അഭിനയിക്കുന്നതിൽ പുരുഷൻമാർക്ക് എന്നോട് വലിയ സ്നേഹമാണ്; അവരെ തിരിച്ചും സ്നേഹിക്കുന്നെന്ന് മല്ലിക ഷെരാവത്ത്
ഞാൻ അതീവ ഗ്ലാമറസ് ആയി അഭിനയിക്കുന്നതു മൂലം ഇന്ത്യയിലെ സ്ത്രീകൾക്ക് എന്നോട് ചില അനിഷ്ടമുണ്ടായിരുന്നു. പക്ഷേ പുരുഷൻമാർക്ക് എന്നോട് വലിയ സ്നേഹമായിരുന്നു. ഞാൻ തിരിച്ച് അവരെയും സ്നേഹിക്കുന്നു. എനിക്ക് തോന്നുന്നത് എന്റെ ഗ്ലാമർ അവരെ സംബന്ധിച്ച് വളരെയധികമായിരുന്നു. എനിക്ക് അതിൽ ഒരു ഖേദവും ഉണ്ടായിരുന്നില്ല. മർഡറിൽ ഞാൻ ബിക്കിനി ധരിച്ചു. എനിക്ക് മുമ്പും നടിമാർ ബിക്കിനി ധരിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നല്ല ശരീരമാണ്. ബീച്ചിൽ ഒരു സാരി ധരിച്ച് നിൽക്കണമെന്നാണോ നിങ്ങൾക്ക്. ഞാൻ ബിക്കിനി ധരിക്കുകയും എന്റെ ശരീരം ആഘോഷിക്കുകയും ചെയ്യും. കാരണം എന്നെ സംബന്ധിച്ച് അത് വളരെ സ്വാതന്ത്ര്യം നൽകുന്നതായിരുന്നു. പക്ഷേ അത് അഭിമുഖീകരിക്കാൻ ആളുകൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. പ്രത്യേകിച്ചും സ്ത്രീകൾക്ക്. ചില സ്ത്രീകൾക്ക് മാത്രമാണ് എന്നോട് നീരസം. എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. -മല്ലിക ഷെരാവത്ത്
Read Moreഇന്ദ്രദേവൻ ഞങ്ങൾക്ക് മഴ നൽകുന്നില്ല; നാട് കടുത്ത ദുരിതത്തിൽ; ദേവേന്ദ്രനെതിരെ പരാതിയുമാ യി കര്ഷകന് പോലീസ് സ്റ്റേഷനിൽ
ഇന്ദ്രദേവൻ എന്തിനാണ് ഞങ്ങളോട് പിണങ്ങിയത്. മഴപെയ്യാൻ ഹോമം നടത്തിയ മനുഷ്യൻ പക്ഷേ ഇന്ദ്രനെതിരേ പരാതിയുമായി പോലീസ് സ്റ്റേഷൻ കയറുമെന്ന് വിചാരിച്ചില്ല. പറഞ്ഞു വരുന്നത് ഉത്തര്‍പ്രദേശില്‍ നടന്ന ഒരു വ്യത്യസ്തമായ സംഭവത്തെക്കുറിച്ചാണ്. ഉത്തര്‍പ്രദേശിലെ ഗോണ്ടാ ജില്ലയിലെ ജാല ഗ്രാമത്തിലുള്ള ഒരു കര്‍ഷകനാണ് സുമിത് കുമാര്‍ യാദവ്. ഗോണ്ടാ ജില്ലയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി മഴ ലഭിക്കുന്നില്ല. തന്മൂലം കൃഷിയാകെ നശിച്ചിരിക്കുകയാണ്. അടുത്തിടെ ഗ്രാമത്തില്‍ പരാതി പരിഹാര ദിവസമായ “സമാധാന് ദിവസ്’ ആഘോഷിച്ചു. ഗ്രാമീണരുടെ പരാതി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ എത്തിയിരുന്നു. ആദായ വകുപ്പിലെ ഉദ്യോഗസ്ഥനായ എന്‍ എന്‍ വെര്‍മയ്ക്കാണ് സുമിത് കുമാര്‍ പരാതി നല്‍കിയത്. പരാതിയില്‍ ഇന്ദ്രന് മഴ നല്‍കാത്തത് മൂലം കൃഷിയാകെ നശിച്ചെന്നും വെള്ളം ലഭിക്കാത്തതിനാല്‍ കാലികള്‍ ചത്തൊടുങ്ങുന്നെ ന്നും സ്ത്രീകളടക്കം സകലരും കഷ്ടപ്പെടുകയാണെന്നും ഉന്നയിച്ചിരിക്കുന്നു. ആയതിനാല്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും സുമിത് ആവശ്യപ്പെടുന്നു.ഏറ്റവും രസകരമായ കാര്യം…
Read Moreരണ്ടു തലയുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുന്നു; പ്രകൃതിയിൽ സംഭവിക്കുന്ന ഇത്തരം മാറ്റത്തെക്കുറിച്ച് ഡോക്ടർ പറയുന്നത് ഇങ്ങനെ…
പ്രകതിയുടെ വികൃതിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ അത്ഭുതവും അതിശയവും ഉളവാക്കുന്നതാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും കേള്‍ക്കുന്നത്. ബ്രസീലിലുള്ള മകാബസ് നഗരത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു തലകളുമായി ഒരു പശുക്കിടാവ് ജനിച്ചു. ഇലിഡാന്‍ ഒലിവെറ സൗസാ എന്നയാളുടെ കന്നുകാലി ശാലയിലാണ് ഇത്തരത്തിലൊരു വേറിട്ട ജനനം ഉണ്ടായത്. വാര്‍ത്തയറിഞ്ഞെത്തിയ ആളുകള്‍ക്കൊക്കെ ആകെ അമ്പരപ്പാണ് ഈ പശുക്കുട്ടി സമ്മാനിച്ചത്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ പശുക്കിടാവ് നാലു ദിവസത്തിന് ശേഷം ചത്തു. ജനിതകപരമായ വൈകല്യമാണ് ഇത്തരത്തിലൊരു ജനനത്തിന് കാരണമെന്നാണ് അവിടുത്തെ മൃഗ ഡോക്ടറായ ജെഫേഴ്സണ്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച തായ്ലന്ഡില് സമാനമായ രീതിയില്‍ ഇരുതലയുമായി ഒരു പൂച്ചക്കുട്ടി ജനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ടംഗ് ഗേര്‍ണ്‍, ടംഗ് ടോണ്‍ എന്നിങ്ങനെ പേരിട്ടിരുന്ന ആ പൂച്ചക്കുഞ്ഞും നാലു ദിവസത്തിന് ശേഷം ചത്തു പോയിരുന്നു.
Read More