അടൂര്‍: വിഷു ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഫോട്ടോഗ്രാഫറുടെ ശ്രമങ്ങളും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന കണ്ണനും ഒടുവില്‍ ഏറെ പണിപ്പെട്ടെടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമുയര്‍ത്തിയ ചിത്രങ്ങളായിരുന്നു കണ്ണന്റേതായി പങ്കുവയ്ക്കപ്പെട്ടത്. ഫോട്ടോഷൂട്ടിനായി വാങ്ങിയ വിഷുക്കണിയിലെ പഴങ്ങള്‍ ഓരോന്നായി കണ്ണന് വെള്ളത്തിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോയില്‍. കണ്ണനെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന അമ്മയുടെയും സുഹൃത്ത് അഭിലാഷിന്റെയും നിസഹായാവസ്ഥയും ഫോട്ടോഗ്രാഫറുടെ ബുദ്ധിമുട്ടും വീഡിയോയിലൂടെ വ്യക്തമാണ്. എന്നിരുന്നാലും അവസാനം എടുത്ത മനോഹരമായ ചിത്രങ്ങള്‍ വീഡിയോയില്‍ കാണാം. കണ്ണനെ അമ്പാടി കണ്ണനോട് ഉപമിച്ചാണ് വീഡിയോയ്ക്കു ലഭിച്ച കമന്റുകളേറെയും. ലക്ഷക്കണക്കിനാളുകളാണ് കുറഞ്ഞ സമയംകൊണ്ട് വീഡിയോ കണ്ടത്. എന്തായാലും ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അടൂര്‍ തെങ്ങുംതാരയില്‍ പ്രേം ഗോപാല്‍, രാധിക ദമ്പതികളുടെ മകനാണ് കണ്ണന്. തെങ്ങുംതാര ജംഗ്ഷനില്‍ തന്നെ ഫോട്ടോസ്റ്റുഡിയോ നടത്തുന്ന ബിനേഷ് എസ്. കുമാറാണ് ഫോട്ടോഗ്രാഫര്‍ . വിഷുച്ചിത്രം പകര്‍ത്തണം എന്ന…
Read MoreCategory: Today’S Special
ഇല്ലിക്കല്‍ക്കല്ലില്‍ പന്നിമൂക്കന്‍ തവള; വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍; മൺസൂൺ കാലത്ത് മാത്രം പുറത്ത് വരുന്നത് ആ ഒറ്റക്കാരണം കൊണ്ട്….
മൂന്നിലവ്: ഇല്ലിക്കല്‍ക്കല്ലിൽ പന്നിമൂക്കൻ തവളയെ കണ്ടെത്തി. പഞ്ചായത്ത് നാലാം വാര്‍ഡിലെ പഴുക്കാക്കാനം തലക്കശേരി ഡാനിയലിന്റെ പുരയിടത്തില്നിന്നാണു പന്നിമൂക്കന്‍ തവളയെ കണ്ടെത്തിയത്. ഡാനിയലിന്റെ മകളും മൂന്നിലവ് പഞ്ചായത്ത് നാലാം വാര്‍ഡ് മെംബറുമായ ജിന്‍സി ഡാനിയല്‍ തവളയെക്കണ്ട വിവരം മേലുകാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രകൃതി നിരീക്ഷകനുമായ അജയകുമാറിനെ അറിയിക്കുകയായിരുന്നു. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, എം.എൻ. അജയകുമാര്‍, പി. മനോജ് എന്നിവര്‍ ചേര്‍ന്നാണ് പന്നിമൂക്കന്‍ തവളയാണെന്നു സ്ഥിരീകരിച്ചത്. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പന്നിമൂക്കന്‍ തവളയെ ഇതിനുമുമ്പ് 2003 ലാണ് കണ്ടെത്തിയത്. വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍ കഴിച്ചുകൂട്ടുന്ന ഇവ പ്രജനനത്തിനായി മണ്‍സൂണ്‍ മഴയോടെയാണു ഭൂമിക്കു മുകളില്‍ വരുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
Read Moreഇവിടെ ഇങ്ങനെയൊക്കെ നടക്കുമോ ? ലൂസിഫർ പോലെ ധാരാളം ലെയറുകളുള്ള വലിയ പടമല്ലേ ജനഗണമനസംവിധായകൻ ഡിജോ ജോസ് ആന്റണി പറയുന്നു…
ടി.ജി.ബൈജുനാഥ് അരവിന്ദ് എന്ന കനൽദ്യുതിയുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും കർണാടക എസിപിയായി സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ‘ജനഗണമന’ ഡിജോ ജോസ് ആന്റണി ചിത്രീകരിച്ചത് കോവിഡിന്റെ ആരോഹണ അവരോഹണ ദിനങ്ങളിലാണ്. ഒരു ഫ്രെയിമിൽ പോലും കോവിഡ് പരിമിതികൾ നിഴലിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ ഷൂട്ടിംഗ് പൂർത്തിയാക്കാനെടുത്തത് ഒന്നര വർഷം. ഷാരിസ് മുഹമ്മദിന്റെ സ്ക്രിപ്റ്റിൽ കോം പ്രമൈസ് ഏതുമില്ലാതെ ഡിജോ സംവിധാനം ചെയ്ത ‘ജനഗണമന’ ഏപ്രിൽ 28നു തിയറ്ററുകളിൽ. നിർമാണം സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ. “ ഞാൻ സിനിമ ചെയ്യുന്നതു പ്രേക്ഷകർക്കു വേണ്ടിയാണ്. അല്ലാതെ എനിക്കിഷ്ടമുള്ള സിനിമ മാത്രം ചെയ്യാനല്ല. എഴുത്തുകാരന്റെയോ സംവിധായകന്റെയോ രാഷ്്ട്രീയം കുത്തിക്കയറ്റാൻ വേണ്ടി ഒരു സിനിമ ചെയ്തതല്ല. ഒരു കമേഴ്സ്യൽ എന്റർടെയ്നർ കൊടുക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം ”- ഡിജോ പറയുന്നു. ‘ജനഗണമന’ ഒരു പൃഥ്വിരാജ് സിനിമയാണോ..? ഇതു പൃഥ്വിരാജിന്റെ മാത്രം സിനിമയല്ല. സുരാജേട്ടന്റെയും…
Read Moreമകൾ ഓടിക്കുന്ന ബസിൽ അച്ഛൻ കണ്ടക്ടർ! കല്പനയുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കൊൽക്കത്തയിലൂടെ ബസ് ഓടിക്കുന്നത് കല്പനയുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരക്കേറിയ കൊൽക്കത്ത നഗരത്തിൽ ബസ് ഓടിക്കുകയാണ് കല്പന മൊണ്ടോള്‍. എട്ടു വയസ് മാത്രം പ്രായമുള്ളപ്പോൾ വളയം പിടിക്കാൻ തുടങ്ങിയതാണ് കല്പന. കൊൽക്കത്ത നഗരത്തിലൂടെ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൂടിയാണ് കൽപന. കൊല്‍ക്കത്തയിലെ നോപാരയിലാണ് കല്പനയുടെ വീട്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം കൽപനയ്ക്ക് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. രണ്ട് ചേട്ടന്മാരും ഒരു ചേച്ചിയുമുണ്ട്. എല്ലാവർക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് കല്പന താമസിക്കുന്നത്. അച്ഛൻ ഡ്രൈവറാണ്. അച്ഛനാണ് യാത്രയുടെയും ഡ്രൈവിംഗിന്റെയും ലോകത്തേക്ക് കല്പനയെ കൈപിടിച്ച് കൊണ്ടുവന്നത്. എട്ടാം വയസിൽ വാഹനം ഓടിക്കാൻ പഠിച്ചു തുടങ്ങി. പത്താമത്തെ വയസ്സായപ്പോഴേക്കും കല്പനയും ഡ്രൈവിംഗിൽ മിടുക്കിയായി. പെട്ടെന്ന് അച്ഛന് സംഭവിച്ച അപകടം കല്പനയുടെ ജീവിതം കീഴ്മേൽ മറിച്ചു. അങ്ങനെ ഡ്രൈവിംഗിന്റെ ലോകത്തേക്ക് കല്പന എത്തിച്ചേർന്നു. അന്ന്…
Read Moreഏപ്രിൽ 18ന് ഇന്നും പതിനെട്ടിന്റെ ചെറുപ്പം; ഭാര്യയെയും പ്രണയിനികളേയും കൂട്ടുകാരികളേയുമൊക്കെ മലയാളി എടാ എന്നും കുട്ടാ എന്നും വിളിച്ചു തുടങ്ങിയ ഏപ്രിൽ 18
എസ്.മഞ്ജുളാദേവി“”എന്റെ ജനനത്തീയതിയേക്കാൾ പ്രധാനപ്പെട്ടതായി മാറിക്കഴിഞ്ഞിരിക്കുന്നു എനിക്ക് ഏപ്രിൽ 18 എന്ന തീയതി. ഇന്നും പല സിനിമാസ്വാദകരും എന്നോട് 1984-ൽ പുറത്തുവന്ന ഏപ്രിൽ 18 എന്ന സിനിമയെക്കുറിച്ച് വളരെ കൗതുകത്തോടെ ചോദിക്കാറുണ്ട്. കത്തുകളും അയയ്ക്കാറുണ്ട്. അവരുടെ ജീവിതത്തിൽ ജനനമോ മരണമോ വിവാഹമോ അങ്ങനെ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവം ഏപ്രിൽ 18നു നടന്നാൽ എന്നെ ഓർമിക്കുമെന്നും പറയാറുണ്ട്.” മലയാള സിനിമയിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോന്റേതാണ് ഈ വാക്കുകൾ. ബലചന്ദ്രമേനോന്റെ “ഏപ്രിൽ 18′ ഒരു തരംഗമാണ് കേരളത്തിൽ സൃഷ്ടിച്ചത്. അതിന്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടുമില്ല. പ്രശസ്ത എഴുത്തുകാരനായ ആശാ മേനോൻ അടുത്തകാലത്ത് ബാലചന്ദ്രമേനോനോട് ചോദിച്ചത് -“”കഴിഞ്ഞ ദിവസം ടിവിയിൽ ഞാൻ ഏപ്രിൽ 18 വീണ്ടും കണ്ടു. ഇത്രയും കാലം കഴിഞ്ഞിട്ടും എങ്ങനെയാണ് സിനിമയ്ക്കു ഇത്രയും ഫ്രഷ്നസ്്?” എന്നാണ്. ഈ ചോദ്യത്തിൽ തന്നെയാണ് ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് നായകൻ ആയി അഭിനയിച്ച്…
Read Moreകളമശേരി മെഡിക്കൽ കോളജിൽ വിതരണം ചെയ്ത ഭക്ഷണ പൊതിക്കുള്ളിൽ വിഷുക്കൈനീട്ടവും ആശംസയും
മുളന്തുരുത്തി: ഡിവൈഎഫ്ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റി കളമശേരി മെഡിക്കൽ കോളജിൽ വിതരണം ചെയ്ത ഭക്ഷണ പൊതിക്കുള്ളിൽ 100 രൂപ വിഷുക്കൈനീട്ടവുംകൂടി നൽകി അജ്ഞാത കുടുംബം. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത താൻ നൽകിയ ഭക്ഷണം ആർക്കാണ് ലഭിക്കുന്നതെന്ന് പോലും അറിയാതെയാണ് മുളന്തുരുത്തി സ്വദേശികൾ പൊതിച്ചോറിനുള്ളിൽ വിഷുക്കൈനീട്ടവും ചേർത്ത് നൽകിയത്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന “ഹൃദയപൂർവ്വം’ പദ്ധതിയുടെ ഭാഗമായാണ് മുളന്തുരത്തി മേഖലാ കമ്മിറ്റി പ്രദേശത്തെ വീടുകളിൽനിന്നു പൊതിച്ചോറുകൾ ശേഖരിച്ച് വിതരണം ചെയ്തത്. പൊതിച്ചോർ ലഭിച്ച ആളാണ് ഭാരവാഹികളെ വിവരം സന്തോഷത്തോടെ അറിയിച്ച് ചിത്രം അയച്ചു തന്നത്.
Read Moreകുട്ടിയായിരുന്നപ്പോൾ സെറ്റിൽ താരങ്ങളെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്; അന്ന് മമ്മൂക്ക തന്റെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികൾ ഓർത്തെടുക്കുമ്പോൾ…
ലൂസിഫറിലെ വില്ലന്‍ ശബ്ദം കൊടുക്കാൻ ക്ഷണം വന്നപ്പോൾ എനിക്ക് ഭയമായിരുന്നു. ആദ്യം വിശ്വസിച്ചിരുന്നില്ല. അത്രത്തോളം ബിഗ് ബജറ്റ് സിനിമയായിരുന്നുവല്ലോ… പിന്നെ രാജുവാണ് ക്ഷണിച്ചത്. അവർ നിരവധിപേരെ പരീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഒന്നും ശരിയാവാതിരുന്നതിനാലാണ് എനിക്ക് അവസരം കിട്ടിയത്. പണ്ട് അഭിനയിക്കുന്ന കാലത്ത് സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാലും ആരും അനുവദിക്കില്ലായിരുന്നു. അന്നൊക്കെ കൃഷ്ണ ചന്ദ്രനായിരുന്നു എനിക്കു ശബ്ദം നൽകിയിരുന്നത്. ഐ.വി ശശി സാറിന്റെ കൈയിൽ നിന്നാണ് ആദ്യത്തെ പ്രതിഫലം ലഭിച്ചത്. അതൊരു വലിയ അനുഗ്രഹമായിരുന്നു. സീമ ചേച്ചിയും മറ്റ് നിരവധി കലാകാരന്മാരും അന്ന് അവിടെ ഉണ്ടായിരുന്നു. ആയിരത്തൊന്ന് രൂപയായിരുന്നു പ്രതിഫലം. കുട്ടിയായിരുന്ന സമയത്ത് സെറ്റുകളിൽ ചെല്ലുമ്പോൾ താരങ്ങളെല്ലാം വിശ്രമ സമയങ്ങളിൽ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ലാലേട്ടൻ, മമ്മൂക്ക എന്നിവരുടെ ഓട്ടോഗ്രാഫും ഞാൻ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഓർമയുടെ ചെപ്പിൽ എനിക്കൊരു അൽപം ഇടം എന്നാണ്…
Read More‘ചിങ്ങമാസം വന്നുചേർന്നപ്പോൾ’..! ഒത്തിരിപ്പേർ പാടി; ഞാനും പാടിനോക്കി; ഇറങ്ങാന്‍ നേരം വണ്ടിക്കൂലി എന്ന പോലെ കൈയിൽ കിട്ടിയ ആതുക ആദ്യ പ്രതിഫലമായിരുന്നെന്ന് റിമി ടോമി
സിനിമയില്‍ ആദ്യമായി പാടിയ ചിങ്ങമാസം എന്ന പാട്ട് പാടാന്‍ വേണ്ടി നാദിര്‍ഷിക്ക ആണ് ആദ്യം വിളിച്ചത്. ആ സമയത്ത് ഞാന്‍ ഗള്‍ഫില്‍ ആദ്യമായി പരിപാടി അവതരിപ്പിക്കാന്‍ പോയതാണ്. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് എയ്ഞ്ചല്‍ വോയ്സ് എന്ന ഗ്രൂപ്പിന്റെ മാനേജരെ വിളിച്ച് ആണ് സിനിമയില്‍ പാടാന്‍ ഒരു അവസരം ഉണ്ടെന്ന് നാദിര്‍ഷിക്ക എന്നോട് പറയുന്നത്. നാട്ടിലെത്തിയാല്‍ ഉടന്‍ ലാല്‍ ജോസിനെ പോയി കാണണം എന്നും പറഞ്ഞിരുന്നു. അങ്ങനെ പപ്പയെയും കൂട്ടി കൊച്ചിയില്‍ പോയി ലാല്‍ ജോസ് സാറിനെ കണ്ടു. സിനിമയില്‍ ഒരു മെലഡിയും ഒരു ഫാസ്റ്റ് നമ്പറും ആണ് പാടേണ്ടത്. ശബ്ദം അദ്ദേഹത്തിന് ഇഷ്ടമായെങ്കിലും ഞാനല്ല വിദ്യാസാഗര്‍ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞു. അങ്ങനെ ചെന്നൈയില്‍ പോയി വിദ്യാജിയുടെ മുന്നില്‍ ഓഡിഷന് ഇരുന്നു. ഈ പാട്ട് സിനിമയില്‍ വരുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. മാത്രമല്ല എന്നെക്കാള്‍ മുന്‍പ്…
Read Moreവലിയ കുടവയറിന്റെ പേരില്‍ ആളുകളുടെ പരിഹാസം ! ഇപ്പോള്‍ ഈ 25കാരി ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കുന്നതിങ്ങനെ…
അമിതവണ്ണവും കുടവയറുമുള്ള ആളുകള്‍ പൊതുസമൂഹത്തില്‍ പരിഹസിക്കപ്പെടുന്നത് പതിവാണ്. ഇത്തരത്തില്‍ ഏറെ പരിഹാസം കേട്ട ഒരു 25കാരി ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ളണ്ട് സ്വദേശിയായ ആന്റോണിയ ഗ്രഹാം എന്ന യുവതിക്കാണ് ഇപ്പോള്‍ ആരെയും അമ്പരപ്പിക്കുന്ന നേട്ടം കൈവന്നിരിക്കുന്നത്. തന്റെ വലിയ വലുപ്പമുളള വയര്‍ ടിക്ടോകിലൂടെ പ്രദര്‍ശിപ്പിച്ചപ്പോഴാണ് അന്റോണിയ ലോകപ്രശസ്തയായത്. ഇപ്പോള്‍ അന്റോണിയ ഈ നേട്ടമുണ്ടാക്കിയത് പലരും സ്വപ്നനേട്ടം എന്ന് കരുതുന്ന ഒരു കാര്യം ചെയ്താണ്. ഒണ്‍ലിഫാന്‍സ് എന്ന സമൂഹമാധ്യമത്തിലൂടെ മക്ഡൊണാള്‍ഡ്, കെഎഫ്സി, ഡൊമിനോസ് എന്നിവയുടെ ആഹാരസാധനങ്ങള്‍ ലൈവായി സ്വാദ് നോക്കിയാണ് അന്റോണിയ ഈ നേട്ടമുണ്ടാക്കിയത്. തന്റെ തടി രോഗാതുരമായ പൊണ്ണത്തടി തന്നെയാണെന്ന് ആന്റോണിയ സമ്മതിച്ചു. മൂന്ന് മക്കളുടെ അമ്മയാണ് ഈ യുവതി പലരും മോശപ്പെട്ട അഭിപ്രായങ്ങള്‍ ഇപ്പോഴും പറയുന്നെങ്കിലും തന്നെ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ടെന്നത് സന്തോഷകരമാണെന്ന് ആന്റോണിയ അഭിപ്രായപ്പെടുന്നു.
Read Moreഞങ്ങളില്ലാതെ നിങ്ങള്‍ക്ക് എന്ത് ആഘോഷം ! രണ്‍ബീര്‍-ആലിയ ദമ്പതികള്‍ക്ക് ആശംസകളുമായി കോണ്ടം ബ്രാന്‍ഡ്; പൊളിച്ചെന്ന് ആരാധകര്‍…
ബോളിവുഡിലെ നവദമ്പതികളായ ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് ആശംസകളുമായി കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്സ്. കോണ്ടം കമ്പനി ഷെയര്‍ ചെയ്ത ആശംസ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്‍ബീര്‍- ആലിയ ഭട്ട് വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ഏപ്രില്‍ 14ന് ബാന്ദ്രയിലെ പാലി ഹില്‍സിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. അതിനിടയില്‍ ചിരിയുണര്‍ത്തുകയാണ് പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്സിന്റെ ആശംസാ പോസ്റ്റ്. രണ്‍ബീര്‍ കപൂര്‍,ഐശ്വര്യാറായ്, അനുഷ്ക ശര്‍മ്മ എന്നിവര്‍ ഒന്നിച്ച് അഭിനയിച്ച ‘യെ ദില്‍ ഹൈ മുഷ്കില്‍’ എന്ന ചിത്രത്തിലെ ചന്നാ മെരെയാ എന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ കടമെടുത്താണ് ആശംസ കുറിച്ചിരിക്കുന്നത്. ‘മെഹ്ഫില്‍ മേം തേരി ഹാം നാ രഹെ ജോ ഗം തോ നഹി ഹെയ്ന്’ എന്ന വരി…
Read More