ഒരുത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലും തുടര്‍ന്നുള്ള ഇന്റര്‍വ്യൂവിലും നടന് വിനായകന് നടത്തിയ പ്രസ്താവനയ്ക്കെതിരേ വന്‍ വിമര്‍ശനമാണുയരുന്നത്. വിനായകനെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെങ്കിലും ഒട്ടുമിക്ക ആളുകളും നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ്. എന്താണ് മീ ടു എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല…എന്നതായിരുന്നു വിനായകന്റെ വിവാദ വാക്കുകള്‍. ഇപ്പോള്‍ ഇതാ വിനായകന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികള്‍ക്ക് ഏറെ…
Read MoreCategory: Today’S Special
അമ്മയ്ക്ക് താല്പര്യം ഇല്ലെങ്കില്‍ പോണ്ട…അതിന് ഞാന്‍ എന്ത് വേണം എന്ന് ചോദിക്കുമോ…വിനായകനെ വിമര്‍ശിച്ചു കൊണ്ട് കുറിപ്പ്…
ഒരുത്തി സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ നടന് വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ നിരവധി ആളുകളാണ് രോഷം പ്രകടിപ്പിക്കന്നത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അഖില്‍ മാരാര്‍. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും വേദിയില്‍ വിനായകന് പറഞ്ഞിരുന്നു. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു. വിനായകന് ഇത് പറഞ്ഞത് ആധ്യാത്മിക പ്രഭാഷണ വേദിയില്‍ അല്ല, വിഡ്ഢിത്തം അലങ്കാരമായി കൊണ്ടുനടക്കരുതെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്… ആരാണ് സ്ത്രീ…ചോദിച്ചത് കേട്ടില്ലേ ആരാണ് സ്ത്രീ..സ്ത്രീയുടെ വ്യാഖാനം പറയു…വിനായകന് ഇത് പറഞ്ഞത് ആധ്യാത്മിക പ്രഭാഷണ വേദിയില്‍ അല്ല… മറിച്ചു ഒരു സ്ത്രീ നേരിടുന്ന ദുരിതങ്ങള്‍ പറയുന്ന അവരുടെ പോരാട്ടം പറയുന്ന ‘ഒരുത്തി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി.. എല്ലാം ചിരിച്ചു കൊണ്ട് കേള്‍ക്കേണ്ടി…
Read Moreഞാനെന്നും അതിജീവിതയ്ക്കൊപ്പമാണ്…ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ദുഷ്ടന്; ഗായത്രി സുരേഷ് പറയുന്നതിങ്ങനെ…
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ വലിയ ദുഷ്ടനെന്ന് ഗായത്രി വ്യക്തമാക്കി. പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താനെന്നും അതിജീവിതക്കൊപ്പമാണെന്നും പരസ്യപ്രതികരണങ്ങള്‍ നടത്തിയില്ലെങ്കിലും അവര്‍ക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണെന്നു പറഞ്ഞ താരം താന്‍ ഒരു സംഘടനയിലും അംഗമല്ലെന്നും പറയുന്നു. ഗായത്രി സുരേഷിന്റെ വാക്കുകള്‍… ഞാനെന്നും അതിജീവിതക്കൊപ്പമാണ്. പരസ്യമായി ഒരു കേസിലും പ്രതികരിക്കാറില്ല. അതിജീവിതക്ക് മെസേജുകള്‍ അയക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരില്‍ ഒരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാന്‍ സ്റ്റോറിയാക്കിയിരുന്നു. അതല്ലാതെ ഒരു വിഷയത്തിലും ഇടപെടാത്ത ആളാണ് ഞാന്‍. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനാണ്. ആ കുറ്റം വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്. ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സംഘടനയിലും അംഗമല്ല, അമ്മയിലും ഇല്ല ഡബ്ല്യൂ.സി.സിയിലുമില്ല.…
Read Moreപുട്ടിനെക്കുറിച്ച് എഴുതി വൈറാലയ ജെയിസ് തീർത്തു പറഞ്ഞു… പുട്ട് കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കില്ല; കാരണമിതാണ്…
കോഴിക്കോട്: പുട്ട് കുടുംബബന്ധം തകര്‍ക്കുന്ന ഭക്ഷണമാണെന്ന് പരീക്ഷയ്ക്ക് ഉത്തരമെഴുതി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ മൂന്നാം ക്ലാസുകാരനെ തേടി കേരളത്തിലെ പുട്ടുപൊടി കമ്പനികള്‍. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് ബ്രാന്‍ഡഡ് പുട്ട് നിര്‍മാണ സ്ഥാപനങ്ങളാണ് തങ്ങളുടെ മോഡലാകാന്വേണ്ടി ബംഗളൂരു എസ്എഫ്എസ് അക്കാദമിയിലെ വിദ്യാര്‍ഥി ജെയിസ് ജോസഫിനെ സമീപിച്ചത്. എന്നാല്‍, പുട്ടിനെതിരായ നിലപാടില്‍ ഉറച്ചുനിന്ന ജെയിസ് ഈ കമ്പനികളുടെ ഓഫറുകളെല്ലാം നിരസിച്ചു. ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയില്‍ ജെയിസ് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലും അഭ്യര്‍ഥനയുമായി കേരളത്തിലെ പുട്ടുപൊടി കമ്പനി പ്രതിനിധികള്‍ എത്തി. പുട്ട് കുടുംബബന്ധം തകർക്കുംകോഴിക്കോട് മുക്കം മാമ്പറ്റ തേക്കനാല്‍ സോജി ജോസഫിന്റെയും ദിയയുടെയും മകനാണ് ജെയിസ് ജോസഫ്. മാതാപിതാക്കള്‍ ബംഗളൂരുവില്‍ ഐടി എന്‍ജിനിയര്‍മാരാണ്. മിഷനറീസ് ഓഫ് സെന്റ്. ഫ്രാന്‍സിസ് ഡി സെലസിന്റെ കീഴിലുള്ളതാണ് എസ്എഫ്എസ് അക്കാദമി.വാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ മൂന്നാം ക്ലാസ് മോഡല്‍ പരീക്ഷയില്‍ ഇംഗ്ലീഷ് പേപ്പറിന്റെ ഒരു ചോദ്യം ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച്…
Read Moreഅടുത്ത സുഹൃത്തുക്കളില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ ? ചെറിയ രീതിയിലൊക്കെ ഉണ്ടായിട്ടുണ്ട്..; അനിഘ പറയുന്നത് ഇങ്ങനെ…
ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും മക്കളായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ബാലതാരമാണ് ബേബി അനിഘ. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, നയന്‍താര, തമിഴില്‍ അജിത്ത് തുടങ്ങിയവരുടെ മകളുടെ വേഷത്തില്‍ നടി അഭിനയിച്ചിരുന്നു. ബാല നടിയില്‍ നിന്ന് ഇപ്പോള്‍ നായികയിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുകയാണ് അനിഘ. അടുത്തിടെയായി നടി നല്കിയ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മറ്റൊരഭിമുഖത്തിലൂടെ രസകരമായ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നൽകിയിരിക്കുകയാണ് അനിഘ. സുഹൃത്തുക്കളെ കുറിച്ചും സ്വന്തം വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങള്‍ തന്നെയാണ് നടി നല്‍കിയത്. അടുത്ത സുഹൃത്തുക്കളില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ?’ എന്നായിരുന്നു അനിഘയോടുള്ള ചോദ്യങ്ങളിലൊന്ന്. ഹൈസ്കൂള്‍ തുടങ്ങുന്ന സമയത്ത് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഭയങ്കര കോമണ്‍ ആണ്. വലിയ അനുഭവം അല്ലെങ്കിലും ചെറിയ രീതിയിലൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് അങ്ങനെ തന്നെ പോവുകയും ചെയ്തു.…
Read Moreതെറി വിളിക്കരുത്… വാട്സാപ്പ് ചെയ്യരുത്… ചെയ്താൽ പണി ഇങ്ങനെ കിട്ടും! ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് കോടതി ചുമത്തിയ പിഴ കേട്ട് ഞെട്ടരുത്…
തെറി വിളിക്കരുത്…വാട്സാപ്പ് ചെയ്യരുത്…അങ്ങിനെ ചെയ്താൽ ഇങ്ങനെ പണികിട്ടുമെന്നോർക്കുക. വാട്സ്ആപ്പിലൂടെ ഭാര്യയെ തെറിവിളിക്കുകയും വഞ്ചിച്ചെന്ന് ആരോപിക്കുകയും ചെയ്ത ഭർത്താവിന് അബുദാബി കുടുംബ കോടതി പിഴ ചുമത്തിയപ്പോൾ അതൊരു ഒന്നൊന്നര പിഴത്തുകയായി. ഒന്നും രണ്ടും നൂറും ആയിരവുമല്ല 25,000 ദിർഹമാണ് പിഴയായി ചുമത്തിയത്. തനിക്ക് നേരിട്ട കഷ്ടനഷ്ടങ്ങൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം തേടി അറബ് വംശജനായ ഭർത്താവിനെതിരെ വിദേശ യുവതി അബുദാബി കുടുംബ കോടതിയിൽ കേസ് നൽകുകയായിരുന്നു. തന്റെ മാനത്തിന് ക്ഷതമേൽപിക്കുന്ന സന്ദേശം ഭർത്താവ് വാട്സ് ആപ്പിലൂടെ അയക്കുകയായിരുന്നുവെന്ന് യുവതി കോടതിയിൽ പറഞ്ഞു. വിചാരണയിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് പ്രതിക്ക് കോടതി 5,000 ദിർഹം പിഴ ചുമത്തി. പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 5,000 ദിർഹം പ്രതി നൽകണമെന്നും കോടതി വിധിച്ചു. കേസിൽ അന്തിമ വിചാരണ പൂർത്തിയാക്കിയ കോടതി പ്രതി പരാതിക്കാരിക്ക് 15,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു.…
Read Moreഎനിക്ക് കറുപ്പ് നിറമാണെന്ന് മണി പറഞ്ഞു ! അദ്ദേഹത്തിന് പിന്നെ ട്രംപിന്റെ നിറമാണല്ലോ; മണിയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി…
മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണിയുടെ പരിഹാസത്തിന് കിടിലന്‍ മറുപടിയുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അടുത്തിടെ എനിക്ക് കറുപ്പ് നിറമാണെന്ന് എംഎം മണി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഇത്തരം പാഴ്വാക്ക് പറയുന്നവരെ അവഗണിച്ച് വിട്ടേക്കണമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. മന്ത്രി സജി ചെറിയാന് മന്ത്രിക്ക് വേണ്ടി പദ്ധതിയുടെ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ ഭൂപടത്തില്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സജി ചെറിയാന്റെ വീടിരിക്കുന്ന സ്ഥലത്താണ് മാറ്റം വരുത്തിയിരിക്കുന്നത്. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഭൂപടത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്റെ ഗുണം ആര്‍ക്ക് കിട്ടിയെന്നതില്‍ സജി ചെറിയാന് മറുപടി പറയണമെന്നും…
Read Moreജനിച്ചപ്പോൾ എന്നെ എന്റെ അമ്മയുടെ കൈകളിൽ അല്ല ഏൽപ്പിച്ചത്, കൈമാറിയത് ഒരു പഞ്ചാബി കുടുംബത്തിന്; ഒടുവില്‍… റാണി മുഖർജി പറയുന്നു…
ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിലൊരാളായിരുന്നു റാണി മുഖർജി. ബോളിവുഡിലെ അക്കാലത്തെ സൂപ്പർ താരങ്ങൾക്കെല്ലാമൊപ്പം തന്നെ റാണി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിലൊരാൾ കൂടിയായിരുന്നു ആ സമയത്ത് റാണി മുഖർജി. കൊൽക്കത്തയിലാണ് റാണി മുഖർജി ജനിച്ച് വളർന്നത്. സിനിമാ പാരമ്പര്യമുള്ള താരം വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് ചുവടുവെച്ചിരുന്നു. സംവിധായകനായിരുന്ന റാം മുഖർജിയാണ് റാണിയുടെ പിതാവ്. മാതാവ് കൃഷ്ണ മുഖർജി പിന്നണി ഗായികയുമായിരുന്നു. ബോളിവുഡ് താരം കാജോൾ അടുത്ത ബന്ധുവാണ്. വളരെ കുഞ്ഞായിരിക്കുമ്പോൾ തന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ച് റാണി മുഖർജി മുന്‍പൊരിക്കൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. താൻ ജനിച്ചയുടൻ അബദ്ധത്തിൽ മറ്റൊരു കുടുംബത്തിന്റെ കൈയിൽ ചെന്നെത്തിയെന്നും അവിടെ നിന്ന് തന്റെ അമ്മയാണ് തന്നെ തിരികെ കണ്ടെത്തിയതെന്നുമാണ് പഴയൊരു അഭിമുഖത്തിൽ റാണി മുഖർജി വെളിപ്പെടുത്തിയത്. ജനിച്ചപ്പോൾ എന്നെ എന്റെ അമ്മയുടെ…
Read Moreഹോട്ട് ആണെന്നു പറയുന്നത് നല്ലതല്ലേ ! ആണ് സുഹൃത്തുക്കളില്‍ പലരും പ്രൊപ്പോസ് ചെയ്തിട്ടുണ്ട്; തുറന്നു പറച്ചിലുമായി അനിഘ സുരേന്ദ്രന്…
ബാലതാരമായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അനിഘ സുരേന്ദ്രന്. ഇപ്പോള്‍ കൗമാരപ്രായത്തിലെത്തി നില്ക്കുന്ന അനിഘ നായികയായി എത്താനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിലേയും തമിഴിലേയും സൂപ്പര്താരങ്ങളോടൊപ്പം ബാലതാരമായി വേഷമിട്ടുകഴിഞ്ഞ അനിഘസോഷ്യല് മീഡിയയികളിലും സജീവമാണ്. തന്റെ ഫോട്ടോഷൂട്ടുകളും മറ്റും അനിഘ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ ഒരു അഭിമുഖത്തില്‍ ഗോസിപ്പിനെ കുറിച്ചും, പ്രണയത്തെ കുറിച്ചും, പ്രൊപ്പോസല്സിനെ കുറിച്ചും കല്യാണത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് അനിഘ സുരേന്ദ്രന്. അനിഘയുടെ വാക്കുകള്‍ ഇങ്ങനെ…ഹോട്ടാണെന്ന് പറഞ്ഞത് വിഷമമൊന്നും തോന്നിയിട്ടില്ല. പലരും ക്യൂട്ടാണെന്നും പറയാറുണ്ട്. രണ്ടും ഒരുപോലെ പറയാറുള്ളത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല. നല്ലതല്ലേ. എന്നെ പറ്റിയുള്ള ഗോസിപ്പ് ഇതുവരെ ഞാന്‍ കേട്ടിട്ടില്ല. എന്റെ നല്ലൊരു ആണ് സുഹൃത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കേട്ടപ്പോള്‍ നല്ല ദേഷ്യം വന്നു. അവനെന്റെ ബോയ് ഫ്രണ്ടാണെന്ന് പറഞ്ഞു, അപ്പോഴെനിക്ക് നല്ല ദേഷ്യം വന്നു. എനിക്കൊരുപാട് ആണ്‍സുഹൃത്തുക്കളുണ്ട്. തനിക്ക്…
Read Moreവനത്തിൽ കണ്ടെത്തിയ മൃതദേഹം ചുമക്കാൻ മടിച്ച് നാട്ടുകാർ; മൂന്ന് കിലോമീറ്റർ തോളിൽ ചുമന്ന് വനിതാ എസ് ഐ; കൃഷ്ണ പവാനിയുടെ പ്രവർത്തിക്ക് അഭിനന്ദന പ്രവാഹം
ആ പോലീസ് ഉദ്യോഗസ്ഥയ്ക്ക് വേണമെങ്കിൽ മാറി നിൽക്കാമായിരുന്നു, പക്ഷേ അവരത് ചെയ്തില്ല. അവരുടെ പുണ്യപ്രവർത്തി ജോലിയുടെ ഭാഗമായി അവർ ചെയ്തതാവാം. എന്നാലതിപ്പോൾ രാജ്യം മുഴുവൻ അറിയപ്പെടാൻ ആ ഉദ്യോഗസ്ഥയെ ഇടയാക്കിയിരിക്കുന്നു. ആന്ധ്രാപ്രദേശിൽ 65കാരന്റെ മൃതദേഹം തോളിലേറ്റി മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിച്ച വനിതാ സബ് ഇൻസ്പെക്ടറെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹം വന്നുകൊണ്ടേയിരിക്കുന്നു. കൃഷ്ണ പവാനി എന്നാണ് വനിതാ എസ്ഐയുടെ പേര്.വനത്തിലെ കടുത്ത ചൂട് പോലും അവഗണിച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ ജീവകാരുണ്യ പ്രവർത്തനം. പ്രകാശം ജില്ലയിലെ ഹസിപേട്ട് വനത്തിലാണ് സംഭവം. കോണ്‍സ്റ്റബിളിന്റെ സഹായത്തോടെയാണ് വനിതാ എസ്ഐ കൃഷ്ണ പവാനി മൃതദേഹം തോളിലേറ്റി കാട്ടിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്. വനത്തിൽ മൃതദേഹം കണ്ടതായി നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി വനത്തിൽ നിന്ന് നഗരപ്രദേശത്തെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടു പോവണമായിരുന്നു. എന്നാൽ ആരും മൃതദേഹം…
Read More