പാലക്കാട് ഉമ്മിനിയില്‍ വീട്ടില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്.
Read MoreCategory: Today’S Special
സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചു പോകില്ല ! കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെ പരിഹസിച്ച് ശ്രീനിവാസന്…
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വരാനിരിക്കുന്ന ഹൈസ്പീഡ് റെയില്‍ സര്‍വീസ് പദ്ധതിയായ സില്‍വര്‍ ലൈനിനെതിരേ പരിഹാസവുമായി നടന് ശ്രീനിവാസന്. സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചുപോകില്ലെന്ന് ശ്രീനിവാസന് പ്രതികരിച്ചു, ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനം കഴിഞ്ഞിട്ടുവേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന് വിമര്‍ശിച്ചു. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന് പരിഹസിച്ചു.
Read More80 വര്‍ഷത്തിനുള്ളില്‍ മനുഷ്യായുസ് 130 വയസ് ആകും ! ചിലര്‍ 180 വയസ്സു വരെ ജീവിക്കും; വരുമോ കാലനില്ലാത്ത കാലം…
കുഞ്ചന്‍നമ്പ്യാരുടെ കാലനില്ലാത്ത കാലം എന്ന കാവ്യം ഭാവനയില്‍ വിരിഞ്ഞ ഒന്നാണെങ്കിലും സമാനമായ അവസ്ഥയിലേക്കാണോ മനുഷ്യവംശത്തിന്റെ പോക്ക് എന്നു തോന്നിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 80 വര്‍ഷം കഴിയുമ്പോഴേക്കും മനുഷ്യന്റെ ശരാശരി വയസ്സ് 130 ആയി ഉയരുമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. മാത്രമല്ല, ഭാഗ്യം ചെയ്തവര്‍ക്ക് 180 വയസ്സ് വരെ ജീവിക്കാനും കഴിയുമെന്ന് മോണ്‍ട്രിയലിലെ എച്ച് ഇ സിയിലുള്ള ഗവേഷകര്‍ പറയുന്നു. അസിസ്റ്റന്റ് പ്രൊഫസറായ ലിയോ ബെല്‍സില്‍ പറയുന്നത് 2100-ാ0 ആണ്ടാകുമ്പോഴേക്കും ഏറ്റവും കൂടുതല്‍ കാലം ജീവിത്തിരുന്ന വ്യക്തിയുടെ റെക്കൊര്‍ഡ് തകര്‍ക്കപ്പെടുമെന്നാണ്. 1997-ല്‍ തന്റെ 122-ാ0 വയസ്സില്‍ മരണമടഞ്ഞ ഫ്രഞ്ച് വനിതയായ ഴോങ് കാല്മെന്റിനാണ് ഇപ്പോള്‍ ഏറ്റവും അധികകാലം ജീവിച്ചിരുന്ന വ്യക്തി എന്ന റെക്കോര്‍ഡുള്ളത്. സത്യത്തില്‍ മനുഷ്യവംശത്തിന് ഏറ്റവും കൂടിയ ഒരു ആയുസ്സ് എന്നൊരു പരിധി ഇല്ലെന്നാണ് ലിയോ പറയുന്നത്. ഇതുവരെ ജീവിച്ചിരുന്ന ഏതൊരു വ്യക്തിയുടെയും കാലാവധിക്കും…
Read Moreകൊറോണയും ന്യൂട്ടന്റെ നാലാം നിയമവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ! വിദ്യാര്‍ഥിയുടെ വിശദീകരണം ശ്രദ്ധേയമാകുന്നു…
കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്കൂളുകള്‍ വീണ്ടും അടയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാകും. ഈ സാഹചര്യത്തില്‍, ന്യൂട്ടന്റെ നാലാം നിയമവും കോവിഡ് കാലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ട് എന്നായിരിക്കും ഒരുപക്ഷെ ഉത്തരം. ഇവ രണ്ടും ബന്ധിപ്പിച്ചുകൊണ്ട് ഒരു കുട്ടിയെഴുതിയ ഉത്തരമാണിപ്പോള്‍ ട്വിറ്ററില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ‘ന്യൂട്ടന്റെ നാലാം നിയമം’ എന്ന തലക്കെട്ടില്‍ തുടങ്ങുന്ന പേപ്പറില്‍ ഉത്തരം വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ”കൊറോണ വര്‍ധിക്കുമ്പോള്‍, പഠനം കുറയും. കൊറോണ കുറയുമ്പോള്‍ പഠനം കൂടും. അതായത് കൊറോണ, പഠനത്തിനു വിപരീതാനുപാതത്തിലാണ്”. വിശദീകരണം മാത്രമല്ല, ഒരു സൂത്രവാക്യവും ഇതുമായി ബന്ധപ്പെട്ടു ചേര്‍ത്തിട്ടുണ്ട്. കോവിഡ്-19 നും പഠനവും തമ്മിലുള്ള ആനുപാതികതയില്‍ കെ എന്നതു സ്ഥിരമാണ്. അതിനെ വിനാശ സ്ഥിരാങ്കം എന്ന് വിളിക്കുന്നു. ഈ പേജ് പങ്കുവെച്ചുകൊണ്ടു…
Read Moreകോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ അടച്ച് അധ്യാപിക ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോവിഡ് കാലത്ത് പുറത്തു വരുന്നതില്‍ പലതും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ട അധ്യാപിക അറസ്റ്റില്‍. യുഎസിലെ ടെക്സസില്‍ അധ്യാപികയായ സാറാ ബീമി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുളള മകനെയാണ് സാറാ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ടത്. ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുളളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്താന്‍ തയ്യാറായില്ല. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുളളൂവെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പോലീസ് അറിയിച്ചു. ഭാഗ്യവശാല്‍ കുട്ടിക്ക്…
Read Moreഎനിക്ക് തെറ്റ് പറ്റി.. ഞാൻ തിരുത്തുകയാണ് സൂർത്തുക്കളെ..! നടൻ ദിലീപിനെക്കുറിച്ച് സിൻസി അനിൽ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾക്ക് സോഷ്യൽ മീഡിയയിൽ ചൂടു പിടിക്കുന്നത്. ഒരു മാസികയുടെ കവർ ചിത്രവുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ വിവാദം. ഇതിനിടെ നടൻ ദിലീപിനെക്കുറിച്ച് സിൻസി അനിൽ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിലീപിനെ പരിഹസിച്ചാണ് കുറിപ്പ്. പോസ്റ്റിന്റെ പൂർണരൂപം സത്യത്തിൽ ദിലീപ് വളരെ നല്ലവനായിരുന്നു….എല്ലാ സ്ത്രീകളും അദ്ദേഹത്തിന് സഹോദരിമാരായിരുന്നു… നല്ല കുടുംബസ്ഥൻ….കാര്യപ്രാപ്തിയുള്ളവൻ…ജനപ്രിയനായകൻ…. വികാരവിചാരങ്ങളിൽ അടിമപ്പെടാത്തവൻ….എവിടെ സ്ത്രീക്ക് നേരെ ആക്രമണം നടക്കുന്ന വാർത്ത കേൾക്കുമ്പോഴും സ്വന്തം വീട്ടിലേക്ക് നോക്കി നെഞ്ചിടിപ്പ് കൂടുന്ന ഒരു അച്ഛൻ ആയിരുന്നു…. പക്ഷെ…പലരുടെയും ഗൂഡലോചന കൊണ്ട് ആ പാവം 85 ദിവസം ജയിൽ ശിക്ഷ വരെ അനുഭവിച്ചു… ദിലീപ് ന്റെ അവകാശങ്ങളും സംരെക്ഷിക്കപ്പെടണം… പുതിയ തെളിവുകൾ ഒന്നും ഉൾപെടുത്താതെ സാക്ഷികളെ വിസ്തരിക്കാൻ നില്കാതെ അയാളെ നിരുപധികം വിട്ടയക്കാൻ കോടതി തയാറാവണം.. ഭാരത ഗവൺമെൻറ് ഭാരതരത്നം നൽകി…
Read Moreപോൺ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെക്കുറിച്ച് അയാൾ ചോദിച്ചത് അശ്ലീലച്ചുവയോടെ..! വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് സണ്ണി ലിയോണ്‍
മാധ്യമപ്രവർത്തകനിൽനിന്നു നേരിട്ട ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. അഭിമുഖം ചെയ്യാനെത്തിയ ആളിൽനിന്നു തനിക്കുണ്ടായ മോശം അനുഭവം മാനസികമായി തളർത്തി എന്നും സണ്ണി ലിയോണ്‍ പറയുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. “പോൺ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെക്കുറിച്ച് അശ്ലീലച്ചുവയോടെ അയാൾ ചോദിച്ച കാര്യങ്ങൾ എനിക്ക് അസ്വസ്ഥതയുണ്ടാക്കി. ആ മുറിയിലുണ്ടായിരുന്ന ആരും അയാളുടെ പെരുമാറ്റത്തെ എതിർത്തില്ല. എന്നെക്കുറിച്ചുള്ള മുൻ ധാരണയിൽ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം. അഭിമുഖം നടക്കുന്ന മുറിയിൽ നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു. എന്നാൽ ആരും അയാളുടെ വാക്കുകളെ ചോദ്യം ചെയ്തില്ല. അത് നിർത്താൻ ആരും ആവശ്യപ്പെട്ടില്ല. ആരും എന്നെ സഹായിച്ചില്ല. ഇത്തരം അനീതികൾ നേരിടേണ്ടിവരുമ്പോള്‍ കൂടെയുള്ളവര്‍ മൗനം പാലിക്കുന്നത് എത്ര വലിയ ആഘാതമായിരിക്കും സമ്മാനിക്കുക? എന്നെ അത് മാനസികമായി വേദനിപ്പിച്ചു. എനിക്കുണ്ടായ ഈ മോശം അനുഭവം സാരമായി ബാധിച്ചു. അതുണ്ടാക്കിയ…
Read Moreഅച്ഛൻ എത്രമാത്രം വിഷമിച്ചെന്ന് മനസിലാക്കാൻ വർഷങ്ങൾ എടുത്തു! സാമ്പത്തിക ബുദ്ധിമുട്ട് കാരണം അച്ഛന് വിൽക്കേണ്ടി വന്ന ബൈക്ക് തിരികെ നൽകി മകൻ
സാന്പത്തിക ബുദ്ധിമുട്ട് കാരണം അച്ഛന് വിൽക്കേണ്ടി വന്ന ബൈക്ക് തിരികെ നൽകി മകൻ. വർഷങ്ങൾക്ക് മുന്‍പാണ് സാന്പത്തിക ബുദ്ധിമുട്ട് കാരണം ജാവ വിൽക്കേണ്ടി വന്നത്. വിറ്റ ജാവയെ കണ്ടെത്താൻ മകൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ ഒരു സുഹൃത്ത് കൈയിലുണ്ടായിരുന്ന ജാവ ബൈക്ക് വിറ്റ ജാവ പോലെ വർക്ക്ഷോപ്പിൽ പണിത് നൽകുകയായിരുന്നു. ഉജൽ മാങ്കുഴി എന്ന ആൾ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. പോസ്റ്റിന്റെ പൂർണരൂപം ജാവ”#jawa ഇരു പുകക്കുഴലിലൂടെയും ഓയിൽ കലർത്തിയ പെട്രോൾ കത്തുന്ന പുകച്ചുരുളുകൾ തുപ്പി അവൻ ഇറക്കം ഇറങ്ങി ചെറിയ വളവു തിരിഞ്ഞു അപ്രത്യക്ഷമായിട്ടും ഞാൻ വീടിന്റെ മുൻപിൽ ഉള്ള റോഡിൽ തന്നെ നിന്നു അവന്റെ മുരൾച്ച എന്റെ കർണാപഠങ്ങളിൽ നിന്നും അന്യമാകും വരെ…. പ്രാപ്തമാകുന്ന എന്നെങ്കിലും ഒരുനാൾ കയറിയിരുന്നു ഓടിക്കണം എന്ന് ഓർമവെച്ച നാൾമുതൽ ഒരുപാടു ആഗ്രഹിച്ച ഒരു വാഹനം.…
Read Moreതുണി അഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കും! എട്ടാം ക്ലാസുകാരിയെ വിവസ്ത്രയാക്കി പരിശോധന നടത്തി പ്രധാനാധ്യാപിക…
ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വിവസ്ത്രയാക്കി പ്രധാനാധ്യാപിക. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. ക്ലാസില്‍ കൊണ്ടു വന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനെന്ന പേരിലാണ് വസ്ത്രം ഊരിമാറ്റി കുട്ടിയെ പരിശോധിച്ചത്. സംഭവം വിവാദമായതോടെ പ്രധാനാധ്യാപിക സ്നേഹലതയെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനാധ്യാപിക വിദ്യാര്‍ഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു. വസ്ത്രം അഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനി മാപ്പുപറഞ്ഞെങ്കിലും പ്രധാനാധ്യാപിക കൂട്ടാക്കിയില്ല. സ്കൂള്‍ വിട്ടശേഷം വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ശ്രീരംഗപട്ടണ തഹസില്‍ദാര്‍ ശ്വേത രവീന്ദ്ര സ്കൂളിലെത്തി വിദ്യാര്‍ഥിനിയില്‍നിന്നും മറ്റു കുട്ടികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇതിനുശേഷമാണ് സസ്പെന്ഷന് നടപടിയിലേക്ക് കടന്നതെന്ന്…
Read Moreകാര്യങ്ങൾ വീണ്ടും പഴയപോലെയാകുന്നു, നന്ദി ഉണ്ട് ഒമിക്രോൺ നന്ദി ഉണ്ട്..! വീണ്ടും ലോക്ക് ഡൗൺ വരുമോ? ആശങ്ക പ്രകടിപ്പിച്ച് നടൻ ദീപക് പറമ്പോൽ
ഒമിക്രോൺ വൈറസിനെത്തുടർന്ന് വീണ്ടും ലോക്ക് ഡൗൺ വരുകയാണെങ്കിൽ സാധാരണക്കാരൻ എന്തുചെയ്യുമെന്ന ആശങ്ക പ്രകടിപ്പിച്ച് നടൻ ദീപക് പറന്പോൽ. കഴിഞ്ഞ വർഷം ജീവിച്ചത് കഷ്ട്ടിച്ചു ഒരു മാസം. ബൂസ്റ്റർ ഡോസ് വരുന്നുണ്ടല്ലോ അതും എടുക്കാം. രണ്ടു മാസം എങ്കിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപക് കുറിച്ചു പോസ്റ്റിന്റെ പൂർണരൂപം കാര്യങ്ങളൊക്കെ വീണ്ടും പഴയതുപോലെ ആവാൻ പോവാണെന്നു അറിഞ്ഞതിൽ സന്തോഷം. നന്ദി ഉണ്ട് ഒമൈക്രോൺ നന്ദി ഉണ്ട്. ഒരുപാട് ആഗ്രഹവും, ഒരുപാട് പ്രതീക്ഷയും ഉള്ള ഒരു സാധാരണക്കാരനാണ് ഞാൻ. ഇനി ഒരു ലോക്ക് ഡൗൺ… അത് വരുകയാണെങ്കിൽ hoooo…..കോടിക്കണക്കിനു മനുഷ്യരുടെ ശരീരത്തിലുള്ള വൈറസ് നിലനിൽക്കാൻ mutate ചെയ്തുകൊണ്ടേ ഇരിക്കും. പക്ഷെ നിലനിൽക്കാൻ സാധാരണക്കാരൻ എന്തുചെയ്യും….?? രണ്ടു ഡോസ് വാക്സിൻ എടുത്തു അതുകൊണ്ടു ചത്തില്ല… പക്ഷെ കഴിഞ്ഞ വർഷം ജീവിച്ചത് കഷ്ട്ടിച്ചു ഒരു മാസം. ബൂസ്റ്റർ ഡോസ് വരുന്നുണ്ടല്ലോ അതും…
Read More