പത്താം ക്ലാസുകാരനെ വിവാഹം കഴിച്ച അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌കൂള്‍ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി. അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണു സ്‌കൂളില്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചത്. വീട്ടുകാരുടെ കടുത്ത എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ഇരുവരും വിവാഹിതരായി. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവം വിവാദമായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവിലാണ് അധ്യാപികയ്‌ക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.

Read More

തെരുവുനായയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി അജ്ഞാതന്‍ ! ക്രൂരത നായ്ക്കള്‍ ഇണചേരുന്നതിനിടെ;അടിയന്തര ശസ്ത്രക്രിയ…

പല മനുഷ്യരുടെയും ക്രൂരതകള്‍ക്കിരയാകുന്ന വര്‍ഗമാണ് തെരുവുനായ്ക്കള്‍. ഇവരോടുള്ള ക്രൂരത ഇനിയും അവസാനിക്കുന്നില്ല. നായ്ക്കള്‍ ഇണ ചേരുന്നതിനിടെ നായയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത അക്രമം. മുംബൈ നഗരത്തിലെ അന്ധേരി കാപസ് വാടി മേഖലയിലാണ് അജ്ഞാതന്റെ കണ്ണില്ലാത്ത ക്രൂരത റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്. നായ്ക്കള്‍ ഇണചേരുന്നതിനിടെ ആണ്‍ നായയുടെ ജനനേന്ദ്രിയം അജ്ഞാതന്‍ മുറിച്ചു മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നായസ്‌നേഹികള്‍ മുംബയിലെ എസ്പിസിഎയിലേക്ക് നായയെ ഉടനടി എത്തിച്ചു. ഇവിടെ നായയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ ഡിഎന്‍ നഗര്‍ പോവലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റവാളിയെ കണ്ടെത്തുമെന്ന് അന്ധേരി പോലീസ് അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികളും രംഗത്തെത്തി. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

Read More

ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ! തീ കൊളുത്തുന്നതിനു മുമ്പ് തുണി മാറ്റിയപ്പോള്‍ മൃതദേഹം’ കണ്ണ് തുറന്നു; വീഡിയോ കാണാം…

മൃതദേഹം സംസ്‌കരിക്കാനൊരുങ്ങുന്ന വേളയില്‍ ആള് മരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ മരിച്ചെന്നു സ്ഥിരീകരിച്ച് അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തില് ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് അവസാന നിമിഷത്തിലാണ്. ഞായറാഴ്ച രാവിലെ മരിച്ചെന്ന് ബന്ധുക്കള്‍ വിധിയെഴുതിയ സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരനാണ് ചിതയില്‍ തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോള്‍ കണ്ണ് തുറന്നത്. ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലാണ് സംഭവം. ശ്മശാനത്തിലെത്തിച്ച മൃതദേഹത്തില്‍ തീ കൊളുത്തുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണുതുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. ഇയാളെ പെട്ടെന്നുതന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

Read More

ഹൃദയത്തിലും തലച്ചോറിലും കൊറോണ മാസങ്ങളോളം തുടരുമെന്ന് റിപ്പോര്‍ട്ട് ! പുതിയ പഠനത്തില്‍ പറയുന്നത്…

കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള പുതിയ പഠനം ഞെട്ടിക്കുന്നത്.ശ്വാസകോശത്തില്‍ നിന്ന് ദിവസങ്ങള്‍ക്കകം ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റ് പല പ്രധാനപ്പെട്ട അവയവങ്ങളിലേക്കും വൈറസിന് വ്യാപിക്കാനാവുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ പടരുന്ന വൈറസ് മാസങ്ങളോളം ഇവിടെ തുടരുമെന്നും പഠനം. ദീര്‍ഘകാല കോവിഡ് അടക്കമുള്ള വിഷങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കുന്ന ഈ കണ്ടെത്തല്‍ നടത്തിയത് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകരാണ്. ശ്വാസകോശത്തിന് പുറത്തും പെരുകാന്‍ വൈറസിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ശ്വാസകോശത്തിനുള്ളില്‍ നടക്കുന്ന അത്രയും കാര്യക്ഷമമായ പ്രതിരോധ പ്രതികരണം തലച്ചോര്‍, ഹൃദയം അടക്കമുള്ള അവയവങ്ങളില്‍ വൈറസിനെതിരെ നടക്കുന്നില്ല. ഇതാകാം മാസങ്ങളോളം വൈറസ് ഇവിടങ്ങളില്‍ തുടരാന്‍ കാരണം. കോവിഡ് മൂലം മരണമടഞ്ഞ 44 രോഗികളുടെ മൃതദേഹ പരിശോധന സമയത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കോശ സംയുക്തങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കി. രോഗികള്‍ മരണപ്പെട്ട് ഒരു ദിവസത്തിനുള്ളിലാണ് ഇവ…

Read More

കാമുകിയെ കാണാന്‍ 1300 കിലോമീറ്റര്‍ താണ്ടി പാക്കിസ്ഥാന്‍ യുവാവ് എത്തി ! അറസ്റ്റിലായപ്പോള്‍ ഇയാള്‍ പറഞ്ഞതിങ്ങനെ…

ലോക്ക്ഡൗണ്‍ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 1300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇന്ത്യയിലെത്തി പാക്കിസ്ഥാന്‍ യുവാവ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂര്‍ ജില്ലാ സ്വദേശിയായ മുഹമ്മദ് അമീര്‍ എന്ന ഇരുപതുകാരനാണ് ഈ സാഹസം കാട്ടിയത്. ഒടുവില്‍ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചു ഇയാളെ പോലീസ് പിടിക്കുകയായിരുന്നു. കാമുകിയെ കാണാനുളള ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നു ഇയാള്‍ പോലീസിനോടു പറഞ്ഞു. മുംബൈ സ്വദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച അമീര്‍ ഇന്ത്യന്‍ വിസയക്കായി അപേക്ഷിച്ചിരുന്നു എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് കാമുകിയെ കാണാന്‍ സാഹസത്തിനു മുതിര്‍ന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്താല്‍ മുംബെയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയും അമീറിന്റെ അവകാശവാദം ശരിയാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. ഡിസംബര്‍ മൂന്നിനാണ് അമീര്‍ മാതാപിതാക്കള്‍ അറിയാതെ നാടുവിട്ടത്. ഇയാള്‍ക്കെതിരെ നിയമലംഘനത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെതിരെ കേസെടുത്തു.

Read More

ഭര്‍ത്താവ് അരുണ്‍ എന്നോട് അഭിനയിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല! ഇനിയും അഭിനയിക്കും; അഭിനയിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടി ഭാമ

ഭര്‍ത്താവ് അരുണ്‍ എന്നോട് അഭിനയിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. കല്യാണത്തിന് മുമ്പ് മൂന്ന് വര്‍ഷത്തോളം ഞാന്‍ അഭിനയിച്ചിരുന്നില്ല. നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇനിയും നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മടങ്ങി വരും. മടങ്ങി വരവിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്ക് ആവും അവസരം കൂടുതലെന്ന് അറിയാം. പിന്നെ, വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി കഴിഞ്ഞാല്‍ എത്രത്തോളം അവസരം കിട്ടും എന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അഭിനയിച്ചേ പറ്റൂ എന്നുള്ള വാശി ഒന്നുമില്ല. അഭിനയിക്കണമെന്നാണ് ആഗ്രഹം. അതെന്നും മായാതെ മനസിലുണ്ടാവും. ലോക്ഡൗണ്‍ കാലമായിരുന്നത് കൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത്. വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാന്‍. അതുകൊണ്ട് എന്നെ…

Read More

ഉപദേശിച്ച് നന്നാക്കാനില്ല..! ശരണ്യ മൂന്നാമതും ഗര്‍ഭിണിയായി എന്ന്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം; ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ശരണ്യ

അമ്മയുടെ മീറ്റിംഗില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത ശരണ്യ മോഹന്‍ മീറ്റിംഗിലെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചാരണമാണ് നടന്നത്. ശരണ്യ മൂന്നാമതും ഗര്‍ഭിണിയായി എന്നായിരുന്നു പ്രചാരണം. ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ് ശരണ്യ. ബോഡി ഷെയിമിംഗും വ്യാജ വാര്‍ത്തകളും ഉണ്ടാക്കിയവര്‍ക്കെതിരേ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ശരണ്യ വ്യക്തമാക്കി. ഇതില്‍ മിണ്ടാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഒരഭിമുഖത്തില്‍ നടി പറഞ്ഞു. “”ഞാന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്ത വന്നപ്പോള്‍ ഗൗരവത്തിലെടുക്കാതെ വിട്ടുകളയാമെന്നാണ് കരുതിയത്. എന്നാല്‍ പ്രതികരിക്കണമെന്ന് പിന്നീട് തോന്നി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് കേസ് നല്‍കിയത്. കണ്ടന്‍റ് വായിക്കാതെ തലക്കെട്ട് മാത്രം വായിച്ചാണ് ഇവര്‍ തോന്നുന്നതൊക്കെ കമന്‍റായി ഇടുന്നത്. വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ളതാണ്. പക്ഷേ, ഇത്തരക്കാര്‍ അതിനെ ദുരുപയോഗം ചെയ്യുകയാണ്. ഇവരെ അങ്ങനെ പിന്നണിയില്‍ നിന്ന് കളിക്കാന്‍ അനുവദിക്കില്ല.…

Read More

എനിക്ക് ഇവളെ അറിയാം, ഇവളുടെ പേരും അറിയാം! ബെറ്റി അല്‍ഷിമേഴ്‌സ് രോഗിയാണ്‌; ബെറ്റിയുടെ ചില കുസൃതികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ബെറ്റി പെറ്റിറ്റ് എന്ന 84 കാരി അവളുടെ കുടുംബത്തോടൊപ്പം സൗത്ത് കരോലിനയിലെ ഗാര്‍ഡന്‍ സിറ്റിയിൽ ണ് അവധി ആഘോഷിക്കുന്നതിനിടയിലെ ചില ദൃശ്യങ്ങൾ കണ്ണും മനലസും നിറയ്ക്കും. ബെറ്റിയുടെ ചില കുസൃതികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബെറ്റി അല്‍ഷിമേഴ്‌സ് രോഗിയാണെന്നതാണ് സങ്കടകരമായ കാര്യം ഞാനാണോ? ഹോട്ടല്‍ മുറിയിലെ നീളന്‍ കണ്ണാടിക്ക് മുന്നിലാണ് ബെറ്റി നില്‍ക്കുന്നത്. കണ്ണാടിയില്‍ തന്‍റെ പ്രതിബിംബം കണ്ടതോടെ ഏറെ സന്തോഷത്തിലായി ബെറ്റി. മറ്റാരോ തനിക്ക് അഭിമുഖമായി നില്‍ക്കുകയാണെന്നാണ് ബെറ്റി കരുതുന്നത്. ഉടനെ മറുവശത്ത് നില്‍ക്കുന്നയാള്‍ക്ക് താന്‍ ബെറ്റിയാണെന്നും പറഞ്ഞ് പരിചയപ്പെടുത്തുകയാണ്. കണ്ണും മനസും നിറഞ്ഞു ബെറ്റിയുടെ ഭര്‍ത്താവ് ബോബ് പെറ്റിറ്റ്, മകന്‍ ജോഷ്വ പെറ്റിറ്റ് എന്നിവരാണ് മൂന്നു മക്കളുടെ അമ്മയായ ബെറ്റിയെ പരിചരിക്കുന്നത്. തന്‍റെ പ്രതിബിബത്തോട് ബെറ്റി പറയുന്നുണ്ട് എനിക്ക് നിന്നെ അറിയാം.നിന്‍റെ പേരും അറിയാം എന്ന്. ഇത് കാണുമ്പോള്‍ അറിയാതെ കണ്ണും മനസും നിറയും. ആദ്യം…

Read More

സങ്കട കടലിൽ ഒരു കുടുംബം; രണ്ടു മക്കളും യാത്രയായി! പഠനത്തിൽ അതിസമർഥയായിരുന്നു അക്‌ഷിത

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലുണ്ടായ റോഡപകടത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ചെട്ടുപ്പള്ളി രാമചന്ദ റെഡ്ഡിയും കുടുംബവും. ഡിസംബർ 19 നു രാത്രിയുണ്ടായ വാഹനാപകടമാണ് ഇവരുടെ ജീവിതം മാറ്റിമറിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു മടങ്ങി വരുമ്പോൾ അമിത വേഗത്തിലെത്തിയ ഒരു എസ്‌യുവി രാമചന്ദ റെഡ്ഡി, ഭാര്യ രജിനി, മക്കളായ അർജിത്ത്, അക്‌ഷിത എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. 35 മൈൽ വേഗ പരിധിയുള്ള സ്ഥലത്ത് 70–80 വേഗത്തിലായിരുന്നു എസ്‌യുവി. ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയാണ് നിന്നത്. ഉടൻ തന്നെ അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകൾക്കുശേഷം മകൻ അർജിത്തും (14) ചൊവ്വാഴ്ചയോടെ മകൾ അക്‌ഷിത (14) യും മരണത്തിനു കീഴടങ്ങി. ചികിത്സയിലായിരുന്ന രാമചന്ദ റെഡ്ഡിയും ഭാര്യ രാജിനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്‌യുവി ഓടിച്ചിരുന്ന ഇരുപതുകാരി…

Read More

മുട്ടക്കുള്ളിൽ വിരിയാറായ ദിനോസർ ഭ്രൂണം; പഴക്കം 66 ദശലക്ഷം! ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണമായ ദിനോസർ ഭ്രൂണമാണിതെന്ന് ഗവേഷകർ

മുട്ടിക്കുള്ളിൽനിന്ന് വിരിയാൻ തയാറെടുക്കുന്ന ദിനോസർ ഭ്രൂണം കണ്ടെത്തി. തെക്കൻ ചൈനയിലെ ഗൗൻഷൗവിലെ ക്രിറ്റേഷ്യസ് പാറകളിൽനിന്നാണ് 66 ദശലക്ഷം വർഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണമായ ദിനോസർ ഭ്രൂണമാണിതെന്ന് ഗവേഷകർ പറഞ്ഞു. ദിനോസറുകൾ വിരിയിക്കുന്നതിന് തൊട്ടു മുൻപുള്ള പക്ഷിയെപ്പോലെയുള്ള ഭാവങ്ങളാണ് ഭ്രൂണത്തിനുള്ളത്. പല്ലില്ലാത്ത തെറോപോഡ് ദിനോസർ അല്ലെങ്കിൽ ഓവിറാപ്റ്റോറോസർ വിഭാഗത്തിൽപ്പെടുന്നതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. “ബേബി യിംഗ്ലിയാംഗ്’ എന്നാണ് ഭ്രൂണത്തിന് ഗവേഷകർ പേരിട്ടിരിക്കുന്നത്. ദിനോസറുകളും ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർക്ക് കൂടുതൽ ധാരണയും വ്യക്തതയും വരുത്താൻ ഈ കണ്ടെത്തൽ സഹായിക്കും. ഭ്രൂണം “ടക്കിംഗ്’ എന്നറിയപ്പെടുന്ന ചുരുണ്ട നിലയിലായിരുന്നുവെന്നും ആധുനിക പക്ഷികളിലെ ഇത്തരം സ്വഭാവം ആദ്യം പരിണമിച്ചത് അവയുടെ ദിനോസർ പൂർവികരിൽനിന്നുമാകാമെന്നും ഗവേഷകർ പറയുന്നു.

Read More