തിരുവനന്തപുരം: സിപിഎം വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണം. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് നയിക്കും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിദാനന്ദൻ പറഞ്ഞു. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു, അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. യുഎപിഎ ചുമത്തൽ, മാവോയിസ്റ്റ് വേട്ട ഉൾപ്പെടെയുള്ള ഇടതു സർക്കാരിന്റെ പോലീസ് നയത്തോട് വിയോജിപ്പുണ്ട്. ഗ്രോ വാസുവിനെതിരായ നിലപാട് ഒരു കമ്യൂണിസ്റ്റു സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
Read MoreCategory: Top News
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ! യുവ സംവിധായകന് അറസ്റ്റില്‍
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവ സിനിമാ സംവിധായകന് അറസ്റ്റില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി(36)യാണ് പോലീസിന്റെ പിടിയിലായത്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇന്‍സ്പെക്ടര്‍ എം.വി.ബിജു, എസ്ഐ വി.അനീഷ്, എഎസ്ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പോലീസിനെ കണ്ട് ഓടിയപ്പോള്‍ പിന്തുടര്ന്നു പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുന്‍പ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വിവരം ഇതിനിടയിലാണ് പോലീസിന് ലഭിച്ചത്.
Read Moreസുഹൃത്തിന്റെ 14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ! ഗര്‍ഭഛിദ്ര ഗുളിക മകനെക്കൊണ്ട് വാങ്ങി നല്കി ഭാര്യ
സുഹൃത്തിന്റെ 14കാരിയായ മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. 2020ല്‍ പിതാവ് മരിച്ചതിനു പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. 2020നും 2021നും ഇടയില്‍ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഈ വിവരം ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ടു വാങ്ങിപ്പിക്കുകയും പെണ്‍കുട്ടിക്ക് നല്‍കുകയുമായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. കുട്ടിയുടെ മൊഴി മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തും. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തില്‍ കുടൂതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
Read Moreചന്ദ്രയാന്റെ എതിരാളി ‘ലൂണ 25’ ചന്ദ്രനില്‍ തകര്‍ന്നു വീണു ! ബന്ധം നഷ്ടമായെന്ന് സ്ഥിരീകരണം
ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യം ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹാരാകാശ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ‘ലൂണ 25’ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാര്‍ നേരിട്ടതായി അവര്‍ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സി അറിയിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് അറിയിച്ചത്. അതേസമയം, ലൂണ അയച്ച ചന്ദ്ര ഗര്‍ത്തങ്ങളുടെ ആദ്യ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു…
Read Moreഇടതു സർക്കാരിന്റെ അഭിമാനപദ്ധതിയായ കെ ഫോൺ ഖജനാവിന് വരുത്തിവച്ചത് 36 കോടിയുടെ നഷ്ടം; സർക്കാരിനോടു സിഎജി വിശദീകരണം തേടി
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ കരാറിൽ കണ്‍സോർഷ്യം വ്യവസ്ഥകൾ ലംഘിച്ച് പണം നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 36 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിഎജി. ഇതേക്കുറിച്ച് സിഎജി സർക്കാരിനോട് വിശദീകരണം തേടി. പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വ്യവസ്ഥകൾ മറികടന്ന് കെ ഫോണ്‍ ബെൽ കണ്‍സോർഷ്യത്തിന് നൽകിയതിലൂടെയാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു. കന്പനിക്ക് യാതൊരു വ്യവസ്ഥയും പാലിക്കാതെ സാധനങ്ങൾ വാങ്ങാൻ 109 കോടി രൂപ അഡ്വാൻസ് നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ടിലുണ്ട്. 1531 കോടി രൂപയ്ക്കായിരുന്നു കരാർ നൽകിയിരുന്നത്. കെഎസ്ഇബി ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശം മറികടന്നാണ് സർക്കാർ കരാറുമായി മുന്നോട്ട് പോയത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിർദേശം മാത്രം വിശ്വസിച്ചാണ് പത്ത് ശതമാനം മൊബിലൈസേഷൻ ഫണ്ടിൽ നിന്ന് അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ…
Read Moreകൗമാരക്കാരുടെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കൽ; പൊതുതാൽപര്യ ഹർജിയുമായി അഭിഭാഷകൻ; പ്രതികരണം തേടി സുപ്രീം കോടതി
ന്യൂഡൽഹി: പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കിടയിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തോട് പ്രതികരണം തേടി. സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കൗമാരക്കാർക്കിടയിൽ പ്രയോഗിക്കുന്ന ബലാത്സംഗ നിയമത്തിനെതിരേ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് സുപ്രീം കോടതി പ്രതികരണം തേടിയത്. കൗമാരക്കാർക്കിടയിലെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കാനുള്ള നിർദ്ദേശം ആവശ്യപ്പെട്ടുള്ളതാണ് ഹർജി. അഭിഭാഷകനായ ഹർഷ് വിഭോർ സിംഗാൾ വ്യക്തിപരമായ നിലയ്ക്ക് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണിത്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read More‘രാജാവിന്റെ മകളുടെ ബിസിനസ് പങ്കാളിയാകൂ; എല്ലാം ശരിയാകും’; മാസപ്പടി വിവാദത്തിൽ പരിഹാസവുമായി സ്വപ്ന സുരേഷ്…
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെയും മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട മകൾ വീണയെയും പരിഹസിച്ച് സ്വപ്ന സുരേഷിന്റെ പോസ്റ്റ്. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേയുള്ള റവന്യു വകുപ്പിന്റെ അന്വേഷണം ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ‘രാജാവിന്റെ മകളു’ടെ ബിസിനസ് പങ്കാളിയാകുകയോ അവരുടെ കമ്പനിക്കു കൺസൾട്ടൻസി ഫീസായി വൻ തുക നൽകുകയോ ചെയ്താൽ ആരോപണങ്ങളിൽനിന്ന് ഒഴിവാകാമെന്നു പോസ്റ്റിൽ പറയുന്നു. മാത്യു കുഴൽനാടൻ നടത്തിയതായി പറയുന്ന നിയമ ലംഘനം കെട്ടിട ലൈസൻസുമായി ബന്ധപ്പെട്ട ലളിതമായ പ്രശ്നമാണ്. ഇതിനു പരമാവധി ശിക്ഷ, പിഴ മാത്രമാണ്. അഴിമതിക്കെതിരായ എംഎൽഎയുടെ പോരാട്ടം കേരളത്തിനു വേണ്ടിയുള്ള ദൗത്യമായി ഏറ്റെടുക്കണമെന്നും സ്വപ്ന പറയുന്നു. രാജാവിന്റെ മകളുടെ കമ്പനി വ്യാപാരപരിധിയായ രണ്ടു കോടിയുടെ പരിധി ലംഘിച്ചതിനു പുറമേ വിദേശവിനിമയ ചട്ട (ഫെമ) ലംഘനവും (സ്പ്രിൻക്ലർ വിവാദം) നടത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിനു പുറമേ പിഎഫ്, ഇഎസ്ഐ ക്രമക്കേടും നടത്തി. കമ്പനിയുടെ രേഖകൾ…
Read Moreഅധികാര ധാർഷ്ട്യം… ലോക്കൽ സെക്രട്ടറിയുടെ ബന്ധുവിനേയും പെൺകുട്ടികളേയും പോലീസ് കണ്ടെത്തിയത് ആളൊഴിഞ്ഞ സ്ഥലത്ത്നിന്ന്; അസഭ്യവർഷവുമായി സിപിഎം നേതാവ്
ആലപ്പുഴ: പോലീസുകാരനെതിരേ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. ആലപ്പുഴ കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി ഹെബിന് ദാസിനെതിരേയാണ് ആരോപണം. നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥനായ ഷൈനിന് എതിരേയാണ് ദാസ് ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയത്. ഇയാളുടെ ബന്ധുവിന്റെ മകനെയും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് കണ്ടെത്തിയതിന് പിന്നാലെ ആണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഈ സംഭവമാണ് ദാസിനെ പ്രകോപിച്ചിച്ചത്. ആവശ്യമില്ലാത്ത പരിപാടിക്ക് നിന്നാല്‍ വിവരമറിയുമെന്ന് ഷൈനിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസുകാരന് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Read Moreകൈതോലപ്പായയിൽ കടത്തിയതിൽ ശശിധരൻ കർത്തയുടെ പണവും: രണ്ടുദിവസംകൊണ്ട് സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമെന്ന് ജി. ശക്തിധരൻ
തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയതുമായി ബന്ധപ്പെട്ട രണ്ട് സിപിഎം പ്രമുഖർ പിണറായി വിജയനും പി. രാജീവുമാണെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ വീണ്ടും കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി. കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന് കര്‍ത്തായുടെ പണവുമുണ്ടെന്നാണ് ശക്തിധരൻ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചത്. അന്നത്തെ ഏറ്റവും വലിയ നോട്ടുകെട്ട് കര്‍ത്താ നല്‍കിയതാണെന്നും പണം ഏറ്റുവാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണെന്നും ശക്തിധരന് ഫേസ് ബുക്കില്‍ വെളിപ്പെടുത്തി. ഒരുവമ്പൻ പാർട്ടി എത്താനുണ്ടെന്ന് ഇടയ്ക്കിടെ പി.രാജീവ് പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും അയാൾ വന്നപ്പോൾ കിട്ടിയത് അഞ്ചുലക്ഷത്തിൽ താഴെ മാത്രമായിരുന്നുവെന്നും ശക്തിധരൻ പറയുന്നു. മാത്രമല്ല രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതുകൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാൽ മതി എന്ന് പിണറായി ചട്ടം കെട്ടിയതെന്നും ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കരിമണൽ കന്പനിയിൽനിന്നു മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി…
Read Moreതൃശൂരിൽ ബസ് മറിഞ്ഞു 40 പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ കൂടുതലും വിദ്യാർഥികൾ; അപകടം നടന്നത് റോഡ് പണി നടക്കുന്ന സ്ഥലത്ത്
തൃശൂർ: കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തൃപ്രയാറിൽനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ക്രൈസ്റ്റ് മോട്ടോഴ്സ് എന്ന ബസാണ് ഇന്നു രാവിലെ 8.25ഓടെ മറിഞ്ഞത്. ബസിൽ അന്‍പതോളം പേരുണ്ടായിരുന്നു. നാൽപതോളം പേർക്ക് പരിക്കേറ്റു. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ ഒഴികെ ബാക്കി ആരുടെയും പരിക്കുകൾ ഗുരുതരമല്ല. സ്കൂൾ, കോളജ് വിദ്യാർഥികളായിരുന്നു ബസിൽ കൂടുതലായും ഉണ്ടായിരുന്നത്. കണിമംഗലത്ത് റോഡു പണിയും കോണ്‍ക്രീറ്റിംഗും നടന്നുകൊണ്ടിരുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ചെരിവുള്ള ഭാഗത്തേക്ക് ബസ് നീങ്ങിയതോടെയാണ് ബസ് മറിഞ്ഞത്. ബസ് മറിഞ്ഞതോടെ ബസിനുള്ളിൽ കൂട്ടനിലവിളിയായി. ഒന്നുകൂടി ബസ് മറിഞ്ഞിരുന്നെങ്കിൽ പാടത്തേക്ക് വീഴുമായിരുന്നു. അത് വലിയ ദുരന്തമാകുമായിരുന്നു. അപകടം നടന്നയുടൻ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടമറിഞ്ഞ് മന്ത്രി കെ. രാജൻ, ജില്ല…
Read More