രാജ്യത്തെ മുസ്ലിങ്ങളില്‍ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന പ്രസ്താവനയുമായി ഡി.പി.എ.പി. (Democratic Progressive Azad Party) ചെയര്മാന് ഗുലാം നബി ആസാദ്. ഇതിനുള്ള ഉദാഹരണം കശ്മീരില്‍ കാണാന്‍ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരില്‍നിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഡ ജില്ലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആസാദ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഗുലാം നബിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ഏറെ പഴക്കമുള്ള മതമാണ് ഹിന്ദുമതം. ഇസ്ലാം 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം ഉണ്ടായതാണ്. പത്തോ ഇരുപതോ ആള്ക്കാര് മാത്രമാണ് പുറത്തുനിന്ന് വന്നവര്‍. എന്നാല്‍ മറ്റുള്ള എല്ലാ മുസ്ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരുമാണ്. ഇതിനുള്ള ഉദാഹരണാണ് കശ്മീരില്‍ കാണാന്‍ സാധിക്കുന്നത്. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരായിരുന്നു കശ്മീരിലെ മുസ്ലിങ്ങള്‍ ? എല്ലാവരും കശ്മീരി പണ്ഡിറ്റുമാരായിരുന്നു. അവര്‍ ഇസ്ലാമിലേക്ക് മതം…
Read MoreCategory: Top News
അറുപതുകാരനെ ഹോട്ടലിലെത്തിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു ! യുവതികള്‍ ഭീഷണിപ്പെടുത്തി തട്ടിയത് 82 ലക്ഷം; മൂന്നു പേര് അറസ്റ്റില്‍
അറുപതുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം തട്ടിയ കേസില്‍ മൂന്നു പേര് പിടിയില്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശ്രീനഗര്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്നേഹ (30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ് (26) എന്നിവരെ കര്‍ണാടകയിലെ ജയനഗര്‍ പോലീസാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരന് പരാതിയില്‍ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇത്. ഹോട്ടലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ 5000 രൂപ കൈമാറി. പിന്നീട് പലസമയത്ത് വിവിധ ആവശ്യങ്ങള്‍ പറഞ്ഞത് പണം വാങ്ങിയതായി പരാതിയില്‍ പറയുന്നു. മേയ് ആദ്യ വാരം ഇലക്ട്രോണിക്സ് സിറ്റിക്കടുത്തുള്ള ഹൊസ്കുര്‍ ഗേറ്റിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിച്ച റീന,…
Read Moreമനുഷ്യരെ നഗ്നരായി കാണാം, ഭാവി പ്രവചിക്കാം; മന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞ് 72കാരന്റെ കൈയിൽ നിന്ന് തട്ടിയത് ലക്ഷങ്ങള്‍
തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എത്ര വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കുറവില്ലന്നതാണ് യാഥാര്‍ഥ്യം. തട്ടിപ്പുകാരുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട് യുക്തിപരമായി ചിന്തിക്കാതെയാണ് പലരും പണം തട്ടിപ്പ് സംഘങ്ങൾക്ക് നൽകുന്നത്. എന്നാല്‍ അതുപോലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യരെ നഗ്നരായി കാണാന്‍ സാധിക്കുന്ന മാന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞാണ് 72കാരനില്‍ നിന്നും മൂന്നംഗ സംഘം പണം തട്ടിയെടുത്തിരിക്കുന്നത്. കാന്‍പൂര്‍ സ്വദേശയായ അവിനാഷ് ശുക്ലയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപയാണ് മൂന്നംഗസംഘം തട്ടിയെടുത്തത്. അവിനാഷിന്റെ കാന്‍പൂരിലെ സുഹൃത്തായ വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളോട് ഇയാള്‍ ബന്ധപ്പെട്ടത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാര്‍ത്ഥ സിംഗ്റേ, മൊലയ സര്‍ക്കാര്‍, സുദീപ്ത സിന്‍ഹ റോയ് എന്നിവരാണ് പോലീസ് പിടിയിലായത്. സിംഗപ്പൂരില്‍ പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന കമ്പിനിയുടെ പ്രതിനിധികളാണെന്ന് പറഞ്ഞാണ് മാന്ത്രിക കണ്ണാടി രണ്ട് കോടി…
Read Moreമെഹറിന്റെ വലയില്‍ ഈയാംപാറ്റകളെപ്പോലെ വീണ് യുവാക്കള്‍ ! പണംതട്ടാന്‍ മതപരിവര്‍ത്തന ഭീഷണി ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഫ്ളാറ്റിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടുന്ന മെഹര്‍ എന്ന നേഹയും സംഘവും നടത്തി വന്നത് വന്‍തട്ടിപ്പ്. പോലീസ് പിടിയിലായ മോഡല്‍ മെഹറിന്റെ വലയില്‍ വീണിരുന്നവരില് അധികവും 20നും 50നും ഇടയില്‍ പ്രായമുള്ളവര്‍.ഇതില്‍ തന്നെ 25-30 പ്രായമുള്ളവരാണ് അധികവും. വലയിലാക്കുന്ന യുവാക്കളെ വശീകരിച്ച് ഫ്ളാറ്റിനകത്തെത്തിച്ച ശേഷം സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ഇവരുടെ രീതി. പിന്നീടാണ് വിലപേശല്‍. മെസേജിംഗ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകള്‍ക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാല്‍ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടന്‍ നേഹ ഇവരോടൊപ്പം സെല്‍ഫിയെടുക്കും. പിന്നീടുള്ള ദൃശ്യം പകര്‍ത്താന്‍ സംഘം തയ്യാറായിരിക്കും. ഇരയുടെ ഫോണ്‍ തട്ടിയെടുത്തശേഷം കോണ്ടാക്ട് ലിസ്റ്റില്‍നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പര്‍ ശേഖരിക്കലാണ് അടുത്ത ഘട്ടം. ആവശ്യപ്പെടുന്ന…
Read Moreപ്രതിസന്ധി രൂക്ഷം; ചാർജ് വർധനയ്ക്കും സാധ്യത; വൈദ്യുതി നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കടുത്ത വൈദ്യുതി നിയന്ത്രണം വേണ്ടിവരും. ലോഡ് ഷെഡിംഗ് വേണോയെന്ന് 21ന് ഉന്നതതല യോഗത്തിനുശേഷം അറിയാം. ചാർജ് വർധനയും വേണ്ടിവന്നേക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുകയാണ്. വൈദ്യുതി ഉത്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും ഇടുക്കിയില്‍നിന്നാണ്. നിലവിൽ ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത് 32 ശതമാനം വെള്ളം മാത്രം. തിങ്കളാഴ്ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും സർക്കാരിന്റെ തുടർനടപടി.സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയായതിനാൽ അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോര്‍ട്ട് 21ന് നല്‍കാനാണ് കെഎസ്ഇബി ചെയര്മാന് മന്ത്രി നിര്‍ദേശം…
Read Moreആറ്റിങ്ങലിൽ യുവാവിനെ തല്ലിക്കൊന്നു; പിന്നിൽ ലഹരിമാഫിയ; നാലുപേർ പോലീസ് പിടിയിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
ആറ്റിങ്ങൽ: ലഹരിമാഫിയ സംഘം യുവാവിനെ വിളിച്ച് വരുത്തി അടിച്ച് കൊലപ്പെടുത്തി. വക്കം സ്വദേശി അപ്പു എന്ന് വിളിക്കുന്ന ശ്രീജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഉൗരുപൊയ്ക ഇടയ്ക്കോടിന് സമീപം വച്ചാണ് ഇയാൾക്ക് മർദ നമേറ്റതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലഹരിമാഫിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശ്രീജിത്തുമായി പരിചയമുള്ള ഇടയ്ക്കോട് സ്വദേശിയായ യുവാവും സംഘവും ഇന്നലെ വൈകുന്നേരത്തോടെ വിളിച്ച് വരുത്തി മർദി ച്ചു. ശ്രീജിത്ത് അബോധവസ്ഥയിലാണെന്ന വിവരം മറ്റ് സുഹൃത്തുക്കളെ ഇവർതന്നെ വിളിച്ചറിയിച്ചു. ശ്രീജിത്തിന്റെ മറ്റ് രണ്ട സുഹൃത്തുക്കൾ സംഭവ സ്ഥലത്തെത്തുകയും മർദിച്ചയാളും ചേർന്ന് ശ്രീജിത്തിനെ ബൈക്കിന് നടുവിലിരുത്തി ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ രാത്രി പതിനൊന്ന് മണിയോടെ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ശ്രീജിത്ത് മരണപ്പെട്ടിരുന്നു. ഈ വിവരം അറിഞ്ഞയുടൻ മർദനം നടത്തിയ കൂട്ടത്തിലുണ്ട ായിരുന്ന യുവാവ്…
Read Moreകൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി രൂപ കൊണ്ടുപോയത് പിണറായി ! എകെജി സെന്ററില്‍ എത്തിച്ചത് പി രാജീവ്; പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്
കൈതോലപ്പായ പണക്കൈമാറ്റത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ആദ്യമായി വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്. കലൂരുള്ള ദേശാഭിമാനി ഓഫീസില്‍ രണ്ടു ദിവസം താമസിച്ച് അവിടെ നിന്ന് 2.35 കോടി രൂപ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടിസെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ആണെന്നാണ് വെളിപ്പെടുത്തല്‍. ആ പണം തിരുവനന്തപുരത്തെ എകെജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവാണെന്നും ശക്തിധരന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ശക്തിധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… നട്ടുച്ചയ്ക്ക് ഇരുട്ടോ ? രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന് ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍…
Read Moreഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത് അക്രമികൾ;ചിലർ ഓർമകളെപ്പോലും ഭയക്കുന്നു; മരിച്ചശേഷവും ആക്രമിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: പാറശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപം അക്രമികൾ അടിച്ചുതകർത്തു. പൊൻവിള മേഖലയിൽ സ്ഥാപിച്ചിരുന്ന സ്തൂപമാണ് തകർക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഈ സ്തൂപം പൊതുജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസ് പ്രദേശത്ത് പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. മരിച്ചശേഷവും ആക്രമിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പാറശാല പൊൻവിളയിലെ സ്മാരകം തകർത്ത സംഭവത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ നേർക്ക് ചിലർ കല്ലെറിഞ്ഞു. ഇപ്പോൾ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയക്കുന്ന ഒരുകൂട്ടർ ഇന്നും ഇവിടെയുണ്ടെന്ന് ഈ സംഭവം തെളിയിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾ ഉയരുന്ന ഓരോ ഇടങ്ങളും ചിലരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് . അടിമുടി തകർന്ന് തരിപ്പണമായ ഒരു ക്രമസമാധാന നിലയാണ്…
Read Moreവീണാ വിജയന്റെ കമ്പനിയുടെ ആദായനികുതി രേഖകള്‍ പുറത്തു വിടാന്‍ ധൈര്യമുണ്ടോ ? സ്വന്തം കമ്പനിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി വെല്ലുവിളിച്ച് കുഴല്നാടന്
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എ. തനിക്കെതിരായ ആരോപണം പരിശോധിക്കാന്‍ സിപിഎമ്മിനെ കുഴല്നാടന് വെല്ലുവിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ആദായനികുതി രേഖകള്‍ പുറത്തുവിടാന്‍ തയാറുണ്ടോയെന്നും കുഴല്നാടന് ചോദിച്ചു. വിയര്‍പ്പിന്റെ വില അറിയാത്ത നേതാക്കളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ തൊഴിലാളിയുടെ വിയര്‍പ്പിന്റെ അംശം പറ്റുന്നവരാണ്. തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയാറാണ്. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സിപിഎം തയാറാകുമോയെന്നും എംഎല്‍എ ചോദിച്ചു. ചിന്നക്കനാലിലെ ഭൂമി ചുരുങ്ങിയ വിലയ്ക്ക് കിട്ടിയത് വൈറ്റ് മണി നല്കി വാങ്ങിയതിനാലാണെന്നും കുഴല്നാടന് പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ആധാരം ചെയ്തത്. കൂടുതല്‍ സത്യസന്ധനായതാണ് പ്രശ്നമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Read Moreസ്വർണാഭരണ നിക്ഷേപം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കോടികളുടെ തട്ടിപ്പ്; ഒറ്റദിവസം തട്ടിയെടുത്തത് 265 പവൻ; ഇരയായത് വീട്ടമ്മമാർ
തലശേരി: സ്വർണാഭരണ നിക്ഷേപത്തിൻമേൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം കോടികളുടെ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തുനിന്നു മാത്രം ഒറ്റ ദിവസംകൊണ്ട് രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തത്. ബന്ധുക്കളും അയൽവാസികളുമായ ഒമ്പത് വീട്ടമ്മമാരാണ് ഇരകൾ. ഇവരിൽനിന്ന് 265 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു.ധർമടം നിയോജക മണ്ഡലത്തിലെ വടക്കുമ്പാട് പ്രദേശത്തുള്ള സ്ത്രീകളാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ ധർമടം ബ്രണ്ണൻ കോളജിന് സമീപം സ്നേഹതീരം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൂക്കോടൻ വീട്ടിൽ അഫ്സലിന്റെ ഭാര്യ ഷഫ്സാദി സലീം ഷെയ്ക്ക് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫ്സാദി സലീം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കോപ്പി രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. ക്യുപിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് ഷഫ്സാദി പരാതിയിൽ പറയുന്നു. തട്ടിപ്പിനായി ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സിനിമാ താരങ്ങൾ…
Read More