ചെറുപുഴ: ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കി ബ്ലാക്ക്മാന്റെ ശല്യം തുടരുന്നു. തേർത്തല്ലി കോടോപ്പള്ളിയിലാണ് രാത്രിസഞ്ചാരിയായ നഗ്നനായ മുഖംമൂടിയെ ആദ്യം കണ്ടത്.’ പ്രാപ്പോയിൽ ഭാഗത്ത് തുടർച്ചയായ മൂന്നാം ദിവസവും ബ്ലാക്ക്മാനെത്തി. രാത്രിയിൽ വാതിലിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കിയശേഷം കടന്നുകളയുന്നതാണ് രീതി. ആളുകൾ പുറത്തിറങ്ങി നോക്കിയായൽ ആരെയും കാണില്ല. രയരോം, മൂന്നാംകുന്ന്, പെരുവട്ടം, എയ്യൻകല്ല്, തിരുമേനി, കോക്കടവ്, മുളപ്ര, പാറോത്തുംനീർ, കന്നിക്കളം, കോലുവള്ളി എന്നിവിടങ്ങളിലെല്ലാം ബ്ലാക്ക്മാനെത്തി. പ്രാപ്പൊയിൽ ഭാഗത്ത് യുവാക്കളുടെ നേതൃത്വത്തിൽ മൂന്നുദിവസം തുടർച്ചയായി കാവലും തെരച്ചിലും നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നുന്ന വാഹനങ്ങൾ പരിശോധിച്ചശേഷമാണ് കടത്തിവിട്ടത്. പലയിടത്തും അവ്യക്തമായി ബ്ലാക്ക്മാനെ കാണാൻ കഴിഞ്ഞെങ്കിലും കാമറയിൽ ഇതുവരെ പതിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായില്ല. പ്രാപ്പോയിലിലെ ഒരു വീടിന്റെ ഭാഗത്തുനിന്നു രണ്ടു ദിവസം മുൻപ് അടിവസ്ത്രം മാത്രമിട്ട ഒരു രൂപം ഓടി മറയുന്നത് കണ്ടതായി വീട്ടുകാർ…
Read MoreCategory: Top News
ഭര്‍ത്താവില്ലാത്ത സമയം നോക്കി വീട്ടില്‍ വരാം ! വേണ്ട രീതിയില്‍ കണ്ടാല്‍ മതി; സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം
ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം. പാര്‍ട്ടി അംഗമായ വനിതയാണ് ആലപ്പുഴ ഏരിയാ കമ്മറ്റി അംഗത്തിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ നേതൃത്വം തയാറായില്ലെന്നും ഇതേ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനമെന്നാണ് വിവരം. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേയാണ് ആരോപണം. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന്’ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, സമയം അറിയിച്ചാല്‍ മതി’ എന്നു പറഞ്ഞതായും പരാതിയില്‍ അറിയിച്ചു. പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തി. പരാതി നല്കാന് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് തന്നെ മടക്കി അയച്ചെന്നും യുവതി പറഞ്ഞു. ആലപ്പുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം അഡ്ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. അതേസമയം പരാതി പോലീസിന് കൈമാറിയിട്ടില്ല.
Read Moreലഹരി തലയ്ക്ക് പിടിച്ചപ്പോൾ സഹോദരനെന്ന കാര്യം മറന്നു; വാക്കു തർക്കത്തിനിടെ അനുജനെ കുത്തിക്കൊന്നത് ജേഷ്ഠനും സുഹൃത്തും ചേർന്ന്; അമ്മ കണ്ടത് ജീവനുവേണ്ടി പിടയുന്ന മകനെ…
റാന്നി: മോതിരവയലിൽ യുവാവ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. റാന്നി മോതിരവയൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ ജോൺസന്റെ മകൻ ജോബിൻ ജോൺസണെ(28)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ജോജോയും സുഹൃത്ത് സുധീഷും (പൊന്നു) അറസ്റ്റിലായി. ഞായറാഴ്ച രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകളുണ്ട്, തലയിൽ മുറിവേൽക്കുകയും ചെയ്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ജോബിന്റെ മാതാവ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ വീട്ടിനുള്ളിലെ ഹാളിൽ കാണപ്പെട്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച സഹോദരൻ ജോജോ, സുഹൃത്ത് സുധീഷ് എന്നിവരെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ജോജോയും സുഹൃത്തും ചേർന്നാണ് മർദിച്ചതെന്ന് ചോദ്യം ചെയ്യലിൽ വെളിവായതിനെത്തുടർന്നാണ് ഇരുവരുടെയും അറസ്റ്റും രേഖപ്പെടുത്തിയതായി റാന്നി…
Read Moreഇതൊരു പാഠമാകട്ടെ…വീട്ടമ്മയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ നടപടി വൈകി; എസ്ഐ ഉൾപ്പെടെ നാലു പേർക്ക് സസ്പെൻഷൻ
വൈക്കം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കു മടങ്ങുമ്പോൾ തടഞ്ഞുനിർത്തി വീട്ടമ്മയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ നടപടി വൈകിയതിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനോയ്, സാബു എന്നിവർക്കെതിരേയാണ് ഡിഐജിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് നടപടി സ്വീകരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായ വീട്ടമ്മ കഴിഞ്ഞ 13ന് രാത്രി പുളിഞ്ചുവട്ടിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോൾ സ്കൂട്ടറിൽ വന്ന അയൽവാസി വീട്ടമ്മയെ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യുകയായിരുന്നു. യുവതി ബഹളം കൂട്ടിയപ്പോൾ യുവാവ് കടന്നുകളഞ്ഞു. ഈ സമയം വീട്ടമ്മയെ കൊണ്ടുപോകാൻ ഭർത്താവും അവിടേക്ക് എത്തിയിരുന്നു. ആ രാത്രിതന്നെ വീട്ടമ്മ വൈക്കം പോലീസിൽ പരാതിപ്പെട്ടു. വീട്ടമ്മ ജോലിക്കു പോയതിനെ തുടർന്ന് പിറ്റേന്ന് ഭർത്താവ് സ്റ്റേഷനിലെത്തി…
Read Moreആഗ്രഹം മറച്ചുവച്ചില്ല..! പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി മത്സരം ഒഴിവാക്കണം; പിൻഗാമിയായി ചാണ്ടി ഉമ്മൻ വരണമെന്ന് വി.എം. സുധീരൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി പിൻഗാമിയെ തെരഞ്ഞെടുക്കുന്ന കാര്യം രാഷ്ട്രീയ നേതൃത്വം പരിഗണിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഈ ഉപതെരഞ്ഞെടുപ്പിൽ മാത്രം മത്സരം ഒഴിവാക്കണമെന്നാണു തന്റെ ആഗ്രഹമെന്ന് സുധീരൻ വ്യക്തമാക്കി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായ മകൻ ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന തന്റെ നിലപാടും സുധീരൻ വീണ്ടും പരസ്യമായി പ്രഖ്യാപിച്ചു.
Read Moreകേരളത്തില്‍ ഐഎസ് പദ്ധതിയിട്ടത് ലങ്കന്‍ മോഡല്‍ ആക്രമണത്തിന് ! ആരാധനാലയങ്ങളെയും സമുദായ നേതാക്കളെയും ലക്ഷ്യമിട്ടതായി കണ്ടെത്തല്‍
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍ പദ്ധതിയിട്ടത് 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടത്തിയ സ്ഫോടന പരമ്പരയുടെ മോഡലിലുള്ള ആക്രമണത്തിനെന്ന് എന്‍ഐഎ. ആരാധനാലയങ്ങളേയും സമുദായ നേതാക്കളേയുമായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടതെന്നായിരുന്നു എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഭീകരവാദ ഫണ്ട് കേസില്‍ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് വിവരം. സംസ്ഥാനത്തെ ആരാധനാലങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി .ടെലിഗ്രാം വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയതെന്നും , ഇതിനുവേണ്ട രഹസ്യ നീക്കങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തെന്നും എന്‍ഐഎ കണ്ടെത്തി. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം. പിടിയിലായവര്‍ ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എന്‍ഐഎ പറയുന്നു. ഭീകരാക്രമണങ്ങള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു കൊള്ളയും കവര്‍ച്ചയും ആസൂത്രണം ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപണത്തില്‍ എന്‍ഐഎ. കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്‍ഐഎ. പരിശോധന…
Read Moreപിഞ്ചുകുഞ്ഞിനു കരള്‍മാറ്റ ശസ്ത്രക്രിയ; കരള്‍ പകുത്തുനൽകാന്‍ തയാറായ ഭാര്യയും കുഞ്ഞും ആശുപത്രി കിടക്കയില്‍; റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിച്ച് ഭര്‍ത്താവ്
ഗാന്ധിനഗര്‍: പിഞ്ചുകുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കരള്‍ പകുത്തുനൽകാന്‍ തയാറായ ഭാര്യയും കുഞ്ഞും ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ ഭര്‍ത്താവ് റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിച്ചു. മലപ്പുറം പെരുന്തല്‍മണ്ണ വളപുരം കരിമ്പാടത്ത് ജയേഷാ (42) ണു ജീവനൊടുക്കിയത്. എട്ടു മാസം മാത്രം പ്രായമുള്ള മകളുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ 20നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റായശേഷം ജയഷിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ചിങ്ങവനം റെയില്‍വേ ട്രാക്കില്‍നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ജയേഷ് തന്നെയെന്ന് തിരിച്ചറിയുകയായിരുന്നു. മകളുടെ ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും നല്കിയ ആഘാതം താങ്ങാനാവാതെയാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പോലീസ്തുടര് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു…
Read Moreഅവൾ വിളിച്ചാൽ പണംപോകും..! പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോളും; പെട്ടുപോകരുതെന്ന മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: അപരിചിതയായ പെണ്‍കുട്ടിയില്‍നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളുമായി ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. ആളുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അതില്‍ അശ്ലീല ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘം സജീവമയിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ഇത്തരം തട്ടിപ്പില്‍ പെട്ടുപോയാല്‍ പരാതിപ്പെടാന്‍ മടിക്കരുതെന്നും പോലീസ് പറയുന്നു. ഈ സംഘത്തിന്റെ തട്ടിപ്പ് രീതിയെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ച ഉടന്‍ വീഡിയോ കോള്‍ വരും. കോള്‍ അറ്റന്‍ഡ് ചെയ്താലോ മറു വശത്ത് ഒരു പെണ്‍കുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിന് അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും.വീഡിയോ റിക്കാര്‍ഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍…
Read Moreകത്രികയ്ക്ക് ഉടമയായി..! ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിൽ തന്നെ; പോലീസ് റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017-ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നു.മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പോലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും നിർദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയവേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ…
Read More40 പവൻ സ്വർണവും വജ്രാഭരണങ്ങളും തെരഞ്ഞെടുത്തു; ഇമിറ്റേഷൻ ആഭരണങ്ങൾ മാറ്റിവച്ചു; തെള്ളകത്തെ വീട്ടിലെ മോഷണം താക്കോൽ എടുത്തെന്ന് വീട്ടുകാർ…
ഏറ്റുമാനൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച പകൽ മോഷണം നടന്നത്. മാല, വള, കമ്മൽ തുടങ്ങി 40 പവനിലധികം വരുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് കവർന്നത്. രാവിലെ 10ന് വീടുപൂട്ടി പുറത്തു പോയ കുടുംബാംഗങ്ങൾ രാത്രി എട്ടിന് തിരികെ എത്തുമ്പോഴാണ് വിവരം അറിയുന്നത്. അലമാര പൂട്ടി ബെഡിന് അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ തപ്പിയെടുത്താണ് ആഭരണങ്ങൾ കവർന്നത്. മോഷണത്തിനു ശേഷം താക്കോൽ സെറ്റിയിൽ വച്ചിട്ടാണ് പോയത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമേ മോഷ്ടാക്കൾ പരിശോധിച്ചിട്ടുള്ളൂ. സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും സ്വർണ, വജ്ര ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ജേക്കബിന്റെ കാനഡയിൽ ജോലി ചെയ്യുന്ന മകൻ അഭി ജേക്കബിന്റെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടിയുടെയും മകന്റെ ഭാര്യ…
Read More