കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇന്നലെ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വിദ്വേഷ മുദ്രാവാക്യം. കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‘അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും’ എന്നായിരുന്നു റാലിയില്‍ മുഴങ്ങിയ മുദ്രാവാക്യം സംഭവത്തിന് പിന്നാലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. മുസ്ലിം ലീഗിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്കിയതില്നിന്നു വ്യതിചലിച്ചും പ്രവര്‍ത്തിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുല്‍ സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. ബിജെപി…
Read MoreCategory: Top News
സ്കൂട്ടറിന്റെ പെട്രോൾ ടാങ്ക് തുറക്കേണ്ടത് പമ്പ് ജീവനക്കാരനെന്ന് എസ്ഐ; തർക്കത്തിനിടെ ജീവനക്കാരന്റെ അടിനാവികലങ്ങുന്ന മർദനം; കുമളിയിലെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
ഇടുക്കി: കുമളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ എഎസ്ഐ മര്‍ദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മര്‍ദനമേറ്റത്. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ എഎസ്ഐ മുരളിയാണ് ജീവനക്കാരനെ മര്‍ദിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മുരളി സ്റ്റേഷനില്‍നിന്നു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെയാണ് കുമളി ചെളിമടയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ എത്തിയത്. സ്കൂട്ടറിലെത്തിയ മുരളി ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ ടാങ്കിന്റെ അടപ്പ് തുറന്നു നല്‍കണമെന്ന് പമ്പിലെ ജീവനക്കാരനായ രഞ്ജിത് പറഞ്ഞു. ജീവനക്കാരാണ് തുറക്കേണ്ടതെന്നും അല്ലെന്നുമുള്ള തര്‍ക്കത്തിനിടെ എഎസ്ഐ മുരളി രഞ്ജിത്തിനെ മര്‍ദിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വാരിയെല്ലിനും നാഭിക്കും മര്‍ദനത്തില്‍ പരിക്കേറ്റതായി രഞ്ജിത്ത് പറഞ്ഞു. താഴെ വീണിട്ടും എഎസ്ഐ മർദനം തുടർന്നു. പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ രഞ്ജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read Moreകള്ളന് പിന്നാലെ ഓടി പാറശാല പോലീസ്; റോഡരുകിൽ കണ്ട പോലീസ് ജീപ്പ് ഓടിച്ചു കൊണ്ടുപോയി യുവാവ്; തിരികെയെത്തിയ പോലീസ് കേട്ടതും കണ്ടതും ഞെട്ടിക്കുന്ന കാഴ്ച…
പാറശാല: മദ്യലഹരിയിൽ യുവാവ് പോലീസ് ജീപ്പ് കടത്തിക്കൊണ്ടു പോയി. പാറശാല പോലീസ് സ്റ്റേഷനിൽനിന്നു രാത്രി പരിശോധനക്കിറങ്ങിയ പോലീസിനെ വെട്ടിച്ചു വാഹനവുമായി കടന്നയാളെ പിന്നീട് നാട്ടുകാർ തടഞ്ഞുവച്ചു പോലീസിലേൽപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ടു പരശുവയ്ക്കൽ കരുമാൻവിള ടിആർ വില്ലയിൽ ഗോകുലി (25 ) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്- ഇന്നലെ രാത്രി പതിനൊന്നു മണിയോടെ പതിവ് പരിശോധനക്കായി ജീപ്പുമായി പോലീസ് പോയി. രണ്ട് പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. പരശുവയ്ക്കലിൽനിന്നു കുണ്ടുവിളയിലെത്തിയപ്പോൾ അസ്വഭാവികമായി റോഡുവക്കിൽ രണ്ടു പേർ ഇരിക്കുന്നത് കണ്ടു ജീപ്പ് നിർത്തി അവരുടെ അടുത്തെത്തിയപ്പോഴേക്കും രണ്ടുപേരും ഓടി. ഓടിയവരെ പിടിക്കാനായി പോലീസുകാർ രണ്ടുപേരും പുറകേയോടി. ഈസമയം അടുത്തെവിടെയോ മറഞ്ഞുനിൽക്കുകയായിരുന്ന ഗോകുൽ ജീപ്പിൽ കയറിഓടിച്ചുപോയി. ചിറക്കോണം ജംഗ്ഷനിലെത്തിയപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. പോലീസ് ജീപ്പുമായി വന്നു ചെറുപ്പക്കാരൻ അപകടത്തിൽ പെടുന്നത് ശ്രദ്ധയിൽപെട്ട…
Read Moreജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍ ! പീഡനം നടത്തിയിരുന്നത് ഉല്ലാസ യാത്രകള്‍ സംഘടിപ്പിച്ച്
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശിയും കുറച്ചായി പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസിച്ചുവരുന്നതുമായ താന്നിക്കാട്ടില്‍ സെയ്ഫുള്ള(47)യെ ആണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്ത് അറസ്റ്റുചെയ്തത്. വയനാട്ടില്‍നിന്ന് ആംബുലന്‍സില്‍ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്് പോലീസ് അറിയിച്ചു. നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തും. പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തിരികെ സ്റ്റേഷനിലെത്തിച്ചു. പ്രതിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പേരടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞദിവസം പരാതി നല്‍കിയത്. സെയ്ഫുള്ളയുടെ ചെയ്തികള്‍ സംബന്ധിച്ച് അഡ്വ.ശ്രീജിത്ത് പെരുമന…
Read Moreപാക്കിസ്ഥാൻ കാമുകനെ സ്വന്തമാക്കിയ മകൾ ഞങ്ങൾക്ക് മരിച്ചതു പോലെ; മക്കളുടെയും ഭർത്താവിന്റെയും ഭാവി തകർത്തു; അഞ്ജു ഇനി നസ്റുല്ലയുടെ ഫാത്തിമ
ജയ്പുർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പാക്കിസ്ഥാനിലെത്തി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച രാജസ്ഥാൻ സ്വദേശിനി അഞ്ജുവിനെതിരെ പിതാവ്. ഞങ്ങൾക്ക് അവൾ മരിച്ചതുപോലെ. അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചുവെന്നും പിതാവ് ഗയാ പ്രസാദ് തോമസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ‘രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല. അവളുടെ മക്കൾക്കും ഭർത്താവിനും എന്ത് സംഭവിക്കും?. 13 വയസുള്ള മകളെയും അഞ്ച് വയസുള്ള മകനെയും ആരാണ് പരിപാലിക്കുക?. മക്കളുടെയും ഭർത്താവിന്റെയും ഭാവി അവൾ തകർത്തു’’- അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജു, പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെത്തിയാണ് ഫേസ്ബുക്ക് സുഹൃത്ത് നസ്റുല്ലയെ വിവാഹം ചെയ്തത്. ഇവർ മതം മാറിയെന്നും ഫാത്തിമയെന്ന പേര് സ്വീകരിച്ചെന്നും റിപ്പോർട്ടുണ്ട്. പാക്…
Read Moreകടുവാമാഷ് ഇതിലും എത്രയോ ഭേദം; കണക്ക് പഠിക്കാത്ത മൂന്നാം ക്ലാസുകാരിക്ക് അധ്യാപകന്റെ ചൂരൽ പ്രയോഗം; ചികിത്സതേടി വിദ്യാർഥിനി
പത്തനംതിട്ട: എൽപി സ്കൂൾ വിദ്യാർഥിനിയെ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ച അധ്യാപകൻ അറസ്റ്റിൽ. ആറന്മുള ഇടയാറമുള എരുമക്കാട് എൽപി സ്കൂളിലെ അധ്യാപകനായ മെഴുവേലി സ്വദേശി ബിനോജ് കുമാർ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ക്ലാസിൽ എഴുതുന്നതിനായി നൽകിയ പാഠഭാഗങ്ങൾ ബുക്കിൽ പകർത്താത്തതിനാൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയുടെ കൈയിൽ ബിനോജ് ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ കുട്ടി ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. പിന്നീട് കുട്ടിയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ, ദേഹോപദ്രവം ഏൽപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
Read Moreനായയുടെ കഴുത്തിൽ കല്ല് കെട്ടി കുളത്തിലിട്ടു; പുറത്തെടുത്തപ്പോൾ കണ്ടത് ദേഹമാസകലം വെട്ടിയ നിലയിൽ; ഏവരേയും ഞെട്ടിച്ച കാഴ്ച കാട്ടാക്കടയിൽ
കാട്ടാക്കട: നായയെ കഴുത്തിലെ ചങ്ങലയിൽ കല്ല് കെട്ടി കുളത്തിൽ തള്ളി ക്രൂരത. ശരീരത്തിൽ മുഴുവൻ വെട്ടേറ്റ് അവശയായ നായയെ രക്ഷിച്ച് നാട്ടിലെ യുവാക്കളും ഫയർഫോഴ്സും. വിളപ്പിൽശാല നൂലിയോട് ഇരട്ടക്കുളങ്ങളിൽ മേലെകുളത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ആണ് ജീവന് വേണ്ടി കുളത്തിൽ കിടന്ന് പിടയുന്ന നായയെ പ്രദേശത്തെ ഒരു സംഘം യുവാക്കൾ കാണുന്നത്. ഉടൻ ഇവർ നായയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നായ എന്തിലോ കുടുങ്ങി കിടക്കുന്നത് ആണ് കാരണം എന്ന് മനസിലാക്കിയ ഇവർ ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നായയെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ ആണ് ചങ്ങലയിൽ കല്ല് കെട്ടി ഇട്ടിരിക്കുന്നത് മനസിലാകുന്നത്. ഉടനെ ഇവർ നായയെ ചങ്ങലയിൽ നിന്ന് മോചിപ്പിച്ച് കരയ്ക്ക് കയറ്റി. നായയുടെ തലയിൽ ഉൾപ്പടെ ശരീരത്തിൽ പലയിടങ്ങളിൽ വെട്ടേറ്റതിന് സമാനമായ മുറിവുകൾ ഉണ്ട്. ഇതെങ്ങനെ…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന്‍ സാധ്യത; തോൽവിയുടെ കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനുള്ള സാധ്യത തെളിഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി കുടുംബത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടെങ്കിലും മറിയം, അച്ചു ഉമ്മന്‍ എന്നിവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മനിലേക്ക് മാത്രമായി ചുരുങ്ങി. ഇതിന് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പിന്തുണ നല്‍കിയതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ തീരുമാനമായി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയില്‍ മണ്ഡലം നിലനിര്‍ത്താമെന്ന മോഹമാണ് ചാണ്ടി ഉമ്മനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് പുതുപ്പള്ളി മണ്ഡലം. കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജയ്ക് സി. തോമസ് കഴിഞ്ഞ തവണ നേടിയ വോട്ട് വലിയ നേട്ടമായി കണ്ട് വീണ്ടും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.…
Read Moreഭർത്താവിന്റെയും അമ്മായിയപ്പന്റെയും ക്രൂരപീഡനം; നിർബന്ധിച്ച് ശർഭഛിദ്രം നടത്തൽ; ജീവിതം മടുത്തപ്പോൾ മകളെയും ചേർത്ത് പിടിച്ച് ആത്മഹത്യ; മരണദിവസം തേടിയെത്തിയത് സർക്കാർ ജോലിയും
വയനാട്: വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ഭര്‍തൃ കുടുംബത്തിനെതിരേ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം കുറ്റങ്ങള്‍ ചുമത്തി. വെണ്ണിയോട് ജെയിൻ സ്ട്രീറ്റിലെ ദർശനയും മകൾ അഞ്ചുവയസുകാരി ദക്ഷയുമാണ് ഈ മാസം 13ന് മരിച്ചത്.സംഭവത്തിൽ ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവന് അന്വേഷണം ഏറ്റടുത്തതിനു പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍നിന്ന് പോലീസ് വിശദമായി മൊഴി എടുത്തിരുന്നു. അതേസമയം ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പോലീസ് വ്യക്തമാക്കി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു. പുഴയിൽ ചാടാൻ ദർശനയെ പ്രേരിപ്പിച്ചത് ഭർതൃവീട്ടുകാരുടെ പീഡനമാണെന്നാണ് ദർശനയുടെ അമ്മ വിശാലാക്ഷി ആരോപിക്കുന്നത്. മുമ്പ് രണ്ട് തവണ മകളെ…
Read Moreവേഷം മാറിയാലും രക്ഷയില്ല, മുഖലക്ഷണം നോക്കി പിടിക്കും; കേരള പോലീസിന്റെ ഐ കോപ്സ് സംവിധാനം ആരംഭിച്ചു; ഒന്നര ലക്ഷത്തോളം കുറ്റവാളികളുടെ ചിത്രങ്ങൾ
സ്വന്തം ലേഖിക കൊച്ചി: കാസര്‍ഗോഡുള്ള ഒരു മോഷ്ടാവ് കൊച്ചിയിലെത്തി മോഷണം നടത്തിയ ശേഷം വേഷം മാറി തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞാലും ഇനി ഉടൻ പിടിവീഴും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ മുഖലക്ഷണം നോക്കി തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസ് വികസിപ്പിച്ചെടുത്ത പോലീസ് ആപ്ലിക്കേഷനായ ഐ കോപ്സില്‍ (iCoPS) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള എഫ്ആര്‍എസ് (ഫേസ് റെക്കഗ്നിഷന്‍ സിസ്റ്റം) സംവിധാനം ആരംഭിച്ചു. കേരള പോലീസിലെ സിസിടിഎന്‍എസ് ഡിവിഷനിലെ സാങ്കേതിക വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരാണ് ഈ സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്. ഐ കോപ്സ് ക്രിമിനല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എഐ ഇമേജ് സെര്‍ച്ച് സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണു പ്രതികളെ തിരിച്ചറിയുന്നതെന്നു സൈബര്‍ ഡോം നോഡല്‍…
Read More