പൊൻകുന്നം: 26ന് 51-ാം പിറന്നാൾ ആഘോഷിക്കാമെന്നു കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകിയിരുന്ന ജോബി ജോർജിന്റെ ദുരന്തവാർത്ത വാഴേപ്പറമ്പിൽ വീടിനു താങ്ങാനായില്ല. ശനിയാഴ്ച രാത്രി രാമപുരത്തു ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിനു മുകളിൽനിന്നു വീണുമരിച്ച ഗ്രേഡ് എസ്ഐ ജോബി ജോർജിന്റെ വേർപാട് പിതാവ് വി.വി. ജോർജിന്റെ അകാല മരണമാണ് എല്ലാവരെയും ഓർമിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവും സർവീസിലിരിക്കെയാണ് മരിച്ചത്. 1999ൽ സിബിസിഐഡിയിൽ ഉദ്യോഗസ്ഥനായിരുന്ന ജോർജ് കോട്ടയം മെഡിക്കൽ കോളജിനു സമീപം കടയിൽ കയറിയപ്പോൾ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ജോബി 1993ൽ 18-ാം വയസിലാണ് പിഎസ്എസ് പരീക്ഷയെഴുതി പോലീസ് കോൺസ്റ്റബിളായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ പ്രീഡിഗ്രി പൂർത്തിയാക്കി ഡിഗ്രി പഠനം തുടങ്ങിയ വേളയിലായിരുന്നു ഇത്. തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂർ, ചങ്ങനാശേരി, മുണ്ടക്കയം സ്റ്റേഷനുകളിൽ ജോലി ചെയ്തു. രണ്ടു വർഷം മുന്‍പാണ് രാമപുരം…
Read MoreCategory: Top News
കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ല; നിറകണ്ണുകളുമായി വികാരാധീനനായി സുരേഷ് ഗോപി; ഡോ. വന്ദനയുടെ വീട്ടിൽ നടനെത്തിയത് മകൻ ഗോകുലനോടൊപ്പം…
കടുത്തുരുത്തി: വന്ദനയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുമായി നേരില്‍ക്കണ്ട് സംസാരിക്കുമെന്ന് നടനും മുന്‍ രാജ്യസാഭാംഗവുമായ സുരേഷ് ഗോപി. വന്ദനയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയെ കാണുന്നത്. വന്ദന കൊല്ലപ്പെട്ടതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്നതിനിടെ പിതാവ് കെ.ജി. മോഹന്‍ദാസ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിതാവ് സുരേഷ് ഗോപിയോട് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചുകൊള്ളാമെന്ന് സുരേഷ് ഗോപി മോഹന്‍ദാസിന് ഉറപ്പ് നല്കി. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാണ് ഇന്നലെ ഉച്ചയോടെ സുരേഷ് ഗോപി മുട്ടുചിറയിലെ വസതിയിലെത്തിയത്. സുരേഷ് ഗോപി എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. സുരേഷ് ഗോപി എത്തിയപ്പോഴെ തൊഴുകൈയുമായി പൊട്ടിക്കരഞ്ഞ് വന്ദനയുടെ പിതാവ് എഴുന്നേറ്റുനിന്നു. മകളുടെ മരണശേഷം കരഞ്ഞുതളര്‍ന്ന് പുറത്തുനിന്നുള്ള ആരെയും കാണാന്‍ വിസമ്മതിച്ചിരുന്ന ഡോ. വന്ദനയുടെ മാതാവ് വസന്തകുമാരിയെ കാണാന്‍ മോഹന്‍ ദാസിനൊപ്പം…
Read Moreശുഭസൂചക വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പൂര്‍ണമായും തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പൂർണമായും തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നാന്ദി കുറിച്ചുകൊണ്ടുള്ള ഫലമാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തുനിന്ന് കേട്ടത് ശുഭസൂചക വാർത്തയാണ്. രാജ്യത്തിന്റെ അവസ്ഥയിൽ മതനിരപേക്ഷ ചിന്താഗതിക്കാർ ആകെ ഉത്കണ്ഠാകുലരാണ്. മതനിരപേക്ഷതയുടെ ഭാവി, ജനാധിപത്യത്തിന്റെ ഭാവി, പാർലമെന്ററി ജനാധിപത്യം ഇതേരീതിയിൽ തുടരുമോ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകൾ ജനങ്ങളിലുണ്ട്. ഇതിനിടയാക്കിയത് കേന്ദ്ര സർക്കാരാണ്. ആർഎസ്എസ് നേതൃത്വം അംഗീകരിച്ചിട്ടുള്ള ബിജെപിയാണ് സർക്കാരിന് നേതൃത്വം നൽകുന്നത്. ആർഎസ്എസിന് ജനാധിപത്യരീതിയോടും മതനിരപേക്ഷതയോടും പാർലമെന്ററി ജനാധിപത്യത്തോടും ഒന്നിനോടും യോജിപ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreകര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയാഹ്ലാദത്തിനിടെ ‘പാക്കിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം ! പോലീസ് കേസെടുത്തു…
കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ‘പാകിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം മുഴങ്ങിക്കേട്ടത് വിവാദമാകുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തു. ബെലഗാവിയിലെ തിലക്വാദി പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് അജ്ഞാതരായ ചില ആളുകള്‍ പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോണ്‍ഗ്രസ് അനുഭാവികള്‍ പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷന്‍ 153 പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreമതനേതാവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ് ! മഹാരാഷ്ട്രയിലെ അകോലയില്‍ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു;നിരോധനാജ്ഞ
മഹാരാഷ്ട്രയിലെ അകോലയില്‍ നിരോധനാജ്ഞ. സ്ഥലത്ത് ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അകോലയിലെ ഓള്‍ഡ് സിറ്റി പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ വൈകീട്ടാണ് രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചു. ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു മതനേതാവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു പോസ്റ്റാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധം സാമുദായിക സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം കല്ലെറിയുകയും തെരുവില്‍ ഏറ്റുമുട്ടുകയുമായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
Read Moreഅക്രമാസക്തനായത് ആശുപത്രിയിലുള്ളവരുടെ സംസാരം കേട്ട് ! ലക്ഷ്യമിട്ടത് പുരുഷ ഡോക്ടറെയെന്ന് സന്ദീപ്…
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് മാനസിക രോഗിയല്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോടു പറഞ്ഞു. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണു കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് സന്ദീപ് ഏറ്റു പറഞ്ഞിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സമ്മതിച്ചു. രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്നു ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്. കൊലപാതകത്തിന്റെ നാലാം നാളായ ശനിയാഴ്ച, സന്ദീപ് സാധാരണ അവസ്ഥയിലായിരുന്നു. പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയുമില്ല. അതോടെ പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി പരിശോധിച്ചു. മാനസിക ആരോഗ്യപ്രശ്നങ്ങളോ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു…
Read Moreമതപഠനകേന്ദ്രത്തില്‍ കൗമാരക്കാരി മരിച്ച നിലയില്‍ ! അധികൃതരില്‍ നിന്ന് പീഡനം നേരിട്ടെന്ന് ബന്ധുക്കള്‍…
തിരുവനന്തപുരം: തിരുവനന്തപുരത്തെ മതപഠന കേന്ദ്രത്തില്‍ കൗമാരക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ബീമാപള്ളി സ്വദേശിനി അസ്മിയ മോള് ആണ് ബാലരപാമപുരത്തെ മതപഠനകേന്ദ്രത്തില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ അസ്മിയ മോളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. 17കാരിയായ അസ്മിയ മോള് മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ശനിയാഴ്ചയാണ് അസ്മിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥാപന അധികൃതരില്‍ നിന്നും കുട്ടി പീഡനം നേരിട്ടതായാണ് ബന്ധുക്കളുടെ ആരോപണം. ഈ സ്ഥാപനത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. കൂടാതെ ശനിയാഴ്ച ഉമ്മയെ വിളിച്ച് ഉടന്‍തന്നെ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More‘പാര്‍ട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായ കേസ്; മങ്കിമാനെ കണ്ടെത്താൻ എക്സൈസ് ഗോവയിലേക്ക്
കൊച്ചി: ‘പാര്‍ട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയിലായ കേസില്‍ ലഹരിമരുന്നു നല്കിയ മങ്കിമാന്‍ എന്നറിയപ്പെടുന്ന വിദേശിയെ കണ്ടെത്തുന്നതിനായി എക്സൈസ് സംഘം ഗോവയ്ക്കു പോകും. കേസുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂര്‍ മുപ്പത്തടം തത്തയില്‍ വീട്ടില്‍ ശ്രീരാഗ് (21) കടുങ്ങല്ലൂര്‍ മുപ്പത്തടം കരയില്‍ വടശേരി വീട്ടില്‍ രാഹുല്‍ (20) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 6.400 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഉപഭോക്താക്കള്‍ക്കിടയില്‍ ‘കീരി രാജു’ എന്ന് അറിയപ്പെടുന്ന ശ്രീരാഗും കൂട്ടാളികളും ഗോവയില്‍ പോയി അവിടെനിന്ന് വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി ഇവിടെ വന്‍തോതില്‍ വില്പന നടത്തിവരുകയായിരുന്നു. ഗ്രാമിന് 800 രൂപയ്ക്ക് അവിടെ നിന്ന് വാങ്ങുന്ന ലഹരിമരുന്ന് 3500 രൂപയ്ക്കാണ് ഏലൂര്‍, പാതാളം, മുപ്പത്തടം ഭാഗങ്ങളില്‍…
Read Moreപാറശാലയിൽ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് പന്ത്രണ്ടുകാരൻ മരിച്ചു; വിനോദയാത്ര പോകുകയായിരുന്ന ട്രാവലറിലേക്ക് ലോറി ഇടിച്ചുകയാറുകയായിരുന്നു; 11 പേർക്കു പരിക്ക്
പാറശാല: മീൻ കയറ്റിവന്ന ലോറിയും കന്യാകുമാരിക്ക് വിനോദ യാത്ര പോവുകയായിരുന്ന ടെംപോ ട്രാവലറുമായി കൂട്ടിയിടിച്ചു പന്ത്രണ്ടു വയസുകാരൻ മരിച്ചു. പതിനൊന്നു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. കോതമംഗലത്തുനിന്നും കന്യാകുമാരിയിലേക്കു വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. വിനോദ സംഘത്തിലുണ്ടായിരുന്ന ആരോമൽ (12 )ണ് മരണമടഞ്ഞത്. പരുക്കേറ്റ ആറുപേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്എടി ആശുപത്രികളിലും പ്രവേശിപ്പിച്ചു. കോതമംഗലം സ്വദേശികളായ എൽദോസ് (42 )ഷിബി (41 )നോവ (17)ഹണി ബിനു (38 )ബിനു (40 )അഭിഷേക് (40 ) ഏതെൻ (10 ) അജിത അരുൾ ബിനുകുമാർ എന്നിവർ പരിക്കേറ്റവരാണ്. ഇഞ്ചിവിള വളവിലാണ് അപകടം നടന്നത്. അമിതവേഗത്തിൽ വന്ന മീൻലോറി ട്രാവലറിന്റെ വശത്തു ഇടിച്ചുകയറുകയായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു. ചാറ്റൽ മഴയും വളവും അപകടകാരണമെന്നു കരുതുന്നു. പാറശാല പോലീസും അഗ്നിശമന സേനയും…
Read More“കൈ” ഉയർത്തി കർണാടക..! വീശിയടിച്ച കോൺഗ്രസ് തരംഗത്തിൽ തകർന്ന് വീണ് ബിജെപി; കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ ആഘോഷം
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് തരംഗം. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് മുന്നേറുകയാണ്. 11 6സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 78 സീറ്റിലേക്ക് ബിജെപി കൂപ്പുകുത്തി. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം തുടങ്ങി. സംസ്ഥാനത്തെ എല്ലാ മേഖലയിലും കോൺഗ്രസ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. മധ്യ കർണാടക, ഹൈദരാബാദ് കർണാടക, തീരദേശ കർണാടക, ബംഗളൂരു നഗരമേഖല എന്നിവിടങ്ങളിൽ ബിജെപിയെ ജനം കൈവിട്ടു. അതേസമയം, ത്രിശങ്കുഫലത്തിൽ കണ്ണുവച്ച ജെഡിഎസ് പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ല. കോൺഗ്രസ് പടയോട്ടത്തിൽ ജെഡിഎസ് തകർന്നടിയുകയായിരുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിട്ട് നിൽക്കുകയാണ്.
Read More