സിപിഎം നേതാവിനെതിരേ ലൈംഗിക പീഡനാരോപണവുമായി സിപിഐ വനിതാ നേതാവ്. സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്. പഞ്ചായത്ത് ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത് ഒരാഴ്ച മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയ സിപിഐ നേതാവായ യുവതിയെ ഒന്‍പതാം വാര്‍ഡ് അംഗം കെ പി ബിജു കയറിപ്പിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ചെറുവണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഒമ്പതാംവാര്‍ഡ് മെമ്പറുമായ ബിജു സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ദിവസമാണ് യുവതി മേപ്പയൂര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു കേസെടുത്തു. പ്രതി ഒളിവിലാണെന്നും…
Read MoreCategory: Top News
യുദ്ധത്തിനുള്ള യുഗമല്ലിത് ! പുടിനെ മുഖത്തുനോക്കി വിമര്‍ശിച്ച് മോദി; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് മാധ്യമങ്ങള്‍
യുക്രൈന് വിഷയത്തില്‍ ‘ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന്’ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുഖ്യധാരാ അമേരിക്കന്‍ മാധ്യമങ്ങള്‍. സമര്‍ഖണ്ഡിലെ മോദി-പുടിന് സംഭാഷണം മുഖ്യധാരാ അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ രീതിയിലാണ് ഏറ്റെടുത്തത്. ”ഉക്രെയ്നിലെ റഷ്യയുടെ ആക്രമണത്തില്‍ പുടിനെ മോദി വിമര്‍ശിച്ചു,” ദി വാഷിങ്ടണ്‍ പോസ്റ്റിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ”ഇന്നത്തെ യുഗം യുദ്ധത്തിനുള്ള കാലമല്ല, ഇതിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് ഫോണില്‍ സംസാരിച്ചിരുന്നു,” ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ പുടിന്റെ മറുപടി ഇങ്ങനെയായിരുന്നു…”യുക്രൈനിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടും നിങ്ങള്‍ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളും എനിക്കറിയാം. യുക്രൈനിലെ നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. നിര്‍ഭാഗ്യവശാല്‍, യുക്രൈന് നേതൃത്വം ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതായും യുദ്ധക്കളത്തില്‍ സൈനിക മാര്‍ഗങ്ങളിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ എപ്പോഴും നിങ്ങളെ അറിയിക്കും,” മോദിയോടായി പുടിന്…
Read More“സ്വിഫ്റ്റ് ഡ്രൈവർമാർ ചില കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ പെരുമാറരുത്’; കെഎസ്ആർടിസി എംഡിയുടെ ശബ്ദ സന്ദേശം സൂപ്പർഫാസ്റ്റ് വേഗത്തിൽ പ്രചരിക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ചില ഡ്രൈവർമാരെ പോലെ സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാർ പെരുമാറരുതെന്ന് സി എം ഡി ബിജു പ്രഭാകറിന്റേതായ ശബ്ദസന്ദേശം. സ്വിഫ്റ്റ് ഡ്രൈവർമാരുടേതായ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് എംഡിയുടേതായ ശബ്ദ സന്ദേശമെത്തിയത്. മര്യാദയ്ക്ക് ബസ് ഓടിച്ചില്ലെങ്കിൽ ശക്തമായ നടപടി എടുക്കുമെന്ന് സ്വിഫ്റ്റിലെ ഡ്രൈവർമാർക്ക് കെ – സ്വിഫ്റ്റിന്റെ സി എം ഡി കൂടിയായ ബിജു പ്രഭാകരന്റെ മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം നഗരത്തിലൂടെ കെ-സ്വിഫ്റ്റ് ബസിന്റെ ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കി പ്പോയതാണ് സി എംഡിയെ ചൊടിപ്പിച്ചത്. ബസ് നന്പർ അടക്കം വ്യക്തമാക്കിയാണ് സി എം ഡി കെ – സ്വിഫ്റ്റിലെ ഡ്രൈവർമാരുടെ കൂട്ടായ്മയ്ക്ക് ശബ്ദ സന്ദേശം അയച്ചിട്ടുള്ളത്. നിർത്താതെ ഹോൺ മുഴക്കി ജനങ്ങളെ വിരട്ടരുത്. ഒറ്റ ഹോൺ മുഴക്കിയാൽ സൈഡ് കിട്ടിയില്ലെങ്കിൽ വേണ്ട. കെ എസ് ആർ ടി സിയിലെ ചില ഡ്രൈവർമാർ തലയ്ക്ക് സ്ഥിരതയില്ലാത്തതും റിബെല്ലിയസുമാണ്. സ്വിഫ്റ്റിലെ…
Read Moreഗവർണർ – സർക്കാർ പോര് അതിരൂക്ഷം; മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ഗവർണർ; പിന്നിൽനിന്ന് കളിക്കുന്നത് ആരെന്ന് അറിയാം ; തന്നെ കാണാൻ മുഖ്യമന്ത്രിക്ക് എന്താണ് പേടി
കൊച്ചി: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാൾ പുറത്ത് വിടുമെന്നു ഗവർണർ ഇന്നു രാവിലെ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സർവകലാശാലയുടെ സ്വയംഭരണം തകർക്കാൻ അനുവദിക്കില്ല.സർവകലാശാല ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തിലിരിക്കുന്നവരുടേതല്ല. യോഗ്യതയില്ലാത്തവരെ വാഴ്സിറ്റിയിൽ നിയമിക്കാൻ പറ്റില്ല. വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ല. സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് തിരുവനന്തപുരത്ത് എത്തിയശേഷം പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. പിന്നിൽ നിന്നു കളിക്കുന്നത്…ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. കണ്ണൂരിൽ വച്ച് മൂന്നു വർഷം മുന്‍പ് കണ്ണൂർ സർവകലാശാല ചരിത്ര കോണ്‍ഗ്രസിൽ പങ്കെടുക്കുന്പോൾ തനിക്കുനേരേ വധശ്രമം ഉണ്ടായി. ഈ സംഭവത്തിൽ പോലീസ് കേസെടുത്തില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്? വധശ്രമത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ട്. പിന്നിൽനിന്ന് കളിക്കുന്നത് ആരാണെന്ന് എനിക്കറിയാം.…
Read Moreമിന്നൽ കെഎസ്ആർടിസി വൺവേതെറ്റിച്ചെത്തിയപ്പോൾ കവർന്നത് യുവാവിന്റെ ജീവൻ; പുലർച്ചെ ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാനുള്ള ഡ്രൈവറുടെ തെറ്റായ തീരുമാനം ഒരു കുടുംബത്തിന്റെ പ്രതീക്ഷ ഇല്ലാതാക്കി…
കോട്ടയം; വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ പ്രദീപിൻെറ മകന് അഭിഷേക് പ്രദീപ് (20) ആണ് മരിച്ചത്. കൂടെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ബന്ധുവും മന്ത്രി വി.എന്‍. വാസൻെറ ഡ്രൈവറുമായ വാഴപ്പള്ളി മോര്‍ക്കുളങ്ങര കൊല്ലംപറമ്പില്‍ കെ.പി. വിജയന്റെ മകന് ശ്രീഹരി (ആരോമല്‍- 20 )യെ പരിക്കുളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.30ന് കോട്ടയം ഭീമാ ജൂവലേഴ്സിന് മുന്നില്‍ വണ്‍വേ റോഡിലാണ് അപകടം.വണ്‍വേ റോഡില്‍ എതിര്‍ദിശയിലൂടെ എത്തിയ കെ എസ് ആര് ടി സി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചേ ആയതിനാൽ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് വണ്‍വേക്ക് എതിര് ദിശയിലൂടെയാണ് സഞ്ചരിച്ചത്. ബൈക്ക് പുളിമൂട് ജംഗ്ഷന് വഴി വണ്‍വേ റോഡിലേക്ക് കയറിവരവേയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയവരും പോലീസും ചേര്‍ന്ന് ഇരുവരേയും…
Read Moreആനക്കൊമ്പിൽ വിരഞ്ഞ നഗ്നസ്ത്രീകൾ; പുരാവസ്തു ഉപകരണങ്ങളുടെ മറവിൽ വിൽപനയ്ക്ക് ആനക്കൊമ്പുകൾ; മൂന്നംഗ സംഘത്തെ വിജിലൻസ് കുരുക്കിയത് പുരാതനമാർഗത്തിലൂടെ…
തൊടുപുഴ: ആനക്കൊന്പിൽ തീർത്ത ശില്പങ്ങളുമായി മൂന്നുപേർ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് വിജിലൻസ്, ഫ്ളൈയിംഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരടി വീതം വലുപ്പമുള്ള രണ്ടു വിഗ്രഹങ്ങളാണ് പിടിച്ചെടുത്തത്. ശിൽപ്പങ്ങൾ വാങ്ങാനെത്തിയവരെന്ന് വിശ്വസിപ്പിച്ചാണ് ഉദ്യോഗസ്ഥർ പ്രതികളെ കുടുക്കിയത്. ഇവരിൽ നിന്നും പുരാവസ്തുക്കളും പിടിച്ചെടുത്തു. പുരാവസ്തു ഉപകരണങ്ങളുടെ മറവിൽ ആനക്കൊന്പിൽ തീർത്ത ശിൽപ്പങ്ങൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തൊടുപുഴ അഞ്ചിരി പാലകുന്നേൽ ജോണ്‍സ് (56), ഇഞ്ചിയാനി സ്വദേശി, അഞ്ചിരി കേളത്ത് കുര്യാക്കോസ് (47), മടക്കത്താനം പുൽക്കുന്നേൽ കൃഷ്ണൻ (60) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വനം വകുപ്പ് വിജിലൻസ് ഫ്ലൈയിങ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ജോണ്‍സന്റെ ഇഞ്ചിയാനിയിലുള്ള വീട്ടിലാണ് വിൽപ്പനയ്ക്കായുള്ള ശിൽപ്പങ്ങൾ സൂക്ഷിച്ചിരുന്നത്. പുരാവസ്തുക്കളും വിഗ്രഹങ്ങളും ഉൾപ്പെടെയുള്ളവ കച്ചവടം ചെയ്യുന്നവരാണ് പ്രതികളെന്ന് വനം വകുപ്പധികൃതർ പറഞ്ഞു. ഇവർക്ക് ആനക്കൊന്പ് ലഭിച്ചതെവിടെ നിന്ന് എന്നതുൾപ്പെടെയുള്ള…
Read Moreസൽമാൻ ഖാനെ വധിക്കാൻ മൂന്നു മാസത്തിനിടെ രണ്ടു തവണ ശ്രമം;പാളിയ ശ്രമങ്ങൾക്ക് പിന്നിൽ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
ബോളിവുഡ് താരം സല്മാന് ഖാനെ വധിക്കാന്‍ യുടെ സംഘം കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു തവണ ശ്രമം നടത്തിയതായി പഞ്ചാബ് പോലീസ്. ഇപ്പോൾ തീഹാർ ജയിലിലുള്ള ലോറൻസ് ബിഷ്ന്ണോയ് കഴിഞ്ഞ നാലു വർഷമായി സൽമാൻ ഖാനെ വധിക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറയുന്നു. ആദ്യശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ലോറൻസ് ബിഷ്ണോയ് ഒരു പ്ലാൻ ബി തയ്യാറാക്കിയിരുന്നതായും പോലീസ് ഇന്നലെ വെളിപ്പെടുത്തി. പന്‍വേലിലെ സല്മാന് ഖാന്റെ ഫാം ഹൗസിന് സമീപത്ത് വെച്ച് കൊല നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. ഇതിനായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഫാം ഹൗസിന് അടുത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ സല്‍മാനും പിതാവ് സലീം ഖാനും ഒരു ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ കൊന്നതു പോലെ പോലെ നിങ്ങളെയും ഇല്ലാതാക്കും എന്നായിരുന്നു ഭീഷണിക്കത്ത്. സിദ്ധു മൂസെവാല കൊല്ലപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് സല്മാന് ഖാനെ വധിക്കുമെന്ന ഭീഷണിക്കത്ത്…
Read Moreകോഴിക്കോട് നിന്ന് പത്തനംതിട്ടയിലെത്തിയത് കാമുകിയെ കാണാൻ; മോഷ്ടിച്ച ബൈക്കിൽ കായംകുളം വഴിപോയപ്പോൾ കവർന്നത് 50 പവൻ; ഇസ്മയിൽ ഒരു കൊച്ചുണ്ണിയെന്ന് പോലീസ്
കായംകുളം: വീട് കുത്തിത്തുറന്ന് 50 പവനും രണ്ടുലക്ഷം രൂപയും കവർച്ച നടത്തിയ കേസിൽ കണ്ണൂരിൽ അറസ്റ്റിലായ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കായംകുളം പെരിങ്ങാല ചക്കാല കിഴക്കതിൽ ഹരിദാസിന്റെ വീട്ടിൽനിന്നു 50 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന കേസിൽ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ തളിപ്പറമ്പ് ഇരിക്കൂർ പട്ടുവ ദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ ഇസ്മായിലി (30) നെയാണ് മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ നാലിന് സന്ധ്യാസമയത്ത് വീട്ടുകാർ രണ്ടു വീടുകൾക്കപ്പുറമുള്ള വീട്ടിൽ ഓണപ്പരിപാടി കാണാനായി പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞുവന്നിരുന്ന ഇസ്മായിൽ കഴിഞ്ഞ രണ്ടിനു പുറത്തിറങ്ങിയശേഷം മൂന്നിന് പത്തനംതിട്ടയിലുള്ള പെൺ സുഹൃത്തിനെ കാണാനെത്തുകയും തുടർന്ന് പത്തനാപുരത്ത് നിന്ന് ഒരു സ്കൂട്ടർ…
Read Moreഉടമസ്ഥരില്ലാത്ത നായ്ക്കളെ മൃഗശാലയിലെ മൃഗങ്ങൾക്കു ഭക്ഷണമാക്കണം; ലൈസൻസ് ഉള്ള പൂച്ചകളും നായകളും പൊതുനിരത്തിൽ ഇറങ്ങിയാൽ ചെയ്യേണ്ടത്; നിർദേശങ്ങളുമായി യൂത്ത്ഫ്രണ്ട് -എം
കോട്ടയം: സംസ്ഥാനത്ത് ഉടമസ്ഥരില്ലാതെ ഭീതിപരത്തുന്ന നായ്ക്കളെ പരിശോധനയ്ക്കു ശേഷം മൃഗശാലകളിലെ മാംസഭോജികളായ മൃഗങ്ങൾക്കു ഭക്ഷണമാക്കി നൽകാൻ തീരുമാനമെടുക്കണമെന്നു കേരള യൂത്ത്ഫ്രണ്ട് -എം. സംസ്ഥാന കമ്മിറ്റി തയാറാക്കിയ നായശല്യം പരിഹരിക്കാനുള്ള നിർദേശങ്ങളടങ്ങിയ നിവേദനം പ്രസിഡന്റ് അഡ്വ.റോണി മാത്യു സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിനു കൈമാറി. മൃഗശാലയിൽ ഉൾപ്പെടെയുള്ള സംരക്ഷിത മേഖലയിലുള്ള മാംസഭോജികളായ മൃഗങ്ങൾക്കു ഭക്ഷണത്തിനായി ഭാരിച്ച സാന്പത്തികമാണ് ചെലവഴിക്കുന്നത്. നായ്ക്കളെ നൽകിയാൽ ആ ചെലവ് ഒഴിവാക്കാം. വീട്ടിലെ നായ്ക്കളുടെയും പൂച്ചകളുടെയും സെൻസസും അവയുടെ ലൈസൻസിംഗ് സിസ്റ്റവും കർശനമാക്കണം. ലൈസൻസ് ഉള്ള പൂച്ചകളും നായകളും പൊതുനിരത്തിൽ വരികയാണെങ്കിൽ ഉടമസ്ഥർക്കെതിരേ പിഴയോടു കൂടിയ ശിക്ഷ നടപ്പിലാക്കണം തുടങ്ങിയ നിർദേശങ്ങളാണ് യൂത്ത്ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റി മന്ത്രിക്കു നൽകിയ നിവേദനത്തിലുള്ളത്. പ്രമോദ് നാരായൺ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം കൈമാറിയത്. സംസ്ഥാന ഭാരവാഹികളായ സിറിയക് ചാഴികാടൻ, ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ,…
Read Moreഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു; രാമക്കൽമേട്ടിൽ റിസോർട്ട് തല്ലിത്തകർത്തു; രാത്രിയിൽ സംഭവിച്ചതിനെക്കുറിച്ച് യുവാക്കൾക്ക് പറയാനുള്ളത്…
നെടുങ്കണ്ടം: ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയതിനെച്ചൊല്ലി രാമക്കൽമേട്ടിൽ റിസോർട്ടിൽ ആക്രമണം നടത്തിയതായി പരാതി. രാത്രിയിൽ അഞ്ചംഗ മദ്യപസംഘം ടേബിളും പ്ലേറ്റുകളും ഉൾപ്പെടെ അടിച്ചുപൊട്ടിച്ച് ഒന്നരമണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റിസോർട്ട് ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. രാമക്കൽമേട് സിയോൺ ഹിൽസ് റിസോർട്ടിൽ വിളിച്ച് ചിലർ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. 11ഓടെ സംഘം റിസോർട്ടിലെത്തി ഫ്രൈഡ് റൈസ് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ പ്രത്യേകം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഇതിനിടയിൽ സംഘത്തിലെ ഒരാൾ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നെന്നാണ് റിസോർട്ട് ജീവനക്കാർ പറയുന്നത്. തുടർന്ന് ടേബിളുകൾക്കും കേടുപാടുകൾ വരുത്തി. ജീവനക്കാരൻ അനു മാത്യുവിന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും ശ്രമമുണ്ടായി. ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ആക്രമണത്തിനിടെ അക്രമികളിൽ ഒരാളുടെ കൈ…
Read More