തൊടുപുഴ: പഴകിയ മത്സ്യം വാങ്ങാൻ വിസമ്മതിച്ചയാളെയും കുടുംബത്തെയും മത്സ്യക്കച്ചവടം നടത്തിയിരുന്നവർ അസഭ്യം പറഞ്ഞതായി പരാതി. സംഭവത്തെത്തുടർന്ന് നഗരസഭ, പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ സ്ഥലത്തെത്തി.മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും വിൽപനയ്ക്കായി വച്ച മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴ മാവിൻചുവട്ടിലാണ് സംഭവം. തൊടുപുഴയിൽനിന്ന് മടങ്ങുകയായിരുന്ന കാളിയാർ സ്വദേശിയും കുടുംബവുമാണ് മത്സ്യം വാങ്ങുന്നതിനായി കടയിലെത്തിയത്. വയറു പൊട്ടിയ മീൻ ഇടരുതെന്ന് പറഞ്ഞപ്പോൾ കടയിലുണ്ടായിരുന്നവർ അസഭ്യം പറഞ്ഞുവെന്നായിരുന്നു ആരോപണം. മത്സ്യം വേണ്ടെന്നു പറഞ്ഞ് പിൻമാറിയപ്പോൾ പിന്തുടർന്നെത്തിയെന്നും പരാതിക്കാരൻ പറഞ്ഞു. ബഹളമായതോടെ നാട്ടുകാർ കടയ്ക്കു മുന്നിൽ തടിച്ചുകൂടി. പിന്നീട് നഗരസഭാ ചെയർമാൻ സനീഷ് ജോർജും പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ മീനുകൾ നശിപ്പിച്ചു കുഴിച്ചുമൂടാൻ നിർദേശം നൽകുകയായിരുന്നു. ഇതിനിടെ കടക്കാരും പരാതിക്കാരും തമ്മിലുള്ള പ്രശ്നം ചർച്ചചെയ്ത് ഒത്തുതീർപ്പാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത…
Read MoreCategory: Top News
മലപ്പുറത്തുകാരൻ അബ്ദുള്ള ആശ്രമത്തിൽ ഒളിച്ചു കഴിഞ്ഞത് ശശിധരാനന്ദ സ്വാമിയായി; ചെറുതോണിയിലെ ശശിസ്വാമിയുടെ കള്ളത്തരം പൊളിച്ചത് ഭാര്യ മൈമുന
ചെറുതോണി: ശശിധരാനന്ദ സ്വാമിയെന്ന വ്യാജപേരിൽ മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയിൽ ഒരാശ്രമത്തിൽ ഒളിച്ചു താമസിച്ചിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശി കുറ്റിപ്പുറത്തു വീട്ടിൽ അബ്ദുള്ളയെ (57) മുരിക്കാശേരി പോലീസിന്റെ സഹായത്തോടെ മലപ്പുറത്തുനിന്നെത്തിയ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഇയാളെ വീട്ടിൽനിന്നു കാണാതായത്. ഇതേത്തുടർന്ന് ഭാര്യ മൈമുന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശാനുസരണം വഴിക്കടവ് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുരിക്കാശേരിയിലുണ്ടെന്ന് കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാളെ കണ്ടെത്താൻ പോലീസിനു വളരെ ബുദ്ധിമുട്ടേണ്ടിവന്നു.ഓഗസ്റ്റ് ഒന്നിനു വീടു വിട്ടിറങ്ങിയ ഇയാൾ മഹാരാഷ്ട്ര, ഗോവ, മംഗലാപുരം, കാസർഗോഡ്, കാഞ്ഞങ്ങാട്, തിരുവനന്തപുരം, എറണാകുളം, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി ഇടുക്കിയിലെത്തുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ സ്വാമിയെന്ന വ്യാജപേരിൽ ആശ്രമത്തിൽ കടന്നുകൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Read Moreമദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ല; സ്വാഭാവികമായ അപകടം മാത്രം; വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിനു തെളിവില്ലെന്നാണ് ഹര്‍ജിയിലെ വാദം. സ്വാഭാവികമായ അപകടം മാത്രമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനു സമീപം ഇരുചക്രവാഹനം നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിനെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യഘട്ടംമുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. വാഹനമോടിച്ചത് താനല്ലെന്ന ശ്രീറാമിന്റെ വാദം അംഗീകരിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തില്‍ പോലീസ് സ്വീകരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടായതെന്നു തെളിയിക്കാനും ആദ്യം കേസന്വേഷിച്ചിരുന്ന അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല. പിന്നീട് ദൃക്സാക്ഷികള്‍ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയും മാധ്യമങ്ങളുടെ ശക്തമായ ഇടപെടലും മൂലമാണ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയെന്നാണ് പിന്നീട് ശ്രീറാമിനും സുഹൃത്ത് വഫ…
Read Moreഹിജാബ് കീറിയെറിഞ്ഞ് കത്തിച്ച് പ്രതിഷേധം ! തെരുവുകളില്‍ ഇരമ്പിയാര്‍ത്ത് വനിതകള്‍; മഹ്സയുടെ മരണത്തില്‍ ഇറാന് കത്തുന്നു; വീഡിയോ കാണാം…
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പോലീസ് അറസ്റ്റുചെയ്ത യുവതി മരിച്ചതില്‍ പ്രതിഷേധം രാജ്യത്താകമാനം വ്യാപിക്കുന്നു. ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇസ്ലാമിക് ഭരണം നിലനില്‍ക്കുന്ന ഇറാനില്‍ സ്ത്രീകള്‍ തല മറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22കാരിയായ മഹ്സ അമീനി എന്ന യുവതിയെയാണ് തല ശരിയായി മറച്ചില്ലെന്നപേരില്‍ ചൊവ്വാഴ്ച ഇറാനിയന്‍ മത പോലീസ് അറസ്റ്റുചെയ്തത്. പോലീസ് വാനിനുള്ളില്‍ ഇവരെ മര്‍ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, പോലീസ് ഇതു നിഷേധിച്ചു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍കഴിഞ്ഞ് മഹ്സയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയിലാക്കി എന്ന പോലീസിന്റെ വാദം ബന്ധുക്കള്‍ തള്ളിക്കളഞ്ഞു. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം…
Read Moreഅയാൾക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളു..! കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകയുടെ ഡയറി കണ്ടെത്തി; കുറിപ്പിലെ വരികൾ ആരുടേയും കരളലിയിപ്പിക്കും…
കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന് നായര്‍ അറസ്റ്റില്‍. അഭിഭാഷകനാണ് ഇയാള്‍. ഐശ്വര്യയുടെ ഡയറിക്കുറിപ്പില്‍ നിന്നും ഭര്‍തൃപീഡനത്തിന്റെ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മുമ്പ് പിണങ്ങി താമസിക്കുകയായിരുന്ന ഇവര്‍ പിന്നീട് കൗണ്‍സിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇട്ടിവ സ്വദേശിനി അഡ്വ. ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനം മൂലമാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Read Moreകാമുകന്റെ സന്തോഷം അതല്ലേ എല്ലാം; ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു; വീഡിയോ കണ്ടശേഷം യുവാവ് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്…
ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിൽ സ്വകാര്യ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണത്തെത്തുടർന്ന് സഹപാഠിയായ എംബിഎ വിദ്യാർഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉത്തരവിട്ടു. ശനിയാഴ്ച അർധരാത്രി വിദ്യാർഥിനികൾ കാന്പസിൽ പ്രതിഷേധിച്ചതോടെ എഡിജിപി ഗുർപ്രീത് ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ചർച്ച നടത്തിയിരുന്നു. ഇന്നലെയും വിദ്യാർഥിനികൾ കാന്പസിൽ പ്രതിഷേധിച്ചു.അറുപതോളം വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങളാണ് പെണ്‍കുട്ടി മൊബൈലിൽ പകർത്തിയത്. 4,000 വിദ്യാർഥിനികളാണ് ഹോസ്റ്റലിലുള്ളത്. കുളിമുറിയുടെ വാതിലിനടിയിൽനിന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മറ്റു വിദ്യാർഥിനികൾ ബഹളം വച്ചത്. ഹിമാചൽപ്രദേശിലുള്ള തന്റെ ആണ്‍സുഹൃത്തിന് ഈ വീഡിയോ ദൃശ്യങ്ങൾ പെൺകുട്ടി അയച്ചുകൊടുത്തിരുന്നു. ഇയാളാണ് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി വിദ്യാർഥിനികൾ ആരോപിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി അറസ്റ്റിലായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു വീഡിയോ മാത്രമാണു…
Read Moreഭാഗ്യടിക്കറ്റ് എടുത്തത് കൊച്ചിന്റെ കുടുക്ക പൊട്ടിച്ച് ! ആ ഭാഗ്യവാന് ഓട്ടോ ഡ്രൈവര്‍ അനൂപ്…
തിരുവനന്തപുരം: 25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ശ്രീവരാഹം സ്വദേശി അനൂപിനാണ് കോടികളുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 30 വയസുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപറിന്റെ ഭാഗ്യമെത്തിയത്. പണം ഇല്ലാത്തതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. ശനിയാഴ്ച രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തതെന്ന് അനൂപ് പറഞ്ഞു. ‘ബംപര്‍ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടന്‍ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അന്‍പത് രൂപ കുറവുണ്ടായിരുന്നതിനാല്‍ ടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഒറ്റ…
Read Moreസന്തോഷ് വിദ്യയുടെ കൈകള്‍ വെട്ടിമാറ്റിയത് അഞ്ചു വയസുകാരനായ മകന്റെ മുമ്പിലിട്ട് ! കൃത്യം നടപ്പാക്കിയത് വ്യക്തമായ ആസൂത്രണത്തിനു ശേഷം…
പത്തനംതിട്ടയില്‍ യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയ സന്തോഷ് നടത്തിയത് ആസൂത്രിത വധശ്രമമെന്നും അക്രമം അഞ്ചുവയസുകാരനായ മകന്റെ മുന്നിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്തോഷ് സംശയരോഗിയാണെന്നും മുന്‍പും വിദ്യയെ ക്രൂരമായ രീതിയില്‍ ആക്രമിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രതി സന്തോഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. അതേസമയം, പത്തനംതിട്ടയില്‍ ഭര്‍ത്താവ് വെട്ടിമാറ്റിയ വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെകലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യയെ സന്തോഷ് വെട്ടിയത്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. വടിവാളുപയോഗിച്ച് വിജയന്റെ പുറത്ത് സന്തോഷ് പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെടുകയായിരുന്നു. വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ…
Read More50ഓളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി അത് യുവാക്കള്‍ക്ക് അയച്ചു കൊടുത്ത് പെണ്‍കുട്ടി ! സര്‍വകലാശാലയ്ക്കു മുമ്പില്‍ വന്‍ സംഘര്‍ഷം…
വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ചണ്ഡിഗഢ് സര്‍വകലാശാലയ്ക്ക് മുന്നില്‍ വ്യാപക പ്രതിഷേധം. അര്‍ധരാത്രിയില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തിയ യുവാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. 50 ഓളം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ഈ പെണ്‍കുട്ടി പകര്‍ത്തി യുവാവിന് അയച്ചുകൊടുത്തത്. അയാള്‍ ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്താണ് ഇത്തരമൊരു പ്രകോപനത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ചതെന്ന കാരണം വ്യക്തമല്ല. കുട്ടികളോട് സംയമനം പാലിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിട്ട യുവാവിനായും അന്വേഷണം വ്യാപകമാക്കിയാതായി പോലീസ് പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പെലീസ് അറിയിച്ചു.…
Read Moreമലദ്വാരത്തില്‍ സ്വര്‍ണവുമായി വന്ന മലപ്പുറം സ്വദേശിയും വിമാനത്താവളത്തിന് പുറത്ത് ‘എണ്ണ’യുമായി കാത്തു നിന്നവരും പിടിയില്‍ ! കടത്തിയത് ഒരു കിലോ സ്വര്‍ണം…
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. മലദ്വാരത്തില്‍ കടത്തിക്കൊണ്ടു വന്ന അമ്പത്ലക്ഷംരൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്. പതിവിലും വ്യത്യസ്തമായി സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയവരെയാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നയാളിലേക്ക് എത്തുകയായിരുന്നു. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയായ ഫയാസാണ് സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 1.071 കിലോ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഫയാസില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടിന് പുറത്ത് എണ്ണയുമായി രണ്ട് കൊണ്ടോട്ടി സ്വദേശികള്‍ കാറില്‍ കാത്തുനിന്നിരുന്നു. ഇവരെ പരിശോധിച്ചപ്പോള്‍ 82,000 രൂപയും ഒപ്പം എണ്ണയും പിടികൂടി. മലദ്വാരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുന്നതിനായിരുന്നു എണ്ണ കരുതിയത്. 82000 രൂപ കടത്തുകാരനുള്ള കൂലിയായിരുന്നു. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പതിവിന് വിപരീതമായി വിമാനത്താവളത്തിന്റെ…
Read More