മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ടെക്സ്റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ അഞ്ചു പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെല്‍ഡിംഗ് ജോലിക്കാരനായ പാണ്ടിക്കാട് പുലിക്കോട്ടില്‍ മുജീബ് റഹ്മാനാണ് (29) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് മുജീബിന്റെ ഭാര്യ രഹ്നയുടെ വാട്സാപ്പിലേക്ക് അജ്ഞാത നമ്പരില്‍ നിന്ന് അവശ നിലയിലുള്ള മുജീബിന്റെ ഫോട്ടോ വന്നിരുന്നു. കൊണ്ടോട്ടിക്കു സമീപം കിഴിശേരിയിലാണു മുജീബ് ജോലി ചെയ്യുന്നത്. വീട്ടുചെലവിനു പണവുമായി ഞായറാഴ്ച വരുമെന്നു വെള്ളിയാഴ്ച രാത്രി ഏഴിന് മുജീബ് രഹ്നയെ വിളിച്ചു പറഞ്ഞിരുന്നു. അതിനു രണ്ടു മണിക്കൂറിനു ശേഷമാണു മനസ്സ് തകര്‍ക്കുന്ന ഫോട്ടോ വാട്സാപ്പില്‍ ലഭിച്ചത്. മുജീബിന്റെ നമ്പറില്‍ വിളിച്ചിട്ടു കിട്ടിയില്ല. ചിത്രം അയച്ച നമ്പറിലേക്കു വിളിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ‘തലയില്‍ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളില്ലെന്നായിരുന്നു മറുപടി. ഫോണ്‍…
Read MoreCategory: Top News
ഹീരാബ @ 100..! അമ്മയ്ക്കു പിറന്നാൾ ധുരവുമായി പ്രധാനമന്ത്രി മോദി; പൂജാമുറിയിൽ അമ്മയുടെ പാദങ്ങൾ കഴുകി അനുഗ്രഹം വാങ്ങി
ഗാന്ധിനഗർ: നൂറാം വയസിലേക്കു കടന്ന അമ്മ ഹീര ബെന്നിന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലുള്ള വീട്ടിലെത്തി. പൂജാമുറിയിൽ അമ്മയുടെ പാദങ്ങൾ കഴുകി അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി പിറന്നാൾ മധുരവും സമ്മാനിച്ചു. അമ്മ എന്നത് വെറുമൊരു വാക്കല്ല. ഒട്ടേറെ വികാരങ്ങളുടെ കൂട്ടായ്മയാണതെന്നായിരുന്നു പിന്നീട് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞത്. “അമ്മ ഹീരാബ നൂറാംവയസിലേക്കു കടക്കുകയാണ്. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാൾ ആഘോഷിക്കുമായിരുന്നു. അമ്മയുടെ ശതാബ്ദിയെന്ന നിലയിൽ ഈ വർഷം തനിക്ക് പ്രിയപ്പെട്ടതാണ്’- ട്വീറ്റ് തുടരുന്നു. ചെറിയൊരു മൺവീട്ടിൽ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്പോഴും സഹിഷ്ണുത വെടിയാതെയാണ് അമ്മ ജീവിച്ചതെന്നും ജീവിക്കാനായി പല വീടുകളിലും പാത്രങ്ങൾ കഴുകാനും ചർക്കയിൽ നൂൽനൂൽക്കാനും അമ്മ പോയിട്ടുണ്ടെന്നും ട്വിറ്റിൽ പ്രധാനമന്ത്രി ഓർമിച്ചു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജന്മനാടായ വഡ്നഗറിൽ പ്രാർഥനാ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങൽ ചേർന്ന് അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ…
Read Moreപോക്സോ കേസിൽ റിട്ട. അധ്യാപകൻ കെ.വി. ശശികുമാർ വീണ്ടും അറസ്റ്റിൽ! നിലവിൽ ശശികുമാറിനെതിരെ മലപ്പുറം വനിതാ സ്റ്റേഷനിൽ ലഭിച്ചത് ഏഴ് പരാതികള്‍
മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ വിരമിച്ച അധ്യാപകനും മലപ്പുറം സിപിഎം നഗരസഭാ മുൻ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാറിനെ വീണ്ടും അറസ്റ്റ് ചെയ്തു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ മുൻ വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. മേയ് 13 നായിരുന്നു പൂർവവിദ്യാർഥികളുടെ പരാതിയിൽ ആദ്യം അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങി. നിലവിൽ ഇയാൾക്കെതിരേ ഏഴു പരാതികൾ ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശശികുമാറിനെതിരെ പോക്സോ വകുപ്പ് പ്രകാരം എടുക്കുന്ന മൂന്നാമത്തെ കേസാണിത്. മറ്റു നാല് കേസ് പോക്സോ വരുന്നതിനുമുമ്പായതിനാൽ മറ്റുവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പുതിയ പരാതിയിയിൽ പോലീസ് എഫ്ഐആറിൽ സംഭവം നടന്ന സ്ഥലമായ സ്കൂളിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മുൻകേസുകളിലും പോലീസിനെതിരെ സമാന ആരോപണമുയർന്നിരുന്നു. ആദ്യ രണ്ട് കേസിലും പോലീസ് അന്വേഷണം ധൃതിയിൽ പൂർത്തീകരിച്ചത് ശശികുമാറിന് വേഗത്തിൽ ജാമ്യം ലഭിക്കാൻ സഹായകമായി. നിലവിൽ ശശികുമാറിനെതിരെ ഏഴ് പരാതിയാണ്…
Read Moreഅഗ്നിപഥ് പദ്ധതി; പ്രതിഷേധത്തിന് ആഹ്വാനം ചലോ സെക്കന്തരാബാദ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ;ആക്രമണങ്ങളുടെ സൂത്രധാരൻ പിടിയിൽ
സെക്കന്തരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ തെലുങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്ന പരീക്ഷാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ സുബ്ബറാവു എന്നയാളാണ് പിടിയിലായത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ റെയിൽവേ പോലീസ് ഫോഴ്സിന് കൈമാറും. ചലോ സെക്കന്തരാബാദ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തുടർന്ന് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇവിടെ എത്തിയ പ്രതിഷേധക്കാർ ട്രെയിനിന് തീവയ്ക്കുകയും റെയിൽവേ സ്റ്റേഷനിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ ലൈംഗികാതിക്രമം; നാലുപേര്‍ അറസ്റ്റില്‍; ഇവരിൽ ഒരാൾ പെൺകുട്ടിയുടെ സഹോദരനും; അമ്മയുടെ സുഹൃത്ത് ഒളിവിൽ
കോഴഞ്ചേരി: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലുപ്രതികള്‍ അറസ്റ്റില്‍. ഇവരില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു. നാലാമന് പെണ്‍കുട്ടിയുടെ സഹോദരനാണ്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ഹോമിലേക്ക് അയച്ചു. പിടിയിലാകാനുള്ള അഞ്ചാമന് പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്ന് പറയുന്നു. കുട്ടിയുടെ മൊഴി പ്രകാരം പീഡിപ്പിച്ചതായി പറയുന്ന ബസ് കണ്ടക്ടര്‍ അയിരൂര്‍ ഇടത്രാമണ്‍ മഹേഷ് ഭവനത്തില്‍ മഹേഷ് മോഹനന് (ഉണ്ണി – 32), ഇയാളുടെ സുഹൃത്ത് തടിയൂര്‍ കടയാര്‍ വെട്ടിത്തറ വീട്ടില്‍ ജിജോ ഈശോ ഏബ്രഹാം ( 26), അയിരൂര്‍ കോറ്റാത്തൂര്‍ തോപ്പാ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ റെജി ജേക്കബ് (49) എന്നിവരാണ് റിമാന്‍ഡിലായത്. റാന്നി പെരുനാട് സ്വദേശി ഷിബുവിനെയാണ് പോലീസ് തെരയുന്നത്. ബസിലെ പരിചയം മുതലെടുത്ത് കണ്ടക്ടര്‍ മഹേഷും ഇയാളുടെ സുഹൃത്ത് ജിജോയും പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ റെജി ജേക്കബ് വീട്ടിലെ സൗഹൃദം മുതലെടുത്താണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ സഹോദരനെതിരേയും…
Read Moreകുട്ടികളെ ഭീഷണിപ്പെടുത്തി എഎസ്ഐ ചമഞ്ഞ് പണംതട്ടാൻ ശ്രമം; 1000 രൂപ തന്നാൽ കേസെടുക്കാതെ വിടാം; സുൽത്താൻ കരീമിന്റെ തട്ടിപ്പ് കുട്ടികൾ പൊളിച്ചടുക്കി
മാള: താൻ പോലീസ് മഫ്റ്റിയിൽ ആണെന്നും പറഞ്ഞ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. പുത്തൻചിറ ചിലങ്ക സ്വദേശിയായ വാഴയ്ക്കാമഠത്തിൽ ജാസി എന്നറിയപ്പെടുന്ന സുൽത്താൻ കരീം(29) ആണ് അറസ്റ്റിൽ ആയത്. കുഴൂർ സ്വദേശികളായ വിദ്യാർഥികളായ സഞ്ജയ് രവീന്ദ്രൻ, അവിനാശ്, അർജുൻ എന്നിവർ കഴിഞ്ഞദിവസം വൈകുന്നേരം നടക്കാൻ ഇറങ്ങിയതായിരുന്നു. ആ സമയം എതിർവശത്തു നിന്നും മാരുതികാറിൽ ഇവരുടെ അടുത്ത് എത്തിയ പ്രതി ബൈക്കിൽ ഇവർ മൂന്നുപേരും ഒരുമിച്ചുപോയത് ശ്രദ്ധയിൽപെട്ടെന്നു അറിയിച്ചു. താൻ മാള പോലീസ് സ്റ്റേഷനിൽ പുതുതായി വന്ന എഎസ്ഐ ആണെന്നാണ് അയാൾ അവരോടു പറഞ്ഞത്. സംശയംതോന്നിയ വിദ്യാർഥികൾ ഐഡി കാർഡ് ആവശ്യപ്പെട്ടെങ്കിലും അയാൾ അവരെ ഭീഷണിപ്പെടുത്തുകയും ബലമായി കാറിൽ കയറ്റി സ്റ്റേഷനിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോവുകയും ചെയ്തു. സ്റ്റേഷൻ എത്തുന്നതിനുമുന്പ് വണ്ടി നിർത്തി അയാൾ 1000രൂപ നൽകുകയാണെങ്കിൽ അവരെ വെറുതെ വിടാം എന്നും റസീപ്റ്റ് സ്റ്റേഷനിൽ നിന്നും…
Read Moreമൊബൈലിൽ നോക്കിയാൽ ചുറ്റുംനടക്കുന്നതൊന്നും അറിയില്ല സാറേ..! വീടിന്റെ പൂമുഖത്ത് മൊബൈൽ നോക്കിയിരുന്ന വീട്ടമ്മയുടെ 10 പവന്റെ മാല കവർന്നു
കൊച്ചി: രാത്രി വീടിന്റെ പൂമുഖത്തിരുന്ന് മൊബൈല്‍ ഫോൺ നോക്കുകയായിരുന്ന വീട്ടമ്മയുടെ പത്തു പവന്റെ മാല പൊട്ടിച്ചെടുത്തതായി പരാതി. വ്യാഴാഴ്ച രാത്രി പത്തരയോടെ തമ്മനം നന്ദനത്ത് കൊച്ചാക്കോ റോഡിലെ വീട്ടിലായിരുന്നു സംഭവം. റോഡിനോടു ചേര്‍ന്നാണ് ഇവരുടെ വീട്. മോഷ്ടാവ് പിന്നിലൂടെയെത്തി മാല പൊട്ടിച്ചെടുത്തു കടന്നുകളയുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു പള്‍സര്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് മാല പൊട്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്ന ഇവര്‍ മാസ്ക് വച്ചിരുന്നതിനാൽ തിരിച്ചറിയാനായിട്ടില്ല. പാലാരിവട്ടം എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഅന്നദാന ചെമ്പിൽ നിന്ന് കൈയിട്ടു വാരിയത് കോടികൾ; ശബരിമല നിലയ്ക്കൽ മെസിലെ തട്ടിപ്പ്; ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരേ വിജിലൻ അന്വേഷണം
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലയ്ക്കൽ മെസിലേക്ക് ശബരിമല തീർഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരെ അടക്കം പ്രതി ചേർത്ത് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. നിലയ്ക്കൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയൂർ നിർമ്മാല്യം വീട്ടിൽ ജെ. ജയപ്രകാശിനെ പത്തനംതിട്ട വിജിലൻസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ജയപ്രകാശിനെ രണ്ടു ദിവസത്തേക്ക് വിജിലൻസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര ഓഫീസിലെ ഓഡിറ്ററായിരുന്ന ജയപ്രകാശ് ആറ് മാസമായി സസ്പെൻഷനിലാണ്.ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ്, ജൂണിയർ സൂപ്രണ്ടായിരുന്ന വാസു പോറ്റി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.2018-19 കാലയളവിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ബോർഡ് പ്രസിഡന്റ്, കമ്മീഷണർ, ദേവസ്വം വിജിലൻസ്…
Read Moreഅറബ് വീടുകളില്‍ കുടുങ്ങി കിടക്കുന്നത് നൂറില്‍ അധികം മലയാളി സ്ത്രീകള്‍; സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന നിര്‍ണായക കണ്ടെത്തല്‍ ഇങ്ങനെ…
കൊച്ചി: കുവൈറ്റിലെ അറബ് വീടുകളില്‍ നൂറില്‍ അധികം മലയാളി സ്ത്രീകള്‍ കുടുങ്ങികിടപ്പുണ്ടെന്ന് പോലീസ്. ജോലി തട്ടിപ്പ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് രക്ഷപെട്ട് തിരികെയെത്തിയ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. 2021 ഡിസംബറിനും 2022 ഫെബ്രുവരിക്കുമിടില് കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്തവരാണ് ഇത്തരത്തില്‍ കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. കുട്ടികളെ നോക്കാനും, ആശുപത്രി സ്റ്റാഫായുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിച്ചവരെയാണ് കെണിയില്‍പെടുത്തിയത്. ജോലിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരളത്തിലുടനീളം റാക്കറ്റ് പരസ്യം നല്‍കിയിരുന്നു.അതേസമയം റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് കിടക്കുന്ന സ്ത്രീകള്‍ ആരാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. കൊല്ലം, എറണാകുളം സ്വദേശികളായ രണ്ട് പേര് മലയാളി സംഘടനയുടെ സഹായത്തോടെ ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കുവൈറ്റില്‍ എത്തിയ ഉടനെ ഇവരുടെ പാസ്പോര്‍ട്ട് റാക്കറ്റ് പിടിച്ചെടുത്തു. അവിടെ എത്തിയപ്പോള്‍ മാത്രമാണ് അറബി വീടുകളില്‍ വീട്ടുജോലിക്കാണ് കൊണ്ടുപോയതെന്ന് മനസ്സിലായത്. ഇത് ചോദ്യം ചെയ്തപ്പോള്‍ കള്ളകേസില്‍…
Read Moreസഹോദരനില്‍ നിന്ന് രക്ഷതേടി എത്തിയത് അമ്മാവന്റെ വീട്ടില്‍…എന്നാല്‍ അമ്മാവനും ! പത്തനംതിട്ടയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് അഞ്ചുപേര്‍…
പത്തനംതിട്ടയില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റിലായി. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു വര്‍ഷത്തില്‍ അധികമായി പെണ്‍കുട്ടി പീഡനത്തിന് ഇരയാണെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ അഞ്ചു പേരാണ് ആകെ പ്രതികള്‍. ഒരു പ്രതി ഒളിവിലാണെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും പോലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പോലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പറയുന്നത്.…
Read More