നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മീരാ ജാസ്മിനും പങ്ക് ? നടിയെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയേക്കും…അന്വേഷണ സംഘത്തില്‍ അഴിച്ചു പണി…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മീരാ ജാസ്മിനെയും മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയേക്കുമെന്ന് സൂചന. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ മായ്ച്ചതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനാണിത്. മീരാ ജാസ്മിനുമായുള്ള ചാറ്റാണു മായിച്ചതെന്നാണു പോലീസ് നിഗമനം. ഈ സാഹചര്യത്തിലാണു നടിയുടെ മൊഴിയെടുക്കല്‍ ആലോചിക്കുന്നത്. അതേ സമയം വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ദിലീപിന് നോട്ടീസ് ലഭിച്ചു. 28നു ഹാജരാകണമെന്നാണു നിര്‍ദേശം. നാളെ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും അസൗകര്യംമൂലം മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിനു പുറത്തേക്ക് യാത്രയുണ്ടെന്നായിരുന്നു ദിലീപ് അറിയിച്ചത്. കേസില്‍ തുടരന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ദിലീപിനു നോട്ടീസ് അയച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 15 വരെയാണു തുടരന്വേഷണത്തിനു ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തുകള്‍ക്കു പിന്നാലെയാണു കേസില്‍ വീണ്ടും…

Read More

എന്താണ് മീ ടൂ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും ? വിനായകൻ പറയുന്നു…

കൊച്ചി: മീ ടൂ എന്നതിന്‍റെ അർഥം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് നടൻ വിനായകൻ. ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകളെ ക്ഷണിക്കുന്നതാണോ മീ ടൂവെന്നും ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ വിനായകൻ ചോദിച്ചു. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കും. അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യും. ഇതിൽ അസ്വഭാവികത തോന്നിന്നില്ലെന്നും വിനായകൻ പറഞ്ഞു. വിനായകന്‍റെ വാക്കുകൾ.. ‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്‍റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട്…

Read More

അമിതവേഗതയിൽ വന്ന ടോറസ് ലോറി ഇടിച്ച് ബസ് മറിഞ്ഞു; യുവതി മരിച്ചു; നിരവധി പേർക്ക് പരിക്ക്; സംഭവം കൊണ്ടോട്ടിയില്‍

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 6.15 ഓടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ടോറസ് ലോറി ഇടിച്ച് ബസ് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് ജിവനക്കാരിയാണ് മരിച്ച വിജി. മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്.

Read More

കൂട്ട ബലാല്‍സംഗം ! പീഡകരുടെ വീട് ഇടിച്ചു നിരപ്പാക്കി ‘ബുള്‍ഡോസര്‍ മാമ’

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കെതിരേ നടപ്പാക്കുന്ന’ബുള്‍ഡോസര്‍’ ആക്രമണം മാതൃകയാക്കി മധ്യപ്രദേശ് സര്‍ക്കാരും ബലാല്‍സംഗം, കൊലപാതകം, ഗുണ്ടാ ആക്രമണം എന്നിവയില്‍ പ്രതിയായിട്ടുള്ളവരുടെ വീടുകളിലേക്കും സ്വത്തുക്കളിലേക്ക് ബുള്‍ഡോസര്‍ ഇറക്കിയാണ് സര്‍ക്കാര്‍ നേരിടുന്നത്. പ്രതികള്‍ അനധികൃതമായി കെട്ടിപ്പൊക്കിയ വീടുകളും സ്ഥാപനങ്ങളും അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുമായി എത്തി ഇടിച്ചുനിരത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ കാണാന്‍ കഴിയുന്നത്. ഇതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ ‘ബുള്‍ഡോസര്‍ മാമ’ എന്ന പേരും വന്നു കഴിഞ്ഞു. ശിവ്‌രാജ് സിങ് ചൗഹാനെ സ്‌നേഹത്തോടെ ‘മാമ’ എന്നാണ് ജനം വിളിക്കുന്നത്. കലാപത്തിനും കൂട്ടബലാല്‍സംഗത്തിലും പ്രതികളായവരുടെ അനധികൃത വീടുകളും സ്ഥാപനങ്ങളുമാണ് സര്‍ക്കാര്‍ ഇടിച്ചുനിരപ്പാക്കിയത് എന്നാണ് വിശദീകരണം. ഷിയോപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. മൊഹ്‌സിന്‍, റിയാസ്, സെഹ്ബാസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ വീടുകള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് അധികൃതര്‍…

Read More

ഇത് ഫ്രഞ്ച് കമ്പനിയ്ക്ക് കമ്മീഷന്‍ കൊടുക്കാനുള്ള പദ്ധതി ! കേരളം നീങ്ങുന്നത് ശ്രീലങ്കയുടെ അവസ്ഥയിലേക്കെന്ന് ചെന്നിത്തല…

കെ റെയിലിനെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചിച്ച് രമേശ് ചെന്നിത്തല. ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്നും സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പഠിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സമരക്കാരെ തല്ലി മുന്നോട്ട് പോകാമെന്ന വ്യാമോഹം വേണ്ടെന്നും രമേശ് ചന്നിത്തല പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് വിപുലമായ സരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരേ കേസെടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊതുകിനെ വെടിവെക്കാന്‍ തോക്കെടുക്കണോ എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോചന സമരത്തിന്റെ ആവശ്യമില്ലെന്നും, ഫ്രഞ്ച് കമ്പനിക്ക് കമ്മീഷന്‍ കൊടുക്കാനുള്ള പദ്ധതിയാണ് കെ റെയിലെന്നും ചെന്നിത്തല ആറോപിച്ചു. കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി കടമെടുക്കാനെന്നും കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read More

ഓൺലൈനിൽ തട്ടിപ്പു ഫ്രാഡുകൾ ആറാടുകയാണ്..! മണിചെയിന്‍, വര്‍ക്ക് ഫ്രം ഹോം, കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ ടാര്‍ജറ്റ്;  ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പുമായി പോലീസ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ അല്‍പമൊന്ന് നീങ്ങി. പ്രതിസന്ധി കാലത്ത് ജോലി നഷ്ടവും വരുമാന നഷ്ടവും ഉണ്ടായവര്‍ ഏറെ. മുന്‍പ് ജോലിയുണ്ടായിരുന്ന പലരും ഇപ്പോള്‍ തൊഴില്‍ അന്വേഷകരായി മാറി. അപ്പോഴോ തട്ടിപ്പും കൂടി. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളുടെ മേളമാണ് പലയിടത്തും. ഓണ്‍ ലൈന്‍ വഴിയും പഴയപോലെ വാണ്ടഡ് പോസ്റ്ററുകള്‍ ഒട്ടിച്ചും തട്ടിപ്പുസംഘം അവസരം മുതലെടുക്കുകയാണ്. നിരവധി ജോലി അവസരങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ ഓഫര്‍. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍” There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to…

Read More

സഖാവ് കോടിയേരി ഡാ ! കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നെങ്കിലും കല്ലിടുമെന്ന് കോടിയേരി…

കെ റെയിലിനെതിരായ സമരത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പറഞ്ഞ കോടിയേരി ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമായിരുന്നുവെന്നും എന്നാല്‍ പോലീസ് സംയമനം പാലിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. പ്രതിഷേധക്കാര്‍ സര്‍വേ കല്ല് എടുത്തുകൊണ്ടുപോയി എന്നു വെച്ച് കല്ലിന് ക്ഷാമമുണ്ടാകില്ല. കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്നെങ്കിലും കല്ലിടും. ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയതിന് ശേഷമെന്നും കോടിയേരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നു പറഞ്ഞ കോടിയേരി, സര്‍വേ നടത്താനും ഡിപിആര്‍ തയ്യാറാക്കാനും ഉള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. വിമോചനസമരമാണ് പ്രതിപക്ഷ ലക്ഷ്യമെങ്കില്‍ അതിവിടെ നടക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം…

Read More

ആൻഡമാൻ തീരത്തെ  അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകും; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആൻഡമാൻ തീരത്ത് കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ നാല് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകാനാണ് സാധ്യത. മറ്റെന്നാൾ പുലർച്ചയോടെ മ്യാൻമർ ഭാഗത്തേക്കു അടുക്കുന്ന അസാനി ചുഴലിക്കാറ്റ് തീരത്തെത്തുന്പോഴേക്കും ദുർബലമായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. പോർട്ട് ബ്ലെയറിൽ നിന്നു 100 കിലോമീറ്റർ അകലെയാണ് നിലവിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതു മണിക്കൂറുകൾക്കകം അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. അസാനി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴയുണ്ടാകും. 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

Read More

ഇരുട്ടടി തുടങ്ങി..! തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ പാചകവാതക വില വീണ്ടും വർധിപ്പിച്ചു; പെട്രോള്‍-ഡീസല്‍ വിലയിലും വര്‍ധന

  കൊച്ചി: ആറ് മാസത്തിനു ശേഷം ഗാർഹിക പാചക വാതകത്തിനുള്ള വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 956 രൂപയായി. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന് 13 രൂപ വര്‍ധിച്ച് 352 രൂപയായി. 2021 ഒക്‌ടോബര്‍ ആറിനു ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമായി. കോഴിക്കോട് പെട്രോള്‍ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ്. 2021 നവംബര്‍ രണ്ടിനായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നാല് മാസമായി ഇന്ധന…

Read More

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവ് ഓവനിൽ മരിച്ച നിലയിൽ; ഞെട്ടലിൽ നാട്ടുകാർ; അന്വേഷണം ആരംഭിച്ചുപോലീസ്

ന്യൂഡൽഹി: രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. വീട്ടിന്‍റെ അടുക്കളയിൽ വച്ചിരുന്ന മൈക്രോവേവ് ഓവനിലാണ് കുഞ്ഞിന്‍റെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ല ഭിക്കുന്നത്. അയല്‍വാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. കുഞ്ഞ് എങ്ങനെ ഓവനിലുള്ളില്‍ കുടുങ്ങിയെന്നതടക്കം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Read More