തിരുവല്ല: നദികളിലെ ജലനിരപ്പ് കുറഞ്ഞതോടെ മണല്‍ കടത്ത് സജീവമായി. ശക്തമായ വേനലില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ മണല്‍ മാഫിയാ സംഘം സജീവമായെന്നാണ് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ്, റവന്യു, പാര്‍ട്ടി സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ ഒത്താശയോടെ നദികളിലെ മണല്‍ സമ്പത്ത് കടത്തി കൊണ്ട് പോയ സംഘങ്ങളാണ്വീണ്ടും സജീവമായത്. 2018,2021 വര്‍ങ്ങളിലെ വലിയ വെള്ളപ്പെക്കമൂലം നദികളില്‍ മണല്‍ സമ്പത്ത് നിറഞ്ഞതോടെ മാഫിയാ സംഘം സജീവമായത്. തീരങ്ങളില്‍വരെ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം മണല്‍ സമ്പത്ത് ഏറ്റവും കൂടുതല്‍ വന്നടിഞ്ഞ മണിമല ആറ്റിലാണ് ഇപ്പോള്‍ കൂടുതല്‍ മണല്‍ ഖനനം നടക്കുന്നത്. എടത്വ, തകഴി, കിടങ്ങറ ഭാഗത്തുനിന്നും രാത്രികാലങ്ങളില്‍ യന്ത്രം ഘടിപ്പിച്ച വലിയ വള്ളങ്ങള്‍ എത്തിയാണ് മണല്‍ ഖനനം. രാത്രി 11 ഓടെ പുളിക്കീഴ് പോലീസ് സ്റ്റേഷന് അതിര്‍ത്തി കടന്നുവരുന്ന നിരവധി വലിയ വള്ളങ്ങള്‍…
Read MoreCategory: Top News
മാലിന്യ കൂമ്പാരത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷനിലെ ഫയലുകൾ;വിവരം അറിയിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും കിട്ടിയ മറുപടി കേട്ടോ! കണ്ടെത്തിയത് ഗൗരവമുള്ളതാണെന്നു നാട്ടുകാരും
കാട്ടാക്കട : സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മാലിന്യ നിക്ഷേപത്തോടൊപ്പം കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ ഫയലുകളും വിവിധ രേഖകളുടെ ഫയൽ കോപ്പികളും കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയാണ് മേപ്പൂക്കട താലൂക്ക് ആശുപത്രി റോഡിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സാമൂഹ്യവിരുദ്ധർ ലോറിയിൽ മാലിന്യം കൊണ്ട് തള്ളിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യത്തോടൊപ്പം കിടന്ന പേപ്പർ കെട്ടിൽ ഇരവിപുരം സ്റ്റേഷനിൽ നിന്നുള്ള വിവിധ ഫയലുകളുടെ കോപ്പിയും കണ്ടെത്തി. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ച ഉത്തരവുകളും, വിജിലൻസ് മെസേജുകളുടെ ഫയൽ, കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ ഇരവിപുരം സ്റ്റേഷനിൽ നിന്ന് നൽകിയ റിപ്പോർട്ടുകളുടെ കോപ്പി എന്നിവയാണ് കണ്ടെത്തിയത്. 2018- 19 ലെ രേഖകൾ ആണെങ്കിലും പോലീസ് വകുപ്പിൽ മാത്രം കൈമാറുന്ന രേഖകൾ മാലിന്യ കൂമ്പാരത്തിൽ കണ്ടത് ഗൗരവമുള്ളതാണെന്നും നാട്ടുകാർ പറയുന്നു . മാലിന്യ നിക്ഷേപം അറിഞ്ഞു എത്തിയ പാഞ്ചായത്ത് അധികൃതരും സ്ഥലത്തുണ്ടായിരുന്ന റസിഡന്റ്സ് അസോസിയേഷൻ…
Read Moreഈ ആശുപത്രിയിൽ പ്രസവിക്കണമെങ്കിൽ പണം തരണം; കൈക്കൂലിയായി ചോദിച്ച പണം നൽകാനായില്ല; ആശുപത്രിയിൽ നിന്നും ഇറക്കിവിട്ട യുവതി വഴിയരികിൽ പ്രസവിച്ചു
ഭോപ്പാൽ: കൈക്കൂലി നൽകാൻ പണം കൈവശമില്ലാത്തതിന്റെ പേരിൽ ആശുപത്രിയിൽ നിന്നും ജീവനക്കാർ ഇറക്കി വിട്ട യുവതി പ്രായമാകാത്ത കുഞ്ഞിനെ വഴിയരികിൽ പ്രസവിച്ചു. മധ്യപ്രദേശിൽ ബിന്ദ് ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവം. ബിന്ദിലെ രാജുപുര സ്വദേശിനിയായ ആറ് മാസം ഗർഭിണിയായ യുവതിയെ ആണ് കഠിനമായ പ്രസവവേദനയെ തുടർന്ന് ഭർത്താവും അമ്മയും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെ ചികിത്സ ലഭിക്കണമെങ്കിൽ 5,000 രൂപ നൽകണമെന്ന് ജീവനക്കാർ ഇവരെ അറിയിച്ചു. കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ വേറെ എവിടെയെങ്കിലും പോയി അൾട്രാസൗണ്ട് ചെയ്യാൻ ജീവനക്കാർ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി വിട്ട ഉടൻതന്നെ യുവതി പ്രസവിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട ജില്ലാ ഭരണകൂടം, അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
Read Moreപീഡനത്തിനിരായ പെൺകുട്ടിക്ക് സ്ത്രീകളുടെ മർദനം; തലമുണ്ഡനം, മുഖത്ത് കരിഓയില്‍ ഒഴിച്ച് പൊതുനിരത്തിലൂടെ നടത്തി; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്
ന്യൂഡൽഹി: പീഡനത്തിന് ഇരയായ പെൺകുട്ടിയെ അയൽവാസികളായ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കിഴക്കന്‍ ഡെല്‍ഹിയിലെ ഷാഹ്ദറയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയും ചെയ്തു. സ്ത്രീകള്‍ ഈ പെൺകുട്ടിയെ മര്‍ദിക്കുന്നതിന്റെയും ചെരിപ്പുമാലയിട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കസ്തൂർബ നഗറിൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന ഒരു സംഘമാളുകളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇടപെട്ട ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാൾ പീഡനത്തിന് ഇരയായ പെൺകുട്ടിയെ സന്ദർശിച്ചു. സംഭവത്തില്‍ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യുമെന്നും യുവതിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ ആവശ്യപ്പെട്ടു. തന്നെ മൂന്ന് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി സ്വാതി മാലിവാളിനോടു പറഞ്ഞു. സംഭവസമയം അവിടെയുണ്ടായിരുന്ന ഒരു…
Read Moreഇൻസ്റ്റഗ്രാം സുഹൃത്തിനെ നേരിൽ കാണാൻ മോഹം; പതിനാറുകാരി ഈരാറ്റുപേട്ടയിൽ നിന്നും വണ്ടികയറി തലസ്ഥാനത്ത് കാലുകുത്തി; പിന്നെ സംഭവിച്ചത് കണ്ടോ!
കോട്ടയം: കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഈരാറ്റുപേട്ടയ്ക്കു സമീപം ഭരണങ്ങാനം മേലന്പാറയിൽ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയെയാണ് തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. ഇന്നു പുലർച്ചെയോടെ പെണ്‍കുട്ടിയെ പോലീസ് ഈരാറ്റുപേട്ടയിൽ എത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഇന്നലെ പുലർച്ചെയാണ് കാണാതായത്. തുടർന്നു വീട്ടുകാർ നല്കിയ പരാതിയെതുടർന്നു ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.പെണ്‍കുട്ടി യാത്ര ചെയ്ത കെഎസ്ആർടിസി ബസിന്റെ കണ്ടക്ടർ നൽകിയ വിവരമാണ് നിർണായകമായത്. രാവിലെ ആറരയ്ക്ക് മേലന്പാറ ജംഗ്ഷനിൽ നിന്നും കോട്ടയത്തേക്ക് പെണ്‍കുട്ടി തന്റെ ബസിലാണ് യാത്ര ചെയ്തതെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്‍കിയതെന്നും കണ്ടക്ടർ പോലീസിനെ അറിയിച്ചു. ഇതനുസരിച്ച് ഈരാറ്റുപേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിലുടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനാണ് പെണ്‍കുട്ടി പോയതെന്ന് പോലീസ് പറഞ്ഞു.
Read Moreഭക്ഷണം ഓർഡർ ചെയ്തശേഷം ഹോട്ടലുടമയിൽ നിന്ന് പണവും തട്ടിച്ചു; ബുള്ളറ്റിലെത്തി തട്ടിപ്പ് നടത്തിയത് മധ്യവയസ്കൻ ചില്ലറക്കാരനല്ല; വിശ്വാസം മുതലെത്ത് നടത്തിയ തട്ടിപ്പിങ്ങനെ…
വൈക്കം: ഹോട്ടലിൽ നിന്ന് പാഴ്സൽ ഓർഡർ ചെയ്ത് ഹോട്ടലുടമയെ കബളിപ്പിച്ച് പണം വാങ്ങി കടന്നു കളഞ്ഞ മധ്യവയസ്കൻ എത്തിയ ബുള്ളറ്റിനെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു. പത്തനംതിട്ട സ്വദേശിയിൽ നിന്ന് ഇയാൾ ബുളളറ്റ് വാങ്ങിയെങ്കിലും ഉടമസ്ഥാവകാശം ഇപ്പോഴും മാറ്റിയിട്ടില്ല.ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഉൗർജിതമാക്കി. വൈക്കം പെരിഞ്ചിലയിലെ ഗ്രീൻ ചില്ലി എന്ന ഹോട്ടലിന്റെ ഉടമ ജിനീഷിൽ നിന്നാണ് ബുള്ളറ്റിലെത്തിയ ആൾ 1500 രൂപ വാങ്ങി കടന്നു കളഞ്ഞത്. ബുള്ളറ്റിലെത്തിയ ആൾ പാഴ്സൽ കൊണ്ടുപോകാനായി വിളിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 1500 രൂപവാങ്ങി കബളിപ്പിച്ചു. ഏതാനും ദിവസങ്ങൾ തുടർച്ചയായി ഹോട്ടലിൽ ബുള്ളറ്റിൽ എത്തി ഹോട്ടൽ ഉടമയും ജീവനക്കാരുമായി ഇയാൾ അടുപ്പമുണ്ടാക്കി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 30 ബിരിയാണി, 20 ചോറ്, 20 ബീഫ് ഫ്രൈ എന്നിവ പാഴ്സലായി ആവശ്യപ്പെട്ടു. പാഴ്സൽ വേഗം തരാൻ ഇയാൾ ആവശ്യപ്പെട്ടു. ഭക്ഷണം കൊണ്ടുപോകാൻ ഓട്ടോറിക്ഷയും…
Read Moreപ്രായമായ സ്ത്രീകളുമായി പരിചയക്കാരനെപോലെ സംസാരിച്ച് അടുത്തു കൂടും, പിന്നെ മാലപൊട്ടിച്ച് കടന്നു കളയും; നാലു ജില്ലകളെ വിറപ്പിച്ച യുവാവിന് ഒടുവിൽ സംഭവിച്ചതു കണ്ടോ!
കിളിമാനൂർ : പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന കേസിലെ പ്രതിയെ കിളിമാനൂർ പോലീസും , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു . എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ , എരൂർ കൊച്ചേരിയിൽ വീട്ടിൽ മനോഹരൻപിള്ളയുടെ മകൻ സുജിത്ത് (39) ആണ് പോലീസിന്റെ പിടിയിലായത്. വീട്ടിലും പരിസര പ്രദേശങ്ങളിലും നിൽക്കുന്ന പ്രായമായ സ്ത്രീകളുടെയടുത്ത് പരിചയക്കാരനെ പോലെ എത്തി ആക്രമിച്ച് മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ആഴ്ച പഴയകുന്നുമ്മേൽ വില്ലേജിൽ മേലേ പുതിയ കാവ് കലാഭവനിൽ വീടിന്റെ മുറ്റത്ത് നിന്ന എഴുപത് വയസുള്ള ചന്ദ്രികയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയിൽ വീണ് ചന്ദ്രികയുടെ കൈ ഒടിഞ്ഞിരുന്നു. പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന ഇരുചക്ര വാഹനത്തിൽ ഇയാൾ രക്ഷപ്പെട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യാ വി. ഗോപിനാഥിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം…
Read Moreകോവിഡ് കുതിക്കുന്നു; നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിലേക്ക് നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തി. കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ വരിക. ഇതോടെ സി വിഭാഗത്തിലുള്ള ജില്ലകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരം ജില്ലയെ ഈ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സി വിഭാഗത്തിൽ ഉൾപ്പെടുന്ന ജില്ലകളിലെ തീയറ്ററുകളും ഹെൽത്ത് ക്ലബുകളും നീന്തൽ കുളങ്ങളും അടയ്ക്കണം. പൊതു പരിപാടികൾ നടത്താൻ പാടില്ല. ആരാധാനാലയങ്ങളിൽ ആളുകൾക്ക് പ്രവേശനം ഉണ്ടാകില്ല. ചടങ്ങുകൾ ഓണ്‍ലൈനായി നടത്താം. കോളജുകളിൽ അവസാന സെമസ്റ്റർ പരീക്ഷ മാത്രം ഓഫ് ലൈനായി നടത്താം. ശേഷിക്കുന്ന എല്ലാ പരീക്ഷകളും ഓണ്‍ലൈനായി നടത്തണം.
Read Moreപ്രമോദിന്റെ ബംബർ തട്ടിപ്പിൽ വീണത് ”ചില്ലറക്കാറല്ല”; മാന്യനായ കസ്റ്റമറുടെ ഇടപാടിൽ നഷ്ടപ്പെട്ടത് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ; ഒടുവിൽ സംഭവിച്ചത്…
ന്യൂഡൽഹി: വാഹനവായ്പ കന്പനിയിൽനിന്ന് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ വാങ്ങാൻ വായ്പ എടുത്തിട്ടു മുങ്ങിയ ആളെ മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിച്ചു. 2.18 കോടിയുടെ തട്ടിപ്പ് നടത്തിയ 42കാരനെയാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. കന്പനിയുടെ പരാതിയെത്തുടർന്നു 2018ൽത്തന്നെ ഗുരുഗ്രാം സ്വദേശി പ്രമോദ് സിംഗിനെതിരേ കേസെടുത്തിരുന്നു. ഒരു മെഴ്സിഡസ് ബെൻസ് കാർ വാങ്ങാനാണ് സിംഗ് ആദ്യം സ്ഥാപനത്തെ സമീപിച്ചത്. ഇടപാടുകളെല്ലാം വളരെ മാന്യമായ രീതിയിലാണ് ഇയാൾ നടത്തിയിരുന്നത്. ആദ്യ കാറിനായി 27.5 ലക്ഷം രൂപ ലോൺ എടുത്തു. ഇതിന്റെ പ്രാരംഭ ഗഡുക്കൾ കൃത്യമായി അടയ്ക്കുകയും ചെയ്തു. ഇതുവഴി കന്പനിയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം അദ്ദേഹം നാലു കാറുകൾക്കൂടി വാങ്ങാൻ വായ്പയ്ക്കായി സമീപിച്ചു. നല്ല കസ്റ്റമർ എന്ന നിലയിൽ വിശ്വാസ്യത നേടിയിരുന്ന പ്രമോദ് സിംഗിന് നാലു കാറുകൾകൂടി വാങ്ങാനുള്ള വായ്പ കന്പനി അനുവദിച്ചു. ഒരാൾ എന്തിനാണ് നാലു…
Read Moreവീണ്ടും മനുഷ്യക്കടത്ത് വ്യാപകമാവുന്നു ! അമേരിക്കയിലേക്ക് യാത്ര തിരിച്ച ഇന്ത്യന്‍ കുടുംബങ്ങള്‍ എങ്ങനെ ഇസ്താംബുളില്‍ എത്തി ?
വീണ്ടും മനുഷ്യക്കടത്ത് വ്യാപകമാവുന്നതായി വിവരം. അമേരിക്കയിലേക്ക് യാത്ര തിരിച്ച ആറുപേര്‍ അടങ്ങുന്ന രണ്ടു ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്താംബുളില്‍ വച്ച് ഇവരെ മനുഷ്യക്കടത്തുകാര്‍ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാനഡ- അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരായ പിഞ്ചു കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് അടുത്ത സംഭവം. മനുഷ്യക്കടത്തുകാരുടെ തന്നെ ഇരകളായിരുന്നു അവര്‍. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഗുജറാത്തില്‍ നിന്നുള്ള രണ്ടു കുടുംബങ്ങളെയാണ് ഇസ്താംബുളില്‍ വച്ച് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തേജസ് പട്ടേലിന്റെ കുടുംബമാണ് ഒന്ന്. രണ്ടാമത്തെ കുടുംബം സുരേഷ് പട്ടേലിന്റേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധിനഗറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള കുടുംബാംഗങ്ങളാണ് ഈ ആറുപേര്‍. ഡിസംബര്‍ അവസാന ആഴ്ചയോ ജനുവരി ആദ്യ വാരമോ ആണ് സ്വന്തം ഗ്രാമത്തില്‍…
Read More