മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ വന്‍ സംഘം കടയ്ക്കാവൂരില്‍ പിടിയില്‍. ഒരു യുവതിയും നാലു യുവാക്കളുമാണ് പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. പോലീസിനെ വെട്ടിച്ചുകടന്ന അബിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വക്കം റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് അന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു…
Read MoreCategory: Top News
എന്‍95 മാസ്ക് കിട്ടാനില്ല ! ഗവണ്മെന്റ് ആശുപത്രിയില്‍ രോഗലക്ഷണമുള്ളവര്‍ പോലും ജോലിയ്ക്കെത്തേണ്ട സാഹചര്യം; കേരളം വന്‍ പ്രതിസന്ധിയില്‍ …
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എന്‍95 മാസ്കിന് കടുത്ത ക്ഷാമം എന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ ഇത് കിട്ടാനില്ലെന്നാണ് സൂചന. എറണാകുളം ജില്ലയിലാണ് എന്‍ 95 മാസ്കിന് കടുത്ത ക്ഷാമം നേരിടുന്നത്. ജനറല്‍ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികള്‍ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നും പണമെടുത്ത് കാരുണ്യയില്‍ നിന്നടക്കം മാസ്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ആവശ്യപ്പെടുന്ന മാസ്കിന്റെ പകുതി പോലും കിട്ടുന്നില്ല. 15 ദിവസം മുമ്പ് ഓര്‍ഡര്‍ നല്കിയ എറണാകുളം ജനറല്‍ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്കുകള്‍ മാത്രം. വിപണിയില്‍ ക്ഷാമമുണ്ടെന്നാണ് ഇതിന് കിട്ടിയ വിശദീകരണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എന്‍95 മാസ്കുകള്‍ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മതിയാകില്ലെന്നുറപ്പ്. കൂടുതല്‍…
Read Moreഇരയെ വിവാഹം കഴിച്ചാലും ബലാല്‍സംഗക്കുറ്റം മാഞ്ഞുപോവില്ലെന്ന് കോടതി ! പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ്…
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി. ഇതോടൊപ്പം 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2014 ഏപ്രിലില്‍ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ ഇയാള്‍ വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം…
Read Moreജയിലില്‍ വച്ച് യഥാര്‍ഥ സ്നേഹിതരെ തിരിച്ചറിഞ്ഞു ! പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി എം ശിവശങ്കര്‍…
ജയില്‍ അനുഭവമാണ് യഥാര്‍ഥ സ്നേഹിതരെ മനസ്സിലാക്കാന്‍ സഹായകമായതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍. 59-ാം പിറന്നാള്‍ ദിനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ ജയില്‍വാസ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പ്. ജയില്‍ മോചിതനായ ശേഷം ശിവശങ്കര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍…
Read Moreകൂട്ടം കൂടിയുള്ള ആക്രമണവും മൂളലും, ഏതു കൊലകൊമ്പനും പറപറക്കും..! കാട്ടനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിംഗ് ട്രാപ്പുമായി മാട്ടറക്കാർ; ഒപ്പം നാട്ടുകാർക്ക് തേനിൽ നിന്ന് വരുമാനവും
മാട്ടറ: വർധിച്ചുവരുന്ന കാട്ടാനശല്യത്തെ പ്രതിരോധിക്കാൻ വ്യത്യസ്തമായ പ്രതിരോധവുമായി മാട്ടറയിലെ കർഷകർ. കർണാടക വനത്തോട് ചേർന്നുകിടക്കുന്ന മാട്ടറയിലെ 1.2 കിലോമീറ്റർ വനാതിർത്തിപ്രദേശത്ത് തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് പ്രതിരോധം തീർക്കുന്നത്. തേനീച്ചകളുടെ മൂളൽശബ്ദം ഏറെ ദൂരത്തുനിന്നുതന്നെ കേൾക്കുന്നതിലൂടെ ആനകൾ ഭയന്ന് പിന്തിരിയും എന്നതാണ് ഹണി ഫെൻസിംഗിന്റെ സവിശേഷത. തേനീച്ചകളുടെ ആക്രമണത്തിൽ ആനകൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. കുടക് മേഖലയിലെ മിക്ക പ്രദേശങ്ങളിലും പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. ആനകൾ ഇറങ്ങുന്ന വഴികളിലാണ് ആദ്യഘട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതെങ്കിലും ഒരു വർഷംകൊണ്ട് വനാതിർത്തിയിൽ മുഴുവൻ ഇവ സ്ഥാപിക്കും. പരീക്ഷണപദ്ധതിയിൽ 27 പെട്ടികളാണ് സ്ഥാപിച്ചത്. ഗുണമേന്മയേറിയ തേൻ ലഭിക്കുമെന്നത് ഈ പ്രതിരോധമാർഗത്തെ ലാഭകരമാക്കുന്നു. പെട്ടികളുടെ എണ്ണം വർധിക്കുന്നതോടെ കർഷകരുടെ സംഘം രൂപീകരിച്ച് ഗുണമേന്മയുള്ള തേൻ വിപണിയിലെത്തിക്കുമെന്ന് വാർഡ് മെംബർ സരുൺ തോമസ് പറഞ്ഞു. ജനകീയാസൂത്രണ രജതജൂബിലിയുമായി ബന്ധപ്പെട്ട് വാർഡിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കർഷകർക്കായി പഞ്ചായത്ത്…
Read Moreഒമിക്രോണിന്റെ പുതിയ വകേഭേദം കണ്ടെത്തി ! രോഗം ബാധിച്ചത് ആറു കുട്ടികള്‍ക്ക്; ആശങ്കയുയരുന്നു…
ഒമിക്രോണിന്റെ പുതിയ വകഭേദം മധ്യപ്രദേശില്‍ കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വകഭേദം ബാധിച്ച ആറുപേരും കുട്ടികളാണ്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്മാന് വിനോദ് ഭണ്ഡാരി അറിയിച്ചു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര് ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മധ്യപ്രദേശില്‍ പതിനായിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മധ്യപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ജില്ലയാണ് ഇന്‍ഡോര്‍. 2665 പേര്‍ക്കാണ്…
Read Moreറാഫിയുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയാകുമോ? രണ്ട് സംവിധായകരടക്കം ആറ് പേരെ ചോദ്യംചെയ്തു; ദിലീപിന് ഇന്ന് നിര്‍ണായകം; രണ്ടു കവറുകളിലായി തെളിവുകൾ
കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് റാഫിയുടെ വെളിപ്പെടുത്തലുകള്‍ നടന് ദിലീപിന് തിരിച്ചടിയാകുമെന്നു സൂചന. “പിക്ക് പോക്കറ്റ്’ സിനിമയില്‍നിന്ന് പിന്മാറുന്ന കാര്യം തന്നെ ആദ്യമറിയിച്ചത് ബാലചന്ദ്രകുമാര്‍ ആണെന്നു റാഫി ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോടും വെളിപ്പെടുത്തിയിരുന്നു. അതേസമയം സംവിധായകന് ബാലചന്ദ്രകുമാറിന്റെ “പിക്ക് പോക്കറ്റ്’ എന്ന സിനിമയില്‍നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് നിലവിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്ന നടന് ദിലീപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാണ് റാഫിയുടെ ഈ വെളിപ്പെടുത്തല്‍. സിനിമയില്‍നിന്ന് ആദ്യം പിന്മാറിയത് താനാണെന്നും അതുകൊണ്ടാണ് വൈരാഗ്യമെന്നുമായിരുന്നു ദിലീപിന്റെ വാദം. ജയിലില്‍ നിന്നിറങ്ങിയ ശേഷം പോക്കറ്റടിക്കാരന്റെ റോള്‍ ചെയ്യുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് ബാലചന്ദ്രകുമാറിനെ അറിയിച്ചിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് ബാലചന്ദ്രകുമാര്‍ കള്ളപരാതി നല്‍കിയത് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്. ദിലീപും ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിട്ടില്ല. സിനിമ വൈകിയതില്‍ ബാലചന്ദ്രകുമാറിന് വിഷമമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം…
Read Moreജീവന്റെ വിലയറിയാവുന്ന കച്ചവടക്കാർ..! റോഡരുകിൽ മദ്യപിച്ച് ബോധരഹിതനായി കിടന്നയാള്‍ക്ക് രക്ഷാവലയം തീര്‍ത്ത് വ്യാപാരികള്‍; സംഭവമറിഞ്ഞ് കറങ്ങിതിരിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ടത്…
പേരൂര്‍ക്കട: മദ്യപിച്ച് ബോധരഹിതനായി കിടന്നയാള്‍ക്ക് സമീപത്തെ വ്യാപാരികള്‍ രക്ഷാവലയം തീര്‍ത്തു.ഇന്നലെ പകല്‍സമയത്ത് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനു സമീപമാണ് 60 വയസ് വരുന്നയാള്‍ മദ്യപിച്ച് ബോധരഹിതനായി കിടന്നത്. റോഡില്‍ സീബ്രാവരകള്ക്കു സമീപം ഇയാള്‍ ബോധംകെട്ട് കിടന്നതോടെ വ്യാപാരികള്‍ ചേര്‍ന്ന് ഇയാളെ റോഡുവശത്ത് കിടത്തി. എന്നിട്ടും അപകടാവസ്ഥയില്‍ കിടന്നതിനാല്‍ സമീപത്തെ ഫ്രൂട്ട്സ് കടയിലുണ്ടായിരുന്ന പെട്ടികള്‍ സമീപത്ത് ചേര്‍ത്തുവച്ച് ഇയാള്‍ക്ക് രക്ഷാവലയം തീര്‍ക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരമറിയിച്ചുവെങ്കിലും അവര്‍ എത്തുന്നതിനു മുമ്പുതന്നെ കെട്ടുവിട്ട വയോധികന് സ്ഥലത്തുനിന്ന് പോകുകയായിരുന്നു. വട്ടിയൂര്‍ക്കാവ്, മുക്കോല ബിവറേജ് ഷോപ്പുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങി വഴിവക്കിലിരുന്ന് മദ്യപിച്ചശേഷം റോഡുവശത്ത് ബോധം കെട്ട് കിടക്കുന്ന കാഴ്ച ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് പോലീസ് ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Read More13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി 37കാരി വീട്ടമ്മ ! യുവതിയുടെ വീട്ടില്‍ കളിക്കാനെത്തുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടി…
പതിമൂന്നുവയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Read Moreഭർത്താവറിയാതെ കാമുകനുമായി രഹസ്യ ബന്ധം; പ്രണയബന്ധത്തിലെ ദൃശ്യങ്ങള്‍ ഗോപികയുടെ ഭാര്ത്താവിന് അയച്ചു നൽകി കാമുകൻ; ഒടുവിൽ ജീവൻ വെടിഞ്ഞ് ഗോപിക; കാമുകൻ പിടിയിൽ
വെള്ളറട: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. യുവാവ് കസ്റ്റഡിയില്‍. കുന്നത്തുകാല്‍ കോട്ടുക്കോണം ചീരംകോട് സ്വദേശിയുടെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ആശുപത്രിയിലെത്തിച്ച പൂവാര്‍ സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. ദുരൂഹത മനസിലാക്കിയ ആശുപത്രി സെക്ക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. കാരക്കോണം സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.: ഗോപികയും പൂവാര്‍ സ്വദേശി വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗോപികയുമായുള്ള പ്രണയബന്ധത്തിലെ ചില ദൃശ്യങ്ങള്‍ വിഷ്ണു, ഗോപികയുടെ ഭാര്‍ത്താവിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതുമൂലം താൻ വിഷമത്തിലാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാവിലെ ഗോപിക വിഷ്ണുവിനെ മൊബൈല്‍ ചാറ്റിങ്ങിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ണ് ഓട്ടോയില്‍ ചീരാംകോട്ടെ ഗോപികയുടെ വീട്ടില്‍ എത്തിയ വിഷ്ണു, ഗോപിക തൂങ്ങി നിൽക്കുന്നത് കണ്ടു. ഉടന്‍തന്നെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നുവെന്നുമാണ് വിഷ്ണു…
Read More