മലയാള സിനിമയില്‍ ഉയര്‍ന്നിരിക്കുന്ന സെക്സ് റാക്കറ്റ് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് നടി പാര്‍വതി. മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം കൊണ്ടാണെന്ന് നടി പറഞ്ഞു. സെക്സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍വതി ചോദിച്ചു. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പാര്‍വതി പ്രതികരിച്ചത്. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെക്സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല. ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താന്‍ പറയുന്നത്, നിര്‍മ്മാതാക്കള്‍ ആണെങ്കിലും,…
Read MoreCategory: Top News
കരുതല്‍ ഡോസ് തിങ്കളാഴ്ച മുതല്‍! എങ്ങനെ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം; നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്സിനെടുക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന് ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ് ഒൻപത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കരുതല്‍ ഡോസ് ബുക്ക് ചെയ്യേണ്ടതെങ്ങനെ · കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. · ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ·…
Read Moreഇബ്രാഹിം ബാദുഷ തന്നേയും കുട്ടിയേയും മർദിക്കുമായിരുന്നു… പണം കിട്ടാത്ത സാഹചര്യങ്ങളിൽ..! ഒടുവില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയും അറസ്റ്റിൽ. വഞ്ചന, ബാലനീതി വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. നീതുവിന്റെ പരാതിയിലാണ് ഇബ്രാഹിം ബാദുഷയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കാമുകിയായ നീതു രാജിനേയും അവരുടെ എട്ടു വയസുള്ള കുട്ടിയേയും ഇബ്രാഹിം മർദിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നീതുവിൽനിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയതായും വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ നീതു അറസ്റ്റിലായതോടെയാണ് മർദന വിവരങ്ങളും വഞ്ചനാ കുറ്റവും പുറത്തുവന്നത്. അതേ സമയം മൂന്നു ദിവസം പ്രായമുള്ള കുട്ടിയെ തട്ടിയെടുത്ത കേസിൽ ഇബ്രാഹിം ബാദുഷയ്ക്ക് ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. തന്റെ കാമുകനായ ഇബ്രഹാമിനെ കബളിപ്പിക്കുന്നതിനാണ് നീതു കുട്ടിയെ തട്ടിയെടുത്തത്. കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു നീതുവിന്റെ ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും…
Read Moreസുരക്ഷാ ജീവനക്കാരി മാറിയിരുന്നു, അല്ലായിരുന്നെങ്കിൽ…! നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരു സെക്യൂരിറ്റി ജീവനക്കാരിയ്ക്ക് കിട്ടി മുട്ടന്‍പണി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നടപടികളുമായി ആശുപത്രി അധികൃതർ. മെഡിക്കൽ കോളജിൽ സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ഒരു സെക്യൂരിറ്റി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ആർ. രതീഷ് കുമാറാണ് ജീവനക്കാരിക്കെതിരെ നടപടിയെടുത്തത്. സിസിടിവി ദൃശ്യത്തിൽ ഡ്യൂട്ടി സമയത്ത് സെക്യൂരിറ്റി ജീവനക്കാരി മാറിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണ് നടപടിക്കു കാരണമായത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ ഉത്തരവ് പ്രകാരം ആർഎംഒ ഡോ. ആർ.പി. രഞ്ജിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്, നഴ്സിംഗ് ഓഫീസർ സുജാത എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തിയത്. ഇതിനെ തുടർന്ന് ഡ്യൂട്ടിയിലെത്തുന്ന മുഴുവൻ ജീവനക്കാരെ നിർബന്ധമായും തിരിച്ചറിയിൽ കാർഡ് പരിശോധിച്ചശേഷമേ പ്രവേശിപ്പിക്കാൻ അനുവദിക്കാവൂവെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ രാഷ്ടീയ പ്രവർത്തകർ, ഒൗദ്യോഗിക ആവശ്യത്തിനല്ലാതെയുള്ള പോലീസ്…
Read Moreലക്ഷങ്ങളുടെ സമ്മാനങ്ങൾ നൽകിയിട്ടും കാമുകൻ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയം! നീതുവിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ അറിഞ്ഞാല്‍ സിനിമാക്കഥ മാറിനിൽക്കും
കോട്ടയം: ലക്ഷങ്ങളുടെ സമ്മാനങ്ങൾ നൽകിയിട്ടും കാമുകൻ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമാണ് നീതു ഗർഭിണിയാണെന്ന കഥയുണ്ടാക്കിയതും മെഡിക്കൽ കോളജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കാരണം. പലപ്പോഴായി സ്വർണവും 30 ലക്ഷം രൂപയുമാണ് കാമുകൻ ഇബ്രാഹിമിനു നൽകിയതെന്നാണ് നീതു പോലീസിനു നൽകിയ മൊഴി. നീതു വിവാഹിതയും എട്ടു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയുമാണ്. ഭർത്താവ് തിരുവല്ല കൂറ്റൂർ സ്വദേശി സുധീഷ് തുർക്കിയിലെ എണ്ണക്കന്പനിയിലാണ് ജോലി ചെയ്യുന്നത്. കളമശേരിയിൽ വാടക വീട്ടിൽ താമസിച്ചു വരുകയായിരുന്നു ഈ കുടുംബം. സുധീഷ് എല്ലാ മാസവും വീട്ടിലെത്താറുമുണ്ട്. ഇതിനിടയിൽ ടിക് ടോക് വഴിയാണ് ഇബ്രാഹിം ബാദുഷ എന്ന 28 കാരനുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനു വഴിമാറി. പിന്നീട് ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായി നീതു. ഇതിനിടെ നീതു ഗർഭിണിയായി. കാമുകന്റെ നിർദ്ദേശപ്രകാരം ഗർഭം അലസിപ്പിച്ചു. പിന്നീട് ഇബ്രാഹിം ബാദുഷയുമായി ചേർന്ന് മറ്റൊരു സ്ഥാപനം…
Read Moreഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു..! മൂന്നാറിലെ യുവതിയുടെ ത്തില്‍ പോലീസുകാരന് സസ്പെൻഷൻ
മൂന്നാർ: മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്. ഇടുക്കി ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ദേവികുളം സ്കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയെ ശ്യാം കുമാര്‍ വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തില്‍ ക്രിസ്മസ് തലേന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവതി ജീവനൊടുക്കിയത്. ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഷീബയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്യാംകുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
Read Moreതൊഴുത്തില്‍ നിന്നുള്ള വെള്ളം ഒഴുക്കുന്നതില്‍ തര്‍ക്കം ! പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു…
തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു. ആലത്തൂര്‍ തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയല്‍വാസിയായ അബ്ദുറഹ്മാനും രണ്ട് മക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി അബ്ദുറഹ്മാന് നേരത്തെയും ബാപ്പൂട്ടിയെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
Read Moreകോവിഡ് വന്നവരില്‍ ഒമിക്രോണ്‍ ബാധയ്ക്കുള്ള സാധ്യത അഞ്ചിരട്ടി ! പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…
കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നുമുതല്‍ അഞ്ചു മടങ്ങുവരെ അധികമാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധയെ തുടര്‍ന്ന് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമൈക്രോണ്‍ വകഭേദമെന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജിണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്റി പി ക്ലൂഗെ അറിയിച്ചു. അതിനാല്‍ കോവിഡ് ഒരു തവണ വന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍പ് കോവിഡ് വന്നവര്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും മാസങ്ങള്‍ക്ക് മുന്‍പ് വാക്സിനെടുത്തവര്‍ക്കും ഒമൈക്രോണ്‍ ബാധിക്കാം. അതിനാല്‍ വാക്സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന് സ്വീകരിച്ച് സുരക്ഷിതമാകാന്‍ ശ്രമിക്കണം. വീണ്ടും അണുബാധ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. ടെസ്റ്റ് കൂട്ടി കോവിഡ് ബാധിതരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി എല്ലാവരെയും നിരീക്ഷണത്തിലാക്കി എന്ന്…
Read Moreജാതകപ്രകാരം പൂജാരിക്ക് പേര് ദോഷം..!ജാതകം നോക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ക്ഷേത്ര പൂജാരി അറസ്റ്റിൽ
കുമരകം: പോക്സോ കേസിൽ അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ കുമരകം പോലീസ് കോടതിയിൽ ഹാജരാക്കി. ചേർത്തല പട്ടണക്കാട് മോനാശേരി ഷിനീഷ് (33)നെയാണ് കുമരകം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇപ്പോൾ അറസ്റ്റിലായ കേസിനു പുറമേ സമാന രീതിയിൽ മറ്റു സംഭവങ്ങളും ഇയാൾക്കെതിരെയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജാതകം നോക്കിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലാണ് ഷിനീഷ് റിമാൻഡിലായത്. പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പുജാരിയായ ഇയാൾ ഇപ്പോൾ ചെങ്ങളം ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നത്. രക്ഷകർത്താവിനൊപ്പം ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് മുറിയിലേക്ക് ക്ഷണിച്ച് ഭസ്മം പുരട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭസ്മം പുരട്ടാനെന്ന ഭാവേന കുട്ടിയുടെ ശരീര ഭാഗങ്ങളിലാകെ കയറിപിടിക്കുകയായിരുന്നു. വിവരം കുട്ടിയറിയിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു കുമരകം പോലീസിന്റെ നടപടി.
Read Moreതീവ്രത കുറഞ്ഞതായി കാണുന്നത് മണ്ടത്തരം ! ഒമിക്രോണ്‍ വലിയ തോതില്‍ മരണത്തിനിടയാക്കുമെന്ന് മുന്നറിയിപ്പ്…
ഒമിക്രോണിനെ തീവ്രത കുറഞ്ഞതായി കാണുന്നത് അബദ്ധമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ആശുപത്രികളില്‍ രോഗികള്‍ നിറയുന്നതും വലിയ തോതിലുള്ള മരണങ്ങള്‍ക്കിടയാക്കും. ആദ്യഘട്ട വാക്സിനേഷന്‍കൊണ്ട് മാത്രം രോഗം വരാതിരിക്കില്ല. ഒമിക്രോണ്‍ അവസാനത്തെ വകഭേദമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ശരിയായ രീതിയില്‍ മാസ്ക്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ളവ ഇനിയും സൂക്ഷ്മമായി തുടരണം. ഒമിക്രോണിനു ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടുതലാണ്. അതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ഡോസ് എടുക്കുന്നവരുടെ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. മഹാമാരിയുടെ അവസാനമല്ല ബൂസ്റ്റര്‍ഡോസ്. വാക്സീനുകള്‍ എല്ലായിടത്തും എത്താത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറി. വിവിധ രാജ്യങ്ങള്‍ വാക്സിന് പങ്കുവയ്ക്കാനും ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന്റെ കാര്യത്തില്‍ മുന്നോട്ടു വരേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നുള്ള…
Read More