ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പം മുതലെടുത്ത് ചാറ്റിങ് വഴി നഗ്ന വീഡിയോയും ചിത്രവും കൈക്കലാക്കി യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി അറസ്റ്റില്‍. യുപി ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത്(25) ആണ് പിടിയിലായത്. പാലാ സ്വദേശിയായ യുവതിയും മോനുകുമാര്‍ 2020 ജൂലൈയിലാണ് സൗഹൃദത്തിലായത്. തുടര്‍ന്ന് ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതി നഗ്ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കി. തുടര്‍ന്ന് സഹോദരിയുടെ വിവാഹത്തിന് പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്കാന് യുവതി തയ്യാറാകാഞ്ഞതോടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ 2021 ഏപ്രില്‍ പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച്…
Read MoreCategory: Top News
യുവതിയും മക്കളും കൊല്ലപ്പെട്ട നിലയിൽ; കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച ഭര്‍ത്താവ് അപകടനില തരണം ചെയ്തു; സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം ഇങ്ങനെ…
കൊച്ചി: എറണാകുളം കൊച്ചു കടവന്ത്രയില്‍ യുവതിയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. മട്ടലില്‍ ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ നാരായണന്റെ ഭാര്യ ജോയ മോള് (36), മക്കളായ ലക്ഷ്മികാന്ത് (എട്ട്), അശ്വന്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്. കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച നിലയിൽ നാരായണനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തു. ഭാര്യയെയും മക്കളെയും ഷൂ ലേസ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം നാരായണൻ ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. നാരായണനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇയാളുടെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങള്‍ ആരോഗ്യനില പരിശോധിച്ച ശേഷമാകുമെന്നു പോലീസ് അറിയിച്ചു. എറണാകുളം സൗത്ത് പോലീസ് സംഭവം നടന്ന വീട്ടില്‍ പരിശോധന നടത്തിയ ശേഷം വീട് സീല്‍ ചെയ്തു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന…
Read Moreചെരുപ്പും സാധ മുണ്ടും ഷർട്ടും ധരിച്ച് മന്ത്രി; ഇങ്ങനെയും മന്ത്രിമാരോ ? ഗുരു സമാധിയിൽ എത്തിയ കൃഷിമന്ത്രി പി പ്രസാദിനെ തിരിച്ചറിയാതെ എസ്ഐ
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ എത്തിയ കൃഷിമന്ത്രി പി പ്രസാദിനെ തിരിച്ചറിയാതെ എസ്ഐ. സ്ലിപ്പർ ചെരുപ്പും സാധ മുണ്ടും ഷർട്ടും ധരിച്ചെത്തിയ മന്ത്രിയെ എസ്ഐ തിരിച്ചറിയാതെ പോകുകയായിരുന്നെന്ന് സംവിധായകൻ അരുൺ ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇന്ന് ഞാനൊരു കാഴ്ച കണ്ടു…!! രാവിലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പോലീസ്കാർക്കൊപ്പം ഒരാൾ നടന്നു പോയി, വാതിക്കൽനിന്ന SI ആരോ പോകുന്നു എന്ന രീതിയിൽ നിന്നപ്പോൾ..!!(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) CI ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു “എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്” എന്ന്…!! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന SI, അറിയാതെ ചോദിച്ചു പോയി “അതിനാരാണ് അദ്ദേഹം…???” CI ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു “എടോ അത് മന്ത്രിയാടോ”…!! കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി…!! ഗസ്റ്റ് ഹൗസില്‍…
Read Moreഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി! യുവതി ഉള്‍പ്പെടെ ആറു പേര് അറസ്റ്റില്‍; പോലീസിനെ കണ്ട് ഫ്ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു. പോലീസിനെ കണ്ട് ഫ്ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഷിനോ, കൊല്ലം സ്വദേശികളായ റിജോ, നജീബ്, അനീഷ്, ഇടുക്കി സ്വദേശിനി മറിയം ബിജു, കായംകുളം സ്വദേശി അതുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ഒരു ഗ്രാം എംഡിഎംഎയും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. തൃക്കാക്കര നവോദയ ജംഗ്ഷനിലുള്ള ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി നടക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. പോലീസിനെ കണ്ട് അതുല്‍ ഓടിമറയാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴേയ്ക്ക് വീണത്. 15 നിലയുള്ള ഫ്ളാറ്റിലെ താഴെയുള്ള അപ്പാര്ട്ട്മെന്റെലേക്ക് ഇറങ്ങുന്നതിനിടെ കൈവിട്ട് വീഴുകയായിരുന്നു. ഫ്ളാറ്റിലെ കാര്‍ ഷെഡിന്റെ മുകളിലേക്കാണ് ഇയാള്‍ വീണത്. തുടര്‍ന്ന് ഷെഡിന്റെ അലൂമിനിയം ഷീറ്റ്…
Read Moreവിസ്മയക്ക് വാങ്ങുന്ന പുതിയ ഡ്രസുകള്‍ വരെ ജിത്തു രഹസ്യമായി കീറി നശിപ്പിച്ചു! കൊലയിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ജിത്തുവിന്റെ മൊഴി ഇങ്ങനെ…
പറവൂർ: പെരുവാരം പനോരമ നഗറിൽ അറയ്ക്കപറമ്പ് ശിവാനന്ദന്റെ മകൾ വിസ്മയ പൊള്ളലേറ് മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത സഹോദരി ജിത്തുവിനെ കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സഹോദരിയെ മാതാപിതാക്കൾ കൂടുതലായി സ്നേഹിക്കുകയും, പ്രതിയെ അവഗണിക്കുകയും ചെയ്യുന്നതിലുള്ള അമർഷമാണ് കൊലയിലേക്ക് ജിത്തുവിനെ നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം പറഞ്ഞു സഹോദരിമാർ വഴക്കിടാറുണ്ടായിരുന്നു.വിസ്മയക്ക് വാങ്ങുന്ന പുതിയ ഡ്രസുകൾ വരെ ജിത്തു രഹസ്യമായി കീറി നശിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളിൽനിന്നും ലഭിച്ച വിവരമനുസരിച്ച് ആൺ സുഹൃത്തിനൊപ്പം ജീവിക്കാൻ തടസം നിന്നതിലുള്ള വൈര്യാഗമാണ് ജിത്തുവിനെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നെങ്കിലും, വീട്ടിലെ മറ്റുള്ളവരുടെ അവഗണനയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ജിത്തുവിന്റെ മൊഴി. സംഭവ ദിവസം വിസ്മയയുമായി ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് കത്തിക്കൊണ്ട് കുത്തിയതായും കുഴഞ്ഞു വീണ സഹോദരി കാലിൽ പിടിച്ചതിനെ തുടർന്ന് ഇളകി കിടന്ന…
Read Moreകുറഞ്ഞ ചെലവില്‍ സുരക്ഷിത താമസം; പുതുവര്‍ഷ സമ്മാനമായി കൊച്ചിയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു; നാല് നിലകളിലായി 108 മുറികള്‍
സ്വന്തം ലേഖികകൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ് ഒരുങ്ങുന്നു. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയില്‍ എറണാകുളം നോര്‍ത്തിലുള്ള ലിബ്ര ഹോട്ടലിലാണ് സ്ത്രീ സൗഹാര്‍ദ്ദ പദ്ധതിയായ ഷീ ലോഡ്ജ് ഒരുങ്ങുന്നത്. ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് ഷീ ലോഡ്ജ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതര്‍. കെട്ടിടത്തിന്റെ ഇലക്ട്രിക്, ഇന്റീരിയര്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. നാല് നിലകള്‍,108 മുറികള്പത്തു രൂപ ഊണിലൂടെ ഹിറ്റായ സമൃദ്ധി @ കൊച്ചിയോട് ചേര്‍ന്നുള്ളതാണ് ഈ കെട്ടിടം. നാലു നിലകളിലുള്ള കെട്ടിടത്തിന്റെ ഓരോ നിലകളിലുമായി ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള 27 മുറികള്‍ ഉണ്ടാകും. ഒരാള്‍ക്ക് ഒരു മുറി എന്ന കണക്കില്‍ 108 മുറികളാണ് ഇവിടെ ഒരുക്കുന്നത്. മുറിവാടക പിന്നീട് നിശ്ചയിക്കും. താഴത്തെ നിലയില്‍ വിശാലമായ ഡൈനിംഗ് ഹാള്‍ ഒരുക്കും. സമൃദ്ധി ഹോട്ടലില്‍ ഭാവിയില്‍ പ്രഭാത ഭക്ഷണം ഒരുക്കുന്ന…
Read Moreപുതുവർഷത്തിൽ മലയാളികൾ കുടിച്ചത് 82.26 കോടി രൂപയുടെ മദ്യം; മുന്നിൽ തിരുവനന്തപുരം
തിരുവനന്തപുരം: പുതുവര്‍ഷം ആഘോഷിക്കാന്‍ മലയാളി മദ്യം വാങ്ങിയത് 82.26 കോടി രൂപയ്ക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഒരു കോടി ആറ് ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്. അതേസമയം, ക്രിസ്മസ് തലേന്നും മദ്യവില്‍പ്പനയില്‍ വന്‍ റിക്കാര്ഡുണ്ടായിരുന്നു. ബിവറേജ് കോര്പ്പറേഷന് 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം അത് 55 കോടി രൂപയായിരുന്നു.
Read Moreഉച്ചയുറക്കത്തിലെ പകൽക്കിനാവല്ല സിൽവർ ലൈൻ; സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം വൻഗൂഢപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിച്ച പദ്ധതിയല്ല സിൽവർ ലൈൻ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വൻഗൂഢപ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണെന്നും പാർട്ടിമുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ആരോപിച്ചു. ഇഎംഎസ് സർക്കാരിനെ വീഴ്ത്താൻ വിമോചന സമരം നടത്തിയതുപോലെ എൽഡിഎഫ് സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസ് മുതൽ ബിജെപി വരേയും ആർഎസ്എസ് മുതൽ ജമാ അത്തെ ഇസ്ലാമി വരേയും കൈകോർക്കുകയാണ്. ക്ഷേമകാര്യങ്ങൾക്കൊപ്പം വികസനകാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലൂടെ ജനങ്ങൾക്കു മുന്നിൽവച്ച് അംഗീകാരം നേടിയ വികസന പദ്ധതിയാണെന്നും കോടിയേരി ബാലകൃഷ്ണൻ ലേഖനത്തിൽ പറയുന്നു. ഹൈസ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സെമി…
Read Moreകേരള പോലീസിൽ നിന്ന് ഇത്തരത്തിലൊരു അനുഭവം പ്രതീക്ഷിച്ചില്ല! മദ്യം എടുത്തെറിയാൻ ആവശ്യപ്പെട്ടു; തങ്ങളൊന്നും ചെയ്തിട്ടില്ലെന്നു പോലീസ്
തിരുവനന്തപുരം: മദ്യവുമായി പോകുന്പോൾ കോവളത്ത് വച്ച് പോലീസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സ്വീഡിഷ് പൗരൻ. ബില്ലില്ലാത്തതിനാൽ മദ്യവുമായി പോകാൻ പോലീസ് അനുവദിച്ചില്ലെന്നു സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ്. മദ്യം എടുത്തെറിയാൻ പോലീസ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബിൽ പിന്നീടു വാങ്ങി സ്റ്റേഷനിൽ എത്തിച്ചതു നിരപരാധിത്വം തെളിയാക്കാനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാലു വർഷക്കാലമായി കേരളത്തിൽ ടൂറിസം രംഗത്തു പ്രവർത്തിക്കുകയാണ്. കേരള പോലീസിൽ നിന്ന് ഇത്തരത്തിലൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. ഇന്നലെ വൈകുന്നേരമാണ് കോവളത്ത് വച്ച് സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞത്. ബിവറേജസിൽനിന്നു മദ്യം വാങ്ങി വരവെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇദ്ദേഹത്തെ തടഞ്ഞത്. വെള്ളാറിലുള്ള ബീവറേജ് ഔട്ട്ലെറ്റിൽനിന്നു മൂന്നു കുപ്പി വിദേശമദ്യവുമായി തന്റെ റൂമിലേക്കു പോകുമ്പോൾ വാഹന പരിശോധ നടത്തുകയായിരുന്ന കോവളം പോലീസ് വിദേശിയുടെ സ്കൂട്ടറിനെ കൈകാണിച്ചു നിർത്തുകയായിരുന്നു. പോലീസ് തന്നോടു…
Read Moreകുട്ടികളുടെ വാക്സിനേഷന്: ഓണ്‍ലൈൻ രജിസ്ട്രേഷന് ഇന്നുമുതല്‍; രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷനു വേണ്ടിയുള്ള രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന് വഴിയും വാക്സിന് സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും രജിസ്ട്രേഷനു വേണ്ടിവരുന്ന സമയവും ലാഭിക്കാനാകും. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താന്‍ സാധിക്കും. 2007ലോ അതിനു മുമ്പോ ജനിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്ട്രേഷന് സ്കൂളുകള്‍ വഴി പൂര്‍ത്തിയാക്കും. കുട്ടികള്‍ക്ക് കോവാക്സിന് വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. അഞ്ചുലക്ഷം ഡോസ് കോവാക്സിന് ഇന്നു സംസ്ഥാനത്തെത്തും. തിങ്കളാഴ്ച മുതലാണ് കുട്ടികള്‍ക്കുള്ള വാക്സിന് വിതരണം ആരംഭിക്കുക. നിലവിലുള്ള വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ തന്നെ…
Read More