ഷാജിമോന്‍ ജോസഫ് കൊച്ചി: പി.ടി. തോമസ് എംഎല്‍എയുടെ നിര്യാണത്തെത്തുടര്‍ന്ന് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മാര്‍ച്ചില്‍ നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ മുന്നണികള്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക്. ഇതുവരെ ആലോചനകളൊന്നും നടത്തിയിട്ടില്ലെന്ന് മുന്നണി നേതാക്കള്‍ പറയുമ്പോഴും സ്ഥാനാര്‍ഥിമോഹികള്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു.പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം അഞ്ചിന് ഡിസിസിയില്‍ ചേരും. ഇതുവരെ കാര്യമായ ആലോചനകളിലേക്കു കടക്കാതിരുന്ന എല്‍ഡിഎഫിനും ഇനിയങ്ങോട്ട് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ വേഗത്തിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മാര്‍ച്ച് ആദ്യം സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കാനിരിക്കെ. പി.ടിയുടെ ഭാര്യ മത്സരിക്കുമോ?പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കാന്‍ സന്നദ്ധയായാല്‍ അവര്‍ക്കു പ്രഥമ പരിഗണന നല്‍കണമെന്ന വികാരം കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരിലുമുണ്ട്. ഇത്തരത്തിലുള്ള ഒരു ചിന്തയുടെ സമയമല്ല ഇതെന്ന് അവര്‍ കഴിഞ്ഞദിവസം പറഞ്ഞെങ്കിലും ഒരു ഘട്ടത്തിലും മത്സരിക്കില്ല എന്നു പറഞ്ഞിട്ടില്ല. മറ്റൊരാളെ പരിഗണിക്കേണ്ടിവന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്…
Read MoreCategory: Top News
ട്രെയിനില്‍ യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ച സംഭവം ! മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തെന്ന് ടിടിഇ
ട്രെയിനില്‍ പോലീസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തുവെന്നാണ് ടിടിഇയുടെ വെളിപ്പെടുത്തല്‍. സംഭവത്തെത്തുടര്‍ന്ന് ടിടിഇ പി എം കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടിയിരുന്നു. മദ്യപിച്ച് ഒരാള്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്നും, യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ മാറി നിന്നില്ലെന്നുമായിരുന്നു ടിടിഇയുടെ വിശദീകരണം. യാത്രക്കാരന് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണല്‍ ഡിവൈഎസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയില്‍ നിലത്തുവീണു. അതിനിടയിലാണ് എഎസ്ഐ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു. മാവേലി എക്സ്പ്രസില്‍ ഇന്നലെ…
Read Moreകേരളത്തിലുടെനീളം പിടിമുറുക്കി സെക്സ് മാഫിയ; കുടുംബകോടതി പരിസരങ്ങളിൽ വിവാഹ മോചിതരെ വീഴ്ത്താൻ സെക്സ് റാക്കറ്റ്; വരുതിയിലാക്കുന്ന തന്ത്രം ഇങ്ങനെ…
സ്വന്തം ലേഖകൻ തലശേരി: കേരളത്തിലുടെനീളം പിടിമുറുക്കിയ സെക്സ് മാഫിയക്കായി ഇരകളെ വീഴ്ത്താൻ കുടുംബകോടതി പരിസരങ്ങളിൽ ഏജന്റുമാർ രംഗത്ത്. വിവാഹ മോചനക്കേസുകളിൽ മൊഴി മാറ്റിക്കാനും ഒത്തു തീർപ്പിനുമായി ഏജന്റുമാരും സജീവം. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വിരമിച്ച കുടുംബ കോടതി ജഡ്ജ് സർക്കാരിനു കത്തയച്ചു. വരുതിയിലാക്കുന്നവർബന്ധങ്ങൾ തകർന്നു കുടുംബ കോടതികളിൽ കേസ് നടത്തുന്ന വീട്ടമ്മമാരെയും മക്കളെയും വലയിൽ വീഴ്ത്തുന്ന വിപുലമായ ശൃംഖലയാണ് കോടതി പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നതന്നാണ് റിപ്പോർട്ട്. കേസുകൾക്കായി എത്തുന്ന യുവതികളെ ആസൂത്രിതമായ നീക്കത്തിലൂടെ പരിചയപ്പെടുകയും സഹായികളായി മാറുകയും ചെയ്ത ശേഷം തങ്ങളുടെ വരുതിയിൽ വരുത്തുകയാണ് ഈ സംഘം ചെയ്തു വരുന്നത്. കുടുംബ കോടതിയിൽഇത്തരത്തിൽപെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടു തലശേരി കോടതിയിൽ അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. മോട്ടോർ വാഹനാപകട കേസുകൾ പിടിക്കാൻ ഏജന്റുമാർ ഓടുന്നത് പതിവായിരുന്നു. എന്നാൽ, ഇപ്പോൾ കുടുംബ കോടതി കേസുകൾ…
Read Moreവീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 3000 ലിറ്റര്‍ മദ്യം കണ്ടെത്തി കനാലില്‍ ഒഴുക്കി താലിബാന് ! വീഡിയോ വൈറല്‍…
അഫ്ഗാനിസ്ഥാനില്‍ വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 3000 ലിറ്റര്‍ മദ്യം താലിബാന് പിടിച്ചെടുത്തു നശിപ്പിച്ചു താലിബാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് മദ്യം കണ്ടെത്തി നശിപ്പിച്ചത്. കാബൂളില്‍ നടത്തിയ റെയ്ഡിലാണ് മദ്യശേഖരം കണ്ടെത്തിയത്. ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം താലിബാന് ഉദ്യോഗസ്ഥര്‍ കനാലിലേക്ക് ഒഴിച്ചു കളയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്റലിജന്റ്സ് വിഭാഗമാണ് ട്വിറ്ററില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഇസ്ലാം മതസ്ഥര്‍ മദ്യം ഉണ്ടാക്കുവാനോ വില്ക്കുവാനോ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും താലിബാന് നേരത്തേ വ്യക്തമാക്കിയിരുന്നു. കാബൂളില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ മൂന്നു പേര് ഇതിനകം അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്യം വില്‍ക്കുന്നതിനും, ഉപയോഗിക്കുന്നതിനും കര്‍സായ് സര്‍ക്കാരും വിലക്കേര്‍പ്പെടുത്തിയിരുന്നു.
Read Moreചാറ്റിംഗിലെ പ്രലോഭനത്തിൽ വീണ വീട്ടമ്മയ്ക്ക് മാനനഷ്ടം;വിദേശത്തിരുന്ന് നഗ്നഫോട്ടോകൾ കൈക്കലാക്കി യുവതിയോട് ചെയ്തത് കൊടും ക്രൂരത; പാലാക്കാരിക്ക് പറ്റിയ അബദ്ധം ഇങ്ങനെ…
കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ നഗ്ന ഫോട്ടോയും വീഡിയോയും പകർത്തിയെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ഡൽഹി സ്വദേശിയായ യുവാവിനെ പാലാ പോലീസ് അറസ്റ്റു ചെയ്തു. വിവാഹിതയായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് വാട്സ് ആപ്പിലൂടെ പ്രലോഭിപ്പിച്ച് ഫോട്ടോ കരസ്ഥമാക്കുകയായിരുന്നു. 2020 ജൂലൈ മാസത്തിലാണ് പ്രതി യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും. സ്ത്രീയുമായി നിരന്തരം സാമൂഹിക മാധ്യമങ്ങൾ വഴി ചാറ്റിംഗ് തുടർന്ന പ്രതി സ്ത്രീയുടെ ഫോട്ടോകളും വീഡിയോകളും കരസ്ഥമാക്കി. പിന്നീടാണ് ഈ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം നൽകാത്തതിനെ തുടർന്ന് 2021 ഏപ്രിൽ മാസം മുതൽ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്തത്. സംഭവത്തിൽ സ്ത്രീ പാലാ പോലീസിൽ പരാതി നൽകിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതി ഡൽഹി സ്വദേശിയായ മോനുകുമാർ റാവത്ത് (25)…
Read Moreകോവളത്ത് മദ്യം ഒഴുക്കിയ സംഭവം; പോലീസ് ഉന്നതതല നിർദേശം നടപ്പാക്കുകയാണു ചെയ്ത്; സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബീച്ചിലേക്കോ കടൽ തീരത്തേയ്ക്കോ കൂടുതൽ മദ്യം കൊണ്ടു പോകാൻ അനുവദിക്കരുതെന്ന പോലീസ് ഉന്നത തലത്തിൽ നിന്നുള്ള നിർദേശം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നു വ്യക്തമാക്കി കോവളത്തു വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കു പരാതി നൽകി. പുതുവർഷ തലേന്ന് തീരത്തു മദ്യം കൊണ്ടു പോകാൻ അനുവദിക്കരുതെന്ന് ഉന്നതതല നിർദേശമുണ്ടായിരുന്നു. പോലീസ് ഉന്നതതലത്തിൽ നിന്നു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവാദിത്വം മാത്രമാണ് നിറവേറ്റിയതെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേന നൽകിയ പരാതിയിൽ പറയുന്നു. സംസ്ഥാന പോലീസ് മേധാവിക്കും പരാതിയുടെ പകർപ്പു നൽകി.ഇതിനിടെ സ്വീഡിഷ് പൗരൻ വാങ്ങിവന്ന മദ്യം ഒഴുക്കിക്കളഞ്ഞ പോലീസ് നടപടി വിവാദമായതോടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കു കണ്ടെത്താൻ വകുപ്പുതല അന്വേഷണം തുടങ്ങി. സ്റ്റീഫനെ തടഞ്ഞ് വാഹന പരിശോധന നടത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന കോവളം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അനീഷ്,…
Read Moreഅൽപം കൂടി കാലുയർത്തി ചവിട്ടിയിരുന്നെങ്കിൽ പരാതി പറയാൻ പോലും ആളുണ്ടാവില്ല; കമ്പാർട്ട്മെന്റ് മാറി കയറിയ യാത്രക്കാരനെ ചവിട്ടി വെളിയിൽ തള്ളി എഎസ്ഐ
കണ്ണൂർ: ട്രെയിനിൽ കമ്പാർട്ട്മെന്റ് മാറി കയറിയതിന്റെ പേരിൽ യാത്രക്കാരനെ അടിച്ചു താഴെയിട്ടു ചവിട്ടി വെളിയിൽ തള്ളി പോലീസ് ക്രൂരത. ഞായറാഴ്ച രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിലാണ് സംഭവം. റെയിൽവേ ഡ്യൂട്ടിക്കു ഡപ്യൂട്ടേഷനിൽ നിയോഗിച്ച കേരള പോലീസിലെ എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മുഖത്തടിച്ചു നിലത്തു വീഴിക്കുകയും തുടർന്നു നെഞ്ചിൽ ചവിട്ടി വെളിയിൽ തള്ളുകയും ചെയ്തത്. ജനറൽ കമ്പാർട്ട്മെന്റിലെ ടിക്കറ്റായിരുന്നു യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നതെന്നു കരുതുന്നു. എന്നാൽ, ഇയാൾ സ്ലീപ്പർ ക്ലാസിൽ മാറി കയറുകയായിരുന്നു. ഈ സമയം ടിക്കറ്റ് പരിശോധനയ്ക്കെത്തിയ എഎസ്ഐ പ്രമോദും സിപിഒ രാഗേഷും യാത്രക്കാരനോടു ടിക്കറ്റ് ആവശ്യപ്പെട്ടു. ഇയാൾ പേഴ്സിൽനിന്നു ടിക്കറ്റ് പരതുന്നതിനിടെ പ്രകോപിതനായ എസ്എസ്ഐ ഇയാളുടെ കോളറിൽ പിടിച്ചു വലിക്കുകയും മുഖത്ത് അടിച്ചു നിലത്തുവീഴ്ത്തുകയും ചെയ്തു. നിലത്തു വീണ് കിടന്ന യാത്രക്കാരന്റെ നെഞ്ചിൽ എഎസ്ഐ പ്രമോദ് ഷൂസിട്ട് ചവിട്ടി പുറത്തേക്കു തള്ളുകയും ചെയ്തു. തുടർന്ന് രാത്രിയിൽ…
Read Moreകുമരകത്ത് പോലീസുകാരന്റെ വീടിനു നേരെ ‘മിന്നല്‍ മുരളി ഒറിജിനല്‍’ ആക്രമണം ! വീടിന്റെ ജനലും വാതിലും ശൗചാലയവും അടിച്ചുപൊളിച്ചു…
ടൊവിനോ നായകനായ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ കുമരകം നിവാസികള്‍ക്ക് തലവേദനയാവുകയാണ് മറ്റൊരു മിന്നല്‍ മുരളി. കുമരകത്ത് പോലീസുകാരന്റെ വീട് തല്ലിത്തകര്‍ത്ത ശേഷം ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് ചുവരിലെഴുതിയ ശേഷം കടന്നുകളഞ്ഞ അക്രമിയെ തേടുകയാണ് കുമരകത്തെ പോലീസ്. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ശൗചാലയവും അടിച്ചുതകര്‍ക്കുകയും വാതില്ക്കല് മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്ത സാമൂഹ്യവിരുദ്ധനാണ് കുമരകത്തെ മിന്നല്‍ മുരളി. കുമരകം ചെപ്പന്നൂക്കരിയിലാണ് മിന്നല്‍ മുരളി സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വീടിനു നേരേ ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്. എല്ലാ അക്രമങ്ങള്‍ക്കും ശേഷം തന്നെ തിരിച്ചറിയാനായി ഒടുവില്‍ ഭിത്തിയില്‍ എഴുതിയ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന കുറിപ്പാണ് അക്രമിയെ വ്യത്യസ്തമാക്കുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്മക്കളും താമസിച്ചിരുന്ന വീടാണിത്.…
Read Moreപുതിയ അവതാരം ‘ഫ്ളൊറോണ’ ഇസ്രയേലില്‍ ! കൊറോണയും ഫ്ളൂവും ഒരേ സമയത്ത് മനുഷ്യ ശരീരത്തിലെത്തുമ്പോള്‍…
ഒമിക്രോണ്‍ ലോകം കീഴടക്കുമ്പോള്‍ ഇസ്രയേലില്‍ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. കോറോണയും പകര്‍ച്ചപ്പനിയും ഒന്നിച്ചുവരുന്ന ഡബിള്‍ ഇന്ഫെക്ഷന് കേസായ ഫ്ളൊറോണയുടെ ആദ്യകേസ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പ്രതിരോധശേഷിയില്‍ ദൗര്‍ബല്യങ്ങളുള്ളവര്‍ക്കു നാലാം ഡോസ് കോവിഡ് ബൂസ്റ്റര്‍ വാക്സിന് നല്കാന് ഒരുങ്ങുന്നതിനിടെയാണ് ഫ്ളൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്ളൊറോണ കോവിഡിന്റെ പുതിയ വകഭേദമല്ല. കൊറോണയും ഫ്ളുവും ഒരുമിച്ച് ഉണ്ടാകുന്ന അവസ്ഥയാണിത്. പകര്‍ച്ചപ്പനിക്കേസുകള്‍ രാജ്യത്ത് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഫ്ളൊറോണയെപ്പറ്റി വിശദമായി പഠിക്കുമെന്ന് ഇസ്രയേല്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരേസമയം രണ്ടു വൈറസുകള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നതിനാല്‍ വലിയ തോതിലുള്ള പ്രതിരോധശേഷി നഷ്ടം എന്നാണ് അര്‍ഥമെന്ന് കെയ്റോ സര്‍വകലാശാല ആശുപത്രിയിലെ ഡോ. നഹാല അബ്ദേല്‍ വഹാബ് പറഞ്ഞു. കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള ഇസ്രയേല്‍ ഒമിക്രോണ്‍ വകഭേദത്തെ നേരിടുന്നതിന്റെ ഭാഗമായാണ് നാലാം ഡോസ് വാക്സിനും നല്‍കുന്നത്.
Read Moreചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ! പാലാ സ്വദേശിനിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച യുപി സ്വദേശി പിടിയില്‍…
ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പം മുതലെടുത്ത് ചാറ്റിങ് വഴി നഗ്ന വീഡിയോയും ചിത്രവും കൈക്കലാക്കി യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി അറസ്റ്റില്‍. യുപി ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത്(25) ആണ് പിടിയിലായത്. പാലാ സ്വദേശിയായ യുവതിയും മോനുകുമാര്‍ 2020 ജൂലൈയിലാണ് സൗഹൃദത്തിലായത്. തുടര്‍ന്ന് ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതി നഗ്ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കി. തുടര്‍ന്ന് സഹോദരിയുടെ വിവാഹത്തിന് പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്കാന് യുവതി തയ്യാറാകാഞ്ഞതോടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ 2021 ഏപ്രില്‍ പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച്…
Read More