വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ തെളിവെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടില്‍ തെളിവെടുപ്പ് തുടങ്ങിയത്. പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികളുടെ മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലും ഹാജരാക്കും. അതേസമയം, മുഹമ്മദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ ആരോപണവുമായി ആദ്യഭാര്യ സക്കീന രംഗത്തെത്തി. തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് സക്കീനയുടെ ആരോപണം. പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികള്‍ക്ക് തനിച്ച് കൃത്യം നടത്താനാവില്ലെന്നും ഇവരുടെ മാതാവ് രോഗിയാണെന്നും കൊലപാതകത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നും സക്കീന പറഞ്ഞു. പെണ്‍കുട്ടികളാണ് മുഹമ്മദിനെ കൊലപ്പെടുത്തിയെന്ന വാദം നുണയാണെന്നും സക്കീന ആരോപിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് അമ്പലവയലിലെ കൊലപാതകവിവരം പുറംലോകമറിയുന്നത്. മാതാവിനെ ഉപദ്രവിക്കാന്‍…
Read MoreCategory: Top News
ടയർ പഞ്ചറാണെന്ന് യുവതിയെ തെറ്റിധരിപ്പിച്ച് കാറുമായി മുങ്ങി; യുവതിയുടെ കാർ തട്ടിയെടുത്തത് യുവാവ് മുങ്ങിയത് വെറുതേയല്ല; പുറത്ത് വരുന്ന ഞെട്ടിക്കുന്ന കഥയിങ്ങനെ…
കൊച്ചി: പാലാരിവട്ടത്തുനിന്ന് യുവതിയെ തെറ്റിധരിപ്പിച്ച് കാറുമായി മുങ്ങിയ യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവ് തട്ടിയെടുത്ത പുതിയ ഐ 20 കാര്‍ ജിപിഎസിന്റെ സഹായത്തോടെ പോലീസ് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. മാമംഗലം സണ്ണി എസ്റ്റേറ്റില്‍ താമസിക്കുന്ന യുവതിയുടെ കാര്‍ ഫ്ളാറ്റിനു സമീപത്തുനിന്നാണ് തട്ടിയെടുത്തത്. യുവതിയുടെ വീട്ടിലെ മുന്‍ ഡ്രൈവറും സഹായിയുമായ വ്യക്തിയാണ് കാറുമായി മുങ്ങിയതെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.യുവാവിന്റെ പേരില്‍ ലോണെടുത്ത വാങ്ങിയ കാറിനെ സംബന്ധിച്ച് കഴിഞ്ഞ ആറുമാസമായി ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇന്നലെ രാവിലെ യുവതി കാറുമായി ഫ്ളാറ്റിനു പുറത്തേക്കു വന്നപ്പോള്‍ വഴിയില്‍ കാത്തുനിന്ന ഇയാള്‍ ടയര്‍ പഞ്ചറാണെന്ന് അറിയിച്ചു. തുടര്‍ന്ന് താക്കോല്‍ വണ്ടിയില്‍ തന്നെയിട്ട് യുവതി പുറത്തിറങ്ങി ടയര്‍ നോക്കുന്നതിനിടെ യുവാവ് കാറുമായി മുങ്ങുകയായിരുന്നു. ഉടന്‍തന്നെ യുവതി പാലാരിവട്ടം പോലീസിലും കാര്‍ വാങ്ങിയ ഷോറൂമിലും വിവരം അറിയിച്ചു. കാറില്‍…
Read Moreഇനി തുമ്മല്‍ വരില്ല സേട്ടാ ! കോതമംഗലത്ത് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്ത് ‘അതിഥി തൊഴിലാളി’…
കോതമംഗലം വാരപ്പെട്ടി മൈലൂരില്‍ ഓട്ടോഡ്രൈവറുടെ മൂക്ക് ഇടിച്ചു തകര്‍ത്ത് അന്യസംസ്ഥാന തൊഴിലാളി. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാ (55) ണ് മര്‍ദനമേറ്റത്. ഇടിയില്‍ മൂക്കിന്റെ പാലം തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയില്‍ എത്തിയതാണ് അലിയാര്. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അന്യസംസ്ഥാനത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ അന്യസംസ്ഥാനത്തൊഴിലാളി അലിയാരിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു. എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു. രാത്രി വൈകിയിട്ടും ഇറക്കാനാവാതെ ആട് ഓട്ടോയില്‍ തന്നെയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreവിപിന്റെ സ്വപ്നം പൂവണിഞ്ഞു; എട്ടരയ്ക്കും ഒമ്പതിനുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ വിദ്യയുടെ കഴുത്തിൽ താലികെട്ടി നിധിൻ
സ്വന്തം ലേഖകൻ തൃശൂർ: വായ്പ നിഷേധിക്കപ്പെട്ടതിനെതുടർന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തിൽ ജീവനൊടുക്കിയ തൃശൂർ ചെന്പുക്കാവ് ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിന്റെ (25) ആത്മാവിന് ഇന്നു സന്തോഷനാൾ. വിപിൻ ഏറ്റവുമധികം സ്വപ്നം കണ്ടിരുന്ന സഹോദരിയുടെ വിവാഹം ഇന്നാണ്. പാറമേക്കാവ് ക്ഷേത്രത്തിൽ ഇന്നു രാവിലെ എട്ടരയ്ക്കും ഒന്‍പതിനുമിടയിലുള്ള മുഹൂർത്തത്തിൽ വിപിന്റെ സഹോദരി വിദ്യയുടെ കഴുത്തിൽ കയ്പമംഗലം സ്വദേശി നിധിൻ താലികെട്ടി. വിദ്യയുടെ വിവാഹത്തിനു സ്വർണാഭരണങ്ങൾ വാങ്ങാൻ വായ്പയെടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് കിട്ടുമെന്നുറപ്പിച്ച വായ്പ ലഭിക്കില്ലെന്നു വിപിൻ അറിഞ്ഞത്. അമ്മയേയും സഹോദരിയേയും സ്വർണക്കടയിലിരുത്തിയശേഷമാണ് വിപിൻ ബാങ്കിലേക്കു പോയത്. വായ്പ കിട്ടില്ലെന്നുറപ്പായതോടെ സ്വർണാഭരണങ്ങളെടുക്കാൻ സാധിക്കില്ലെന്നു മനസിലായ വിപിൻ നേരെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വിപിനെ ഏറെനേരം കാത്തിരുന്നിട്ടും കാണാതെ സ്വർണക്കടയിൽനിന്നും അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിപിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്നു പിൻമാറില്ലെന്ന് വിദ്യയുടെ പ്രതിശ്രുതവരൻ…
Read Moreവീട്ടിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ യുവതിയുടെ മൃതദേഹം; കാണാതായ സഹോദരിക്കായി തെരച്ചിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
പറവൂർ: തീ പിടിച്ച വീടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാണാതായ സഹോദരിക്കായി പോലീസ് തെരച്ചിൽ തുടരുന്നു. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറന്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. ശിവാനന്ദന്റെ പെണ്മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഇതിൽ ഒരാളാണു മരിച്ചത്. മറ്റൊരാളെ കാണാനില്ല. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചതാരെന്നു വ്യക്തമല്ല. മരിച്ചതാരെന്നറിയാൻ ഡിഎൻഎ പരിശോധന മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകൾ വിസ്മയയാണു മരിച്ചതെന്നു മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇളയ മകൾ ജിത്തുവിനെ കണ്ടെത്തുകയോ, മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തുകയോ ചെയ്യാതെ ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നാണ് പോലീസ് നിലപാട്. വീടിന്റെ രണ്ടു മുറികൾ പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ് പറഞ്ഞു. പോലീസ് പറയുന്നതിങ്ങനെ ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാൻ പുറത്തുപോയ സമയത്താണു സംഭവം.…
Read Moreവേറെ ആളുകള്‍ ഇതിന്റെ പിന്നിലുണ്ട്..! കൊന്നതു പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികള്‍ തന്നെയെന്നു പോലീസ്; അല്ലെന്നു മുഹമ്മദിന്റെ ഭാര്യ
അമ്പലവയല്‍: ആയിരംകൊല്ലിയില്‍ അറുപത്തെട്ടുകാരൻ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവെടുപ്പ് തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയൂം അമ്മയെയും സംഭവസ്ഥലത്തു കൊണ്ടുവന്നാണ് തെളിവെടുപ്പ് നടക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തും വീട്ടിലും തെളിവെടുപ്പ് നടന്നു. കൊലപാതകത്തിനു ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും വീട്ടില്‍നിന്നു കണ്ടെടുത്തു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ആയിരംകൊല്ലി സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തുള്ള പൊട്ടക്കിണറ്റില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും അമ്മയെയും അറസ്റ്റ് ചെയ്തിരുന്നു. കൃതം നിര്‍വഹിച്ചതു കുട്ടികള്‍ തന്നെയാണെന്നാണ് പോലീസ് നിലപാട്. എന്നാല്‍, വേറെ ആളുകള്‍ ഇതിന്റെ പിന്നിലുണ്ടെന്നു കൊല്ലപ്പെട്ട മുഹമ്മദിന്റെ രണ്ടാം ഭാര്യ ആരോപിച്ചു. കൊലപ്പെട്ട മുഹമ്മദ് ഒപ്പം താമസിക്കുന്ന ബന്ധു കൂടിയായ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തടയുകയും തുടര്‍ന്നുണ്ടായ ബലപ്രയോഗത്തില്‍ മരണം സംഭവിക്കുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു. മൃതദേഹത്തില്‍ കോടാലികൊണ്ടുള്ള മുറിവേറ്റപാടുകളാണ്. വലതുകാലിന്റെ കാല്‍മുട്ടിനു…
Read Moreകുടുക്കപൊട്ടിച്ച പണവുമായി ഒന്നു കറങ്ങണം! വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ വനത്തിൽ നിന്നും കണ്ടെത്തി; കുട്ടികളുടെ പ്ലാൻ പൊളിഞ്ഞത് ആ ഒറ്റക്കാരണം കൊണ്ട്
‘വെഞ്ഞാറമൂട് : ഇരുപത്തിനാല് മണിക്കൂർ നീണ്ട ആശങ്കകൾക്ക് വിരാമമായി കാണാതായ മൂന്നു കുട്ടികളെയും ഇന്നലെ പാണയം വനാതിർത്തിയിൽ നിന്നും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10 നാണ് പുല്ലമ്പാറ പാണയത്തിൽ നിന്നും ബന്ധുക്കളായ 14 വയസുള്ള രണ്ട് കുട്ടികളും 11വയസുള്ള ഒരു കുട്ടിയെയും കാണാതായത്. വീട്ടിലുണ്ടായിരുന്ന സമ്പാദ്യകുടുക്ക പൊട്ടിച്ചു അതിലുണ്ടായിരുന്ന പണവും സ്കൂൾ ബാഗിൽ വസ്ത്രങ്ങളുമായാണ് കുട്ടികൾ വീടുവിട്ടത്. പനവൂർ ജംഗ്ഷനിൽ പോയി ബേക്കറിയിൽ നിന്നും ജ്യൂസും മിഢായിയും മറ്റും വാങ്ങിയതിനുശേഷം ഇതിൽ ഒരു കുട്ടിയുടെ അമ്മൂമയുടെ വീട്ടിൽ വരികയും സ്കൂൾ ബാഗ് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ വച്ചിട്ട് അവിടുത്തെ ടെറസിൽ കിടന്നുറങ്ങി. ഇതിനിടെ രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. ഒരു കുട്ടി ഇതിനു മുൻപും വീടുവിട്ട് പോയിട്ടുള്ളതാണെന്ന് കണ്ടെത്തി.ഇന്നലെ രാവിലെ ടെറസിൽ നിന്നിറങ്ങി താഴെ ബാഗ് എടുക്കാനെത്തിയ കുട്ടികളെ അമ്മൂമ്മ കണ്ടു എന്ന് സംശയിച്ച് സമീപത്തെ…
Read Moreപോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി ചാരപ്പണി! ചിലരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പോലീസുകാരനെതിരേ കൂടുതൽ നടപടി വരും
തൊടുപുഴ: പോലീസ് ശേഖരിച്ചുവച്ച വ്യക്തി വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു പോലീസുകാരന് ചോര്‍ത്തിക്കൊടുത്ത സംഭവം ആശങ്ക ഉയര്‍ത്തുന്നു. പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവര്‍ പോലീസില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണത്തിന് കൂടുതൽ ശക്തിപകരുന്നതാണ് ഇടുക്കി ജില്ലയില്‍ നടന്ന സംഭവം. ആർഎസ്എസ്, ബിജെപി നേതാക്കള്‍ അടക്കമുള്ളവരെക്കുറിച്ചു പോലീസ് ശേഖരിച്ചിരുന്ന വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ.അനസ് ആണ് സസ്പെന്‍ഷനില്‍ ആയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്.കറുപ്പസ്വാമിയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. പോലീസ് ഇന്റലിജന്റ്സ് ശേഖരിച്ച നിരവധി പേരുടെ വിവരങ്ങള്‍ ഇയാള്‍ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ടുകാരനു ചോര്‍ത്തി നല്‍കിയതായി പോലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. അനസിന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് തൊടുപുഴ ഡിവൈഎസ്പി കെ.സദന് ഈ മാസം 16നാണ് എസ്പിക്കു കൈമാറിയത്. 22ന് അനസിനെ പോലീസ് ആസ്ഥാനത്തേക്കു സ്ഥലം മാറ്റിയിരുന്നു. പ്രവാചകനെക്കുറിച്ചു പോസ്റ്റ്…
Read Moreരാജ്യത്ത് കോവിഡ് കുതിക്കുന്നു! ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 781 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളുള്ളത്. 238 കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിൽ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,195 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 44 ശതമാനം കൂടുതൽ കേസുകളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 7347 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 3,42,51,292 പേരാണ് രാജ്യത്ത് ആകെ രോഗമുക്തരായത്. 77,002 പേരാണ് നിലവിൽ രോഗികളായി തുടരുന്നത്.
Read Moreമകളെ കാണാനെത്തിയ ആൺസുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു; ഇരുട്ട് മറവിൽ എത്തിയത് കള്ളനാണെന്ന് തെറ്റിദ്ധരിച്ചു
തിരുവനന്തപുരം: മകളെ കാണാനെത്തിയ ആൺസുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. ചാക്ക സ്വദേശി അനീഷ് ജോർജ് (19) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി ലാലു പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കള്ളനെന്ന് കരുതി കുത്തിയെന്നാണ് ലാലുവിന്റെ മൊഴി.
Read More