ലണ്ടൻ: ഇന്ത്യൻ താരവും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസക്സിന്റെ നായകനുമായ ചേതേശ്വർ പുജാരയ്ക്ക് സസ്പെൻഷൻ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) നടപടി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചതാണ് കാരണം. താരത്തിന്റെ ടീമായ സസക്സിന് 12 പോയിന്റ് പെനാൽറ്റിയും ലഭിച്ചു. സസ്പെൻഷനെത്തുടർന്ന് ഡെർബിഷെയറിനെതിരേ നടക്കാനിരിക്കുന്ന മത്സരം പൂജാരയ്ക്കു നഷ്ടമാകും. കഴിഞ്ഞ ദിവസം ലെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ സസക്സ് താരങ്ങളായ ടോം ഹെയിൻസിനും, ജാക്ക് കാഴ്സണും അച്ചടക്കലംഘനത്തെത്തുടർന്ന് അന്പയർമാർ പെനാൽറ്റി ചുമത്തിയിരുന്നു. ഇതോടെ സീസണിലെ മൂന്നാമത്തെയും, നാലാമത്തെയും പെനാൽറ്റി സസക്സിന് ലഭിച്ചു. കൗണ്ടി ചാന്പ്യൻഷിപ്പ് നിയമമനുസരിച്ച് ഒരു സീസണിൽ നാലു പെനാൽറ്റികൾ ചുമത്തപ്പെടുന്നത് ടീമിന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കാൻ ഇടയാക്കും. ഈ മത്സരങ്ങളിലെ ടീമിന്റെ ക്യാപ്റ്റന്‍ ഒരു മത്സരത്തിൽനിന്നു വിലക്കും ലഭിക്കും. ഈ സാഹചര്യത്തിലാണു പൂജാരയ്ക്കെതിരായ നടപടി.
Read MoreTag: cricket
ലങ്കാദഹനം കഴിഞ്ഞപ്പോൾ ഇന്ത്യയും റോഹിതും റിക്കാർഡിൽ
ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ 10 വിക്കറ്റ് ജയം. ചേസിംഗിൽ ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ഇന്ത്യയുടെ ജയമാണിത്. ഏഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാം ചാന്പ്യൻഷിപ്പാണ്. ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ ചാന്പ്യന്മാരായതിന്റെ റിക്കാർഡ് ഇന്ത്യ പുതുക്കി. ഏകദിന ഏഷ്യ കപ്പ് കിരീടം രണ്ട് തവണ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ രോഹിത് ശർമ എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദിൻ എന്നിവർക്കൊപ്പമെത്തി. ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമെന്നതിൽ ലങ്കയ്ക്കെതിരായ റിക്കാർഡ് 98 ആയും ഇന്ത്യ പുതുക്കി.സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് പരന്പരയുടെ താരമായി.
Read Moreപുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മുഹമ്മദ് സിറാജിന് ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം
അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ വെറും 16 പന്ത് മാത്രമായിരുന്നു മുഹമ്മദ് സിറാജിനു വേണ്ടിവന്നത്. പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം എന്ന റിക്കാർഡും സിറാജ് ഇതോടെ സ്വന്തമാക്കി. ശ്രീലങ്കയുടെ ചാമിന്ദ വാസ്, യുഎസ്എയുടെ അലി ഖാൻ എന്നിവരും 16 പന്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2002നുശേഷമുള്ള കണക്കാണിത്. 2002നുശേഷമാണ് ബോൾ ബൈ ബോൾ ഡാറ്റ സൂക്ഷിക്കാൻ തുടങ്ങിയത്. 2003ൽ ബംഗ്ലാദേശിനെതിരേയായിരുന്നു ചാമിന്ദ വാസ് 16 പന്തിൽ അഞ്ചു വിക്കറ്റ് തികച്ചത്. ഏകദിന കരിയറിൽ സിറാജിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് 21 റണ്‍സിന് ആറ് വിക്കറ്റ്. അതിവേഗം 50 വിക്കറ്റ് ഏകദിന ക്രിക്കറ്റിൽ അതിവേഗം (ബോൾ കണക്ക് അടിസ്ഥാനത്തിൽ) 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനും മുഹമ്മദ് സിറാജ് അർഹനായി. 1002 പന്തിലാണ് സിറാജ് ഏകദിനത്തിൽ 50 വിക്കറ്റ്…
Read Moreഒരു ചായ കുടിച്ച് റിലാക്സാനുള്ള സമയം ടിവി കണ്ട ആരാധാകർക്ക് കിട്ടിയില്ല; ലങ്കയെ ദഹിപ്പിച്ച മിയാൻ മാജിക്
ൊളംബോ: വെറും 34 പന്തിൽ ഒരു ഏകദിന ക്രിക്കറ്റിന്റെ ഫലം നിർണയിക്കപ്പെട്ട ദിനം, അതായിരുന്നു സെപ്റ്റംബർ 17 ഞായർ. ഏകദിന ക്രിക്കറ്റല്ലേ, ഒരു ചായയൊക്കെ കുടിച്ച് റിലാക്സായി ടെലിവിഷന്റെ/ഗാഡ്ജറ്റിന്റെ മുന്നിൽ ഇരിക്കാമെന്നു കരുതിയവർക്ക് മഹാനഷ്ടം. കാരണം, ഏഷ്യ കപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്കു ശ്വാസം വിടാൻപോലും അവസരം നൽകാതെ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ കത്തിക്കയറി. ഇന്നിംഗ്സിലെ ആദ്യ 34 പന്ത് കഴിഞ്ഞപ്പോൾ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സ് എന്ന പരിതാപകരമായ സ്ഥിതിയിൽ, മഴപെയ്താലും മാനം ഇടിഞ്ഞാലും ഇന്ത്യ ജയിക്കുന്ന അവസ്ഥ! ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ജസ്പ്രീത് ബുംറ തുടങ്ങിവച്ച വിക്കറ്റ് വേട്ട പിന്നീട് സിറാജും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെ കൊളംബോയിൽ അരങ്ങേറിയത് അക്ഷരാർഥത്തിൽ ലങ്കാദഹനം. സിറാജ് ഏഴ് ഓവറിൽ 21 റണ്‍സിന് ആറും ഹാർദിക് 2.2 ഓവറിൽ…
Read Moreഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ്; സഞ്ജു ബെഞ്ചിൽ..!
മുംബൈ: 2023 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മോശം ഫോമിലായിരുന്ന സഞ്ജു, അയർലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ 26 പന്തിൽ 40 റണ്‍സ് നേടിയിരുന്നു. ടീമിൽ റിസർവ് താരമായി സഞ്ജു മാത്രമാണുള്ളത്. 17 അംഗ ടീമിലുള്ള കെ.എൽ. രാഹുലിന്റെ ആരോഗ്യത്തിൽ പൂർണ സംതൃപ്തി ഇല്ലാത്തതാണ് റിസർവ് കളിക്കാരനായി സഞ്ജുവിനെ ഉൾപ്പെടുത്താൻ കാരണം. വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ. രാഹുൽ പൂർണമായി ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെന്നു ബിസിസിഐ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ വ്യക്തമാക്കി. എങ്കിലും രാഹുലിനെ ഉൾപ്പെടുത്തുകയും സഞ്ജുവിനെ റിസർവ് ആക്കുകയും ചെയ്തതാണു ശ്രദ്ധേയം. അതു മാത്രമല്ല, ഏകദിനത്തിൽ ഫോമിലല്ലാത്ത സൂര്യകുമാർ യാദവും ഏഷ്യ കപ്പ് ഇന്ത്യൻ ടീമിൽ ഇടംനേടി. തിലക് വർമ ഏകദിന ടീമിലേക്ക്…
Read Moreലോകകപ്പ് ക്രിക്കറ്റിന് ഇനി 50 ദിനങ്ങൾ
ഏകദിന ക്രിക്കറ്റ് ലോക ചാന്പ്യന്മാരാകാനുള്ള ആവേശപ്പോരാട്ടത്തിന്റെ ടോസ് വീഴാൻ ഇനിയുള്ളത് 50 ദിനങ്ങൾ മാത്രം. ഇന്നേക്ക് 50-ാം നാൾ 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. 2011നുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാണ്. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ മറ്റൊരു ലോക കിരീടം ഇന്ത്യൻ ആരാധകർ സ്വപ്നം കാണുന്നു. ആ സ്വപ്നം സഫലമാക്കാൻ രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യക്കു സാധിക്കുമോ എന്നതിനായാണു കാത്തിരിപ്പ്. ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയായി 12 നഗരങ്ങളിലായാണ് 2023 ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്കു രണ്ടു പ്രശ്നം ടീം ഇന്ത്യ അഭിമുഖീകരിക്കുന്നതു പ്രധാനമായും രണ്ടു പ്രശ്നങ്ങളാണ്. ബാറ്റിംഗിൽ നാലാം നന്പറിൽ ഒരു വിശ്വസ്തൻ ഇല്ല. അതുപോലെ യുവരാജ് സിംഗിനെ പോലൊരു ഓൾ റൗണ്ടറും ഇല്ല. 2011 ലോകകപ്പിൽ…
Read Moreക്രിക്കറ്റിന്റെ ബാലപാഠങ്ങളറിയില്ലേ; ഹാർദിക് സെൽഫിഷാണെന്നു വിമർശിച്ച് ക്രിക്കറ്റ് ആരാധകർ
ഗയാന: ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണു വയ്പ്. അതേ ക്രിക്കറ്റിൽ സ്ളെഡ്ജിംഗ് (എതിർ കളിക്കാരനെ മാനസികമായി തകർക്കാനുള്ള വായ്ത്താരി) അനുവദനീയമാണുതാനും. ക്രീസിന്റെ മറുവശത്തുള്ള കളിക്കാരനെ ചേർത്തുപിടിക്കുക എന്നതു ക്രിക്കറ്റിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യൻ ട്വന്റി-20 ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തികഞ്ഞ പരാജയമാണെന്നും മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ വാലിൽക്കെട്ടാൻ കൊള്ളില്ലെന്നും വിമർശനമുയർന്നു. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് മൂന്നാം ട്വന്റി-20യിൽ തിലക് വർമയ്ക്ക് അർധസെഞ്ചുറി നേടാനുള്ള അവസരം ഹാർദിക് പാണ്ഡ്യ ഇല്ലാതാക്കിയെന്നതാണു വിമർശനത്തിനാധാരം. സംഭവം ഇങ്ങനെ മൂന്നാം ട്വന്റി-20യിൽ വിൻഡീസ് മുന്നോട്ടുവച്ച 160 റണ്‍സ് എന്ന വിജയലക്ഷ്യം ഗംഭീരമായി ഇന്ത്യ പിന്തുടരുന്നു. അവസാന 32 പന്തിൽ ഇന്ത്യക്കു ജയിക്കാൻ വേണ്ടിയത് 12 റണ്‍സ്. തിലക് വർമ 32 പന്തിൽ 44 റണ്‍സുമായി ക്രീസിൽ. താങ്കൾ ക്രീസിൽ തുടരണമെന്നും മത്സരം ഫിനിഷ് ചെയ്യണമെന്നുമായിരുന്നു ഹാർദിക് പാണ്ഡ്യ ആ…
Read More2023 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനം; അക്ഷമയോടെ ആരാധകർ
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ടോസ് വീഴാൻ ഇനിയുള്ളത് 58 ദിനം. ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് ഇന്നലെ ഓസ്ട്രേലിയ തുടക്കമിട്ടു. 15 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ലോകകപ്പിനു യോഗ്യത നേടിയ മറ്റു ടീമുകളൊന്നും തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. 2011നുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാണ് ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്നത്. 2011നുശേഷം ഇന്ത്യ ഏകദിന ലോകപട്ടം സ്വന്തമാക്കുമോ എന്നതിനായാണു ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡിൽ ആരെല്ലാം ഉൾപ്പെടും എന്നതിനായും ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നു. സെപ്റ്റംബർ 28 വരെ 2023 ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിന്റെ അവസാന തീയതി സെപ്റ്റംബർ 28 ആണ്. അതിനുശേഷമുള്ള ടീം അംഗങ്ങളുടെ മാറ്റങ്ങൾക്ക് ഐസിസിയുടെ അനുമതി തേടണം. നിലവിൽ ഓസ്ട്രേലിയ മാത്രമാണ് 15 അംഗ ടീം…
Read Moreക്രിക്കറ്റ് മൈതാനത്ത് വീണ്ടും ഏറ്റുമുട്ടുന്നു; സച്ചിൻ x പാക്കിസ്ഥാൻ!
മുംബൈ: സച്ചിൻ തെണ്ടുൽക്കറും പാക്കിസ്ഥാനും തമ്മിൽ വീണ്ടും ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടാനുള്ള അവസരമൊരുങ്ങുന്നു. 2023 സീസണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് പോരാട്ടത്തിനു പാക്കിസ്ഥാൻ എത്തുന്നതോടെയാണിത്. കഴിഞ്ഞ രണ്ടു തവണയും ഇന്ത്യൻ ലെജൻഡ്സായിരുന്നു ചാന്പ്യന്മാർ. 2023 സീസണ് ഇംഗ്ലണ്ടിലായിരിക്കും ടൂർണമെന്റ് അരങ്ങേറുക. ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്. അടുത്ത മാസമായിരിക്കും മൂന്നാം എഡിഷൻ റോഡ് സേഫ്റ്റി വേൾഡ് സീരീസ് നടക്കുക. ഇത്തവണ ഒന്‍പത് ടീമുകൾ പങ്കെടുക്കും.
Read Moreക്രിക്കറ്റർ സർഫറാസ് ഖാൻ വിവാഹിതനായി
ശ്രീനഗർ; രഞ്ജി ട്രോഫിയിലെ മിന്നും ബാറ്ററായ സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കാഷ്മീരിൽ ഞായറാഴ്ചയായിരുന്നു വിവാഹച്ചടങ്ങുകൾ. കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ നിന്നുള്ള യുവതിയാണ് മുംബൈ സ്വദേശിയായ 25-കാരൻ ഖാന്റെ വധു. ഇരുവരുടെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രഞ്ജി ട്രോഫി സീസണുകളിൽ തുടർസെഞ്ചുറികൾ നേടിയിട്ടും ഇന്ത്യൻ ടീമിൽ ഇടംനേടാൻ സാധിക്കാത്ത വ്യക്തിയാണ് ഖാൻ. താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്താതിരുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Read More