എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത സംഭവം ! കുട്ടിയ്ക്ക് 50,000 രൂപ നല്‍കാന്‍ തയ്യാറെന്ന് പോലീസുകാരി…

മൊബൈല്‍ മോഷണക്കുറ്റം ആരോപിച്ച് നടുറോഡില്‍ എട്ടുവയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത് മാനസിക സമ്മര്‍ദ്ദത്തിലാക്കിയ സംഭവത്തില്‍ കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ. 50,000 രൂപ നല്‍കാമെന്നാണ് ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവായും നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ തുക ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അപ്പീലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുളളത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. ഇതിന് സന്നദ്ധനല്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് അപ്പീല്‍ വിശദവാദത്തിനായി സെപ്റ്റംബര്‍ അവസാനം പരിഗണിക്കാന്‍ മാറ്റി. 2021 ഓഗസ്റ്റ്…

Read More

‘പെന്‍ഷന്‍’ അടിച്ചുമാറ്റാന്‍ 72 വയസുള്ള അമ്മയെ പത്തുവര്‍ഷം വീട്ടില്‍ പൂട്ടിയിട്ടു ! പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും ഇളയ സഹോദരനുമെതിരേ കേസ്…

ഇപ്പോള്‍ 72 വയസുള്ള സ്ത്രീയെ കഴിഞ്ഞ പത്തുവര്‍ഷക്കാലം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ മക്കള്‍ക്കെതിരേ കേസ്. തഞ്ചാവൂരാണ് സംഭവം. അമ്മയെ ഉപേക്ഷിച്ചതിനാണ് പോലീസ് ഇന്‍സ്പെക്ടര്‍ക്കും ഇളയ സഹോദരനുമെതിരെ നടപടി സ്വീകരിച്ചത്. 72 വയസ്സുള്ള ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസമാണ് വീട്ടില്‍ നിന്ന് രക്ഷിച്ചത്. സാമൂഹ്യക്ഷേമ വകുപ്പിന് അജ്ഞാതന്‍ നല്‍കിയ രഹസ്യവിവരമാണ് 72കാരിയുടെ മോചനത്തിന് വഴിത്തിരിവായത്. ചെന്നൈയില്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഷണ്‍മുഖസുന്ദരം, ദൂര്‍ദര്‍ശനില്‍ ജോലി ചെയ്യുന്ന വെങ്കടേശന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം ഇളയ സഹോദരനാണ് എന്നാണ് ഷണ്‍മുഖസുന്ദരത്തിന്റെ ആരോപണം. അമ്മയ്ക്ക് മാസംതോറും ലഭിക്കുന്ന 30,000 രൂപ പെന്‍ഷന്‍ ഉപയോഗിക്കുന്നത് വെങ്കടേശന്‍ ആണ്. അതിനാല്‍ അമ്മയുടെ ആരോഗ്യനില മോശമായതിന് ഉത്തരവാദി വെങ്കടേശന്‍ ആണെന്നും ഷണ്‍മുഖസുന്ദരം ആരോപിക്കുന്നു. വീട്ടില്‍ നഗ്‌നയായി ആരോഗ്യനില വഷളായ നിലയിലാണ് ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസം കണ്ടെത്തിയത്. നിലവില്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് 72കാരി. അമ്മയെ ഒറ്റയ്ക്കാക്കി…

Read More

പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടി ! ഗര്‍ഭിണി ഉള്‍പ്പെടെയുള്ള യുവാവിന്റെ സഹോദരിമാരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രരാക്കി പീഡിപ്പിച്ച് പോലീസ്; പീഡനത്തില്‍ യുവതിയുടെ ഗര്‍ഭമലസി…

സഹോദരന്‍ കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ സഹോദരിയെയും മറ്റ് രണ്ട് സഹോദരിമാരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ച് പോലീസ്. മൂവരെയും ഇവിടെ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒളിച്ചോടിയ യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു യുവാവിന്റെ സഹോദരിമാരെ പോലീസ് വിളിച്ചുവരുത്തിയത്. ആസാമിലെ ഡരാംഗ് ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു കാര്യവും ഉണ്ടാകാതെ വന്നതോടെ യുവതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. താന്‍ രണ്ട് മാസവും 22ദിവസവും ഗര്‍ഭിണിയായിരുന്നെന്നും എന്നാല്‍ പോലീസ് മര്‍ദ്ദനത്തില്‍ ഗര്‍ഭം അലസിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച യുവതി മാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യം പുറംലോകം അറിയുന്നത്. സെപ്റ്റംബര്‍ 10ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുവതികളില്‍ ഒരാള്‍ പോലീസ്…

Read More

ബിഫാം വിദ്യാര്‍ഥി എംബിബിഎസ് വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ചത് പ്രണയിച്ച് ! വിവാഹശേഷം ഭാര്യയെ പഠിപ്പിക്കാന്‍ യുവാവ് പഠനം നിര്‍ത്തി; ഒടുവില്‍ ഭാര്യയുടെ മാനസിക പീഡനം 23കാരനെ കൊണ്ടെത്തിച്ചത് തീ കൊളുത്തിയുള്ള മരണത്തില്‍…

ഹൈദരാബാദ്: ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ച ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവാതെ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് എന്ന 23കാരനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ വീടിന് പുറത്തിറങ്ങി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങി. 2015ലാണ് ശ്രീകാന്തും ഭാര്യ ഹര്‍ഷയും പ്രണയിച്ചു വിവാഹിതരായത്. ശ്രീകാന്ത് ബിഫാം വിദ്യാര്‍ത്ഥിയും ഹര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. വിവാഹ ശേഷം ഭാര്യയെ പഠിപ്പിക്കാനായി ശ്രീകാന്ത് പഠനം നിര്‍ത്തി മറ്റു ജോലികള്‍ക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഷയും കുടുംബവും ഓരോ കാരണങ്ങളുണ്ടാക്കി ശ്രീകാന്തിനോട് വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയും കുടുംബവും പറഞ്ഞിട്ടാണ് അവളെ പഠിപ്പിക്കാന്‍ താന്‍ ജോലിക്ക് പോയത്. എന്നാല്‍ പിന്നീട് മോശം പെരുമാറ്റമായിരുന്നെന്ന് ശ്രീകാന്ത് പോലീസിന് മൊഴി നല്‍കി. ഹര്‍ഷ സ്വന്തം വീട്ടില്‍ പോയ സമയത്ത്…

Read More

ഭാര്യയുടെ കാമുകനെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി; ക്രൂരമായി മര്‍ദ്ദിച്ച ശേഷം നഗരത്തില്‍ ഉപേക്ഷിച്ചു; അടൂരില്‍ ഇന്നലെ രാത്രിയില്‍ നടന്നത്…

അടൂര്‍: ഭാര്യയുടെ കാമുകനെന്നാരോപിച്ച് യുവാവിന് അടൂരില്‍ ക്രൂരമര്‍ദ്ദനം. യുവതിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. ശേഷം രാത്രി ഏഴരയോടെ യുവാവിനെ നഗരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അടൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും .എന്നാല്‍ ഉടന്‍ തന്നെ പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. ഇതറിഞ്ഞ സംഘം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ അനുജനെയും സുഹൃത്തിനെയും പിടികൂടി. ഭര്‍ത്താവ് ഒളിവിലാണ്. പോലീസിന്റെ ഇടപെടല്‍ മൂലം വലിയ അപകടത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.

Read More