ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളിലും യാത്രക്കാർക്ക് സീറ്റ് ഓൺലൈനായി റിസർവ് ചെയ്യാൻ സംവിധാനമൊരുക്കുന്നു. നിലവിൽ അന്തർസംസ്ഥാന സർവീസുകളിലും സൂപ്പർ ക്ലാസ് സർവീസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ്സർവീസുകളിലുമാണ് ഓൺലൈനായി റിസർവേഷൻ സൗകര്യമുള്ളത്. ഒന്നിലധികം ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിലാണ് റിസർവേഷൻ നടപ്പാക്കുന്നത്.സർക്കുലർ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ ഇത് നടപ്പാക്കില്ല. വയോജനങ്ങൾക്കും സ്ത്രീകൾക്കും റിസർവേഷൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് പാസഞ്ചറുകളിൽ പ്രlകം സീറ്റുകൾ സംവരണം ചെയ്തിരിക്കും. ഒരു സ്ത്രീയോ വയോധികനോ ഇരിക്കുന്ന സീറ്റിൽ മറ്റ് പുരുഷ യാത്രക്കാർക്ക് ഇരിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും റിസർവേഷൻ സീറ്റുകൾ ഒരുക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു. ഫാസ്റ്റ് പാസഞ്ചറുകളിൽ റിസർവേഷൻ സൗകര്യം ഒരുക്കുന്നത് സ്ത്രീകൾക്കും വയോധികർക്കും ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് കെഎസ് ആർടിസിക്ക്. നിലവിൽ സൂപ്പർ ക്ലാസ് സർവീസുകളിൽ റിസർവേഷൻ നടത്തുന്ന അതേ സംവിധാനത്തിലായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളിലെയും റിസർവേഷൻ…
Read MoreTag: KSRTC
അക്കളി തീക്കളി സൂക്ഷിച്ചോ … കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ ഇനി ഒത്തുതീർപ്പില്ല; ഐപിസി വകുപ്പുകൾ ചേർത്ത് തടവും പിഴയും ശിക്ഷ
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളെയോ സർവീസിനിടയിൽ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല. ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബസിനു കല്ലെറിയുക, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുക, സർവീസ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. പൊതുജീവനക്കാരന്റെ ജോലിക്ക് തടസം സൃഷ്ടിക്കുക ഗൗരവമായ കുറ്റകൃത്യമാണ്. ഐപിസി 332, 353, 392, 294 (b) തുടങ്ങിയ വകുപ്പുകൾ പ്രകാരം ചുമത്തുന്ന നോൺ കോമ്പൗണ്ടബിൾ ഒഫൻസ് ഗണത്തിൽപ്പെടുന്ന കുറ്റങ്ങൾ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതും ഒത്തുതീർപ്പാക്കാൻ കഴിയാത്തതുമാണെന്ന് മാനേജ്മെന്റ് യൂണിറ്റ് ഓഫീസർമാർക്കു മുന്നറിയിപ്പ് നല്കി. ഇത്തരം സംഭവങ്ങളിൽ കേസിനെ നിസാരവത്കരിച്ചുകൊണ്ട് ബസിനുണ്ടാകുന്ന കേടുപാടുകളുടെ നഷ്ടം മാത്രം നൽകി ഒത്തുതീർപ്പിനു ശ്രമിക്കുകയും…
Read Moreകെഎസ്ആര്‍ടിസി ഓര്ഡിനറികളേറെയും അറുപഴഞ്ചന്‍; 18 വര്‍ഷമായി ഓട്ടത്തിലുള്ള നൂറിലേറെ കെഎസ്ആര്‍ടിസികൾ
കോട്ടയം: വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന പകുതിയിലേറെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ 15 വര്‍ഷത്തിലേറെ കാലപ്പഴക്കം ചെന്നത്.ജില്ലയിലെ വിവിധ ഡിപ്പോകളിലായി 18 വര്‍ഷമായി ഓട്ടത്തിലുള്ള നൂറിലേറെ കെഎസ്ആര്‍ടിസി ബസുകളുണ്ട്. കുമളി, കട്ടപ്പന ഡിപ്പോകളില്‍നിന്ന് കോട്ടയത്തേക്ക് ഓടിക്കുന്ന ചില ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് 15 വര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ട്. പതിനയ്യായിരം രൂപ വരെ കളക്ഷനുള്ള ഈ ബസുകളിലും അറ്റകുറ്റപ്പണികള്‍ കണക്കാക്കിയാല്‍ സര്‍വീസ് നേട്ടമല്ല. പുതുതായി അനുവദിക്കുന്ന ബസുകള്‍ ദീര്‍ഘദൂര സ്വിഫ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസുകളാക്കി മാറ്റിയതോടെ പഴക്കം ചെന്ന ഫാസ്റ്റ് ഉള്‍പ്പെടെ ബസുകള്‍ മാറ്റാന്‍ സാഹചര്യമില്ലാതായി. കോട്ടയം, പൊന്‍കുന്നം, പാലാ, ഈരാറ്റുപേട്ട, വൈക്കം ഡിപ്പോകളില്‍ ഓടിക്കാന്‍ പറ്റാത്ത വിധം പഴകിയ ബസുകളുമുണ്ട്. സീറ്റുകളും ടയറുകളും ഉള്‍പ്പെടെ അഴിച്ചുമാറ്റിയ ഇവ പൊളിച്ചുമാറ്റാന്‍ അനുമതി ലഭിച്ചിട്ടുമില്ല.സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപരിധി അഞ്ചു വര്‍ഷമായിരുന്നത് ഘട്ടം ഘട്ടമായി 12 വര്‍ഷമാക്കിയതോടെ…
Read Moreയാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു വിലയുമില്ല; ചേയ്സ് പൊട്ടിയ സ്വിഫ്റ്റ് ബസ് ദീർഘദൂര സർവീസ് നടത്തുന്നു
ചാത്തന്നൂർ: ചേയ്സ് പൊട്ടിയ ബസ് ദീർഘദൂര സർവീസിന് അയയ്ക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നറിഞ്ഞിട്ടും ബോധപൂർവ്വം അത് വിസ്മരിച്ചു കൊണ്ടാണ് അധികൃതരുടെ നടപടി.പൊതു ഗതാഗത സ്ഥാപനമായ കെ -സ്വിഫ്റ്റിന്റെ കെഎസ്-86 എന്ന ചെസ്റ്റ് നമ്പരുള്ള ബസാണ് ചെയ്സ് പൊട്ടിയിട്ടും യാത്രക്കാരുടെ ജീവന് പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുന്നത്. വയനാടൻ ചുരങ്ങളിലൂടെ ഉൾപ്പെടെ ദുർഘടം നിറഞ്ഞ റോഡുകളിലൂടെയാണ് ഈ സൂപ്പർ ഡീലക്സ് എയർ ബസിന്റെ യാത്ര. തകരാര്‍ പരിഹരിക്കാതെ അത് രഹസ്യമാക്കി വച്ചു കൊണ്ടാണ് ഇപ്പോഴുംതിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുകയാണ്.നാല് വര്‍ഷത്തെ പഴക്കം മാത്രമാണ് ഈ ബസിനുള്ളത്. ഇതേ സീരീസില്‍ വാങ്ങിയ കെ എസ്-16, കെ എസ് -18, കെ എസ്-30 എന്നീ ബസുകളിലും സമാനമായ പ്രശ്നം ഉണ്ടായതാണ്. ഈ സീരീസിൽ വാങ്ങിയ ബസുകളുടെ ചേയ്സുകൾ തകരുന്നത് ജീവനക്കാർ ചൂണ്ടിക്കാട്ടിയിട്ടും ബസുകൾ നിരത്തിൽ നിന്നും പിൻവലിച്ചിട്ടില്ല. കുറച്ചു നാൾ…
Read Moreഒടിത്തളർന്ന സൂപ്പർ ഫാസ്റ്റുകളെ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കി സർവീസിന് ഒരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: ഓടിത്തളർന്ന പഴഞ്ചൻ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു. നിലവിൽ സൂപ്പർ ഫാസ്റ്റിന്റെ കാലാവധി 12 വർഷവും ഫാസ്റ്റ് പാസഞ്ചറിന്റെ കാലാവധി 15 വർഷവുമാണ്. 12 വർഷം കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ മൂന്നു വർഷം കൂടി ഫാസ്റ്റ് പാസഞ്ചറായി ഓടിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ബസുകളുടെ കണ്ടീഷനെയും യാത്രക്കാരുടെ സുരക്ഷയേയും ഇത് ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 2016ന് മുമ്പ് സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അഞ്ച് വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് ഏഴു വർഷ വുമായിരുന്നു. അത് കഴിഞ്ഞാൽ പിന്നീട് ഈ ബസുകൾ ഓർഡിനറി സർവീസ് ആക്കുമായിരുന്നു. കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങാതായതോടെ നിലവിലെ സൂപ്പർ, ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ കാലാവധി രണ്ടു ഘട്ടമായിഉയർത്തിയാണ് പന്ത്രണ്ടും പതിനഞ്ചും വർഷമാക്കിയത്. കെ.ബി. ഗണേശ് കുമാർ മന്ത്രിയായ ശേഷം പുതിയ ബസുകൾ വാങ്ങാൻ തുടങ്ങി. സർക്കാരിൽ…
Read Moreനിരങ്ങിനിരങ്ങി കെഎസ്ആർടിസി; 15 വര്‍ഷത്തിലേറെ പഴക്കമുള്ള 1261 ബസ്
കോട്ടയം: സംസ്ഥാനത്ത് എട്ടര പതിറ്റാണ്ടിന്റെ ട്രാക്ക് റിക്കാര്‍ഡുള്ള കെഎസ്ആര്‍ടിസിയുടെ കിതപ്പ് ഉടനെയൊന്നും തീരില്ല. കാലപ്പഴക്കംച്ചെന്ന അണ്‍ഫിറ്റ് ബസുകളിലാണ് ആനത്തലയെടുപ്പോടെ സര്‍വീസ്. ആകെ 4,717 ബസുകളുള്ളതില്‍ 1261 എണ്ണവും പതിനഞ്ച് വര്‍ഷത്തിനു മുകളില്‍ പഴഞ്ചനാണ്. ഓടി പഴഞ്ചനായ ഈ ബസുകള്‍ പിന്‍വലിക്കേണ്ട കാലം കഴിഞ്ഞു. അഞ്ചു വര്‍ഷം സൂപ്പര്‍ ഫാസ്റ്റായും എട്ടു വര്‍ഷത്തോളം ഫാസ്റ്റ് പാസഞ്ചറുമായി ഓടിയശേഷം വേണ്ടത്ര അറ്റുകുറ്റപ്പണിയോ ഫിറ്റ്നസോ ഇല്ലാതെ ഇവ കിതപ്പോടെ ഓര്‍ഡിനറി സര്‍വീസിലാണ്. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന, കട്ടപ്പന-ചങ്ങനാശേരി ഉള്‍പ്പെടെ ദിവസം 400 കിലോമീറ്റർ വരെ ഇവ ഓടിക്കുന്നു. ഒന്‍പത് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ആകെ ബസുകള്‍ 673 എണ്ണം മാത്രം. ഒന്‍പത് വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ പഴകിയവ 857 എണ്ണം. 698 ബസുകളുടെ പഴക്കം പതിനാലിനും പതിനഞ്ചിനുമിടയിലാണ്. 12 മുതല്‍ 13 വരെ വര്‍ഷം പഴകിയ 519 ബസുകള്‍. 13…
Read Moreസത്യമാണോ കുഞ്ഞേ; കെഎസ്ആർടിസി ബസുകളിൽ ഇനി കുടിവെള്ളവും ഇഷ്ടഭക്ഷണവും; ഓൺലൈൻവഴി ബുക്ക് ചെയ്യു, ഭക്ഷണം സീറ്റുകളിലെത്തും
പരവൂർ: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കുടിവെള്ളവും ഇഷ്ടപ്പെട്ട ഭക്ഷണവും ബസിനുള്ളിൽ ലഭ്യമാകും.കെഎസ്ആർടിസിയുടെ ലേബലിലുള്ള കുടിവെള്ളം വിപണിയിലെ എംആർപി നിരക്കിനേക്കാൾ ഒരു രൂപ കുറച്ച് യാത്രക്കാർക്ക് ലഭിക്കും. ഈ പദ്ധതിയിലൂടെ യാത്രക്കാർക്ക് ലാഭം ലഭിക്കുന്നതിനൊപ്പം ജീവനക്കാർക്കും അധിക വരുമാനം ഉറപ്പാക്കുന്നുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് ആയി നൽകാനാണ് തീരുമാനം. ഡ്രൈവർമാർക്ക് പ്രൊമോഷൻ സാധ്യതകൾ കുറവായതിനാൽ അവരെക്കൂടി സാമ്പത്തികമായി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഈ വിഹിതം നിശ്ചയിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഡ്രൈവർമാർക്ക് വെള്ളം സൂക്ഷിക്കാൻ ബസിനുള്ളിൽ പ്രത്യേക ഹോൾഡറുകളും സ്ഥാപിക്കും. യാത്രയ്ക്കിടയിലെ ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് കെഎസ്ആർടിസി അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ എത്തിച്ചുനൽകും. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള…
Read Moreകെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല; യാത്രക്കാരിൽനിന്നു വിവരങ്ങൾ തേടി ഗതാഗതമന്ത്രി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ ബസിലെ യാത്രക്കാരിൽനിന്നു ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ നേരിട്ട് വിവരങ്ങൾ തേടിയതായി അറിയുന്നു. തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്ക് 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെഎസ്ആർടി സിയിൽനിന്നു റിസർവേഷൻ ചാർട്ട് വരുത്തിയാണ് മന്ത്രി യാത്രക്കാരുമായി ബന്ധപ്പെട്ടത്. ഡ്രൈവറെ പ്രകോപിച്ചത് കാർ യാത്രക്കാരാണെന്ന് ബസ് യാത്രക്കാർ അറിയിച്ചതായാണ് വിവരം. അതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല.കുറ്റാരോപിതരിൽനിന്നോ പരാതിക്കാരിൽനിന്നോ വിവരങ്ങൾ തേടാതെ ബസ് യാത്രക്കാരിൽനിന്നും മന്ത്രി യാഥാർഥ്യം മനസിലാക്കാൻ ശ്രമിച്ചത് കെഎസ്ആർടി സി ജീവനക്കാർക്കും പുതിയ അനുഭവം ആയി. യാത്ര പൂർത്തിയാക്കാൻ കഴിയാത്തതിന്റെ പരാതിയും യാത്രക്കാർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാർ ബസിനു മുന്നിൽ കുറകേയിട്ടു കാറിൽനിന്ന് ഇറങ്ങി മേയർ ആര്യ രാജേന്ദ്രനും…
Read Moreകെഎസ്ആർടിസി: സിംഗിൾഡ്യൂട്ടി സമ്പ്രദായം തിരിച്ചു വരുന്നു
ചാത്തന്നൂർ: കെഎസ് ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം തിരിച്ചു വരുന്നു. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുകയും അധിക സമയ (സ്പ്രെഡ് ഓവർ ) ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുകയും ചെയ്തിരുന്നു. അധിക സമയ ഡ്യൂട്ടി 12 മണിക്കൂർ വരെ നീണ്ടുപോയാലും ഒരു ഡ്യൂട്ടിയായി കണക്കാക്കി , ഒരു ഡ്യൂട്ടിയുടെ വേതനം മാത്രമാണ് നല്‍കിയിരുന്നത്. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ഓപ്പറേറ്റിംഗ് ജീവനക്കാർ ഇതിൽ അസംതൃപ്തരായിരുന്നു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഉടൻ ഓരോ ഡിപ്പോയിലെയും 50 ശതമാനം ഓർഡിനറി സർവീസുകളിൽ നടപ്പാക്കണമെന്നാണ് ചീഫ് ട്രാഫിക് ഓഫീസറുടെ നിർദേശം. പുതിയ നിർദ്ദേശമനുസരിച്ച് ഒരു ഡ്യൂട്ടിയിൽ ഏഴ് മണിക്കൂർ സ്റ്റിയറിംഗ് (ഫിസിക്കൽ ) ഡ്യൂട്ടി ചെയ്താൽ മതി. അധിക സമയം എടുത്താൽ (സ്പ്രെഡ് ഓവർ ) ആ അധിക സമയത്തിനും അലവൻസ് ലഭിക്കും. 12 മണിക്കൂർ വരെ നീണ്ടു…
Read Moreപാലക്കാട് നിന്നും തിരുവനന്തപുരത്തേക്കൊരു കെഎസ്ആര്‍ടിസി; തൃശൂർ യാത്രക്കാർക്ക് മൊത്തം ഒരൊറ്റ പ്രാർഥന മാത്രം…
പ്രാര്‍ഥിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ബസില്‍ കയറിയിരുന്നൊരു കാലമുണ്ടായിരുന്നു. യാത്രികരെ അലോസരപ്പെടുത്തുംവിധം അമിതവേഗതയില്‍ പാഞ്ഞിരുന്ന വണ്ടികള്‍ക്ക് സ്പീഡ് ഗവേണര്‍ വന്നതോടെ ലക്കും ലഗാനുമായി. പരിഷ്കാരങ്ങള്‍ ഇങ്ങനെ വന്നുതുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി നന്നായി എന്നു കരുതിയവര്‍ ഏറെ. എന്നാല്‍ കാലംമാറിയപ്പോള്‍ അലോസരപ്പെടുത്തലിന്റെ കോലം മാറി എന്നുമാത്രം. യാത്രികര്‍ വീണ്ടും പ്രാര്‍ഥന തുടങ്ങിയിരിക്കുന്നു. അമിതവേഗതയല്ല ഇപ്പോഴത്തെ പ്രശ്നം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എന്ന പുതിയ പരിഷ്കാരമാണ് പാലക്കാട്ടെ യാത്രക്കാരില്‍ ചിലരെയെങ്കിലും വീണ്ടും ഇത്തരം പ്രാര്ഥനയിലേക്കു തള്ളിവിടുന്നത്. രാവിലത്തെ തൃശൂര്‍ യാത്രക്കാരാണ് പരാതിക്കാർ. രാവിലെ ആറരയ്ക്കു പാലക്കാട് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന തിരുവനന്തപുരം കളിയിക്കാവിള ബസ് ഏറെ യാത്രക്കാര്ക്ക്ആശ്വാസമാണ്. നേരം പുലര്‍ന്ന ശേഷം പുറപ്പെടുന്ന ഈ ബസില്‍ പോയാല്‍ പലര്‍ക്കും തൃശൂരിലെ ഓഫീസ് സമയത്തിനു മുമ്പുതന്നെ എത്തിപ്പെടാനാകും. പക്ഷേ പരിഷ്കാരങ്ങള്‍ യാത്രികര്‍ക്കു വിനയാകുകയാണ്. പാലക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്നു 12 കിലോമീറ്റര്‍ അകലെയുള്ള കുഴല്‍മന്ദം എന്നൊരു കടമ്പ കടന്നുവേണം…
Read More