ഭര്‍തൃവീട്ടില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഭര്‍ത്താവെന്ന് സൂചന. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചത്. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തൊടുപുഴയില്‍ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. ഭര്‍ത്താവുമായുള്ള ഭിന്നതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനുഷയുടെ ബന്ധുക്കള്‍ പറയുന്നതു. പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും മാത്യൂസിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അനുഷ കട്ടായം പറഞ്ഞതോടെ വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. അതേസമയം പെണ്‍കുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്പി മധു ആര്.ബാബുവിനാണ്…
Read MoreTag: suicide
യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി ! ഇതില്‍ മനംനൊന്ത് കോഴിക്കറിയില്‍ വിഷംചേര്‍ത്ത് കഴിച്ച് ഭര്‍ത്താവും ഭര്‍തൃമാതാവും ജീവനൊടുക്കി…
യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനു തൊട്ടുപിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാവും ജീവനൊടുക്കി. തമിഴ്നാട് ജോലാര്‍പേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തില്‍ താമസിക്കുന്ന മുരളി (27, അമ്മ ശിവകാമി (55) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതിലുള്ള മനോവിഷമം കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് മുരളി, ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മുരളിയും മുരളിയുടെ അമ്മ ശിവകാമിയും ജീവനൊടുക്കിയത്. ശേഖര്‍- ശിവകാമി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആണ്മക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കാണാന്‍ അമ്മ ശിവകാമിയും മുരളിയും തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ജനിച്ചതില്‍ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും മകനും കഴിഞ്ഞ…
Read Moreഎനിക്ക് സമാധാനം വേണം…ഞാന്‍ പോകുന്നു ! നടി ആകാംക്ഷ മോഹനെ മരിച്ചനിലയില്‍ കണ്ടെത്തി
നടിയും മോഡലുമായ ആകാംക്ഷ മോഹനെ(30) ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് ഹരിയാന സ്വദേശിനിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ”എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു”. എന്നാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. മുറി വൃത്തിയാക്കാന്‍ ചെന്ന ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ മുട്ടിയിട്ടും തുറക്കാതായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പരസ്യചിത്രങ്ങളില്‍ സജീവമായ ആകാംക്ഷട സിയ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നടി അടുത്ത കാലത്ത് വിഷാദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.
Read Moreആത്മഹത്യയ്ക്കെതിരേ കുറിപ്പിട്ട യുവ വസ്ത്രാലങ്കാര വിദഗ്ധ ആത്മഹത്യ ചെയ്തു ! മരണകാരണം വിശദമായി അന്വേഷിക്കാന്‍ പോലീസ്…
പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗൈ കബില(29)ന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രശസ്ത തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണ് തൂരിഗൈ. യുവതിയെ അരുമ്പാക്കത്തെ വീട്ടില്‍ ശനിയാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളുമായി വഴക്കിട്ടതായി സൂചനയുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. എംബിഎ ബിരുദധാരിയായ തൂരിഗെ ഒട്ടേറെ സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. യുവ നടന്മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്. ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണ് അരുമ്പാക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന് നടത്തിയിരുന്ന ദൂരിഗയുടെ മരണത്തില്‍ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം. 2020 ഡിസംബറില്‍ ആത്മഹത്യ ചെയ്യുന്നതിനെതിരെയും…
Read Moreഒപ്പം താമസിക്കുന്ന കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു ! കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി;യുവാവ് ജീവനൊടുക്കി…
ഗുജറാത്തിലെ സൂറത്തില്‍ കാമുകിയ്ക്കൊപ്പം കഴിഞ്ഞ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയ്ക്കെതിരേ പരാതിയുമായി യുവാവിന്റെ കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങി(27)ന്റെ മരണത്തിലാണ് അമ്മ വീണാദേവി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മകന് ജീവനൊടുക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ജൂണ്‍ 27-നാണ് ഉദ്ദ്ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയായ സോനം അലിക്കൊപ്പമാണ് യുവാവ് ഇവിടെ താമസിച്ചിരുന്നത്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് രാഹുലിനെ കണ്ടതെന്നായിരുന്നു സംഭവദിവസം യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ തുണിമില്ലിലെ ജോലിയ്ക്കായാണ് സൂറത്തില്‍ എത്തിയത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സഹപ്രവര്‍ത്തകയായ സോനം അലിയുമായി അടുപ്പത്തിലായത്.…
Read Moreകാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന്; കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി(52), മകന് അജിത് കുമാര്‍(32)എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ചികിത്സക്കായി കോഴിക്കോടുള്ള ഒരു വൈദ്യന്റെ അടുത്ത് ദേവിയും അജിത്കുമാറും പോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന് പറഞ്ഞുവെന്നും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചു. രാത്രി വൈകിയും ഇരുവരും വീടെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ മൂന്നരയോടെ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരിച്ച അജിത്കുമാര്‍.
Read Moreസംസ്ഥാനത്ത് സ്ത്രീധന പീഡന മരണം വീണ്ടും ! ആത്മഹത്യയ്ക്ക് ശ്രമിച്ച 21കാരി മരിച്ചു; ഭര്‍ത്താവ് പിടിയില്‍…
സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്സാന എന്ന 21കാരിയാണ് മരിച്ചത്. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈ മാസം ഒന്നിന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണമടഞ്ഞത്. അഫ്സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പോലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്. ഒന്നരവര്‍ഷം മുന്‍പ് വിവാഹിതരായ അമലും അഫ്സാനയും മൂന്നുപീടികയിലെ ഫ്ളാറ്റിലായിരുന്നു താമസം. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്സാന.
Read Moreസ്വപ്നങ്ങൾ പൂവണിഞ്ഞില്ല… ജീവിതം അവസാനിപ്പിക്കുന്നു’;ജ്യോത്സന അവസാനം കുറിച്ചത് ഇങ്ങനെ…
തലശേരി: ” സ്വപ്നങ്ങൾ ഒന്നും പൂവണിഞ്ഞില്ല…കഷ്ടപ്പെട്ട് വളർത്തിയ പ്രിയ പിതാവിന് താങ്ങാകാൻ പോലും കഴിഞ്ഞില്ല… ജോലി കിട്ടി ആദ്യ ശന്പളം അച്ഛന് കൊടുക്കണമെന്ന ആഗ്രഹവും യാഥാർഥ്യമായില്ല. ആഗ്രഹങ്ങൾക്കനുസരിച്ച് പൊന്നോമനയെ വളർത്താൻ പോലും കഴിയുന്നില്ല… അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണ്… ചൊക്ലി കിഴക്കെ വയൽ കീർത്തി കോട്ട് താഴെ കുനിയിൽ നിവേദിന്റെ ഭാര്യ ജോൽസ്ന(27)യുടെ പതിമൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പിലെ വരികളാണിത്. ഏക മകൻ ദ്രുവിന്റെയും (ഏഴ് മാസം ) ജോൽസനയുടേയും മൃതദേഹങ്ങൾ ശനിയാഴ്ച പുലർച്ചെയാണ് തൊട്ടടുത്തപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. ഒരേ സ്കൂളിൽ പഠിച്ച നിവേദും ജോൽസ്നയും എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പന്ത്രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. മരിക്കുന്നതിന്റെ തലേദിവസം പോലും ദമ്പതികൾ ഏറെ ആഹ്ലാദത്തോടെയാണ് കഴിഞ്ഞിരുന്നത്. ഭർത്താവിനെക്കുറിച്ചും ഭർതൃ മാതാപിതാക്കളേക്കുറിച്ചും ഏറെ സ്നേഹത്തോടെയാണ് ജോൽസ്ന കുറിപ്പിൽ വിവരിക്കുന്നത്. കുട്ടി ഭക്ഷണം കഴിക്കാത്തതും കുട്ടിയുടെ ചെവി വേദനയും…
Read Moreകൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി ! നടത്തിയത് 1.75 കോടിയുടെ ഇടപാടുകള്‍; ഓണ്‍ലൈന്‍ വായ്പ തിരിച്ചടയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായി…
കൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചേലയില്‍ സ്വദേശി മലയില്‍ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ഒരു സുപ്രഭാതത്തില്‍ ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. യുവതിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിജിഷ 35 പവന് സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ്…
Read Moreയുവാവും പത്താംക്ലാസ് വിദ്യാര്‍ഥിനിയും മലമുകളില്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍ ! തൂങ്ങിയത് ഒരേ ഷാളില്‍…
കരുമല ചൂരക്കണ്ടി മലമുകളില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പൂളക്കണ്ടി തൊട്ടല്‍ മീത്തല്‍ പരേതനായ അനില്‍ കുമാറിന്റെ മകന് അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലര്‍ച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പില്‍ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്. അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് പരിശോധനകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങള്‍ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരന്: വൈഷ്ണവ്
Read More