വീട്ടുകാരെ പിരിയാന്‍ വയ്യ ! മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതി ആറ്റില്‍ ചാടി;നദിയിലൂടെ ഒഴുകിയത് രണ്ടര കിലോമീറ്റര്‍; സംഭവം ആറാട്ടുപുഴയില്‍…

പമ്പാ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. മൂന്നു മാസം മുമ്പു വിവാഹിതയായ മാലക്കര സ്വദേശിയായ ഇരുപത്താറുകാരിയാണ് പുലര്‍ച്ചെ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആറാട്ടുപുഴ പാലത്തില്‍നിന്നു ചാടിയ യുവതി രണ്ടര കിലോമീറ്ററോളം നദിയില്‍ കൂടി ഒഴുകി. ഇടനാട് പുറത്തോട്ട് കടവിലെത്തിയപ്പോള്‍ യുവതിയുടെ നിലവിളി കേട്ടു പുറത്തോട്ട് രാജഗോപാല്‍(65), മക്കളായ അരുണ്‍(32), അജിത്ത്(28) എന്നിവര്‍ ആറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. കൗണ്‍സിലര്‍ അര്‍ച്ചന കെ. ഗോപി അറിയിച്ചതനുസരിച്ച് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരെ പിരിയുന്നതിലുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ഇപ്പോള്‍ ചെന്നൈയിലാണ്. വീട്ടുകാര്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു.

Read More

തലേരാത്രി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു ! പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് വിസ്മയ ശ്വാസം കിട്ടാതെ പിടയുന്നത്; സദാശിവന്‍ പിള്ള പറയുന്നത്…

വിസ്മയയുടെ മരണം മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുകയാണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അച്ഛന്‍ സദാശിവന്‍ പിള്ള. മരിച്ചനിലയില്‍ കണ്ടെത്തുന്നതിന്റെ തലേരാത്രി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നതായാണ് സദാശിവന്‍ പിള്ള പറയുന്നത്. പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും ഇവര്‍ പറയുന്നു. തലേന്നു രാത്രി ഭക്ഷണം കഴിഞ്ഞു രണ്ടു പേരും മുറിയിലേക്കു പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വിസ്മയ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. തങ്ങള്‍ ചെല്ലുമ്പോള്‍ വിസ്മയ വസ്ത്രം മാറി പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു. കിരണും വസ്ത്രം മാറിയിരുന്നു. നേരം വെളുക്കട്ടെയെന്നും ഈ രാത്രിയില്‍ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്നും താന്‍ ചോദിച്ചെന്നും സദാശിവന്‍ പിള്ള പറയുന്നു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാന്‍ പറഞ്ഞുവെന്നും കിരണിന്റെ അച്ഛന്‍ പറയുന്നു. നേരത്തെയും ഇതുപോലെ…

Read More

എന്നാലും എന്റെ തീവ്രവാദി സഹോദരാ…തനിക്ക് ഈ ഗതി വന്നല്ലോ ! ഐഎസിനെ പേടിച്ച് ബൊക്കോ ഹറാം നേതാവ് ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തു; ചത്തത് 300 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍…

തീവ്രവാദ സംഘടനകള്‍ ലോകജനതയ്ക്കു ഭീഷണിയാണ്. തീവ്രവാദികള്‍ നിരവധി നിരപരാധികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള കുടിപ്പക മൂലം പലപ്പോഴും നിരവധി തീവ്രവാദികളും കൊല്ലപ്പെടുന്നു. ഇത്തരത്തില്‍ ഒരു തീവ്രവാദി ചാകുമ്പോള്‍ ഭൂമിയ്ക്കും ലോകര്‍ക്കും ആശ്വാസമുണ്ടാവുന്നുവെന്ന് തീര്‍ച്ചയാണ്. ഇപ്പോള്‍ ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത് നൈജീരിയയിലെ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവിനാണ്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൈകൊണ്ടു മരിക്കാതിരിക്കാന്‍ സ്വയം ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ടിയാന്‍. 2014-ല്‍ 300സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സൂത്രധാരനായ അബുബക്കര്‍ ഷെകാവുവിനാണ് ഈ ഗതി വന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യയില്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുമായി ബൊക്കാ ഹറാം യുദ്ധം നടത്തി വരികയായിരുന്നു. വടക്കന്‍ നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കാര്യമായി സ്വാധീനം നേടിവരുന്നത് ബൊക്കാ ഹറാമിനെ ചൊടിപ്പിച്ചിരുന്നു. ഇസ്ലാമി സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന തീവ്രവാദി സംഘടനയുടേ വരവോടെ ബൊക്കാ ഹറാമിന്റെ…

Read More

12കാരന്റെ മരണം ഗെയിമില്‍ തോറ്റതു കൊണ്ടുള്ള ആത്മഹത്യയോ ? കോവളത്ത് ആണ്‍കുട്ടി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്…

കോവളത്ത് 12കാരന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച് മണ്ണെണ്ണ തേച്ചു തീപ്പെട്ടി ഉരച്ചതാണോ, ഗെയിം ടാസ്‌കാണോ അപകടകാരണമെന്ന സംശയത്തിലാണ് പോലീസ്. വെങ്ങാനൂര്‍- ചാവടിനട റോഡില്‍ ഗാന്ധിസ്മാരക ആശുപത്രിക്കു സമീപം പ്രസരാലയത്തില്‍ ശിവനാരായണനാണ് മരിച്ചത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ആര്‍. പ്രകാശിന്റെ മകനാണ്. വെങ്ങാനൂര്‍ വി.പി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് 90 ശതമാനം പൊള്ളലേറ്റ ശിവനാരായണനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്കു തയാറെടുക്കവെ രാത്രിയാണ് മരണം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…കുട്ടിക്കാലം മുതല്‍ തന്നെ ശിവ നാരായണന്‍ ഓവര്‍ ആക്ടീവായിരുന്നു. സംഭവദിവസം ശിവനാരായണനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍. ഉച്ചയ്ക്ക് മുത്തശ്ശി കുളിക്കാന്‍ പോയപ്പോള്‍ മണ്ണെണ്ണ എടുത്ത് ശിവനാരായണന്‍ മറ്റൊരു ബാത്ത്റൂമില്‍ കയറി. കുളി കഴിഞ്ഞ് തിരിച്ചെത്തിയ മുത്തശ്ശി കണ്ടത് അടുക്കളഭാഗത്ത് ശരീരം കത്തിക്കരിഞ്ഞു നിലവിളിക്കുന്ന ചെറുമകനെ. ഉടന്‍ തിരുവനന്തപുരം…

Read More

തിരുവനന്തപുരത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ ! മരിച്ചത് അടൂര്‍ സ്വദേശിനിയായ 21കാരി; ആത്മഹത്യയെന്ന് സംശയം…

കഴക്കൂട്ടത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനി അടൂര്‍ സ്വദേശിനി അഞ്ജന (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുളികകള്‍ അമിത അളവില്‍ കഴിച്ചതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചു.

Read More

17കാരന്റെ ആത്മഹത്യ പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് നാട്ടുകാര്‍ ! ജീവിതം തകര്‍ക്കുമെന്ന്‌ പോലീസ് ഭീഷണിപ്പെടുത്തിയത് മാനസിക സമ്മര്‍ദ്ദമുണ്ടാക്കി…

കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കുട്ടികളില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാര്‍. കുട്ടിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കേസിലുള്‍പ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു. അവശനിലയിലായ കുട്ടികള്‍ വെള്ളിയാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്നും പോലീസ് വിശദീകരിച്ചു. ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കണ്ടയുടനെ കുട്ടിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും.

Read More

നെയ്യാറ്റിന്‍കരയില്‍ 15കാരി ജീവനൊടുക്കിയ സംഭവം ! 18കാരനായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരേ പോക്‌സോ കേസും…

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 15 കാരിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോന്‍ ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടികൂടിയിലായത്. നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വന്നിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നിലവില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പൊലീസിന്റെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ…

Read More

റംസി യൂണിവേഴ്‌സിറ്റി തലത്തില്‍ വരെ മെഡല്‍ നേടിയ കായിക താരം ! സ്‌കൂള്‍ കാലഘട്ടം മുതല്‍ ഹാരിസുമായി പ്രണയം; അവസാന ഫോണ്‍ വിളി ബ്ലേഡ് കൊണ്ട് കൈയ്യില്‍ വരയുകൊണ്ടിരിക്കുമ്പോള്‍…

കാമുകന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് ജീവനൊടുക്കിയ റംസി കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭ. ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാനതലം വരെ എത്തിയ ടീമില്‍ അംഗമായിരുന്നു ഈ പെണ്‍കുട്ടി. പവര്‍ലിഫ്റ്റിംഗില്‍ യൂണിവേഴ്സിറ്റി തല മെഡലും നേടിയിട്ടുണ്ട്. സ്‌കൂള്‍തലം മുതല്‍ കാട്ടിയിരുന്ന കായിക മേഖലയിലെ മികവ് കൊല്ലം എസ്എന്‍ വിമന്‍സ് കോളജില്‍ പഠിക്കുമ്പോഴും റംസി തുടര്‍ന്നിരുന്നു. എന്നാല്‍ പഠനകാലം മുതല്‍ തുടങ്ങിയ പ്രണയം പത്തു വര്‍ഷത്തിനു ശേഷം പരാജയമായപ്പോള്‍ ആത്മഹത്യയില്‍ റംസി അഭയം തേടുകയായിരുന്നു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താനായിരുന്നു ധാരണ. ഇരു കുടുംബങ്ങളും അറിഞ്ഞതും അംഗീകരിച്ചതുമായ പ്രണയമായിരുന്നു ഹാരീസിന്റെയും റംസിയുടെയും. ചെറു പ്രായം മുതല്‍ തുടങ്ങിയ പ്രണയം ഇരുവീട്ടുകാരും അറിഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താം എന്ന തീരുമാനത്തിലായിരുന്നു. ഇളയ സഹോദരിയുടെ വിവാഹം നടക്കേണ്ട സാഹചര്യം…

Read More

ആരും എന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതേ…കാമുകിയുടെ അവഗണനയില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി ! മരിച്ചത് രണ്ടു കുട്ടികളുടെ പിതാവായ 40കാരന്‍…

കാമുകിയുടെ അവഗണനയില്‍ മനംനൊന്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നാല്‍പ്പതുകാരന്‍ ജീവനൊടുക്കി. തിരുവൊട്ടിയൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. എസാനിമൂര്‍ത്തി കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സെല്‍വമാണ് മരിച്ചത്. ആശാരിപ്പണി ചെയ്യുന്നയാളാണ് സെല്‍വം. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമാണ് സെല്‍വം താമസിച്ചിരുന്നത്. ഇയാള്‍ക്ക് പരിസരത്തുള്ള ഒരു സ്ത്രീയുമായി പ്രേമബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സെല്‍വത്തിന്റെ ഭാര്യ കഴിഞ്ഞയിടെ ആ സ്ത്രീയെ നേരില്‍ക്കണ്ട് വഴക്കുണ്ടാക്കിയിരുന്നു. അതിനുശേഷം സ്ത്രീ സെല്‍വവുമായി അകന്നതായി പറയപ്പെടുന്നു. കാമുകി തുടര്‍ച്ചയായി അവഗണിച്ചതോടെ വിഷമത്തിലായ ഇയാള്‍ കഴിഞ്ഞദിവസം റോഡിലിറങ്ങി ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു. തന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ചുറ്റുംകൂടിയിരുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാട്ടുകാര്‍ ഇടപെട്ട് തീക്കെടുത്തി സെല്‍വത്തെ ആംബുലന്‍സില്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ സാത്തങ്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ലൈംഗികത അനുവദിച്ചില്ല; ഭാര്യയുടെ പ്രവൃത്തിയില്‍ മനംനൊന്തം ഭര്‍ത്താവ് ജീവനൊടുക്കി;മരുമകള്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേ്‌സ് കൊടുത്ത് അമ്മായിയമ്മ…

മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് 32കാരിയ്‌ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. അഹമ്മദാബാദിലെ മണി നഗറുകാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ് മരിച്ചതെന്നാണ് സുരേന്ദ്രയുടെ മാതാവിന്റെ ആരോപണം. 55 കാരിയായ മാതാവ് മ്യുലി പാര്‍മറിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സുരേന്ദ്ര സിന്‍ഹ രണ്ടു വിവാഹബന്ധം വേര്‍പെടുത്തിയ ഗീതയെ വിവാഹം കഴിച്ചത്. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിന്‍ഹയും ഗീതയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബറിലായിരുന്നു. 2016ല്‍ സിന്‍ഹ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റു രണ്ടു പേരുമായുള്ള വിവാഹ ബന്ധം ആചാരപ്രകാരം വേര്‍പെടുത്തിയാണ് ഗീതയും എത്തിയത്. വിവാഹത്തിന്…

Read More