കോൺഗ്രസ് സഖ്യത്തിന് നേരെ ആസാമിലെ ജനങ്ങൾ ചുവപ്പ് കാർഡ് കാണിക്കുമെന്ന് നരേന്ദ്ര മോദി

      കൊക്രജർ: ആസാമിലെ ജനങ്ങൾ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ചുവപ്പ് കാര്‍ഡ് കാണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊക്രജാറിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിനുള്ള ആശിര്‍വാദം ആസാമിലെ ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്‍ഡിഎയുടെ മഹത്തായ വിജയത്തിന്‍റെ മുദ്ര പദിപ്പിക്കലായിരുന്നു ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ജനങ്ങളുടെ ക്ഷേമത്തിനാണ് എന്‍ഡിഎ സര്‍ക്കാര്‍ ആസാമിൽ പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മോദി വിമർശിച്ചു. തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകള്‍ ബിജെപി സര്‍ക്കാര്‍ നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

Read More

തങ്ങൾക്ക് അപമാനകരമായി പോയി; ചെന്നിത്തലയുടെ ഇരട്ട വോട്ട് പട്ടികയിൽ “ഇരട്ടകളും’; നിയമനടപടി സ്വീകരിക്കാൻ നീക്കം

      പാലക്കാട്: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച പുറത്തുവിട്ടിരുന്നു. എന്നാൽ പ്രതിപക്ഷ പുറത്തുവിട്ട പട്ടികയിൽ പിശകുണ്ടെന്ന് പരാതി. വെബ്‌സൈറ്റിലൂടെ യുഡിഎഫ് പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് പട്ടികയിൽ ഇടംനേടിയത്. പ്രതിപക്ഷ നേതാവിന്‍റെ നടപടി തങ്ങൾക്ക് അപമാനകരമായി പോയെന്ന് സഹോദരന്മാരിൽ ഒരാളായ അരുൺ പ്രതികരിച്ചു. മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായി. പ്രതിപക്ഷ നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും അരുൺ പറഞ്ഞു. വെബ്‌സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്നും സിപിഎം എംപി എളമരം കരീം ആരോപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കരീം ആരോപണം ഉന്നയിച്ചത്. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍…

Read More

ട്രെയിനില്‍ ഇനി മുതല്‍ രാത്രി ലാപ്‌ടോപ്,മൊബൈല്‍ തുടങ്ങിയവയുടെ ചാര്‍ജിംഗ് അനുവദിക്കില്ല ! കാരണം ഇങ്ങനെ…

ട്രെയിനില്‍ ഇനിമുതല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനാവില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതില്‍ നിന്നും യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ഈ സമയത്ത് ചാര്‍ജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും. പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.

Read More

ഇവള്‍ ഹിമാചല്‍ ആര്‍ടിസിയിലെ പറക്കും ഡ്രൈവര്‍ ! ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കി സീമ താക്കൂര്‍…

ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് സീമ താക്കൂര്‍. ഇപ്പോള്‍ മറ്റൊരു ചരിത്രം കൂടി തിരുത്തിക്കുറിച്ചതിന്റെ സന്തോഷത്തിലാണ് ഈ 31കാരി. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ബസ് ഓടിക്കുന്ന ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ഡ്രൈവറായിരിക്കുകയാണ് സീമ. ഷിംല- ഛണ്ഡീഗഢ് റൂട്ടിലൂടെയാണ് സീമ ഇപ്പോള്‍ ബസ് ഓടിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയില്‍ നിന്നാണ് സീമയുടെ വരവ്. അഞ്ച് വര്‍ഷം മുമ്പാണ് എച്ച്.ആര്‍.ടി.സിയില്‍ സീമ ജോലിക്കെത്തിയത്. ആദ്യം എച്ച്.ആര്‍.ടി.സിയുടെ ടാക്സി സര്‍വീസുകളില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സീമ. ഹിമാചലില്‍ സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങളിലായിരുന്നു സീമയുടെ ആദ്യ ജോലി. പിന്നീട് ഷിംല സോളാന്‍ റൂട്ടിലെ ഇലക്ട്രിക് ബസില്‍ ഡ്രൈവറായി. ‘ ഹിമാചലിലെ വിവിധ സ്ഥലങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളായി ഞാന്‍ ഇലക്ട്രിക് ബസ് ഓടിക്കുന്നു. ഒരു ഇന്റര്‍ സ്റ്റേറ്റ് റൂട്ടില്‍ ബസ്സ് ഓടിക്കാനുള്ള…

Read More

കണ്ണൂരിന്‍റെ വികസനത്തിന് രാഷ്ട്രീയം മാറ്റിവച്ച് കൈകോർക്കുമെന്ന് നേതാക്കൾ

കണ്ണൂർ: കണ്ണൂരിന്‍റെ സമഗ്ര വികസനത്തിനായി രാഷ്ട്രീയം മാറ്റി വച്ച് കൈകോർത്തു പ്രവർത്തിക്കാമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ. ദിശ കണ്ണൂർ, വെയ്ക്ക്, ടീം ഹിസ്റ്ററിക്കൽ ഫ്ലൈറ്റ് ജേർണി,കേരള ചേംബർ ഓഫ് കോമേഴ്‌സ്, വാക്, പോസിറ്റീവ് കമ്മ്യൂൺ, കണ്ണൂർ ഡെവലപ്പ്മെന്‍റ് കമ്യൂണിറ്റി, സെൽഫ് എംപ്ലോയിഡ് ട്രാവൽ ഏജന്‍റസ് ഓഫ് കേരള എന്നിവയുടെ കൂട്ടായ്മയായ എമർജിംഗ് കണ്ണൂരിന്‍റെ ആഭിമുഖ്യത്തിൽ “റോഡ് മാപ് ടു 2026′ എന്ന പേരിൽ സ്ഥാനാർഥികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പാനൽ ചർച്ചയിലാണ് വിവിധ രാഷ്ട്രീയ പ്രതിനിധികൾ രാഷ്ട്രീയം മാറ്റി വച്ചുള്ള വാഗ്ദാനം നൽകിയത്. മന്ത്രിയും കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡന്‍റും യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി, ബിജെപി നേതാവ് എം.കെ. വിനോദ്, റബ്കോ ചെയർമാനും സിപിഎം നേതാവുമായ എൻ. ചന്ദ്രൻ എന്നിവരാണ് കണ്ണൂരിന്‍റെ വികസനത്തിനായി രാഷ്ട്രീയ ചിന്തകൾ…

Read More

എന്നാലും എന്റെ ഇന്നച്ചോ…ഇത് കുറച്ചു കടന്ന കൈയ്യായിപ്പോയി ! കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ ഒട്ടും താല്‍പര്യമില്ലെന്ന് ഇന്നസെന്റ് ;കാരണമായി താരം പറയുന്നതിങ്ങനെ…

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ തനിക്ക് അത്ര താല്‍പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും തുടര്‍ഭരണം ഉണ്ടായാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്ത് നിന്നും തന്നെ അപ്രത്യക്ഷമാകും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ താത്പര്യമില്ലാത്തതെന്നും ഇന്നസെന്റ് പറഞ്ഞു. ‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം, മുഖ്യമന്ത്രി രാജിവെക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’-ഇന്നസെന്റ് പറഞ്ഞു. ‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാല്‍…

Read More

ചാലക്കുടി താലൂക്കുകളിൽ ലോഡുകണക്കിനു അരിയും കടലയും റേഷൻകടകളിൽ കെട്ടികിടക്കുന്നു

ചാലക്കുടി: മുകുന്ദപുരം ചാലക്കുടി താലൂക്കുകളിൽ ലോക്ഡൗൺ കാലത്ത് വിതരണം ചെയ്യാതിരുന്ന ലോഡുകണക്കിന് അരിയും കടലയും റേഷൻ കടകളിൽ കെട്ടികിടക്കുന്നു. ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നതിനായി നൽകിയ അരിയും കടലയുമാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. റേഷൻ കട ഉടമകൾ സിവിൽ സപ്ലൈസ് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും അരി വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു. മാസങ്ങളായി കെട്ടികിടക്കുന്ന അരി കേടാവുമെന്നതിനാൽ റേഷൻ കടകളിലെ സ്റ്റോക്ക് ക്രമീകരിച്ച് ഈ അരി വിതരണം ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. കെട്ടികിടക്കുന്ന അരി കേടുവന്നാൽ റേഷൻ കട ഉടമകൾ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുമെന്നതുകൊണ്ടാണ് സ്റ്റോക്കിൽ ക്രമീകരിച്ചുകൊണ്ട് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ള, നീല കാർഡ് ഉടമകൾക്ക് 15 രൂപയുടെ പത്തുകിലോ അരി വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും റേഷൻ കടകളിൽ സ്റ്റോക്ക് എത്തിയിട്ടില്ല. ഇനി രണ്ടു…

Read More

ഇലക്ഷൻ ക്ലിക്ക്

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണനെ കരിക്കിൻകുലകൾ നൽകി വോട്ടർമാർ സ്വീകരിക്കുന്നു. കൂടുതൽ ചിത്രങ്ങൾക്ക്-https://www.rashtradeepika.com/tag/election-click/

Read More

ഇനിയും ഹാജരായില്ലെങ്കില്‍ വിനോദിനിയും എസ്ആര്‍കെയും ശരിക്കും ആപ്പിലാകും ! ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റിനായി കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്…

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കസ്റ്റംസ്. കേസില്‍ ഇനിയും ഹാജരായില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരേ അറസ്റ്റ് വാറന്റിന് കസ്റ്റംസ് കോടതിയെ സമീപിക്കും. മൂന്നു വട്ടമാണ് വിനോദിനിക്ക് നോട്ടീസ് നല്‍കിയത്. ശ്രീരാമകൃഷ്ണനോട് ഏപ്രില്‍ 8ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോധപൂര്‍വം അന്വേഷണ ഏജന്‍സിയോട് സഹകരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. കേസില്‍ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രണ്ടു തവണ അസൗകര്യം അറിയിച്ചു. മാര്‍ച്ച് 23ന് ഹാജരാകാനുള്ള മൂന്നാം നോട്ടീസിലും ഹാജരായിട്ടില്ല. ഈ സാഹചര്യത്തില്‍ കസ്റ്റംസ് കോടതിയെ സമീപിച്ച് വാറന്റ് വാങ്ങി അറസ്റ്റ് ചെയ്യും. വരുന്ന നാലു ദിവസങ്ങളില്‍ കോടതി അവധിയാണ്. അതിനു ശേഷമാകും വാറന്റിനുള്ള ശ്രമം. ശ്രീരാമകൃഷ്ണന്‍, ഡോളര്‍ കടത്തിലെ പ്രതിയെന്നാണ് സംശയം. പ്രതികളായ സ്വപ്ന സുരേഷ്, സരിത് പി.എസ് എന്നിവരുടെ മൊഴികളില്‍ സ്പീക്കറുടെ…

Read More

വാക്കു തര്‍ക്കത്തിനിടെ കത്തിവീശി; യുവാവിന് കവിളിൽ കുത്തേറ്റുവാക്കു; സംഭവം ചെറായി ബാറിന് മുന്നിൽ

ചെറായി: രണ്ട് പേര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഒരാള്‍ കത്തിവീശിയതിനെ തുടര്‍ന്ന് യുവാവിന്‍റെ കവിളിലില്‍ കുത്തേറ്റു. കഴിഞ്ഞ ദിവസം ചെറായിലെ ബാറിനു മുന്നിലാണ് സംഭവം. കഴുത്തിനു നേരേ വീശിയ കത്തിയാണ് കവിളില്‍ കൊണ്ടതെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ കുഴുപ്പിള്ളി അയ്യമ്പിള്ളി പുന്നപ്പറമ്പില്‍ രണ്‍ജിത്ത്-31 നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിളില്‍ 14 തുന്നലുകള്‍ ഇട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ചെറായി കണ്ടത്തിപ്പറമ്പില്‍ അഖില്‍-33 നെ പോലീസ് അറസ്റ്റ് ചെയ്തു. ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയതാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഈ സമയം പുറത്തുണ്ടായിരുന്നു രണ്‍ജിത്തുമായി തര്‍ക്കിക്കുയും കത്തിവീശുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നേരത്തെ വധശ്രമത്തിനു കേസുള്ളതാണ്. കുത്തേറ്റ രണ്‍ജിത്തിനെതിരേയും അടിപിടിക്ക് കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More